ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന് അഭ്യർഥന
Sunday, September 26, 2021 10:34 PM IST
ബെയ്ജിംഗ്: കോവിഡിനെത്തുടർന്ന് ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് ആദ്യം ശ്രദ്ധയിൽപ്പെട്ട 2019 അവസാനം മുതൽ രാജ്യത്ത് തുടരുന്ന നിരവധി ഇന്ത്യക്കാരും കുടുംബാംഗങ്ങളുമാണുള്ളത്. ഏകദേശം 23,000 ഇന്ത്യൻ വിദ്യാർഥികൾമാത്രം ഒരുവർഷത്തിലേറെയായി ചൈനയിൽ തുടരുകയാണ്. ഇതിലേറെയും മെഡിക്കൽ വിദ്യാർഥികളാണ്.

ഇതിനുപുറമേയാണു വ്യാപാരികളും വിവിധ കന്പനികളിലെ ജീവനക്കാരും ഉൾപ്പെടെ ആയിരങ്ങൾ. ഇന്ത്യൻ അംബാസഡർ വിക്രമം മിസ്റി കഴിഞ്ഞദിവസം നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രശ്നം ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.


നയതന്ത്രപരമായല്ല മറിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് അഭ്യർഥനയെന്നും അംബാസഡർ പറഞ്ഞിരുന്നു.

ചൈനയിൽ തുടരുന്ന വിദേശികളുടെ യാത്രാനുമതി സംബന്ധിച്ച് ബന്ധപ്പെട്ട രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഈ മാസം ആദ്യമായിരുന്നു ഈ പ്രതികരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.