Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷണത്തിലുമാണ്. സീറോ മലബാർ സഭയുടെ കുർബാന, റാസ കുർബാന, തിരുപ്പട്ട ശുശ്രൂഷ എന്നിവ തയാറാക്കിയതിനുപിന്നിൽ അച്ചൻ ശ്ലാഘനീയമായ സേവനം അർപ്പിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ആരാധനാക്രമപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ അച്ചനെ സീറോമലബാർ സഭയ്ക്ക് അർപ്പിച്ച സേവനങ്ങൾക്കുള്ള ആദരവായി മോണ്‍സിഞ്ഞോർ പദവി നൽകി സാർവത്രിക സഭ ആദരിച്ചിരിക്കുകയാണ്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ അഭ്യർഥനപ്രകാരം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസമാണ് സമുന്നത ബഹുമതി നൽകിയത്. എഴുത്തുകാരൻ, പണ്ഡിതൻ, പ്രഭാഷകൻ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പ്രഫസർ എന്നീ നിലകളിലും അച്ചൻ അറിയപ്പെടുന്നു.
1942 നവംബർ 11ന് പാലാ മണ്ണൂരാംപറന്പിൽ തോമസ്- മേരി ദന്പതികളുടെ പുത്രനായി ജനിച്ചു. കവീക്കുന്ന് സെന്റ് ഇഫ്രേംസ്, പാലാ സെന്റ് തോമസ്, ആലപ്പുഴ ലിയോ തേർട്ടീന്ത് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ താത്പര്യത്തിൽ തലശേരി രൂപതയ്ക്കുവേണ്ടി സെമിനാരി പഠനം പൂർത്തിയാക്കി. ഒരു മിഷനറിയാകണമെന്ന ആഗ്രഹവും മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെയും ചെറുപുഷ്പ മിഷൻലീഗ് സ്ഥാപകരിൽ പ്രധാനിയായ പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെയും സ്വാധീനവും കുടിയേറ്റ രൂപതയായ തലശേരിയിൽ ശുശ്രൂഷ അർപ്പിക്കാൻ പ്രേരണയായി.
പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിലും കുന്നോത്ത് മൈനർ സെമിനാരിയിലും പരിശീലനത്തിനുശേഷം 1962 ൽ വടവാതൂർ മേജർ സെമിനാരിയുടെ ആദ്യബാച്ചിൽ ഉപരിപഠനം നടത്തി 1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയൽ, മാനന്തവാടി രൂപതയിലെ നീർവാരം, തലശേരി രൂപതയിലെ ചുണ്ടപ്പറന്പ്, വെന്പുവ, പുളിങ്ങോം ഇടവകകളിൽ വികാരിയായി. 1972ൽ കർണാടക യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തിനുശേഷം റോമിലെ സാൻ ആൻസെൽമോ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരാധനക്രമത്തിൽ എംടിഎച്ച് നേടി. 1981ൽ സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ അനാഫൊറോയെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, സുറിയാനി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടി. സുറിയാനിയിൽനിന്നു മലയാളത്തിലേക്ക് സീറോ മലബാർ കുർബാനക്രമവും പുരോഹിതപട്ടം നൽകുന്ന ക്രമവും വിവർത്തനം ചെയ്യുന്നതിൽ ഈ ബഹുഭാഷാ പാണ്ഡിത്യം സഹായകരമായി. ജർമനി, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് വടവാതൂർ സെമിനാരിയിൽ 28 വർഷം ലിറ്റർജി, തത്വശാസ്ത്ര പ്രൊഫസറും ഒട്ടേറെ വൈദികരുടെ ഗുരുവുമായി.
