Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും ഓർമിക്കാൻ ഒരുപിടി ചലച്ചിത്രസ്മരണകൾ സമ്മാനിച്ചാണ് കടന്നുപോയത്. ഹോളിവുഡ് ചരിത്രത്തിൽ അനന്യമായ സ്ഥാനം പോയ്റ്റിയേ നേടിയെടുത്തിട്ടുണ്ട്. ആദ്യമായി നായകവേഷത്തിൽ മികച്ച നടനുള്ള ഓസ്കർ നേടിയ കറുത്തവർഗക്കാരൻ എന്നതിനപ്പുറം വർണവിവേചനത്തിന്റെ മതിൽക്കെട്ടുകളെ തകർത്തു ലോകവേദികളിൽ ആദരിക്കപ്പെട്ട വ്യക്തി കൂടിയാണ് പോയ്റ്റിയേ.
1960കളിൽ രംഗത്തുവരുന്പോൾ അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വത്തിൽ പൗരാവകാശ പ്രസ്ഥാനം ചൂടുപിടിച്ചുവരുന്ന കാലമാണ്. ഹോളിവുഡിനും വർണവിവേചനത്തിന്റെ ചരിത്രമുണ്ടെന്നോർക്കുക. അവിടെ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടും പാർശ്വവത്കരിക്കപ്പെട്ടും കഴിഞ്ഞ ഒരു കാലമുണ്ട് കറുത്തവന്. 1939ൽ ഗോണ് വിത്ത് ദ വിൻഡ് എന്ന ചിത്രത്തിൽ സഹനടിയായി ഓസ്കർ നേടിയ ഹാറ്റി ഡാനിയൽ അവാർഡ് വേദിയിൽ മാത്രമല്ല, മരിച്ചപ്പോൾ സെമിത്തേരിയിൽപോലും വിവേചനത്തിനിരയായി.
പോയ്റ്റിയേ മുഖ്യവേഷം ചെയ്ത ‘ലില്ലീസ് ഓഫ് ദ ഫീൽഡ്’ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 1950കളിൽ ശീതസമരം ഉടലെടുത്തപ്പോൾ സോവ്യറ്റ് അധീശത്വത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൈയടക്കിയ കിഴക്കൻ ജർമനി തുടങ്ങി മിക്ക പൗരസ്ത്യ യൂറോപ്യൻ രാജ്യങ്ങളിലും മതമർദനവും അഴിച്ചുവിടപ്പെട്ടു. 1961ൽ ബർലിൻ മതിൽ പണിയപ്പെട്ടതോടെ ശീതസമരം പുതിയ വഴിത്തിരിവിലെത്തി. ഇക്കാലത്ത് ഈസ്റ്റ് ജർമനിയിൽനിന്ന് അഭയാർഥികളായി അമേരിക്കയിലെത്തിയ കുറേ ജർമൻ സന്യാനിസിനികളുടെ ജീവിതം പശ്ചാത്തലമാക്കി വില്യം ബാരറ്റ് രചിച്ച നോവലാണ് അതേ പേരിൽതന്നെ നടനും സംവിധായകനുമായ റാൽഫ് നെൽസണ്‍ ചലച്ചിത്രമാക്കിയത്.
അരിസോണ മരുപ്രദേശത്ത് തങ്ങൾക്ക് അനുവദിച്ചുകിട്ടിയ കുറച്ചു സ്ഥലത്ത് സ്വന്തം കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന മൂന്നു ജർമൻ കന്യാസ്ത്രീകൾ. മുഖ്യമായും സ്പാനിഷ് ഭാഷക്കാർ താമസിക്കുന്ന സ്ഥലത്ത് ഭാഷകൊണ്ടും വർഗംകൊണ്ടും ജീവിതശൈലികൊണ്ടും പാർശ്വവത്കരിക്കപ്പെട്ട ഇവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരികയാണ് ഹോമർ സ്മിത് എന്ന കറുത്തവർഗക്കാരനായ മുൻ പട്ടാളക്കാരൻ.
