അമല പോൾ നായികയാകുന്ന ആടൈ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക പ്രിയ രാജേശ്വരി രംഗത്ത്. സിനിമയിലെ നഗ്നരംഗങ്ങൾ യുവാക്കളെ മോശമായി ബാധിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗീക ആക്രമണങ്ങൾ വർധിക്കുവാൻ കാരണമാകുന്നുവെന്നും പ്രിയ പറഞ്ഞു. ഇത് സംബന്ധിച്ച് ഇവർ അമലയ്ക്കും സിനിമയ്ക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി.
നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ പ്രമോട്ട് ചെയ്യുന്നത്. വെറും കച്ചവട ലാഭത്തിനായി ഇവർ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ്. സിനിമയിലെ അമലയുടെ നഗ്നരംഗങ്ങൾ ഇനി വെട്ടിമാറ്റാൻ സാധിക്കില്ല. കാരണം സെൻസർബോർഡ് ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകി. പ്രയ പറയുന്നു.
അമല പോളിന്റെ ലക്ഷ്യം പണം മാത്രമാണെന്നും അന്യസംസ്ഥാനത്തു നിന്നും വരുന്ന ഇവർക്ക് തമിഴ്സംസ്ക്കാരം എന്താണെന്ന് അറിയില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.