വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസം: അറിയണം, അന്വേഷിക്കണം
മുരളി തുമ്മാരുകുടി, നീരജ ജാനകി

ഓരോ രാജ്യവും ആർക്കെല്ലാം അവിടെ മെഡിക്കൽ പ്രാക്ടീസ് ചെയ്യാം എന്ന കാര്യത്തിൽ കർശന നിബന്ധനകൾ വച്ചിട്ടുണ്ട്. ഇന്ത്യയിൽ പഠിച്ച ഒരു ഡോക്ടർക്ക് നേരിട്ട് ഗൾഫിലോ, ജർമനിയിലോ, അമേരിക്കയിലോ പോയി നേരിട്ട് പ്രാക്ടീസ് ചെയ്യാൻ പറ്റില്ല, തിരിച്ചും. ഈ അടിസ്ഥാന അറിവില്ലാതെ വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് കുട്ടികളുടെ ഭാവി കുഴപ്പത്തിലാക്കും, കുടുംബത്തിന് വലിയ സാന്പത്തിക ബാധ്യതയുമുണ്ടാക്കും.

എന്തുകൊണ്ട് മറ്റു രാജ്യങ്ങൾ?

സാധാരണയായി ആളുകൾ വിദേശത്തു പഠിക്കാൻ പോകുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഇന്ത്യയ്ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചാണ്. എന്നാൽ വിദേശത്തുപോയി മെഡിസിൻ പഠിക്കുവാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മറ്റു ചില കാരണങ്ങളാണ്.

നിലവിൽ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 539 കോളജുകളിലായി ഏകദേശം എഴുപതിനായിരത്തിനു മുകളിൽ എംബിബിഎസ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 270 തോളം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജുകളും 260 തോളം പ്രൈവറ്റ് മെഡിക്കൽ കോളജുകളും. എന്നാൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾക്ക് ആനുപാതികമല്ലാത്ത വിധത്തിൽ, പതിനഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ ഓരോ വർഷവും പ്രവേശനം നേടാൻ ശ്രമിക്കുന്നു. പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള ഈ അന്തരമാണ് മെഡിസിൻ പഠനത്തിനായി വിദേശത്തുപോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. മെഡിക്കൽ പ്രവേശന പരീക്ഷ പാസാകാൻ പറ്റാത്തവരാണ് മറ്റൊരു കൂട്ടർ. നീറ്റ് പാസായാലും സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് താങ്ങാൻ കഴിയാതെ വരികയും, ഈ പ്രഫഷനോട് അഭിനിവേശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ മെഡിക്കൽകോളജിൽ എംബിബിഎസ് പൂർത്തിയാക്കാൻ ഏകദേശം അറുപതു ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവാകാം. ഇതേസമയം മുപ്പതു ലക്ഷം രൂപ ചെലവിൽ എംബിബിഎസ് പാസാകാൻ കഴിയുന്ന രാജ്യങ്ങളുണ്ട്.

