Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ അഗ്രഗണ്യനായ കാരൈക്കുടി മണിക്ക് അങ്ങനെയല്ല. ഗുരുവിന്റെ വീടിനടുത്ത് കുട്ടിയും കോലും കളി ഉള്ളതിനാൽ മൃദംഗ ക്ലാസ് മുടക്കിയിരുന്നയാളാണ് താനെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ലയ മണി കാരൈക്കുടി! തമിഴിൽ ഗില്ലി ദണ്ട് എന്നു പേരുവിളിക്കുന്ന കളിയിൽ അത്രയ്ക്കുണ്ടായിരുന്നു ഹരം. ഗുരു കാരൈക്കുടി മുത്തു അയ്യർ മറ്റു കുട്ടികളെ പഠിപ്പിക്കുന്പോൾ മണി കളിയിൽ മുഴുകും.
എന്നാൽ ഒന്നുണ്ടായിരുന്നു- കളി എത്ര കാര്യമായാലും ഗുരു പഠിപ്പിക്കുന്ന പാഠങ്ങളിലേക്ക് മണിയുടെ ഉപബോധ മനസ് ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കും. പിതാവ് മൃദംഗപഠനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ പാഠങ്ങൾ പഠിക്കാതെവയ്യ. അടുത്ത ക്ലാസിൽ ഗുരുവിനു വായിച്ചുകേൾപ്പിക്കുകയും വേണം. മണി ഓർമിച്ചതിങ്ങനെ: എന്തോ ദൈവാനുഗ്രഹത്താലാവണം, എനിക്കെല്ലാം കൃത്യമായി വായിക്കാൻ കഴിഞ്ഞിരുന്നു. ക്ലാസിൽ വരാതെ ഇത്രയും ചെയ്യാനാവുന്നത് ഗുരുവിനും ആശ്ചര്യമായിരുന്നു.
റേഡിയോയും ഗുരു
കാരൈക്കുടി മുത്തു അയ്യർക്കു പുറമേ മണിക്ക് മറ്റൊരു ഗുരുകൂടി ഉണ്ടായിരുന്നു. വേറാരുമല്ല, ആകാശവാണി. ശ്രദ്ധേയമായിരുന്നു ആ പഠനം. റേഡിയോയിൽ കച്ചേരി നടത്തുന്ന ഓരോ സംഗീതജ്ഞർക്കും അനുസരിച്ച് മണി തന്റെ ഉപകരണം ട്യൂണ്‍ ചെയ്യും. റേഡിയോ കേട്ട് അവർക്കൊപ്പം വായിക്കും. അതേക്കുറിച്ച് മണി കളിയായി പറയാള്ളത് ഇങ്ങനെയാണ്: രാമാനുജ അയ്യങ്കാർക്കും ജി.എൻ. ബാലസുബ്രഹ്മണ്യത്തിനുമെല്ലാം ഒപ്പം വായിച്ചിട്ടുണ്ടെന്ന് എനിക്ക് പൊങ്ങച്ചം പറയാം.
ഇനി പറയുന്നത് ഗൗരവത്തോടെയാണ്: ഒരുവിധത്തിൽ നോക്കിയാൽ ഞാൻ സ്വയം പഠിക്കുകയായിരുന്നു. ഏറെയും തന്നത്താൻ പഠിച്ചയാളാണ് ഞാൻ. മൂന്നാമത്തെ വയസുമുതൽ വായ്പ്പാട്ടു പഠിച്ചയാളാണെന്ന് ഓർക്കണം. ആ പ്രായത്തിൽ തന്നെ പഞ്ചരത്ന കൃതികൾ പാടിത്തുടങ്ങി. മൃദംഗത്തിലേക്കു വഴിതുറന്നത് രസകരമായ ഒരു സംഭവമാണ്. അതിങ്ങനെ:
പിതാവിനൊപ്പം മണി അടുത്തുള്ള ക്ഷേത്രത്തിലെ ഒരു ഘോഷയാത്ര കാണാൻ പോയി. മണി ഏറ്റവും ആകൃഷ്ടനായത് തകിലിന്റെ ശബ്ദത്തിലാണ്. പിതാവിന്റെ തലയിൽ തകിലിന്റെ താളത്തിനൊപ്പം താളംപിടിക്കാൻ തുടങ്ങി. മകന് താളത്തിന്റെ ലോകം ഇണങ്ങുമെന്ന് മനസിലാക്കിയ പിതാവ് മണിയെ മൃദംഗം പഠിക്കാൻ വിടുകയും ചെയ്തു.
