Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Director Special
ജോൺ എബ്രഹാം - ജനകീയ സിനിമയുടെ പിതാവ്
Sunday, May 28, 2017 11:15 PM IST
തന്റെ ജീവിതത്തിലെ വ്യത്യസ്തത സൃഷ്ടിച്ച സിനിമകളിലും പുലർത്തിയ സംവിധായകനായിരുന്നു ജോണ് എബ്രഹാം. ആത്മസാക്ഷാത്കാരത്തിനു വേണ്ടി സിനിമയെടുക്കാറില്ല, മറിച്ച് ജനങ്ങളോടു ചിലതു വിളിച്ചുപറയണമെന്നു തോന്നുന്പോഴാണ് താൻ സൃഷ്ടാവുന്നത് എന്ന പ്രഖ്യാപനത്തോടെ, ആരുടെയും മുന്പിൽ മുട്ടുമടക്കാതെ അദ്ദേഹം ജീവിതാന്ത്യം വരെ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജോൺ എബ്രഹാമിന്റെ രണ്ടു ദൗർബല്യങ്ങളായിരുന്നു സുഹൃത്തുക്കളും ലഹരിയും. കോഴിക്കോട്ട് ഒരു കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുന്നതുവരെയും ഇതു തുടർന്നു. വെറും നാലു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള ജോണ് എബ്രഹാമിന്റെ സിനിമകളുടെ മൂല്യം അദ്ദേഹത്തിന്റെ മരണശേഷമാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.
കുട്ടനാട്ടിലെ ചേന്നങ്കരിയിലാണ് ജോണിന്റെ ജനനം. സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം കോയന്പത്തൂരിൽ എൽഐസി ഉദ്യോഗസ്ഥനായി കുറേക്കാലം ജോലി ചെയ്തു. എന്നാൽ, സിനിമയോടുള്ള അഭിനിവേശം ജോലി രാജിവച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാ പഠനത്തിനു ചേരുന്നതിൽ എത്തിച്ചു. അവിടെ നിന്നും സ്വർണ മെഡലോടുകൂടി പഠനം പൂർത്തിയാക്കിയതിനുശേഷം ബംഗാളി സംവിധായകനായ ഋഥ്വിക് ഘട്ടക്കിന്റെ കീഴിൽ പരിശീലനത്തിനായി ചേർന്നു. പ്രമുഖ സംവിധായകനായ മണി കൗളിനൊപ്പം സഹായിയായി പ്രവർത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.
1972-ൽ തിയറ്ററുകളിലെത്തിയ "വിദ്യാർഥികളെ ഇതിലേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണു സ്വതന്ത്ര സംവിധായകനാകുന്നത്. തന്റെ ആദ്യ ചിത്രത്തിന് വേണ്ടത്ര ശ്രേഷ്ഠതയില്ലായിരുന്നെന്നു സ്വയം വിലയിരുത്താനും ഈ പ്രതിഭ തയാറായി. തുടർന്ന് അഗ്രഹാരത്തിലെ കഴുത (തമിഴ്), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ എന്നീ അതുല് യസൃഷ്ടികളൊരുക്കി. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും ജോണ് ചിത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ഇവയോടൊപ്പം പുലർത്തിയ പരീക്ഷണാത്മകതയും അദ്ദേഹത്തിന്റെ സിനിമകളെ വേറിട്ടുനിർത്തി.
