പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം കഥകളുമാണ് ആദ്യ വായനാനുഭവങ്ങളായി മനസിലുള്ളത്. ഇതിൽ പഞ്ചതന്ത്രം കഥകളുടെ വായന പിൽക്കാലത്ത് ഏറെ ഗുണം ചെയ്തു. അന്നു നാട്ടിൽ (ആലപ്പുഴ തുന്പോളി) വായനശാലകളൊന്നുമില്ല. അല്പം മുതിർന്നപ്പോൾ അകലെയുള്ള വായനശാലകളിൽ പോയി പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കാൻ തുടങ്ങി.
ചങ്ങന്പുഴയുടെ രമണൻ പുന്നപ്രയിലെ ഗ്രന്ഥശാലയിൽ ഉണ്ടെന്നറിഞ്ഞ് ഞാൻ എട്ടാം ക്ലാസിലെ സുഹൃത്തുക്കളായിരുന്ന സുധാകരനും ജേക്കബ് വർഗീസുമൊത്ത് അവിടെ പോയതു മറക്കാനാവാത്ത ഓർമയാണ്. പുസ്തകം വീട്ടിലെത്തിച്ചു വായിക്കാൻ അന്ന് അനുവാദം ലഭിച്ചില്ല. അതിനാൽ ഗ്രന്ഥശാലയിൽ ഇരുന്ന് രമണൻ പകർത്തിയെഴുതിയായിരുന്നു വായന.
1947 ൽ ഞാനും കൂട്ടുകാരും ചേർന്നാണ് നാട്ടിൽ ആദ്യത്തെ വായനശാല ആരംഭിച്ചത്. യുവജനവായനശാല എന്നായിരുന്നു പേര്. അതിപ്പോഴില്ല. കവിതയോടുള്ള ഭ്രമം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. കുഞ്ഞുനാളിൽ അച്ഛനാണ് അത്തരമൊരു വായനാഭിരുചി രൂപപ്പെടുത്തിയതും വളർത്തിയതും.
ജൗളിക്കട നടത്തിയിരുന്ന അച്ഛൻ വൈകുന്നേരം പുരാണകഥകൾ പറഞ്ഞു തരും. അച്ഛന്‍റെ കഥകൾ കേട്ടു വളർന്നതാണു പുരാണകഥകളോട് ഇഷ്ടം കൂടിയത്.
പത്താം ജൻമദിനത്തിൽ അച്ഛൻ തന്ന സമ്മാനം പുസ്തകമായിരുന്നു. ലിയോ ടോൾസ്റ്റോയിയുടെ ’23 ടെയിൽസ്’ എന്ന പുസ്തകം. ഗുണപാഠകഥകളായിരുന്നു ഉള്ളടക്കം. ഞാൻഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്ന ഈ പുസ്തകം പേരക്കുട്ടികളെ വരെ വായിപ്പിക്കാനായെന്നത് സന്തോഷമുള്ള വായനാസ്മൃതിയാണ്.
അച്ഛന്‍റെ പക്കൽ കുമാരനാശാന്‍റെ കവിതകൾ ഉണ്ടായിരുന്നു. അതു വായിക്കാൻ തരും. വീട്ടിൽ പ്രാർഥനയായും ആശാന്‍റെ രചനകൾ ഉപയോഗിച്ചിരുന്നു.
അതിലൊന്ന് ഇപ്പോഴും ഓർമയിൽ മായാതെ കിടക്കുന്നു:
ഗുണമെന്നിയൊരാൾക്കുമെന്നിൽ നിന്ന-
ണയായ്വാൻതരമാകണം വിഭോ
അണുജീവിയിലും സഹോദരപ്രണയം
ത്വൽ കൃപയാലെ തോന്നണം
ഉളവാകണമാത്മതുഷ്ടിയീയെളി
യോനിങ്ങനെ പോകണം
ദിനം ഇളകാതെയുമിന്ദ്രിയാർത്തിയാൽ
കളിയായും കളവോതിടാതെയും
അഖിലോപരിയെന്‍റെ ബുദ്ധിയിൽ സുഖ ദു:ഖങ്ങളിൽ
മാറ്റമെന്നിയേ ജഗദീശ ഹരി നാരായണ
തെളിഞ്ഞു നിൽക്കണം നിഗമം
തേടിന നിൻപദാംബുജം.