ഒരു വാസ്തുശില്പിയാകാനുള്ള മോഹവുമായി കിട്ടുന്ന പണികൾ ചെയ്ത് നടക്കുന്ന ഇയാൾ, കാറിന്റെ ആവശ്യത്തിനായി കുറച്ചു വെള്ളം തേടി വന്നതാണ്. കോണ്‍വന്റിന്റെ വേലി നന്നാക്കിക്കൊണ്ടിരുന്ന മദർ മേരിക്ക് ഇയാളുടെ വരവ് തന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായാണ് തോന്നിയത്. ജോലിചെയ്യാൻ കരുത്തുള്ള ഒരു പുരുഷൻ. അയാളുമായി സൗഹൃദം സ്ഥാപിച്ച മദർ അവിടെത്തന്നെ താമസിക്കാൻ അയാളെ നിർബന്ധിക്കുന്നു. തങ്ങളുടെ കെട്ടിടത്തിന്റെ മേൽക്കൂര ഇയാളെക്കൊണ്ട് നന്നാക്കിക്കാം എന്നതാണ് ഉദ്ദേശ്യം. എന്നാൽ കൂലി കൊടുക്കാൻ പണമില്ലെന്ന കാര്യം പറയുന്നില്ല.
അവരോടൊപ്പം അത്താഴം കഴിക്കുന്ന സ്മിത്തിന് അവിടത്തെ അല്പാഹാരം തീരെ പിടിച്ചില്ല. എത്രയും വേഗം സ്ഥലം വിടാൻ ആഗ്രഹിച്ച അയാളെ കൗശലവും നിശ്ചയദാർഢ്യവുംകൊണ്ട് മേരി അവിടെത്തന്നെ നിർത്തുന്നു. അയാളുടെ ശിക്ഷണത്തിൽ ഇംഗ്ലീഷ് പഠിക്കുന്നതിനൊപ്പം അവിടെ ഒരു കപ്പേള പണിയാനുള്ള ചുമതലയും നിർബന്ധിച്ച് ഏല്പിക്കുകയാണ്. തുടർന്നുവരുന്ന സംഭവങ്ങളിലൂടെ വെളിവാകുന്നത് രണ്ടു ശക്തമായ വ്യക്തിത്വങ്ങൾക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും തീർക്കുന്ന രസകരമായ അനുഭവങ്ങളാണ്.
പണിക്കൂലി തരാത്ത, താങ്ക് യു പോലും പറയാതെ എപ്പോഴും ദൈവത്തിനു മാത്രം നന്ദി പറയുന്ന കന്യാസ്ത്രീയോട് ബൈബിൾ വചനംകൊണ്ടാണ് ഹോമർ പ്രതികരിക്കുന്നത്. ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനാണ് (ലൂക്ക 10:7). മദറിനു മറുപടിയുണ്ട്. മലയിലെ പ്രസംഗത്തിൽനിന്നുള്ള ഉദ്ധരണി, വയലിലെ ലില്ലികൾ എങ്ങനെ വളരുന്നുവെന്നു നോക്കുക തുടങ്ങിയ ബൈബിൾ വചനങ്ങൾ. തന്റെ പണം മുടക്കി നല്ല ഭക്ഷണം വാങ്ങിക്കൊടുക്കുന്ന ഹോമറോട് പള്ളി പണിയാൻ ഇഷ്ടിക വാങ്ങാനുള്ളത് എന്തിനാണ് പാഴാക്കുന്നതെന്നാണു ചോദ്യം.
