ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തിലെ അതിസുന്ദര ഗാനം. ഗിറ്റാറിസ്റ്റുകൂടിയായ ഇളയരാജ ആ ഉപകരണത്തിന്‍റെ ഭംഗി പരമാവധി ഉപയോഗപ്പെടുത്തി ഒരുക്കിയ ഈണം. അതിനു ഗിറ്റാർ പശ്ചാത്തലമൊരുക്കിയത് പ്രശസ്തനായ ആർ. ചന്ദ്രശേഖറായിരുന്നു. അദ്ദേഹം കഴിഞ്ഞനാൾ വിടവാങ്ങി...

റേഡിയോയിൽ സിനിമാപ്പാട്ടുകൾ കേട്ടിരിക്കുന്ന ഒരു ബാലൻ. സംഗീതത്തിൽ കന്പമുണ്ടെന്നുകണ്ട് അവനൊരു മൗത്ത് ഓർഗൻ വാങ്ങിക്കൊടുത്തിട്ടുണ്ട് അമ്മാവൻ. ജനഗണമന വായിക്കാൻ സ്വയം പഠിച്ചു., ഏതാനും പാട്ടുകളുടെ വരികളും. അങ്ങനെയിരിക്കെയാണ് പാട്ടുകളിലെ ഗിറ്റാറിന്‍റെ ശബ്ദത്തോട് ഇഷ്ടംകൂടിയത്. ഗിറ്റാർ പഠിക്കാനായി പിന്നെ ആഗ്രഹം. താമസസ്ഥലമായ ചെന്നൈ ടി. നഗറിൽ അക്കാലത്ത് അതു പഠിപ്പിക്കാൻ ആരുമില്ല. റോയപുരത്തേക്കും സെന്‍റ് തോമസ് മൗണ്ടിലേക്കും ദൂരയാത്രകൾ ചെയ്തായിരുന്നു തുടക്കത്തിലെ പഠനം.

സംഗീതജ്ഞയായിരുന്ന അമ്മ ഇതിനിടയ്ക്ക് കർണാടക സംഗീതത്തിലെ രാഗങ്ങൾ സൂക്ഷ്മതയോടെ പഠിപ്പിച്ചു.

ഗിറ്റാറിന്‍റെ അടിസ്ഥാനപാഠങ്ങൾ അടങ്ങുന്ന ഒരു പുസ്തകം കൈയിൽക്കിട്ടിയതോടെ ആറുമാസംകൊണ്ട് അവൻ ആത്മവിശ്വാസമുള്ള ഗിറ്റാറിസ്റ്റായി മാറി. ടി.എസ്. ദിവാകറിനും വൈജീ പാർഥസാരഥിക്കുമൊപ്പം നാടകങ്ങളിൽ ഗിറ്റാർ വായിക്കാൻമാത്രം മുതിർന്നു. ദിവാകർ അവനെ കെ.വി. മഹാദേവനു പരിചയപ്പെടുത്തുകയും ചെയ്തു. അവൻ ഗിറ്റാർ ചന്ദ്രശേഖറായി., പിന്നീടു കീബോർഡ് ചന്ദ്രശേഖറും.

സംഗീത എൻജിനീയർ

ബി.ടെക് പഠനത്തിനുശേഷമാണ് ചന്ദ്രശേഖർ മുഴുവൻസമയ സംഗീതജ്ഞനായി മാറിയത്. സാങ്കേതിക രംഗത്തെ പ്രഫഷൻ ഉപേക്ഷിച്ചതിൽ ഒരിക്കൽപ്പോലും നഷ്ടബോധം തോന്നിയിട്ടില്ലെന്ന് പിന്നീടൊരിക്കൽ ചന്ദ്രശേഖർ പറഞ്ഞു- അഞ്ചുവർഷത്തെ എൻജിനീയറിംഗ് പഠനകാലം എനിക്ക് വലിയ ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്. ഒരു സംഗീതജ്ഞനായി വളരാൻ അത് ഒരുപാടു സഹായിക്കുകയും ചെയ്തു.

നാടകങ്ങളുടെ പശ്ചാത്തലത്തിൽ വായിക്കുന്നകാലത്ത് മിസൈൽസ് എന്ന സംഗീത ട്രൂപ്പിനു തുടക്കമിട്ടു ചന്ദ്രശേഖർ. പല പ്രമുഖ ബാൻഡുകളുടെയും ഈണങ്ങൾ വായിക്കുമായിരുന്നു. വൈജീ മഹേന്ദ്രയാണ് അന്ന് ഡ്രമ്മർ. അദ്ദേഹമില്ലാത്തപ്പോൾ ചന്ദ്രശേഖറിന്‍റെ സഹോദരൻ പുരുഷോത്തമൻ എത്തും. മിസൈൽസ് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.

സംഗീതസംവിധായകരുടെ ഇഷ്ടക്കാരൻ

മ്യൂസിക് നൊട്ടേഷനിൽ ചന്ദ്രശേഖറിന് അക്കാലത്ത് വലിയ ജ്ഞാനമില്ല. എങ്കിലും സംഗീത സംവിധായകർ പറഞ്ഞുകൊടുക്കുന്ന സംഗീത ശകലങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കും. എം.എസ്. വിശ്വനാഥന് ചന്ദ്രശേഖറിനെ വളരെപ്പെട്ടെന്ന് ഇഷ്ടമായി. വൈകാതെ വി.എസ്. നരസിംഹൻ അടക്കം ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗുഡ്ബുക്കിൽ ചന്ദ്രശേഖർ ഉൾപ്പെട്ടു.

