Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒരു സ്വരഗംഗാപ്രവാഹത്തിന്റെ ഉറവയുണർന്നത്- 107 വർഷം മുന്‍പ്.. ഉസ്താദ് ബിസ്മില്ലാ ഖാൻ. പേരിൽത്തന്നെയുണ്ട് മഹാ സംഗീതം. അനശ്വരനായ ആ ഷെഹനായി വാദകന്റെ ജന്മദിനമായിരുന്നു പോയ ചൊവ്വാഴ്ച...
"ദൈവനാമത്തിൽ' എന്നാണ് ബിസ്മില്ലാ എന്ന അറബിക് പദത്തിന് അർഥം. എല്ലാ നല്ല തുടക്കങ്ങൾക്കുമുള്ള പ്രാർഥന. ഏറ്റവും ഹൃദ്യമായ പ്രാർഥനകളിലൊന്നാണ് സംഗീതം. അപ്പോൾ, ബിസ്മില്ലാ എന്നുപേരുള്ളയാൾ സൃഷ്ടിക്കുന്ന സംഗീതമാകുന്പോൾ അതെത്രമാത്രം ദൈവികമായിരിക്കണം! ഉസ്താദ് ബിസ്മില്ലാ ഖാൻ.. ഷെഹ്നായി ശരീരത്തിന്റെയും ആത്മാവിന്റെയും തുടർച്ചയായിരുന്നയാൾ.
ഖമറുദ്ദീൻ എന്നു പേരുവിളിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ ഷെഹ്നായി വാദകൻകൂടിയായ മുത്തച്ഛൻ റസൂൽ ബക്ഷ് ഖാൻ ആശ്ചര്യത്തോടെ പറയുകയായിരുന്നു "ബിസ്മില്ലാ' എന്ന്. അതിനുശേഷം അവൻ ആ പേരിൽ അറിയപ്പെട്ടു. ഉസ്താദ് എന്നു കേട്ടാൽ ആദ്യം മനസിൽ തെളിയുന്ന മഹാരഥന്മാരിൽ മുൻനിരയിലിരുന്നു.
1916 മാർച്ച് 21ന് അന്നത്തെ ബിഹാർ ഒറീസ പ്രോവിൻസിൽ പരന്പരാഗത മുസ്ലിം സംഗീത കുടുംബത്തിൽ ജനിച്ച ബിസ്മില്ലാ ഖാൻ ആറാം വയസിൽ വാരണാസിയിലേക്കു പറിച്ചുനടപ്പെട്ടു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഷെഹ്നായി വാദകനായിരുന്നു അമ്മാവൻ അലി ബക്ഷ് വിലായത്ത് ഖാൻ. അദ്ദേഹത്തിന്റെ സംഗീതയാത്രകളിൽ ഒപ്പംചേരുകയായിരുന്നു ബിസ്മില്ലാ.
ഇരുപത്തൊന്നാം വയസിൽ കൊൽക്കത്തയിൽ അഖിലേന്ത്യാ സംഗീത സമ്മേളനത്തിൽ കച്ചേരി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ബിസ്മില്ലാ ഖാന് വഴിത്തിരിവായത്. സംഗീതപ്രേമികൾ അദ്ദേഹത്തിന്റെ ഷെഹ്നായിയെ ഹൃദയംകൊണ്ടു സ്വീകരിച്ചു. പിന്നെ ആ സംഗീതം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തി. ഇന്ത്യയുടെ എക്കാലത്തെയും സംഗീത മഹാപ്രതിഭകളിലൊരാളായി.
ഷെഹ്നായി വികാരസാഗരം
ഉത്തരേന്ത്യയിൽ വിവാഹംപോലുള്ള ആഘോഷച്ചടങ്ങുകളിൽ വായിക്കപ്പെട്ടിരുന്ന ഷെഹ്നായിക്ക് വിശാലമായ വികാരലോകമാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ തന്റെ സംഗീതത്തിലൂടെ നൽകിയത്. മെലഡിയുടെ ആത്മഹർഷവും സങ്കീർണതകളുടെ സൗന്ദര്യവും അദ്ദേഹത്തിന്റെ ഇംപ്രൊവൈസേഷനുകളിലൂടെ ഒഴുകിവന്നു.
കാപ്പിയും യമനും ഭൈരവിയും ആ ഇരട്ട റീഡുള്ള ഉപകരണത്തോടു കൂട്ടുകൂടി. ഇതാഹസതുല്യരായ ഉസ്താദ് അമീർ ഖാൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കൊപ്പമുള്ള സംഗീതവേദികൾക്കുമുന്നിൽ ശ്രോതാക്കൾ തരിച്ചിരുന്നു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ മുഖ്യധാരയിൽ അങ്ങനെ ഷെഹ്നായി സ്വന്തം സ്ഥാനം ഉറപ്പിച്ചു.
രാഷ്ട്രം ബിസ്മില്ലാ ഖാന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചിട്ടുണ്ട്.