അഗ്രഹാരത്തിലെ കഴുത നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രമാണ്. ഉന്നതകുലജാതരായ ബ്രാഹ്മണർ പാർക്കുന്ന അഗ്രഹാരത്തിൽ അലഞ്ഞുനടന്ന ഒരു കഴുതയെ അഗ്രഹാരത്തിൽ തന്നെയുള്ള പ്രഫ. നാരായണസ്വാമി തന്റെ വളർത്തുമൃഗമാക്കുന്നു. ഗ്രാമവാസികൾക്ക് തികച്ചും അനഭിമതമായിരുന്നു ഈ തീരുമാനം. തുടർന്നു ഗ്രാമത്തിലുണ്ടായ ചില ദുർനിമിത്തങ്ങൾ ഈ കഴുത മൂലമാണെന്ന് ആരോപിച്ച് ഗ്രാമവാസികൾ കഴുതയെ കൊല്ലുന്നു. എന്നാൽ, ഇതിനുശേഷം ഗ്രാമത്തിൽ ചില അദ്ഭുത സംഭവങ്ങളുണ്ടാകുകയാണ്. ഇതും കഴുതമൂലമാണെന്നു ധരിച്ച ഗ്രാമവാസികൾ കഴുതയുടെ മൃതശരീരത്തെ പൂജിക്കുന്നതാണു ചിത്രത്തിന്റെ കഥ. സവർണ മേധാവിത്വത്തോടുള്ള വെല്ലുവിളിയായാണ് ചിത്രം വ്യാഖ്യാനിക്കപ്പെട്ടത്. അതോടൊപ്പം ഏറെ വിമർശനങ്ങളും ഈ ചിത്രം ഏറ്റുവാങ്ങി. പ്രശസ്ത സംഗീത സംവിധായകനായ എം.ബി. ശ്രീനിവാസനാണ് പ്രഫ. നാരായണസ്വാമിയെ അവതരിപ്പിച്ചത്.
അടുത്ത ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ നാടുവാഴി ദുഷ്പ്രഭുത്വത്തിന്റെ പിന്തുടർച്ചക്കാരായ ഭൂവുടമകളുടെ അക്രമങ്ങളും പോലീസ് അരാജകത്വവുമാണ് ജോൺ തുറന്നുകാട്ടിയത്. തന്റെ ജൻമനാടായ കുട്ടനാടാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലമായി അദ്ദേഹം സ്വീകരിച്ചത്.
ഒരു കാലഘട്ടത്തിലെ യുവാക്കളെ ഉദ്ദീപിപ്പിച്ച നക്സലിസത്തിന്റെ അനന്തരഫലമായിരുന്നു അമ്മ അറിയാൻ എന്ന ചിത്രം. സംവിധായകനും നടനുമായി ഇപ്പോൾ തിളങ്ങുന്ന ജോയ് മാത്യുവായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കോഴിക്കോട് കേന്ദ്രമായി ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്കും അദ്ദേഹം രൂപം നൽകി. ഒഡേസയുടെ ശ്രമഫലമായി സാധാരണ ജനങ്ങളിൽ നിന്നു ചില്ലിക്കാശുവരെ ഇരന്നുവാങ്ങിക്കൊണ്ടാണ് അമ്മ അറിയാൻ നിർമിച്ചത്. വിതരണത്തിലെ കുത്തക തട്ടിത്തെറിപ്പിച്ച് തെരുവോരങ്ങളിലും ചന്തയിലും പൊതുസ്ഥലങ്ങളിലുമുള്ള പാവങ്ങളുടെ മുന്നിൽ അമ്മ അറിയാൻ പ്രദർശിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ ജനകീയ സിനിമയുടെ പിതാവായി ജോണ് അവരോധിക്കപ്പെടുകയും ചെയ്തു.
സാധാരണക്കാരന്റെ സിനിമ എന്നും ജോണ് ഏബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു കാമറ മാത്രമേയുള്ളുവെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്നു സിനിമ നിർമിക്കാനാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നിരവധി അക്കാദമിക് അംഗീകാരങ്ങൾ നേടിയിട്ടുള്ളവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. മൂന്നു ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള ജോൺ നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. 1987-ൽ 49-ാം വയസിലാണ് ജോൺ ലോകത്തോട് യാത്ര പറഞ്ഞത്.
സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ചലച്ചിത്രകാരൻ
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജയങ്ങൾ സാധ്യമാകുന്
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സുരേഷ് ബാബു
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ശരാശരി മലയാള സിനിമാ പ്രേ
കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന ചലച്ചിത്രകാരൻ
മലയാളികൾക്ക് കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത ചലച്ചി
അനശ്വര സൃഷ്ടികളുടെ സംവിധായകൻ
ശക്തമായ സാമൂഹ്യനിരീക്ഷണത്തോടെ തയാറാക്കിയ തിരക്കഥകൾക്ക് മികച്ച രീതിയിൽ ദൃ
കലാരൂപമായി സിനിമയെ ആദരിച്ച സംവിധായകൻ
സിനിമയെ കച്ചവടലക്ഷ്യത്തോടെ സമീപിക്കുന്നവരും കലാരൂപമെന്ന നിലയിൽ ആദരിക്കു
റിസൾട്ടിനേക്കാൾ സംതൃപ്തി ആഗ്രഹിച്ച ചലച്ചിത്രകാരൻ
"നമുക്ക് തിരക്കഥയൊരുക്കാം, കാമറയും അഭിനേതാക്കളെയും വാടകയ്ക്കെടുക്കാം. എന്നാ
ചെറിയസിനിമകളെ വലിയ വിജയമാക്കിയ ഹരിദാസ്
ഹാസ്യരസത്തിനു പ്രാധാന്യം നൽകിയിരുന്ന ലോ ബജറ്റ് സിനിമകളുടെ അമരക്കാരൻ എന്ന
വ്യത്യസ്തത നിറഞ്ഞ വിനയൻ ചിത്രങ്ങൾ
പ്രതിസന്ധികളോടു പോരാടി വിജയംനേടിയ കുട്ടനാടൻ കർഷകകുടുംബത്തിലെ പിൻതലമു
മാസും ക്ലാസും ചേർന്ന ഭദ്രൻ ചിത്രങ്ങൾ
കാലത്തിന് അനുസരിച്ച് മാറിവരുന്ന പ്രേക്ഷകസമൂഹത്തിനും തന്റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനാകുന്നു എന്ന
അരങ്ങേറ്റം ഗംഭീരമാക്കിയ സുന്ദർദാസ്
സല്ലാപം എന്ന ആദ്യചിത്രത്തിലൂടെതന്നെ അസുലഭ നേട്ടങ്ങൾ കൈവരിക്കാനായ സംവിധായക
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെല്ലപ്പൻ ചിത്രങ്ങൾ
ലളിതമായ ആശയവും ആഖ്യാനവുമായെത്തി കാണികൾക്കു രസം പകർന്ന സംവിധായകനാണ് തേവല
ചിരിയുടെ തോഴനായ താഹ
അനായാസമായി ഒഴുകിവരുന്ന ഹാസ്യധാര സൃഷ്ടിക്കാൻ താഹയെപ്പോലുള്ള അപൂർവം ചില പ്ര
മാനുഷികത നിറഞ്ഞ നാഗവള്ളി ചിത്രങ്ങൾ
കാൽപനികസൗന്ദര്യത്തിന്റെ വശ്യത ഹൃദയസ്പർശിയായി പ്രേക്ഷകർക്കു പകർന്നുകൊടു
പ്രേക്ഷകരെ ചിന്തിപ്പിച്ച കെ.പി. കുമാരൻ
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ച് പ്
സൂപ്പർഹിറ്റുകളുടെ തോഴനായ ശശികുമാർ
ഹിറ്റുകളും സൂപ്പർഹിറ്റുകളും ഒരുക്കി മൂന്നു പതിറ്റാണ്ടോളം മലയാള സിനിമ ഭരിച്ച
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ചലച്ചിത്രകാരൻ
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജയങ്ങൾ സാധ്യമാകുന്
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സുരേഷ് ബാബു
