Charity
അജിതയ്ക്ക് സഹായം നൽകി
അജിതയ്ക്ക് സഹായം നൽകി
Wednesday, November 16, 2022 4:05 PM IST
ചെറുപ്രായത്തിൽ തന്നെ വൃക്കരോഗത്തിന്‍റെ പിടിയിലായ ഏറ്റുമാനൂർ ഓണംതുരുത്ത് സ്വദേശിനി കെ.സി. അജിത(32)യ്ക്ക് ദീപിക വായനക്കാരുടെ സഹായം. വായനക്കാർ നൽകിയ 42.900 രൂപ ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ.ജിനോ പുന്നമറ്റത്തിൽ യുവതിയുടെ ഭർത്താവ് സന്തോഷിന് കൈമാറി.

ഏതാണ്ട് അഞ്ച് വർഷത്തോളമായി രോഗശയ്യയിലായ അജിത 2017ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ മാസത്തിൽ എട്ട് ഡയാലിസിസ് നടത്തിയാണ് യുവതിയുടെ ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്.

യുവതിയുടെ ചികിത്സയ്ക്കായി വലിയ തുക കണ്ടത്തേണ്ട സ്ഥിതിയിലായിരുന്നു കുടുംബം. കൂലിപ്പണിക്കാരനായ ഭർത്താവ് സന്തോഷിന് കിട്ടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്‍റെ ഏക വരുമാന മാർഗം. എന്നാൽ ഭാര്യ രോഗിയായതോടെ ഭർത്താവിന് സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.

ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കുമായി വേണ്ട ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിന് വഴികളൊന്നുമില്ലെന്ന സ്ഥിതിയെത്തിയതോടെയാണ് സുമനസുകളുടെ മുന്നിൽ കൈനീട്ടാൻ തീരുമാനിച്ചത്.