Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാത്ത കുരുന്നുകൾക്ക് ഭവനമൊരുക്കി അവരെ കരുതലോടെ സംരക്ഷിച്ചു നൻമവഴിയിലൂടെ നയിക്കുകയാണ് കരുണയുടെ ആൾരൂപമായ ഫാ. ജോസ് അക്കരത്തകിടിയേൽ.
അലിഗഢ് റെയിൽവേ സ്റ്റേഷനിൽനിന്ന് പത്തു കിലോമീറ്റർ അകലെ ആഗ്ര അതിരൂപതയുടെ കീഴിലാണ് സാവിയോ നവജീവൻ ബാലഭവൻ. അനുപമശുശ്രൂഷ പതിനേഴ് വർഷം പിന്നിടുന്പോൾ തെരുവിൽനിന്നു സ്വന്തമാക്കിയ അഞ്ഞൂറു കുട്ടികൾ അച്ചന്റെ കരുതലിലും കാരുണ്യത്തിലും വളർന്ന് രാജ്യത്തും വിദേശത്തും വിവിധ രംഗങ്ങളിൽ സുരക്ഷിതരായിരിക്കുന്നു. രൂപതയിൽ ഉന്നത പദവികൾ വഹിച്ചശേഷം അനാഥമക്കളുടെ സംരക്ഷണത്തിനായി ശിഷ്ടജീവിതം സമർപ്പിച്ചിരിക്കുകയാണ് 68 കാരനായ ഫാ. ജോസ് അക്കരത്തകിടിയേൽ.
കോഴിക്കോട് ജില്ലയിലെ ചെന്പനോട അക്കരത്തകടിയേൽ വർക്കി-മേരി ദന്പതികളുടെ മകനായ ജോസ് 1971 ൽ ആഗ്ര രൂപതയിൽ ചേർന്ന് അലഹബാദ് സെന്റ് ജോസഫ്സ് സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി. 1981 ൽ പൗരോഹിത്യം സ്വീകരിച്ചു. അലിഗഢ് സർവകലാശാലയിൽനിന്ന് ബിദുദവും എംഎഡും പാസായി വിവിധ സ്കൂളുകളിൽ പ്രിൻസിപ്പൽ, മാനേജർ തലങ്ങളിൽ ശുശ്രൂഷ ചെയ്തു.
ആഗ്രയിലെ സേവനത്തിന്റെ ആദ്യകാലങ്ങളിൽ യാത്രാവേളകളിൽ ഭിക്ഷ യാചിച്ചുനടക്കുന്ന അനാഥ തെരുവുബാലൻമാരുടെ അരാജകത്വം അച്ചനെ ഏറെ വേദനിപ്പിച്ചിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഇത്തരക്കാരേറെയും അധോലോക സംഘങ്ങളുടെ നിയന്ത്രണത്തിലായി കുറ്റകൃത്യങ്ങളിൽപ്പെടുകയാണ് പതിവ്.
കുരുന്നുകളെ തേടി
അലയുന്ന ബാല്യങ്ങൾക്കായി ശുശ്രൂഷാ ജീവിതം മാറ്റിവയ്ക്കണമെന്ന ഉൾവിളി തുടരെ ജോസച്ചനുണ്ടായിരുന്നു. രൂപത ചാൻസലറായിരിക്കെയാണ് ക്ലേശകരമായ കാരുണ്യ ശുശ്രൂഷയിലേക്കിറങ്ങാൻ തീരുമാനമെടുത്തത്. കാവി കുർത്തയും പൈജാമയും ധരിച്ച് ചേരി ബാല്യങ്ങളുടെ അടുത്തെത്തുന്പോൾ ആദ്യമൊക്കെ കുട്ടികൾ ഓടിമറയുമായിരുന്നു. സ്നേഹ സാന്ത്വനവാക്കുകൾ പറഞ്ഞ് ക്രമേണ അടുപ്പത്തിലായപ്പോഴാണ് അവർ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും വ്യഥകളുടെയും ആഴം തിരിച്ചറിയുന്നത്. എച്ചിൽ ഭക്ഷിച്ച് ഉടുതുണിക്കു മറുതുണിയില്ലാതെ കടത്തിണ്ണകളിലും മരച്ചുവട്ടിലുമൊക്കെയായിരുന്നു അവരുടെ ജീവിതം. അലയുന്ന അനാഥ കുട്ടികളെ ഏവരും ആട്ടിയോടിക്കും. ചിലർ മർദിക്കും. പുലഭ്യം പറയും. അച്ചൻ സഹായിക്കാൻ വരുന്നയാളാണെന്നു മനസിലാക്കിയ കുട്ടികൾ ഒപ്പം കൂടി. പലർക്കും പഠിക്കാൻ ആഗ്രഹമുണ്ടെന്നറിഞ്ഞതോടെ ബിഷപ്സ് ഹൗസിന് സമീപത്തെ ഒരു പഴയ വീട്ടിൽ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ സഹായത്തോടെ പ്രാഥമിക വിദ്യാഭ്യാസം നൽകി. തെരുവിൽ നിന്ന് കൂടുതൽ കുട്ടികൾ എത്തിയതോടെ സംരക്ഷണം വലിയൊരു ചുമതലയായി.