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ശരാശരി മലയാള സിനിമാ പ്രേ
കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന ചലച്ചിത്രകാരൻ
മലയാളികൾക്ക് കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത ചലച്ചി
അനശ്വര സൃഷ്ടികളുടെ സംവിധായകൻ
ശക്തമായ സാമൂഹ്യനിരീക്ഷണത്തോടെ തയാറാക്കിയ തിരക്കഥകൾക്ക് മികച്ച രീതിയിൽ ദൃ
കലാരൂപമായി സിനിമയെ ആദരിച്ച സംവിധായകൻ
സിനിമയെ കച്ചവടലക്ഷ്യത്തോടെ സമീപിക്കുന്നവരും കലാരൂപമെന്ന നിലയിൽ ആദരിക്കു
റിസൾട്ടിനേക്കാൾ സംതൃപ്തി ആഗ്രഹിച്ച ചലച്ചിത്രകാരൻ
"നമുക്ക് തിരക്കഥയൊരുക്കാം, കാമറയും അഭിനേതാക്കളെയും വാടകയ്ക്കെടുക്കാം. എന്നാ
ചെറിയസിനിമകളെ വലിയ വിജയമാക്കിയ ഹരിദാസ്
ഹാസ്യരസത്തിനു പ്രാധാന്യം നൽകിയിരുന്ന ലോ ബജറ്റ് സിനിമകളുടെ അമരക്കാരൻ എന്ന
വ്യത്യസ്തത നിറഞ്ഞ വിനയൻ ചിത്രങ്ങൾ
പ്രതിസന്ധികളോടു പോരാടി വിജയംനേടിയ കുട്ടനാടൻ കർഷകകുടുംബത്തിലെ പിൻതലമു
മാസും ക്ലാസും ചേർന്ന ഭദ്രൻ ചിത്രങ്ങൾ
കാലത്തിന് അനുസരിച്ച് മാറിവരുന്ന പ്രേക്ഷകസമൂഹത്തിനും തന്റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനാകുന്നു എന്ന
അരങ്ങേറ്റം ഗംഭീരമാക്കിയ സുന്ദർദാസ്
സല്ലാപം എന്ന ആദ്യചിത്രത്തിലൂടെതന്നെ അസുലഭ നേട്ടങ്ങൾ കൈവരിക്കാനായ സംവിധായക
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെല്ലപ്പൻ ചിത്രങ്ങൾ
ലളിതമായ ആശയവും ആഖ്യാനവുമായെത്തി കാണികൾക്കു രസം പകർന്ന സംവിധായകനാണ് തേവല
ചിരിയുടെ തോഴനായ താഹ
അനായാസമായി ഒഴുകിവരുന്ന ഹാസ്യധാര സൃഷ്ടിക്കാൻ താഹയെപ്പോലുള്ള അപൂർവം ചില പ്ര
മാനുഷികത നിറഞ്ഞ നാഗവള്ളി ചിത്രങ്ങൾ
കാൽപനികസൗന്ദര്യത്തിന്റെ വശ്യത ഹൃദയസ്പർശിയായി പ്രേക്ഷകർക്കു പകർന്നുകൊടു
പ്രേക്ഷകരെ ചിന്തിപ്പിച്ച കെ.പി. കുമാരൻ
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ച് പ്
സൂപ്പർഹിറ്റുകളുടെ തോഴനായ ശശികുമാർ
ഹിറ്റുകളും സൂപ്പർഹിറ്റുകളും ഒരുക്കി മൂന്നു പതിറ്റാണ്ടോളം മലയാള സിനിമ ഭരിച്ച
മലയാളസിനിമയിൽ പുതുമകൾ പരീക്ഷിച്ച ജിജോ
ചലച്ചിത്ര വ്യവസായം പച്ചപിടിച്ചുതുടങ്ങിയ കാലത്ത് ഈ മേഖലയിലെ കച്ചവടസാധ്യതക
കെ.എൻ. ശശിധരൻ
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയിരുന്ന കെ.എൻ. ശശിധരൻ ടെലിവ
ആൾക്കൂട്ടത്തിനൊപ്പം ഐ.വി. ശശി
സംവിധാനം ചെയ്ത നൂറ്റൻപതു സിനിമകളിൽ നൂറെണ്ണവും നൂറുദിവസത്തിനു മുകളിൽ തിയറ്
സമാന്തര സിനിമയെ സ്നേഹിച്ച കെ.ആർ. മോഹനൻ
കേരളത്തിൽ സമാന്തര സിനിമയുടെ വളർച്ചയ്ക്ക് ഏറെ സഹായിച്ച സംവിധായകനാണ് കെ.ആർ.
