"മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യുന്നതു നിർത്തി'
Wednesday, March 15, 2023 2:43 PM IST
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ശ്രിയ തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിയായി. കരിയറിൽ പിന്നീട് ചെറിയൊരു താഴ്ച ശ്രിയയ്ക്ക് സംഭവിച്ചു. തെന്നിന്ത്യൻ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ശ്രിയ ശരൺ.

നാൽപ്പതാം വയസിലും ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന നടിയാണ് ശ്രിയ. ഇപ്പോഴിതാ ശരീര ഭംഗിക്കപ്പുറത്ത് താൻ സ്വന്തം സന്തോഷത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രിയ. കരിയറിലെ ആദ്യ പത്ത് വർഷം ഞാൻ എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു. ചെറുപ്പക്കാരിയായ ഞാൻ കൂളാവാൻ ശ്രമിക്കുകയായിരുന്നു.

പക്ഷെ കോ വിഡിന് ശേഷം ചിന്തകൾ മാറി. അതുവരെ ഞാൻ തിരക്ക് പിടിച്ച് വർക്ക് ചെയ്യുകയായിരുന്നു. പക്ഷെ പിന്നീട് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും ആളുകളെ അഭിനന്ദിക്കാനും പഠിച്ചു.

ഗർഭകാലത്താണ് നമ്മുടെയടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും വേണ്ടത്. മറ്റെല്ലാ സ്ത്രീകളെയുംപോലെ എന്‍റെ ശരീരവും മാറാൻ തുടങ്ങി. മനുഷ്യശരീരം എത്ര അദ്ഭുതകരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിർത്തി. വർക്ക് ഔട്ടിലേക്കും യോഗയിലേക്കും ഡാൻസിലേക്കും തിരിച്ചു വന്നു.

മറ്റൊരാളുടെ ശരീരം പോലെയാവാൻ വേണ്ടി ശ്രമിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾ കണ്ണാടിയിൽ നോക്കി സ്വയം ഇഷ്ടമാണെന്ന് പറയണമെന്നാണ്. മെച്ചപ്പെടുത്തുക, അതിന് വേണ്ടി വർക്ക് ചെയ്യുക, പക്ഷെ നിങ്ങളായിത്തന്നെ ഇരിക്കുക. സന്തോഷമായിരിക്കുക. ഇന്ന് ഞാൻ ഒരു വർക്ക് ചെയ്യുമ്പോൾ അതിലേക്ക് എന്‍റെ ആത്മാവും ഹൃദയവും നൽകുന്നു. ശ്രിയ ശരൺ വ്യക്തമാക്കി.

ശ്രിയ ശരൺ ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നില്ല. കുഞ്ഞ് പിറന്നശേഷമാണ് നടി അമ്മയായെന്ന് ആരാധകർ അറിയുന്നത്. ഇതിനുള്ള കാരണവും നടി വ്യക്തമാക്കിയിരുന്നു. ഗർഭിണിയാണെന്ന് പറഞ്ഞാൽ പിന്നീട് സിനിമകൾ കിട്ടാൻ കുറേ വൈകും. തന്‍റെ ജോലിയെ ബാധിക്കുമെന്നതിനാലാണ് പറയാതിരുന്നതെന്നും കുഞ്ഞ് ജനിച്ച കാര്യം പറയുമ്പോഴേക്കും താൻ തിരികെ സിനിമയിലേക്കെത്താനാവുന്ന സ്ഥിതിയിലായിരുന്നെന്നും നടി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.