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

വിദേശത്ത് എംബിബിസ് പഠനത്തിനു പോകുന്പോൾ തീർച്ചയായും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ (MCI) യുടെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക. എംസിഐ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന യൂണിവേഴ്സിറ്റികൾ/കോളജുകൾ ഏതൊക്കെയെന്നു വായിച്ചു മനസിലാക്കുക. https://www.mciindia.org/CMS/information-desk/for-students-to-study-in-abroad. എഡ്യൂക്കേഷണൽ കണ്‍സൾട്ടന്‍റുമാർ പറയുന്ന കാര്യങ്ങൾ അപ്പടി വിശ്വസിക്കരുത്. അവർ പറയുന്ന കാര്യങ്ങൾക്ക് ഇന്‍റർനെറ്റിൽ അന്വേഷിച്ചോ അറിവുള്ളവരോട് ചോദിച്ചോ കൃത്യത വരുത്തുക. പഠനത്തിന്‍റെ ചെലവുകൾ പറയുന്പോൾ ഫീസ് കൂടാതെ വരുന്ന ചെലവുകളുടെ കാര്യവും പ്രത്യേകം അന്വേഷിച്ചു മനസിലാക്കണം. യാത്ര, താമസം, ഭക്ഷണം, ഇൻഷ്വറൻസ്, മെഡിക്കൽ സേവനങ്ങൾ ഇതൊക്കെ ഭാരിച്ച ചെലവാകാം. വിദേശ യൂണിവേഴ്സിറ്റികൾ എല്ലാംതന്നെ മികച്ചവയാണെന്നു കരുതരുത്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്‍റെ അന്താരാഷ്ട്ര റാങ്കിംഗ് നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി ഒരു അന്താരാഷ്ട്ര റാങ്കിംഗ് ഏജൻസിയുടെ പഠനങ്ങൾ പരിശോധിക്കാം. വേൾഡ് ഡയറക്ടറി ഓഫ് മെഡിക്കൽ സ്കൂൾസ് പരിശോധിച്ച് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന് തീർച്ചപ്പെടുത്തുക- https://www.wdoms.org.

ഏത് രാജ്യത്താണോ പഠിക്കാൻ പോകുന്നത് ആ രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റേതൊക്കെ രാജ്യങ്ങളിലാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് എന്നന്വേഷിക്കുക. സാന്പത്തികമായി ഉന്നതിയും തൊഴിൽ സാധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത് അവിടുത്തെ ബിരുദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു നല്ല ഓപ്ഷനാണ്.

മെഡിക്കൽ പരിശീലനത്തിന്‍റെ കാര്യത്തിൽ ആളുകൾ എത്രമാത്രം കുറുക്കുവഴികൾ തേടുന്നു എന്നതിനെ പറ്റി അടുത്ത കാലത്ത് വളരെ അതിശയകരമായ ഒരു കാര്യം വായിച്ചു. അഞ്ചു വർഷം വിദേശത്ത് പഠിച്ചു എന്ന് പറഞ്ഞ ചില കുട്ടികളുടെ പാസ്പോർട്ടിൽ അക്കാലത്ത് രാജ്യത്തിന് പുറത്തായിരുന്നതിന്‍റെ രേഖകൾ ഇല്ലായിരുന്നു. അതായത് ചില "വിദേശ' മെഡിക്കൽ കോളേജുകളിലെ പരിശീലനം നടക്കുന്നത് ഇന്ത്യയിലെ ചില കേന്ദ്രങ്ങളിൽ ആണത്രേ. . ഇത്തരം വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നെങ്കിലും ഇക്കാര്യം പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും.

എഫ്എംജിഇ എന്ന കടമ്പ

യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യത്തു നിന്നുമുള്ള മെഡിക്കൽ ബിരുദധാരികൾ, ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE) പാസാകേണ്ടതുണ്ട്. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എഫ്എംജിഇ ജയിച്ചാൽ മാത്രംപോരാ. അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ കോളജിൽ ഒരു വർഷത്തെ ഇന്‍റേണ്‍ഷിപ്പു കൂടി ചെയ്താലേ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കൂ.

ഇന്ത്യയിൽ ഒരു വർഷം ഏകദേശം പന്ത്രണ്ടായിരത്തോളം ഉദ്യോഗാർഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ അറ്റൻഡ് ചെയ്യുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കഴിഞ്ഞ കുറേ വർഷങ്ങളായി എഫ്എംജിഇ എക്സാമിലെ ശരാശരി വിജയശതമാനം 20 ശതമാനത്തിൽ കൂടിയിട്ടില്ലെന്നതാണ്.പല രാജ്യങ്ങളിലെയും കുറഞ്ഞ വിജയശതമാനം, അവിടങ്ങളിലെ പഠന നിലാവാരത്തിലേക്കാവാം വിരൽചൂണ്ടുന്നത്.