സംഗീതനദി
തലമുറകളിൽനിന്ന് തലമുറകളിലേക്ക് നദിപോലെ ഒഴുകുന്നതാണ് സംഗീതമെന്ന് ഉസ്താദ് ബിസ്മില്ലാ ഖാൻ വിശ്വസിച്ചിരുന്നു. അതിനെ തെളിമയും ഒഴുക്കുമുള്ളതുമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
""സംഗീതത്തിനു ജാതിയും മതവുമില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്, എല്ലാവർക്കുമുള്ളതാണ്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അതിനു ശക്തിയുണ്ട്. ആത്മാവിനോടു സംസാരിക്കുന്നതും ഹൃദയത്തിൽ തൊടുന്നതുമായ സവിശേഷ ഭാഷയാണത്. എന്റെ ജീവനും ശ്വാസവും സംഗീതമാണ്. അതില്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാനാവില്ല''- ബിസ്മില്ലാ ഖാന്റെ വാക്കുകൾ.
""മഹത്തായ ഒരു സംഗീത പാരന്പര്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഞാൻ. ഈ പാരന്പര്യത്തെ സംരക്ഷിക്കാനും അടുത്ത തലമുറയ്ക്കു കൈമാറാനുമാണ് ഞാൻ ശ്രമിക്കുന്നത്''- അദ്ദേഹം തുടർന്നു പറഞ്ഞു.
2003 ഓഗസ്റ്റിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: ""എന്റെ പേര് ബിസ്മില്ല. ഞാനൊരു പാവം ഷെഹ്നായി വാദകനാണ്. എനിക്കു മറ്റു പ്രത്യയശാസ്ത്രങ്ങളില്ല. സംഗീതമാണ് എന്റെ പ്രത്യയ ശാസ്ത്രം. ഞാൻ അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. പക്ഷേ ഇവിടം, ഈ ഇന്ത്യയാണ് വലുത്''!
പ്രായാധിക്യത്തിന്റെ അവശതകളോടെ, വീൽ ചെയറിൽ കൈകൂപ്പിയിരുന്നാണ് അന്നദ്ദേഹം വേദിയിൽ എത്തിയത്. "ഞാൻ തളർന്നിരിക്കുന്നു, നിർത്താൻ എന്നെ അനുവദിക്കണം' എന്ന അപേക്ഷയോടെയാണ് ഏതാണ്ട് ഒരുമണിക്കൂർ നീണ്ട സംഗീതപരിപാടി അദ്ദേഹം അവസാനിപ്പിച്ചത്. രാഷ്ട്രനേതാക്കൾ അടക്കമുള്ള സദസ് ഏകമനസോടെ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ പ്രണമിച്ചതായി ചടങ്ങിനു സാക്ഷിയായ മാധ്യമപ്രവർത്തകൻ മനോജ് മേനോൻ എഴുതുന്നു.
നടക്കാതെപോയ ആഗ്രഹം
കാശിവിശ്വനാഥനെയും ഗംഗാനദിയേയും തന്റെ സംഗീതത്തിനൊപ്പം കണ്ടിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ അന്ത്യാഭിലാഷം ഇന്ത്യാ ഗേറ്റിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. അതു നടക്കാതെപോയി. 2006 ഓഗസ്റ്റ് 21ന് അദ്ദേഹം ഈ ലോകംവിട്ടു. അധികം ശിഷ്യരെ സ്വീകരിക്കാതിരുന്ന അദ്ദേഹം തന്റെ വഴിയിലൂടെ ഏതാനും പ്രതിഭകളെ കൈപിടിച്ചു നടത്തിയിട്ടുണ്ട്. എസ്. ബല്ലേഷ്, കൃഷ്ണ ബല്ലേഷ്, പുത്രന്മാരായ നാസിം ഹുസൈൻ, നയ്യാർ ഹുസൈൻ തുടങ്ങിയവർ അവരിൽപ്പെടും.
വിഖ്യാതനായ എറിക്
ക്ലാപ്ടണ് പറഞ്ഞുവച്ചതുകൂടി
ഓർക്കാം: ഉസ്താദ് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ ഷെഹ്നായി പുറപ്പെടുവിച്ച സ്വരങ്ങൾ അനുകരിക്കാൻ ഞാൻ എന്റെ ഗിറ്റാറിലൂടെ ശ്രമിച്ചിട്ടുണ്ട്!
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
കള തന്ന പുര... കളപ്പുര
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട
ഭൂമിയെ സ്വർഗമാക്കിയ ഗസലുകൾ
ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യ
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെ
കവിക്കു പനി, കഥാകാരന്റെ ഗാനരചന
ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാ
ഭാഷയുടെ പെരുന്തച്ചൻ
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ
Voice of റാഫി
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായ
അപൂര്‍വം ഈ സ്വരസമന്വയം!
പല നൂറ്റാണ്ടുകളുടെ, പല സംസ്കാരങ്ങളുടെ സംഗീതസമന്വയമായിരുന്നു അത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു പ്രഗത്ഭരായ സംഗീതജ്
കലാഷ് നിക്കോവിന്റെ വിലാപം
സൈബീരിയയിൽ കർഷക കുടുംബത്തിൽ ജനിച്ച കലാഷ് നിക്കോവ് 1941-ൽ നടന്ന യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമാ
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top