കുപ്പിയിലാക്കി സന്ദേശം കടലിലേക്ക് അയച്ചു; കണ്ടെത്തിയത് 50 വർഷങ്ങൾക്കു ശേഷം
Thursday, July 18, 2019 4:30 PM IST
കുപ്പിയിലാക്കി കടലിലേക്ക് അയച്ച് സന്ദേശം കണ്ടെത്തിയത് 50 വർഷങ്ങൾക്കു ശേഷം. പോൾ ഗിൽമോർ എന്ന 63 വയസുകാരനാണ് തനിക്ക് പതിമൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോൾ ഈ കത്തെഴുതി കുപ്പിയിലിട്ട് സമുദ്രത്തിലേക്ക് അയച്ചത്.

കുടുംബാംഗങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണിൽ നിന്നും ഓസ്ട്രേലിയയിലെക്ക് കപ്പൽമാർഗം കുടിയേറുമ്പോഴാണ് പോൾ ഈ കത്തെഴുതി സമുദ്രത്തിൽ ഇട്ടത്. എന്നാൽ ഈ കത്ത് കണ്ടെത്തിയതെന്ന് പോൾ ഇതുവരെയും അറിഞ്ഞിട്ടില്ല. അദ്ദേഹം ഒരു യാത്രയിലാണ്.

ഓസ്ട്രേലിയയിലെ തങ്ങളുടെ വിലാസവും ഉൾപ്പടെ അദ്ദദേഹം ഈ കത്തിൽ എഴുതിയിരുന്നു. ഇവർ കുടുംബസമേതം മെൽബണിലാണ് ഇപ്പോൾ താമസിക്കുന്നത്.

ഒമ്പത് വയസുകാരനായ ഒരു ബാലനാണ് ഈ കത്ത് അടങ്ങിയ കുപ്പി ലഭിച്ചത്. കത്തിലെ വിലാസം വായിച്ച് ഈ കുട്ടിയുടെ കുടുംബം പോളിന്‍റെ സഹോദരങ്ങളുമായി ബന്ധപ്പെടുകയായിരുന്നു.

തങ്ങളുടെ സഹോദരൻ എഴുതിയ കത്ത് വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് പോളിന്‍റെ കുടുംബം. അദ്ദേഹം മടങ്ങിയെത്തുമ്പോൾ തന്നെ നേരിൽ വന്ന് കാണുമെന്നും അവർ കത്ത് കണ്ടെത്തിയ കുട്ടിയെയും കുടുംബാംഗങ്ങളെയും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.