ഘടം മാന്ത്രികൻ വിക്കു വിനായകറാമിന്റെ പിതാവ് ഹരിഹര ശർമയാണ് മണിയെ കാരൈക്കുടി മുത്തു അയ്യർ ശൈലിയിൽനിന്ന് തഞ്ചാവൂർ വൈദ്യനാഥൻ അയ്യർ ശൈലിയിലേക്ക് എത്തിച്ചത്. ഹരിഹര ശർമയ്ക്കൊപ്പം ഗുരുകുല രീതിയിലായിരുന്നു പഠനം. അക്കാലത്തെക്കുറിച്ച് മണി പിന്നീടു പറഞ്ഞതിങ്ങനെ:
ഗുരുക്കന്മാർ തങ്ങളുടെ ശിഷ്യരെ സ്വന്തം മക്കളായാണ് കണ്ടിരുന്നത്. ശിഷ്യർ സദാ ഗുരുവിനൊപ്പം ഉണ്ടാകണമെന്നാണ് ചട്ടം. ഗുരുവിന്റെ ഉത്തമമായ ഗുണങ്ങൾ കണ്ടറിഞ്ഞു സ്വായത്തമാക്കാം എന്നതാണ് ഗുരുകുല വാസംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്നത്തെക്കാലത്ത് എല്ലാം യാന്ത്രികമായി. എനിക്ക് സ്കൈപ്പിൽ വിശ്വാസമില്ല. നേരിട്ടുള്ള പഠനം മാത്രമേ ഗുണപരമാകൂ.
ഘടം വിദ്വാനും ഹരിഹര ശർമയുടെ ബന്ധുവുമായ കെ.എം. വൈദ്യനാഥനും മണിയെ സ്വാധീനിച്ചു. സങ്കീർണമായ പാഠങ്ങൾ അദ്ദേഹം പകർന്നു നൽകി. മണിയുടെ വിരൽപ്പെരുക്കങ്ങൾ അതോടെ അത്യന്തം വിസ്മയകരമായി.
സന്പൂർണമായ സമർപ്പണംകൊണ്ട് മൃദംഗവാദനത്തിൽ മണി പുതിയ മാനങ്ങൾ കൊണ്ടുവന്നു. അങ്ങനെ കാരൈക്കുടി ആർ. മണി ശൈലി രൂപപ്പെട്ടു. മറ്റു കലാകാരന്മാരും വിദ്യാർഥികളും ആ ശൈലി പിന്തുടർന്നുതുടങ്ങി. ലോകമെന്പാടുമായി മണി നേരിട്ട് 1200ലേരെ പേർക്ക് മൃദംഗ പാഠങ്ങൾ പകർന്നു.
താളപ്രധാനം
വായ്പ്പാട്ടുകാർക്കും വയലിനിസ്റ്റുകൾക്കുമെല്ലാം പ്രഗത്ഭരായ മുൻഗാമികളുടെ പലതലമുറകൾ കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്. മൃദംഗത്തിൽ അതത്രയില്ല. പേരെടുത്തു പറയാൻ പാലക്കാട് മണി അയ്യർ, പളനി സുബ്രഹ്മണ്യ പിള്ള എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. ഒരു പക്കമേളം എന്നതിൽനിന്ന് മൃദംഗത്തെ ഉയർത്തിക്കൊണ്ടുവന്നത് അവരാണ്. ഏതാണ്ടു നാലു പതിറ്റാണ്ടുമുന്‍പ് മണിയിലേക്ക് ആ തുടർച്ച വന്നു.
