Charity
ഏലമ്മയ്ക്ക് ആശ്വാസം; കൈത്താങ്ങായി വായനക്കാർ
ഏലമ്മയ്ക്ക് ആശ്വാസം; കൈത്താങ്ങായി വായനക്കാർ
Thursday, December 15, 2022 7:51 PM IST
അർബുദം പിടിപെട്ട് ചികിത്സയ്ക്ക് ബുദ്ധിമുട്ടിയിരുന്ന കോട്ടയം തലയോലപറമ്പ് വടയാര്‍ സ്വദേശിനി ഏലമ്മ ജോസഫി(67)ന് ദീപിക വായനക്കാരുടെ സഹായം. സുമനസുകൾ നൽകിയ 72,000 രൂപ ഏലമ്മയുടെ ഭർത്താവ് ജോസഫിന് ദീപിക ചീഫ് എഡിറ്റർ ഫാ.ജോർജ് കുടിലിൽ കൈമാറി. വായനക്കാരുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.

മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രി കിടക്കയില്‍ വേദനയോട് മല്‍പിടുത്തം നടത്തിയാണ് ഏലമ്മ കഴിയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമായതിനാൽ ചികിത്സ പാതിവഴിയില്‍ മുടങ്ങിരിക്കുകയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന ശസ്ത്രക്രിയക്കും തുടര്‍ചികിത്സകള്‍ക്കുമായുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കൂലിപണിക്കാരനായ ഭര്‍ത്താവ്.

മകനാണ് രോഗശയ്യയിലായ അമ്മയെ സഹായിക്കാൻ ഒപ്പം നിൽക്കുന്നത്. ഇതോടെ മകന്‍റെ ചെറിയ ജോലിയിൽ നിന്നും ലഭിച്ചിരുന്ന വരുമാനവും കുടുംബത്തിന് ഇല്ലാതായി. സാമ്പത്തിക ഞെരുക്കം മൂലം ചികിത്സ മുടങ്ങിയതോടെ രോഗം മൂലമുള്ള കടുത്ത വേദനയിലാണ് വീട്ടമ്മ കഴിയുന്നത്.

തുടർ ചികിത്സകൾക്കായുള്ള ഭാരിച്ച ചിലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് കുടുംബം സുമനസുകളുടെ മുന്നിൽ കൈനീട്ടിയത്.