Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷണത്തിലുമാണ്. സീറോ മലബാർ സഭയുടെ കുർബാന, റാസ കുർബാന, തിരുപ്പട്ട ശുശ്രൂഷ എന്നിവ തയാറാക്കിയതിനുപിന്നിൽ അച്ചൻ ശ്ലാഘനീയമായ സേവനം അർപ്പിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ആരാധനാക്രമപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ അച്ചനെ സീറോമലബാർ സഭയ്ക്ക് അർപ്പിച്ച സേവനങ്ങൾക്കുള്ള ആദരവായി മോണ്‍സിഞ്ഞോർ പദവി നൽകി സാർവത്രിക സഭ ആദരിച്ചിരിക്കുകയാണ്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ അഭ്യർഥനപ്രകാരം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസമാണ് സമുന്നത ബഹുമതി നൽകിയത്. എഴുത്തുകാരൻ, പണ്ഡിതൻ, പ്രഭാഷകൻ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പ്രഫസർ എന്നീ നിലകളിലും അച്ചൻ അറിയപ്പെടുന്നു.
1942 നവംബർ 11ന് പാലാ മണ്ണൂരാംപറന്പിൽ തോമസ്- മേരി ദന്പതികളുടെ പുത്രനായി ജനിച്ചു. കവീക്കുന്ന് സെന്റ് ഇഫ്രേംസ്, പാലാ സെന്റ് തോമസ്, ആലപ്പുഴ ലിയോ തേർട്ടീന്ത് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ താത്പര്യത്തിൽ തലശേരി രൂപതയ്ക്കുവേണ്ടി സെമിനാരി പഠനം പൂർത്തിയാക്കി. ഒരു മിഷനറിയാകണമെന്ന ആഗ്രഹവും മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെയും ചെറുപുഷ്പ മിഷൻലീഗ് സ്ഥാപകരിൽ പ്രധാനിയായ പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെയും സ്വാധീനവും കുടിയേറ്റ രൂപതയായ തലശേരിയിൽ ശുശ്രൂഷ അർപ്പിക്കാൻ പ്രേരണയായി.
പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിലും കുന്നോത്ത് മൈനർ സെമിനാരിയിലും പരിശീലനത്തിനുശേഷം 1962 ൽ വടവാതൂർ മേജർ സെമിനാരിയുടെ ആദ്യബാച്ചിൽ ഉപരിപഠനം നടത്തി 1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയൽ, മാനന്തവാടി രൂപതയിലെ നീർവാരം, തലശേരി രൂപതയിലെ ചുണ്ടപ്പറന്പ്, വെന്പുവ, പുളിങ്ങോം ഇടവകകളിൽ വികാരിയായി. 1972ൽ കർണാടക യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തിനുശേഷം റോമിലെ സാൻ ആൻസെൽമോ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരാധനക്രമത്തിൽ എംടിഎച്ച് നേടി. 1981ൽ സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ അനാഫൊറോയെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, സുറിയാനി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടി. സുറിയാനിയിൽനിന്നു മലയാളത്തിലേക്ക് സീറോ മലബാർ കുർബാനക്രമവും പുരോഹിതപട്ടം നൽകുന്ന ക്രമവും വിവർത്തനം ചെയ്യുന്നതിൽ ഈ ബഹുഭാഷാ പാണ്ഡിത്യം സഹായകരമായി. ജർമനി, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് വടവാതൂർ സെമിനാരിയിൽ 28 വർഷം ലിറ്റർജി, തത്വശാസ്ത്ര പ്രൊഫസറും ഒട്ടേറെ വൈദികരുടെ ഗുരുവുമായി.
