പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം ഒന്ന് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ബീസ്റ്റില്‍ തിരക്കഥയ്ക്കും സംവിധാനത്തിനും പ്രതീക്ഷിച്ച നിലവാരമില്ലായിരുന്നെനും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
'ബീസ്റ്റിലെ അറബിക് കുത്ത് ഗാനരംഗം വരെ നന്നായി ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം ചിത്രം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്യുടെ താരപദവിയെ ആശ്രയിച്ചായിരുന്നു ചിത്രം നിലനിന്നത്. തിരക്കഥയും സംവിധാനവും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല.
സംവിധായകര്‍ അവരുടേതായ ശൈലിയില്‍ സിനിമയെടുത്ത് അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ബോക്സ് ഓഫീസില്‍ ബീസ്റ്റിന് വിജയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്കുന്നതായിരുന്നില്ല.' - ചന്ദ്രേശഖര്‍ പറഞ്ഞു.
നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നായിരുന്നു പുറത്തിറങ്ങിയത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന് വീരരാഘവന് യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന് മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.