ഈ ശ്ലോകം പലവട്ടം എന്നെക്കൊണ്ടു ചൊല്ലിച്ചതോർക്കുന്നു. എന്നിൽനിന്ന് ഗുണമല്ലാതെ മറ്റൊന്നും മറ്റുള്ളവർക്കുണ്ടാകരുതെന്നായിരുന്നു ശ്ലോകത്തിന്‍റെ സാരം. പ്രാർഥനയ്ക്കായുള്ള വായനകളും കവിതകളോടും ഭാഷയോടും ആഭിമുഖ്യമുണ്ടാകാൻ കാരണമായി. എന്‍റെ പതിനൊന്നാം വയസിൽ അച്ഛൻ വിടപറയുവോളം കവിതകൾ വായിക്കാൻ അദ്ദേഹം പ്രേരിപ്പിക്കുമായിരുന്നു. അച്ഛൻ യാത്രയായ ശേഷം അമ്മയും എന്നെ വായനയിൽ വളരാൻ പ്രോത്സാഹിപ്പിച്ചിരുന്നു.
ദൈവമേ! കാത്തുകൊൾക
കൈവിടാതിങ്ങു ഞങ്ങളെ;
എന്നാരംഭിക്കുന്ന ശ്രീനാരായണഗുരുവിന്‍റെ ദൈവദശകം കുട്ടിക്കാലത്തുതന്നെ മനപാഠമാക്കി. അർഥം മനസിലാക്കിയല്ല വായിച്ചതെങ്കിലും മുതിർന്നപ്പോൾ, ആ വായനകൾ പ്രയോജനം ചെയ്തു.
കോളജിലെത്തിയപ്പോൾ ഗൗരവമായ വായനയ്ക്ക് അവസരം ലഭിച്ചു. 1945 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്‍റർമീഡിയറ്റിനെത്തുന്പോൾ ദസ്തയേവ്സ്കിയെ വായിക്കാനായി. കുറ്റവും ശിക്ഷയുമാണ് ആദ്യം വായിച്ച നോവൽ. ഇംഗ്ലീഷ് സാഹിത്യസൃഷ്ടികൾ വായിക്കാൻ അന്നും ഒട്ടും പ്രയാസമില്ലായിരുന്നു. ഭാവനകളെ ഉണർത്താനും അതേറെ സഹായിച്ചു. തിയററ്റിക്കൽ ബുക്കുകൾ ഏറെ വായിക്കാനും കോളജ് ലൈബ്രറി അവസരമൊരുക്കി.
വായിച്ച കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം ഇന്‍റർമീഡിയറ്റ് കാലത്ത് ഇല്ലായിരുന്നുവെന്നത് സങ്കടകരമാണ്. ഒ.എൻ.വി. കുറുപ്പും പറവൂർ ദേവരാജനും സഹപാഠികളായിരുന്നെങ്കിലും എന്‍റെ വായനയുടെ ശൈലിയായിരുന്നില്ല അവരുടേത്. ആദ്യത്തെ വായനാനുഭവങ്ങൾ പിൽക്കാലത്ത് ആഴത്തിലുള്ള വായനയ്ക്കും എഴുത്തുവഴികൾക്കും പ്രചോദനമായിട്ടുണ്ട്.
വായനയുടെയും എഴുത്തിന്‍റെയും മഹാസാഗരം കണക്കുള്ള അനുഭവങ്ങളുടെ അധ്യായങ്ങൾ എന്നും ആവേശം തന്നെ.

പ്രഫ. എം.കെ. സാനു

തയാറാക്കിയത്: സിജോ പൈനാടത്ത്