മനസ് കവരുന്ന മണ്ടന്മാർ
Saturday, July 29, 2017 10:06 AM IST
"സംഭവം സീരിയസ് ആണോ... അതെ, അപ്പോൾ കോമഡിയല്ലേ... അതേല്ലോ... എന്തോന്നൊക്കെയാണ് ഈ പറയുന്നേ ഏതെങ്കിലും ഒന്നുപറ’. കശ്മലനെ കണ്ട് ബോധിച്ച് തിരിച്ചിറങ്ങിയ ഏതൊരാൾക്കും ഈ അന്ധാളിപ്പ് ഉണ്ടാകും. കാരണം ചുമ്മാ സമയംപോക്കിന് കയറിയിരുന്നവരെ കുടുകുടാ ചിരിപ്പിക്കാനും ലേശം ചിന്തിപ്പിക്കാനുമെല്ലാം ഒന്നേമുക്കാൽ മണിക്കൂറിനടുത്തുള്ള ഈ കൊച്ചു ചിത്രത്തിന് പുഷ്പം പോലെ സാധിച്ചു. ഒരു ലോഡ് പുതുമുഖങ്ങളുമായി തിയറ്ററിലേക്ക് ഇടിച്ചുകയറി മലയാള സിനിമ ലോകത്ത് സ്ഥാനം ഉറപ്പിക്കുകയാണ് പുതുമുഖ സംവിധായകൻ അഭിരാം സുരേഷ് ഉണ്ണിത്താൻ ഹിമാലയത്തിലെ കശ്മലനിലൂടെ. ’അല്ല നിങ്ങൾക്കിത് എങ്ങനെ സാധിച്ചു ഒരു ലോഡ് മണ്ടന്മാരെ കൊണ്ട് ഇത്രയ്ക്കൊക്കെ ഒപ്പിക്കാൻ’.



എവിടെത്തിരിഞ്ഞ് നോക്കിയാലും പുതുമുഖങ്ങൾ മാത്രം... അതിനിടയിൽ പൊങ്ങിവരുന്ന ഒന്നോ രണ്ടോ തലകൾ മാത്രമേ ഇതിനു മുന്നേ സിനിമാലോകത്ത് കണ്ടിട്ടുള്ളു. അതിലൊന്ന് ഹിമ ശങ്കർ ശീമാട്ടി, പിന്നെ ഉള്ളത് ജിൻസ് ഭാസ്കർ. മുന്നിൽ നിന്ന് നയിക്കാൻ ഈ രണ്ടുപേർ തന്നെ ധാരാളം. ഇനിയിപ്പോൾ സംഭവത്തിലേക്ക് വരാം അതായത് സിനിമയുടെ ഉള്ളറയിലേക്ക്. ഒരു കൂട്ടുകാരനെ രക്ഷിക്കാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിപ്പുറപ്പെടുന്ന രണ്ടു യുവാക്കളുടെ കഥയാണ് ഹിമാലയത്തിലെ കശ്മലൻ. ഇവന്മാർ കാട്ടിക്കൂട്ടുന്ന വിക്രിയകൾക്ക് പിന്നാലെ പായാൻ ഒരു ഗ്രാമത്തിലെ മറ്റുള്ളവർ തയാറാകുന്നിടത്താണ് സിനിമയ്ക്ക് ജീവൻവച്ചു തുടങ്ങുന്നത്.




പിന്നെ ഒരു കാര്യം, ലോജിക്കില്ലായ്മയുടെ കൂടാരം പണിയാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് ലോജിക്ക് അന്വേഷിച്ചുകൊണ്ട് കശ്മലനെ കാണാൻ കയറരുത്. ചിരി... പൊട്ടിച്ചിരി.. അതുമാത്രം വാനോളം പ്രതീക്ഷിക്കാം... ഈ മണ്ടന്മാർ നിരാശരാക്കില്ല. "ചുമ്മാ ഒരു പേര് അല്ല കേട്ടോ ഹിമാലയത്തിലെ കശ്മലൻ. ആ പേരിലെ രഹസ്യം തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്.’ നിസാരം എന്നു തോന്നാവുന്ന വിഷയത്തെ കോമഡിയിൽ കുളിപ്പിച്ച് എടുക്കുക മാത്രമല്ല അതിനൊത്ത് താരങ്ങളെയും അണിനിരത്താനും സംവിധായകൻ മറന്നില്ല. ഇനി ചിലരെ പരിചയപ്പെടാം...