അങ്ങനെയിരിക്കെയാണ് കീബോർഡിലും ഒരുകൈ നോക്കിയത്. ഒരു സുഹൃത്തിനെ സഹായിക്കാനായി അദ്ദേഹത്തിന്‍റെ മോണോഫോണിക് സിന്തസൈസർ ചന്ദ്രശേഖർ വാങ്ങിയിരുന്നു. വളരെനാൾ അതു വെറുതെയിരുന്നു. പിന്നീട് ഒഴിവുകിട്ടുന്പോഴെല്ലാം ചന്ദ്രശേഖർ അതു വായിച്ചുതുടങ്ങി. ഏതാണ്ട് ഒരു വർഷം ആയപ്പോഴേക്കും അതിലും വിദഗ്ധനായി.

ശബ്ദത്തിന്‍റെ ഫ്രീക്വൻസി, ഡൈനമിക്സ് എന്നിവയെല്ലാം എനിക്കു കൃത്യമായി അറിഞ്ഞുതുടങ്ങി. രാജ്യമെന്പാടുമുള്ള സംഗീതസംവിധായകർ എന്നെ കീബോർഡും ഗിറ്റാറും വായിക്കാൻ വിളിക്കുമായിരുന്നു. യമഹയുടെ ഡിഎക്സ്-7 കീബോർഡും എക്കോ യൂണിറ്റും ആദ്യമായി വാങ്ങിയവരിൽ ഞാനുണ്ടായിരുന്നു. എണ്‍പതുകളിൽ സംഗീതസംവിധായകരുടെ പ്രിയപ്പെട്ട ഉപകരണമായിരുന്നു അത്- ചന്ദ്രശേഖർ ഓർമിച്ചു.

സംഗീതസംവിധാനത്തിൽ കംപ്യൂട്ടറിന്‍റെ സഹായം ആദ്യം ഉപയോഗിച്ചവരിലും ചന്ദ്രശേഖറുണ്ട്. ടിവി സീരിയലുകൾ, പരസ്യ ജിംഗിളുകൾ തുടങ്ങിയവയ്ക്ക് ഈണമിട്ടപ്പോൾ അദ്ദേഹം ഈ രീതി ഉപയോഗപ്പെടുത്തിയിരുന്നു.

സഹായിക്കൊപ്പം കിലോക്കണക്കിനു ഭാരമുള്ള സംഗീതോപകരണങ്ങൾ ചുമന്ന് സ്റ്റുഡിയോകളിൽ പോകാറുള്ള കാലം ചന്ദ്രശേഖർ മറന്നിരുന്നില്ല. ഇന്ന് ഇ-മെയിലിലൂടെയോ ഫോണിലൂടെയോ ഈണങ്ങളും ആശയങ്ങളും അയയ്ക്കാൻ സംഗീതസംവിധായകർക്കു കഴിയും. എന്‍റെ വീട്ടിലെ സ്റ്റുഡിയോയിൽ ഇരുന്ന് എനിക്ക് കംപോസിംഗ് നടത്താം. ഈണങ്ങൾ ഉണ്ടാക്കുന്ന രീതിയെ ടെക്നോളജി മാറ്റിമറിച്ചു. എന്നാൽ ഞൊടിയിടയിൽ നല്ല സംഗീതമുണ്ടാക്കാൻ കഴിയില്ല. അതിനു സന്പൂർണമായ സമർപ്പണവും ധാരാളം സമയവും ഒരേപോലെ വേണം- ചന്ദ്രശേഖർ ഒരിക്കൽ പറഞ്ഞു.

കുട്ടികളെ മ്യൂസിക് തിയറി, ഗിറ്റാർ, കീബോർഡ് എന്നിവ പഠിപ്പിച്ചിരുന്ന അദ്ദേഹം അവസാനകാലം വരെയും സ്വയം ഒരു വിദ്യാർഥിയായി കരുതി. ഓരോ ദിവസവും പുതിയതെന്തെങ്കിലും പഠിക്കാൻ അദ്ദേഹം ഹൃദയപൂർവം ആഗ്രഹിക്കുകയും ചെയ്തു.

ഇളയനിലായും നീലെ നീലെ അംബറും

പാട്ടുകളിലെ ഗിറ്റാർ വാദനത്തെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട് ഇളയനിലായും അതിനെ അടിസ്ഥാനമാക്കി ഹിന്ദിയിൽ പുറത്തിറങ്ങിയ നീലെ നീലെ അംബർ എന്ന പാട്ടും. ആരു വായിച്ചു, എത്രതവണ റിഹേഴ്സൽ വേണ്ടിവന്നു തുടങ്ങി വാദപ്രതിവാദങ്ങൾ ഇന്നും നീളുന്നു. ഒരു കൗതുകംകൂടിയുണ്ട്- കല്യാണ്‍ജി- ആനന്ദ്ജി ഒരുക്കിയ നീലെ നീലെ അംബർ (ചിത്രം- കലാകാർ) എന്ന പാട്ടിൽ ഗിറ്റാർ വായിച്ച രമേഷ് അയ്യരും ഒരു എൻജിനീയറായിരുന്നു.

ഹരിപ്രസാദ്‌