ഗ്രന്ഥകർത്താവ്
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നൂറോളം പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുള്ള റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിയിൽ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ്. സഭയുടെ വിവിധ തലങ്ങളിലുള്ള കമ്മീഷനുകളിൽ അംഗമായിരുന്ന ഇദ്ദേഹം സീറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചു. കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച "ഹിസ്റ്ററി ഓഫ് ദ സീറോ മലബാർ കുർബാന’ എന്ന ഗ്രന്ഥം സീറോമലബാർ കുർബാനക്രമത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
പൗരോഹിത്യജീവിതത്തിലെ അവിസ്മരണീയ സ്മരണ എന്തെന്നു ചോദിച്ചാൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെന്നാണ് ഈ വൈദികന്റെ ഉത്തരം. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കോട്ടയത്ത് 1986ൽ സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട വിശുദ്ധ കുർബാന ക്രമത്തിന് തുടക്കം കുറിച്ചപ്പോൾ ലിറ്റർജിക്കൽ കമ്മിറ്റി കണ്‍വീനറായിരുന്നു റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ. അന്നത്തെ തിരുക്കർമങ്ങളിൽ ആർച്ച് ഡീക്കനായി ചുമതല വഹിച്ചതും ഇദ്ദേഹമായിരുന്നു. മാർപാപ്പ അന്ന് വിശുദ്ധ കുർബാന അർപ്പിച്ച തിരുപ്പാത്രങ്ങൾ തിരുശേഷിപ്പുപോലെ അച്ചൻ സൂക്ഷിക്കുന്നു. നവീകരിച്ച കുർബാനക്രമം വിശകലനം ചെയ്യാൻ റോമിലെ പൗരസ്ത്യ തിരുസംഘം 1995ൽ കൂടിയ യോഗത്തിൽ സീറോ മലബാർ സഭയിൽനിന്നുള്ള പ്രത്യേക ക്ഷണിതാവുമായിരുന്നു.
പദവികൾ സ്വന്തമാക്കാൻ ഒരിക്കലും ആഗ്രഹിക്കാതെയും നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെയുമുള്ള ജീവിതമാണ് ഈ സഭാപണ്ഡിതന്റേതെന്ന് ഇദ്ദേഹത്തിന്റെ ലാളിത്യത്തിൽനിന്നു വ്യക്തമാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം സ്വന്തമായുണ്ടായിരുന്ന സ്ഥലവും കെട്ടിടവും ഗ്രന്ഥശേഖരവും ആരാധനാക്രമസംബന്ധമായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി അച്ചൻ തലശേരി അതിരൂപതയ്ക്ക് വിട്ടുകൊടുത്തു. ഇവിടെ പ്രവർത്തിക്കുന്ന ഫാ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിക്കൽ സ്റ്റഡി സെന്റർ ആരാധനാക്രമവിഷയങ്ങളിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് വിജ്ഞാനത്തിന്റെ കലവറയാണ്. ഈ സ്ഥാപനത്തിന്റെയും അനുബന്ധിച്ചു പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ സെന്ററിന്റെയും ഡയറക്ടറായി സേവനം ചെയ്യുകയാണിപ്പോൾ.
ആദരവ്
ആരാധനക്രമരംഗത്തെ സംഭാവനകൾക്കുള്ള ആദരവായി മാർത്തോമ്മ വിദ്യാനികേതൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ അർഹനായി. 1983 മുതൽ സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ ആരാധനക്രമ സംബന്ധമായ ഗ്രന്ഥങ്ങൾ തയാറാക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെമിനാരികളിലും തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിസിറ്റിംഗ് പ്രഫസറാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. ക്രിസ്ത്യൻ ഓറിയന്റ് ത്രൈമാസികയുടെ മാനേജിംഗ് എഡിറ്ററും ദുക്റാന, കതിരൊളി മാസികകളുടെ ചീഫ് എഡിറ്ററുമായിരുന്നു.
ഏബ്രഹാം തോമസ് (എണ്ണപ്പാറ, കാഞ്ഞങ്ങാട്), എം.പി.തോമസ് (അമേരിക്ക), തോമസ് ബേബി (കാനഡ), വൽസമ്മ (അമേരിക്ക), ഡോ. തോമസ് ജോണ്‍ (റോം), പരേതരായ ജോസഫ് തോമസ്, ജോർജ് എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ.
ടി.എ. ജോർജ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top