ഏതൊരു ചെറുപ്പക്കാരന്‍റെയും ആഗ്രഹമാണ് വിവാഹം. എന്നാൽ കല്യാണം കഴിക്കാൻ സമ്മതിക്കാതെ, വരുന്ന ആലോചനകളെല്ലാം ഉഴപ്പിവിടുന്ന നാട്ടിലെ "മാന്യ'വ്യക്തികൾക്ക് ഒരൊന്നൊന്നൊര മുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ട ഫ്ളെക്സ് ബോർഡാണ് വാർത്തകളിലെ താരമാകുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്.

ഫ്ളെക്സിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ. "നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്‍റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്‍റെ അച്ഛനായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിങ്ങൾക്കും വളർന്ന് വരുന്ന മക്കളും കൊച്ചുമക്കളുമുണ്ടെന്ന് ഓർക്കുക'.


സംഭവം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള ചുണക്കുട്ടന്മാർ നാടിന് ആവശ്യമാണെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.