മെഡിക്കൽ കൗണ്‍സിലിന്‍റെ പരീക്ഷ എന്നത് ബുദ്ധിമുട്ടാണെങ്കിലും അത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാണമെങ്കിൽ മാത്രമുള്ള പ്രശ്നമാണല്ലോ. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് എഫ്എംജിഇ പാസാകുന്നത് നിർബന്ധമല്ല. അതുകൊണ്ട് തന്നെ വിദേശ വിദ്യാഭ്യാസം വലിയ റിസ്ക് അല്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിവരാതെ വിദേശത്തു ജോലിചെയ്യാനാണ് താല്പര്യമെങ്കിൽ ചില വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.

നിങ്ങൾ പഠിച്ച രാജ്യത്തു തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ അവിടത്തെ ജോലി സാധ്യത, രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതി എന്നിവ പരിഗണിക്കണം. ഇന്ത്യക്കാർ പ്രധാനമായും മെഡിക്കൽ വിദ്യാഭ്യാസത്തിന് പോകുന്ന രാജ്യങ്ങളിൽ ജോലികിട്ടാനുള്ള സാധ്യതയും കിട്ടിയാൽ ലഭ്യമാകുന്ന വരുമാനവും വളരെ കുറവാണ്. ബംഗ്ലാദേശിലോ ചൈനയിലോ ഉക്രൈനിലോ പഠിക്കുന്പോൾ അവിടെ പ്രാക്ടീസ് ചെയ്യാൻ അനുമതി കിട്ടിയാൽത്തന്നെ കിട്ടുന്ന വരുമാനം കൊണ്ട് നാട്ടിലെ ബാങ്ക് ലോണ്‍ അടച്ചു തീർക്കാൻ പറ്റുമോ എന്ന് അന്വേഷിക്കണം.

ഫിലിപ്പീൻസിലെ ബിരുദവുമായി പോയാൽ അമേരിക്കയിലും, ഉക്രൈനിലെ ബിരുദവുമായി ചെന്നാൽ ജർമനിയിലും നേരിട്ട് പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. അവിടെയും പല വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രവേശന പരീക്ഷകൾ, തുടർ പഠനങ്ങൾ, തുടർ പരിശീലനം ഒക്കെ വേണ്ടിവരും. പലയിടത്തും വിഷയത്തിലെ അറിവിനോടൊപ്പം ഭാഷയിലും പ്രാവീണ്യം നേടണം. കുറച്ചു പണം ലാഭം നോക്കി വിദേശത്ത് പോയാൽ അനവധി വർഷവും ധാരാളം പണവും വേണ്ടിവരും മറ്റേതെങ്കിലും രാജ്യത്ത് മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ.

വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്‍റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാമല്ലോ എന്ന് ആശ്വസിക്കുന്നവരുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണെങ്കിലും ഇതാണു താല്പര്യമെങ്കിൽ അതിന് വിദേശത്ത് പോയി മെഡിക്കൽ ഡിഗ്രി എടുക്കേണ്ട കാര്യമില്ല. അതിനുവേണ്ട മാർഗങ്ങൾ നാട്ടിലുമുണ്ടല്ലോ.

ചരുക്കിപ്പറഞ്ഞാൽ വിദേശത്തെ എം ബി ബി എസ് പഠനം അല്പം റിസ്ക്കുള്ള പരിപാടിയാണ്. കുട്ടികളുടെ കരിയറിനെയും കുടുംബത്തിന്‍റെ സാന്പത്തിക സ്ഥിതിയെയും കുഴപ്പത്തിലാക്കാൻ ഈ തീരുമാനം വഴിവയ്ക്കും. അതുകൊണ്ട് നാട്ടിൽ അഡ്മിഷൻ കിട്ടാതെ വരുന്പോൾ ഒരു റിസ്കുമില്ലാതെ ഏറെ സാന്പത്തികലാഭമുള്ള ഒരു കുറുക്കുവഴിയായി വിദേശ മെഡിക്കൽ പഠനത്തെ കാണരുത്.