കച്ചേരികളിൽ തനിയാവർത്തന സമയം പല ശ്രോതാക്കൾക്കും ചായകുടിക്കാനുള്ള ഇടവേളയാകുമായിരുന്നു പണ്ട്. ഇതെന്നെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അങ്ങനെ മൃദംഗത്തെ വേദിയുടെ മധ്യത്തിൽ വീണ്ടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രുതിലയ എന്ന സംരംഭത്തിനു തുടക്കമിട്ടത്- മണി പിന്നീടു പറഞ്ഞതിങ്ങനെ.
ശ്രോതാക്കൾ അന്തംവിട്ടും ഉൾക്കിടിലത്തോടെയും ഇരുന്നുകേട്ട തനിയാവർത്തനങ്ങൾ അങ്ങനെയാണ് ഉറവകൊണ്ടത്. കച്ചേരിവേദികളിലേക്ക് മണി പ്രപഞ്ചത്തെയാകമാനം ആവാഹിച്ചു എന്നുവേണം പറയാൻ. പക്ഷേ ഒരു പ്രശ്നമുണ്ടായി- ചിലപ്പോഴെങ്കിലും ശ്രോതാക്കൾ ഈ തനിയാവർത്തനം കേട്ടുകഴിഞ്ഞയുടൻ സ്ഥലംവിട്ടുതുടങ്ങി. പ്രധാന സംഗീതജ്ഞൻ, വായ്പ്പാട്ടുകാരൻ കച്ചേരി തുടങ്ങുംമുന്പ്, താളപ്രകടനം കേട്ടു തൃപ്തരായി കേൾവിക്കാർ മടങ്ങുകയെന്നത് വിചിത്രമാണല്ലോ. വായ്പ്പാട്ടുകാർ ഇതിൽ അനല്പമായ അനിഷ്ടവും കാട്ടിത്തുടങ്ങി. അതേക്കുറിച്ച് മണി പറഞ്ഞതിങ്ങനെ: അതോടെ ഞാൻ ആ പരീക്ഷണം നിർത്തി.
ശ്രോതാക്കൾക്ക് താളവഴികൾ പഠിക്കാനുള്ള അവസരവും കാരൈക്കുടി മണി നൽകാറുണ്ട്. ഒരു വർഷം മുഴുവൻ കച്ചേരികളിൽ ഒരു നട മാത്രം വായിക്കുക പോലുള്ള ധീരമായ പരീക്ഷണങ്ങൾ അദ്ദേഹം തുടർന്നു. ഒരു വർഷം മിശ്രം, അടുത്തവർഷം ഖണ്ഡം എന്നിങ്ങനെ. അതോടെ കേൾവിക്കാർ അതു തിരിച്ചറിഞ്ഞു തുടങ്ങി.
മണിയുടെ വിരലുകൾ കേൾവിക്കാർക്കു നൽകിയ തിരിച്ചറിവുകളിൽ ഒന്നുമാത്രമാണ് അത്. ആ വിരലുകളാണ് കഴിഞ്ഞനാൾ അനക്കമറ്റത്. അദ്ദേഹത്തിന്റെ ഭൗതികദേഹത്തിനു സമീപത്തിരുന്ന് പിന്മുറക്കാർ പകർന്ന നാദാർച്ചനയും ആ പാതയുടെ തുടർച്ചതന്നെ!
ഹരിപ്രസാദ്
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
കള തന്ന പുര... കളപ്പുര
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട
ഭൂമിയെ സ്വർഗമാക്കിയ ഗസലുകൾ
ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യ
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെ
കവിക്കു പനി, കഥാകാരന്റെ ഗാനരചന
ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാ
ഭാഷയുടെ പെരുന്തച്ചൻ
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ
Voice of റാഫി
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായ
അപൂര്‍വം ഈ സ്വരസമന്വയം!
പല നൂറ്റാണ്ടുകളുടെ, പല സംസ്കാരങ്ങളുടെ സംഗീതസമന്വയമായിരുന്നു അത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു പ്രഗത്ഭരായ സംഗീതജ്
കലാഷ് നിക്കോവിന്റെ വിലാപം
സൈബീരിയയിൽ കർഷക കുടുംബത്തിൽ ജനിച്ച കലാഷ് നിക്കോവ് 1941-ൽ നടന്ന യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമാ
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top