Choclate
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമാവില്ലെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്ററായ കൊനേരു ഹംപി.

2019 ഡിസംബർ 29നു മോസ്കോയിൽ നടന്ന മത്സരത്തിലെ ടൈബ്രേക്കറിൽ ചൈനയുടെ ടിംഗ്ജീ ലീയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഹംപിയുടെ മടങ്ങി വരവ്. രണ്ടാം വരവിൽ ലോക ചെസ് ഫെഡറേഷൻ (റിഡെ) നടത്തുന്ന റാപ്പിഡ് ചെസ് ടൂർണമെന്‍റിൽ കിരീടമണിഞ്ഞ് ഇന്ത്യയുടെ റാണിയായിരിക്കുകയാണ് ഈ മുപ്പത്തിരണ്ടുകാരി.



കുഞ്ഞു ഹംപിയും അച്ഛനും പിന്നെ ചെസും

1987 മാർച്ച് 31ന് ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ജനിച്ചു. അച്ഛൻ കൊനേരു അശോക്, അമ്മ ലത അശോക്. മകളുടെ സ്വപ്നങ്ങൾക്കു ചിറകു നൽകി അച്ഛൻ കൊനേരു അശോക് ഒപ്പമുള്ളതാണ് കൊനേരു ഹംപിയുടെ ബലം.

ഹംപിക്ക് ചെസിനോടുള്ള താത്പര്യം മനസിലാക്കിയ അച്ഛൻ തന്‍റെ ജോലി പോലും ഉപേക്ഷിച്ച് മുഴുവൻ സമയവും മകളെ പരിശീലിപ്പിക്കുന്നതിനായി മാറ്റിവച്ചു. ഇപ്പോൾ ലോക റാപ്പിഡ് ചെസ് കിരീടമണിഞ്ഞ് കൊനേരു ഹംപി നിൽക്കുന്പോൾ മകളുടെ ഈ ഉയർച്ചയ്ക്കായി പരിശ്രമിച്ച അച്ഛനേയും നമ്മൾ ഒാർമിക്കണം. കാരണം ആ അച്ഛന്‍റെ കൂടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയം.



സ്വപ്നത്തിലേക്കുള്ള ദൂരം

ഹംഗറിക്കാരിയായ ചെസ് ഗ്രാൻഡ്മാസ്റ്റർ ജൂഡിത്ത് പോൾഗറെപ്പോലെ ഒരു ചെസ് താരമാകുക എന്നതായിരുന്നു കൊനേരുവിന്‍റെ ബാല്യകാല സ്വപ്നം. എന്നാൽ, സ്വപ്നതുല്യമായ നേട്ടത്തിലൂടെ ജൂഡിത്ത് പോൾഗറുടെ റിക്കാർഡ് തകർത്ത് 2002ൽ, പതിനഞ്ചാം വയസിൽ കൊനേരു ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഗ്രാൻഡ്മാസ്റ്ററായി.

മാത്രമല്ല, ജൂഡിത്ത് പോൾഗർക്കുശേഷം ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ വനിത കൂടിയായി അവർ.



അവാർഡുകൾ, നേട്ടങ്ങൾ

നിരവധി പുരസ്കാരങ്ങൾ ഈ ചെറിയ കാലയളവിൽ കൊനേരു ഹംപിയെ തേടിയെത്തിയിട്ടുണ്ട്. 1999ൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്‍റർനാഷണൽ മാസ്റ്ററായി. 2001ൽ ലോക വനിതാ ജൂനിയർ ചാന്പ്യൻ, 2003ൽ അർജുന അവാർഡ് എന്നിവ നേടി.

2006ൽ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീമിലും സ്വർണം നേടി. 2600 യെല്ലോ റേറ്റിംഗ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയാണ് കൊനേരു ഹംപി. 2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.



എന്താണ് റാപ്പിഡ് ചെസ്?

കൈവിരൽത്തുന്പിലേക്ക് കൂർമബുദ്ധിയും സമചിത്തതയും സൂപ്പർ സോണിക് വേഗത്തിൽ എത്തിയാൽ മാത്രം വിജയപഥത്തിലേക്ക് എത്താൻ കഴിയുന്ന ഗെയിമാണ് റാപ്പിഡ് ചെസ്.

ഇരുതാരങ്ങൾക്കും 15 മിനിറ്റ് വീതം മാത്രമാണ് ലഭിക്കുക. ഒരു മൂവിന് ഇത്ര മിനിറ്റ് എന്നില്ല. പക്ഷേ 15 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാകണം. ചില ടൂർണമെന്‍റുകളിൽ 25 മിനിറ്റ് വീതവും അനുവദിക്കാറുണ്ട്. റാപ്പിഡ് ചെസിൽ ഒരു ദിവസം എട്ടു റൗണ്ട് മത്സരങ്ങൾവരെ കളിക്കേണ്ടി വരും.

സി.പി. സിജിൻ