ചരിത്രമെഴുതിയ ടി.ആർ. സുന്ദരം
ഇന്ത്യൻ സിനിമയ്ക്ക് സാങ്കേതികരംഗത്തുണ്ടായ നവീനതകൾ കാലക്രമേണ മലയാളത്തിലേ
ദാസനെ നല്കി മറഞ്ഞ മോഹൻ രാഘവൻ
"ഒരു ചെടി നട്ട് പൂമരമാകുന്നതുവരെയുള്ള കാത്തിരിപ്പ്.’- ടി.ഡി. ദാസൻ സ്റ്റാൻഡേർഡ
ശ്രീകുമാരൻ തമ്പി: ആദർശവാനായ ചലച്ചിത്രകാരൻ
ഹൃദയഗീതങ്ങളുടെ കവിയെന്ന് അറിയപ്പെടുന്ന ശീകുമാരൻ തന്പി ഗാനരചനകൂടാതെ ചലച്
രാജീവ് അഞ്ചൽ എന്ന ശിൽപി
ഒരു കലാകാരന്റെ സൃഷ്ടികളുടെ മൂല്യമളക്കുന്നത് അവ ആസ്വാദകർക്ക് എത്രമാത്രം പ്ര
സാമൂഹ്യപരിഷ്കരണത്തിനു സിനിമയെ ഉപയോഗിച്ച ടി.വി. ചന്ദ്രൻ
സൂക്ഷ്മതയോടെയുള്ള സാമൂഹ്യനിരീക്ഷണത്തിനുശേഷം തയാറാക്കുന്ന പ്രമേയങ്ങൾ, അവയ
മലയാളത്തെ ദേശാന്തരീയതയിലേക്ക് ഉയർത്തിയ അരവിന്ദൻ
മൗലികമായ പരീക്ഷണങ്ങളിലൂടെ കാവ്യാത്മകമായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അരവിന്ദൻ. താനൊരുക്കിയ സമാന്
Latest News
എൻസിപി മത്സരിക്കുന്ന സീറ്റുകൾ വിട്ടുകൊടുക്കില്ല: ടി.പി. പീതാംബരൻ
യുഗാണ്ടയിൽ മുസവേനി ആറാം തവണയും അധികാരത്തിൽ
ഐഎസ്എൽ: മുംബൈയെ സമനിലയിൽ തളച്ച് ഹൈദരാബാദ്
ഖത്തറിലെ സൗദി എംബസി ദിവസങ്ങള്ക്കകം തുറക്കും: സൗദി വിദേശകാര്യമന്ത്രി
ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8,062 ആരോഗ്യ പ്രവർത്തകർ; രണ്ടാംഘട്ടത്തിന് സജ്ജമെന്ന് മന്ത്രി
Latest News
എൻസിപി മത്സരിക്കുന്ന സീറ്റുകൾ വിട്ടുകൊടുക്കില്ല: ടി.പി. പീതാംബരൻ
യുഗാണ്ടയിൽ മുസവേനി ആറാം തവണയും അധികാരത്തിൽ
ഐഎസ്എൽ: മുംബൈയെ സമനിലയിൽ തളച്ച് ഹൈദരാബാദ്
ഖത്തറിലെ സൗദി എംബസി ദിവസങ്ങള്ക്കകം തുറക്കും: സൗദി വിദേശകാര്യമന്ത്രി
ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8,062 ആരോഗ്യ പ്രവർത്തകർ; രണ്ടാംഘട്ടത്തിന് സജ്ജമെന്ന് മന്ത്രി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top