ഞായറാഴ്ച കുർബാനയ്ക്ക് ദൂരെ പട്ടണത്തിൽ പോകാൻ ഹോമറെ ക്ഷണിക്കുന്നത് അയാളുടെ കാറിൽ പോകാമെന്ന വിചാരത്തിലാണ്. താൻ ബാപ്റ്റിസ്റ്റ് സഭക്കാരനാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഹോമർ പോകുന്നു. ടൗണിലെ ഹോട്ടൽ ഉടമസ്ഥൻ ജുവാൻ ഹോമറുടെ സുഹൃത്താണ്. അയാളുടെ അഭിപ്രായത്തിൽ ഭൂമിയിൽ ചെയ്യുന്ന നന്മപ്രവൃത്തികളൊക്കെ പരലോകത്തേക്കുള്ള ഇൻഷ്വറൻസാണ്. അവിടത്തെ ബിൽഡിംഗ് കോണ്ട്രാക്ടർ ആഷ്റ്റണ്‍ ഹോമറിന് ഒരു ജോലി കൊടുക്കുന്നു. ജോലിക്കൊപ്പംതന്നെ കപ്പേളയുടെ പണിയും ഹോമർ തന്റെ വാസ്തുശില്പ സാമർഥ്യം മുഴുവൻ ഉപയോഗിച്ച് പൂർത്തിയാക്കുന്നു. ആദ്യം ഈ സംരംഭത്തിൽ സഹകരിക്കാതിരുന്ന ആഷ്റ്റണും ഒപ്പം നാട്ടുകാരും അയാൾക്കൊപ്പം ചേരുകയാണ്.
കഥയുടെ പ്രധാനഭാഗത്ത് ഹോമർ കന്യാസ്ത്രീകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനൊപ്പം ഒരു ബാപ്റ്റിസ്റ്റ് കീർത്തനവും പഠിപ്പിക്കുന്നുണ്ട്. കഥയുടെ പ്രമേയത്തെ വെളിവാക്കുന്ന ഒരു സീക്വൻസായി ഇതിനെ കരുതാം. തന്റെ ദൗത്യം പൂർത്തിയാക്കി, തനിക്കു കരുതിവച്ച ബഹുമതി സ്വീകരിക്കാൻ കാത്തുനിൽക്കാതെ പ്രസ്തുത ഗീതത്തിലെ ആമ്മേൻ പാടിക്കൊണ്ട് അയാൾ നിഷ്ക്രമിക്കുകയാണ്.
വംശീയ സംഘർഷങ്ങളും ശീതസമരവും നിഴൽ പരത്തിയ കാലഘട്ടത്തിൽ സ്നേഹസൗഹൃദങ്ങളുടെ കുളിർകാറ്റനുഭവമാണ് ലില്ലീസ് ഓഫ് ദ ഫീൽഡ്. മികച്ച നടനുള്ള ഓസ്കർ, മികച്ച നടിക്കുള്ള നോമിനേഷൻ, കൂടാതെ ബർലിൻ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ വേദികളിലും ഉന്നത ബഹുമതികൾ ഈ ചിത്രം നേടിയെടുത്തു.
ജിജി ജോസഫ് കൂട്ടുമ്മേൽ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
Latest News
സംഭവത്തിനു പിന്നിൽ എന്താണെന്ന് അറിയണം;ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് അബിഗേലിന്റെ അച്ഛൻ
ഗജമുത്തശി താര ചരിഞ്ഞു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 20 വർഷം തടവ് ശിക്ഷ
ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ
കോയമ്പത്തൂരിലെ കുനിയമുത്തൂരിൽ മാല മോഷണം: മൂന്ന് മലയാളികൾ അറസ്റ്റിൽ
Latest News
സംഭവത്തിനു പിന്നിൽ എന്താണെന്ന് അറിയണം;ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് അബിഗേലിന്റെ അച്ഛൻ
ഗജമുത്തശി താര ചരിഞ്ഞു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 20 വർഷം തടവ് ശിക്ഷ
ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ
കോയമ്പത്തൂരിലെ കുനിയമുത്തൂരിൽ മാല മോഷണം: മൂന്ന് മലയാളികൾ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top