ഇക്കാലത്ത് കുട്ടികൾക്ക് ഭക്ഷണം തേടി അച്ചൻ യാചകനെപ്പോലെ ഹോട്ടലുകൾക്ക് മുന്നിലെത്തുമായിരുന്നു.
രൂപതാ ചാൻസലറുടെ ചുമതലകൾ നിർവഹിച്ച ശേഷം സൈക്കിളിൽ പാത്രങ്ങളുമായി ഹോട്ടലുകളുടെ മുന്നിലെത്തി മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ ബാലഭവനിലെ കുട്ടികൾക്കായി ചോദിക്കും. ഹോട്ടലുടമകളിൽ ചിലർ തങ്ങളെ പഠിപ്പിച്ച അധ്യാപകനും പ്രിൻസിപ്പലുമായ വൈദികനെ ഇത്തരമൊരു ശുശ്രൂഷിയിലും തിരിച്ചറിഞ്ഞു. അച്ചന്റെ നൻമകളെ അറിയുന്ന ഹോട്ടലുകാർ ദിവസവും തെരുവു കുട്ടികൾക്കായി കുറെ ഭക്ഷണം കരുതി വച്ചു. ഒരിക്കൽപോലും ശൂന്യമായ ചോറ്റുപാത്രങ്ങളുമായി മടങ്ങേണ്ടിവന്നിട്ടില്ലെന്ന് ജോസച്ചൻ നന്ദിയോടെ ഓർമിക്കുന്നു. പാത്രങ്ങൾ നിറയെ ഭക്ഷണവുമായി തിരിച്ചുചെല്ലുന്പോൾ വിശക്കുന്ന വയറുമായി കാത്തുനിൽക്കുന്ന കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയും സ്നേഹപ്രകടനങ്ങളും ആത്മനിർവൃതി സമ്മാനിക്കുന്ന അനുഭവമായിരുന്നു.
ആഗ്ര ബിഷപ്പായിരുന്ന ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അലിഗഢിൽ ഒരു ഇന്റർ റിലീജിയസ് ഡയലോഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള ചുമതല 2005ൽ ഇദ്ദേഹത്തെ ഏൽപ്പിച്ചു. ഈ ദൗത്യനിർവഹണത്തോടൊപ്പം തെരുവിലെ മക്കൾ ക്കായി ഒരു ബാലഭവൻ നിർമിക്കാനും തീരുമാനിച്ചു. ആഗ്ര, ടുണ്ഡില, അലിഗഡഢ് നഗരവീഥികളിൽ ജീവിച്ചിരുന്ന ബാലൻമാരെ സുരക്ഷി തരാക്കാൻ ഭവനം പണിയാനായിരുന്നു തീരുമാനം. അലിഗഢിൽ താമസിച്ചിരുന്ന തിരുവല്ല സ്വദേശി തന്പി യോഹന്നാൻ തന്റെ വീട് വാടക കൂടാതെ വിട്ടുകൊടുത്തു. പിൽക്കാലത്ത് ഇതേ ഭവനം ആഗ്ര രൂപത ബാലഭവനുവേണ്ടി വിലയ്ക്കുവാങ്ങി സാവിയോ നവജീവൻ ഭവൻ എന്ന പേരു നൽകി. മുപ്പതു കുട്ടികളോടെയാണ് തുടക്കം. ഒരിക്കലും മാതാപിതാക്കളെ കണ്ടിട്ടില്ലാത്തവർക്ക് ജോസച്ചൻ എല്ലാമായി മാറി.