വാഴക്കുല ജോസ് (ചന്ദുനാഥ്)

എന്തൂട്ട് തകർക്കലാണ് ഇത്. ജോസേ എന്ന വിളികേൾക്കുന്പോൾ മതിൽ ചാടി വരുന്ന രംഗം മുതൽ ഇങ്ങോട്ട് തകർത്താടിയിരിക്കുകയാണ് കക്ഷി. അമിതാഭിനയത്തിലേക്ക് വഴുതിവീഴാനുള്ള വെപ്രാളം കാട്ടുന്നുണ്ടെങ്കിലും സംവിധായകൻ വെടുപ്പായി ഉടച്ച് വാർത്ത് കക്ഷിയെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഈ വാഴക്കുല ജോസിനെ മറ്റ് സംവിധായകർ നോട്ടമിടാനുള്ള സാധ്യത കൂടുതലാണ്.



വിസ്മയൻ (ആനന്ദ് മന്മഥൻ)

കാറിന്‍റെ നന്പർപ്ലേറ്റും തുടച്ചുകൊണ്ട് സിനിമയലേക്ക് കയറി വന്നവൻ.ഇതെന്താ വല്ല സ്പ്രിംഗും കാലിൽ പിടിപ്പിച്ചിട്ടുണ്ടോ..‍‍? ഏതു നേരവും കാലു കൊണ്ടുള്ള ഗോഷ്ടികാണിക്കലാണ് കക്ഷി. വെറുപ്പിക്കും എന്നു തോന്നുന്പോൾ പുള്ളി കാൽ ഇളക്കൽ നിർത്തി മുഖം അനക്കാൻ തുടങ്ങും പിന്നെ എങ്ങനെ ചിരിക്കാതിരിക്കും. വേണ്ടവിധത്തിൽ മലയാള സിനിമ കക്ഷിയെ കൈകാര്യം ചെയ്താൽ ന്യൂജൻ കോമഡികളുമായി വരുംനാളുകളിൽ ഈ "മുതൽ’ ബിഗ് സ്ക്രീനിൽ വിലസുമെന്നുറപ്പ്



വാസൂട്ടൻ (ധീരജ് ഡെന്നി)

ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഗിമ്മിക്കുകളെല്ലാം ഈ പുതുമുഖഖത്തിന്‍റെ കൈവശം ധാരാളമുണ്ട്. പക്ഷേ ആള് ഇത്തിരി ഓവറാണ്. അതു പറയാതെ വയ്യ.തുടക്കമല്ലേ പോകപ്പോകെ ശരിയാകുമായിരിക്കും. മലയാള സിനിമയിൽ ഒരുപാട് ഓടിത്തെളിഞ്ഞ രാഷ്ട്രീയ നേതാക്കന്മാർ (നടന്മാർ) ഉള്ളതുകൊണ്ട് തന്നെ അവരുടെ ഓരത്തു നിൽക്കാൻ പാകത്തിനുള്ള പ്രകടനമേ ഈ യുവനടൻ പുറത്തെടുത്തിട്ടുള്ളു. ഇവരെ പരിചയപ്പെടുത്താതെ മുന്നോട്ട് പോകാൻ പറ്റില്ല. കാരണം ചിത്രത്തെ മൊത്തത്തിൽ ബാലൻസ് ചെയ്ത് നിർത്തുന്നത് ഈ മൂവർ സംഘമാണ്.



ആദ്യപകുതി വരുതിയിൽ നിർത്തിയ സംവിധായകന് പക്ഷേ രണ്ടാം പകുതിയിൽ കാലിടറുന്നുണ്ട്.ചിരിപ്പിക്കൽ ഇത്തിരി ഓവർ ആയപ്പോൾ ആ ബാലൻസിംഗ് ഇല്ലായ്മ താനെ പുറത്തു ചാടുകയും ചെയ്തു. പക്ഷേ സംഭവം പുള്ളി ഒരുവിധത്തിൽ ഒപ്പിച്ചെടുത്തു. ജെമിൻ ജോം അയ്യനേത്തിന്‍റെ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ഈ മണ്ടന്മാരെ കാണാൻ ചിരിച്ചുല്ലസിക്കാൻ താത്പര്യമുള്ളവർക്ക് ടിക്കറ്റെടുക്കാം.

(കഥയിൽ അല്ല, അവതരണത്തിലാണ് സംഭവത്തിന്‍റെ "ഗുട്ടൻസ്’ സംവിധായകൻ ഒളിപ്പിച്ചുവച്ചിരിക്കുന്നത്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.