ഗ്രന്ഥകർത്താവ്
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നൂറോളം പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുള്ള റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിയിൽ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ്. സഭയുടെ വിവിധ തലങ്ങളിലുള്ള കമ്മീഷനുകളിൽ അംഗമായിരുന്ന ഇദ്ദേഹം സീറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചു. കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച "ഹിസ്റ്ററി ഓഫ് ദ സീറോ മലബാർ കുർബാന’ എന്ന ഗ്രന്ഥം സീറോമലബാർ കുർബാനക്രമത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
പൗരോഹിത്യജീവിതത്തിലെ അവിസ്മരണീയ സ്മരണ എന്തെന്നു ചോദിച്ചാൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെന്നാണ് ഈ വൈദികന്റെ ഉത്തരം. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കോട്ടയത്ത് 1986ൽ സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട വിശുദ്ധ കുർബാന ക്രമത്തിന് തുടക്കം കുറിച്ചപ്പോൾ ലിറ്റർജിക്കൽ കമ്മിറ്റി കണ്‍വീനറായിരുന്നു റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ. അന്നത്തെ തിരുക്കർമങ്ങളിൽ ആർച്ച് ഡീക്കനായി ചുമതല വഹിച്ചതും ഇദ്ദേഹമായിരുന്നു. മാർപാപ്പ അന്ന് വിശുദ്ധ കുർബാന അർപ്പിച്ച തിരുപ്പാത്രങ്ങൾ തിരുശേഷിപ്പുപോലെ അച്ചൻ സൂക്ഷിക്കുന്നു. നവീകരിച്ച കുർബാനക്രമം വിശകലനം ചെയ്യാൻ റോമിലെ പൗരസ്ത്യ തിരുസംഘം 1995ൽ കൂടിയ യോഗത്തിൽ സീറോ മലബാർ സഭയിൽനിന്നുള്ള പ്രത്യേക ക്ഷണിതാവുമായിരുന്നു.
പദവികൾ സ്വന്തമാക്കാൻ ഒരിക്കലും ആഗ്രഹിക്കാതെയും നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെയുമുള്ള ജീവിതമാണ് ഈ സഭാപണ്ഡിതന്റേതെന്ന് ഇദ്ദേഹത്തിന്റെ ലാളിത്യത്തിൽനിന്നു വ്യക്തമാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം സ്വന്തമായുണ്ടായിരുന്ന സ്ഥലവും കെട്ടിടവും ഗ്രന്ഥശേഖരവും ആരാധനാക്രമസംബന്ധമായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി അച്ചൻ തലശേരി അതിരൂപതയ്ക്ക് വിട്ടുകൊടുത്തു. ഇവിടെ പ്രവർത്തിക്കുന്ന ഫാ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിക്കൽ സ്റ്റഡി സെന്റർ ആരാധനാക്രമവിഷയങ്ങളിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് വിജ്ഞാനത്തിന്റെ കലവറയാണ്. ഈ സ്ഥാപനത്തിന്റെയും അനുബന്ധിച്ചു പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ സെന്ററിന്റെയും ഡയറക്ടറായി സേവനം ചെയ്യുകയാണിപ്പോൾ.
ആദരവ്
ആരാധനക്രമരംഗത്തെ സംഭാവനകൾക്കുള്ള ആദരവായി മാർത്തോമ്മ വിദ്യാനികേതൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ അർഹനായി. 1983 മുതൽ സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ ആരാധനക്രമ സംബന്ധമായ ഗ്രന്ഥങ്ങൾ തയാറാക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെമിനാരികളിലും തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിസിറ്റിംഗ് പ്രഫസറാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. ക്രിസ്ത്യൻ ഓറിയന്റ് ത്രൈമാസികയുടെ മാനേജിംഗ് എഡിറ്ററും ദുക്റാന, കതിരൊളി മാസികകളുടെ ചീഫ് എഡിറ്ററുമായിരുന്നു.
ഏബ്രഹാം തോമസ് (എണ്ണപ്പാറ, കാഞ്ഞങ്ങാട്), എം.പി.തോമസ് (അമേരിക്ക), തോമസ് ബേബി (കാനഡ), വൽസമ്മ (അമേരിക്ക), ഡോ. തോമസ് ജോണ്‍ (റോം), പരേതരായ ജോസഫ് തോമസ്, ജോർജ് എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ.
ടി.എ. ജോർജ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
ജൂതഗന്ധമുള്ള കൊച്ചി
കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസ
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top