തുറക്കപ്പെട്ട വാതിലുകൾ
പുതിയ ഭവനം തുറന്നതിന് പിറ്റേന്ന് രാവിലെ ജോസച്ചനെ ആകുലപ്പെടുത്തിയത് കുട്ടികൾക്ക് എന്തു ഭക്ഷിക്കാൻ കൊടുക്കുമെന്നതാണ്. ദൈവത്തിൽ ആശ്രയിച്ചു പ്രാർഥനയോടെ പുറത്തേക്കുപോയ ജോസച്ചൻ അടുത്തുള്ള പെട്രോൾ പന്പിൽ കയറി ചെന്നു. മടിച്ചാണെങ്കിലും കാബിനിനുള്ളിലുണ്ടായിരുന്ന രണ്ടുപേരോടുമായി താൻ ആരംഭിച്ചിരിക്കുന്ന ഭവനത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയും ചുരുക്കമായി സംസാരിച്ചു. ’നിങ്ങൾക്ക് എത്ര രൂപ വേണം’- അവരിലൊരാൾ അല്പം നീരസത്തോടെ ചോദിച്ചു. ’എനിക്ക് രൂപ ആവശ്യമില്ല. ഉച്ചയ്ക്ക് കുട്ടികൾക്കു ഭക്ഷണം കൊടുക്കാൻ അല്പം അരിയാണ് ആവശ്യം.’ അച്ചൻ പറഞ്ഞു. ’താങ്കൾ പൊയ്ക്കൊള്ളുക. ഞങ്ങൾ നോക്കട്ടെ’ - അവർ പെട്രോൾ പന്പ് ഉടമകളായ സഹോദരൻമാരായിരുന്നു.
സർദാർജിയുടെ നന്മ
ജോസച്ചൻ പന്പിൽനിന്നും സൈക്കിളിൽ നേരേ പോയത് ബസ് സ്റ്റാൻഡിലേക്കാണ്. സൈക്കിൾ ഒരു മരച്ചുവട്ടിൽ വച്ചശേഷം പ്രതീക്ഷയറ്റ് നിൽക്കുന്പോൾ ഒരു സർദാർജി അടുത്തുവന്നു. അപരിചതനായ സർദാർജിയോടും ബാലഭവനിലെ കുട്ടികളെപ്പറ്റി സംസാരിച്ചു. സർദാർജിയോടു കുട്ടികൾക്കു കുളിക്കാനും മറ്റുമായി കുറച്ചു സോപ്പും മറ്റെന്തെങ്കിലും സാധനങ്ങളുമാണ് താൽപര്യപ്പെട്ടത്. നാലുമണിയാകുന്പോൾ തന്നെ വന്നു കാണാൻ പറഞ്ഞ് വിലാസം കൊടുത്തശേഷം സർദാർജി ബസിൽ കയറി പോയി.
ജോസച്ചൻ ബാലഭവനിൽ മടങ്ങിയെത്തുന്പോൾ മുറ്റത്ത് ഒരു ജീപ്പ് കിടക്കുന്നു. സ്ഥാപന പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരായിരിക്കുമെന്നു കരുതി അകത്തേക്കു കടന്നപ്പോൾ കണ്ടത് വരാന്തയിൽ ഏതാനും ചാക്കുകെട്ടുകൾ. അരി, ഗോതന്പുപൊടി, ഉരുളക്കിഴങ്ങ്, മസാലകൾ തുടങ്ങിയവ കൂട്ടിയിട്ടിട്ടുണ്ട്. പെട്രോൾ പന്പിൽ രാവിലെ കണ്ടുമുട്ടിയ ഇരുവരും അവിടെ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. അൽപം അരി യാചിച്ചു ചെന്നപ്പോൾ കിട്ടിയത് മുപ്പതു കുട്ടികൾക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ. മടങ്ങുന്പോൾ അവർ ജോസച്ചനോട് പറഞ്ഞു, ’ഫാദർ, ദൈവത്തിന്റെ നാമത്തിൽ തെരുവ് ബാലൻമാർക്കായി നിങ്ങൾ ചെയ്യുന്ന ഈ സ്നേഹപ്രവൃത്തി എത്ര മഹനീയമാണ്. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി കുട്ടികൾക്ക് ഭക്ഷിക്കാൻ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഏല്പിക്കുക. അത് നൽകുക ഞങ്ങളുടെ ഉത്തരവാദിത്വമായിരിക്കും.’ 2005 ൽ ആ സഹോദരൻമാർ ആരംഭിച്ച സദ്പ്രവൃത്തി ഇന്നും തുടരുകയാണ്.
ബസ് സ്റ്റാൻഡിൽ കണ്ടുമുട്ടിയ സർദാർജിയുടെ വീട്ടിൽ അന്നു വൈകുന്നേരം ജോസച്ചൻ തന്നോടൊപ്പം കഴിഞ്ഞിരുന്ന രണ്ടു കുട്ടികളുമായി ചെല്ലുന്പോൾ ആകാംക്ഷയുണ്ടായിരുന്നു. സർദാർജിയും ഭാര്യയും അവരെ രണ്ടു വലിയ ഹാർഡ് ബോർഡ് പെട്ടികൾ ഏല്പിച്ചു. ’ഏപ്പോഴെങ്കിലും ഇത്തരത്തിൽ ആവശ്യം വന്നാൽ വീണ്ടും ഞങ്ങളുടെ ഭവനത്തിലേക്കു സ്വാഗതം’ എന്നു പറഞ്ഞാണ് സർദാർജിയും ഭാര്യയും യാത്രയാക്കിയത്. ബാലഭവനിലെത്തി പെട്ടികൾ തുറന്നപ്പോൾ സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ് തുടങ്ങിയ സാധനങ്ങളായിരുന്നു. ആറുമാസം ഉപയോഗിക്കാൻ വേണ്ടത്രയും സാധനങ്ങൾ.
നഗരത്തിലെ വ്യാപാരികൾ ആവശ്യമുള്ള പച്ചക്കറി എല്ലാ ആഴ്ചയും നൽകും. കുട്ടികൾക്കുള്ള പഠനസാമഗ്രികളും യൂണിഫോമും വിലക്കുറവിലും സമ്മാനമായും നൽകുന്നവരുമുണ്ട്. കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാൻ പല ഡോക്ടർമാരും തയാറാണ്.ഇത്തരത്തിൽ നിരവധി പേരുടെ കൂട്ടായ്മയുടെ കരുതലാണ് തെരുവുമക്കളുടെ അശ്രയം.
വൈകാതെ രൂപതാകേന്ദ്രം അലിഗഢ് സെന്റ് ഫിദേലിസ് സ്കൂളിനു സമീപം സൗകര്യങ്ങളോടെ ഒരു ബാലഭവൻ പണിയുന്നതിനാവശ്യമായ സ്ഥലം നൽകുകയും ഏറെപ്പേരുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
നിലവിലെ ബിഷപ് ഡോ. റാഫി മഞ്ഞളിയും വേണ്ട സഹായങ്ങൾ നൽകി വരുന്നു. ഫാ. ജോസ് അക്കരത്തകിടിയേലിന്റെ നേതൃത്വത്തിൽ അലിഗഢ് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കും പ്രദേശവാസികളുടെ സഹകരണത്തോടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ബാലഭവനിൽ വളർന്നവരും വിവിധ ജോലികൾ ചെയ്യുന്നവരുമാണ് ഇത് പാകപ്പെടുത്തി ജോസച്ചനൊപ്പം വിതരണം ചെയ്യുന്നത്.
നിലവിൽ 46 ആണ്‍കുട്ടികളാണ് അച്ചന്റെ സംരക്ഷണയിലുള്ളത്. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർ ഈ വലിയ കരുതലിൽ സുരക്ഷിതരാണ്. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളുടെ കാര്യങ്ങളിൽ സഹായിക്കുന്നു. അംഗവൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യമുള്ളവരും ഇവർക്കൊപ്പമുണ്ട്.ഇവിടെ ആരും മതം ചോദിക്കാറില്ല, പറയാറുമില്ല. എന്നാൽ ഏവരും ദൈവവിശ്വാസത്തിൽ വളരുന്നു.
ഫാ. മാത്യു കുന്പുക്കൽ സി.എസ്.ടി.
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top