സൈജു കുറുപ്പിന്‍റെ 15 വർഷം
Sunday, November 15, 2020 4:22 AM IST
സീരിയസ് കഥാപാത്രങ്ങളിലൂടെ കരിയർ തുടങ്ങി പിന്നീട് ഹ്യൂമറിലൂടെ പ്രേക്ഷകരുടെ ഇഷ്ടംനേടിയ വലിയൊരു താരനിര മലയാളത്തിനുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനാണ് നടൻ സൈജു കുറുപ്പ്. സീരിയസ് കഥാപാത്രങ്ങളും വില്ലൻ കാരക്ടറും ചെയ്തിടത്തു നിന്ന് ഇന്നു മലയാളത്തിൽ ഗ്യാരന്‍റിയുള്ള കോമഡി കഥാപാത്രങ്ങളെയാണ് ഈ നടൻ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. സൈജു മാസ് ലുക്കിലെത്തിയ ആട് സീരിസിലെ അറയ്ക്കൽ അബുവിനെ അറിയാത്ത മലയാളി പ്രേക്ഷകരുണ്ടാവില്ല. ആട് എന്ന ചിത്രം തരംഗമായി മാറിയപ്പോൾ അതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു താരം. മലയാള സിനിമയിലെത്തിയതിന്‍റെ 15-ാം വാർഷികത്തിലൂടെയാണ് ഈ നടൻ ഇപ്പോൾ കടന്നുപോകുന്നത്. സിനിമയിൽ മേൽവിലാസം സൃഷ്ടിച്ച ഈ കാലഘട്ടത്തെക്കുറിച്ചു സൈജു കുറുപ്പ് തന്നെ പറയുന്നു, നടനായി വളർന്ന 15 വർഷം... ലിജിൻ കെ. ഈപ്പൻ നടത്തിയ അഭിമുഖം.

തിരിഞ്ഞുനോക്കുന്പോൾ

2005 ലാണ് മയൂഖത്തിലൂടെ എന്‍റെ സിനിമാ യാത്ര ആരംഭിക്കുന്നത്. ആദ്യത്തെ ഏഴു വർഷക്കാലം കുറച്ചു പ്രശ്നമായിരുന്നു. 2012 ലെത്തിയ ട്രിവാൻഡ്രം ലോഡ്ജിനു ശേഷമാണ് യാത്ര കുറച്ചു സുഖമായത്. മുന്പും നല്ല സിനിമകളും കഥാപാത്രങ്ങളും ലഭിച്ചെങ്കിലും അതു മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചെന്നു പറയാനാകില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം ആക്‌ഷൻ പറയുന്പോൾ ഡയലോഗ് പറയുക, കട്ട് പറയുന്പോൾ നിർത്തുക എന്നതായിരുന്നു എന്‍റെ ചിന്ത. ഒരു നടൻ അതല്ലെന്നും എല്ലാത്തിനും ഒരു റിഥം വേണമെന്നും പതിയെ ഞാൻ പഠിച്ചെടുക്കുകയായിരുന്നു.

അഭിനയിക്കുന്പോൾ പ്രേക്ഷകരുമായി ഒരു ബന്ധമുണ്ടാവുകയും ഡയലോഗ് ഡെലിവറിയുടെ ഒരു താളമുണ്ടാവുകയും വേണം. അതെനിക്കുണ്ടാകുന്നത് 2012 മുതലാണ്. ഡബിൾസ്, മുല്ല തുടങ്ങിയ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അതിനു മുന്പ് ചെയ്തിരുന്നെങ്കിലും അതൊക്കെ മാനേജ് ചെയ്തു എന്നുമാത്രം. ഞാനാദ്യം ഹ്യൂമർ അവതരിപ്പിക്കുന്നത് ടിവാൻഡ്രം ലോഡ്ജിലാണ്. ചെയ്ത കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടം ലഭിച്ചുതുടങ്ങിയതും അതിലെ ഷിബു വെള്ളാനി മുതലാണ്.

സീരിയസ് കഥാപാത്രങ്ങളിൽനിന്നു ഹ്യൂമറിലേക്കെത്തിയപ്പോൾ വർക്ക് ഒൗട്ടാകുമെന്നു ചിന്തിച്ചിരുന്നോ?

ഒരിക്കലുമുണ്ടായിരുന്നില്ല. നിത്യജീവിതത്തിൽ ഞാൻ മറ്റൊരാളോട് ഒരു കോമഡി പറഞ്ഞാൽ അവർ അതു വളരെ സീരിയസായാണ് എടുക്കുന്നത്. പലപ്പോഴും എന്‍റെ തമാശകൾ പാളിപ്പോകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. പിന്നെ ഞാനെങ്ങനെ സിനിമയിൽ അവതരിപ്പിച്ചെന്നതിനു കാരണം അതിന്‍റെ സംവിധായകരും തിരക്കഥാകൃത്തും ഒപ്പം അഭിനയിച്ചവരുമൊക്കെയാണ്. തിരക്കഥാകൃത്ത് കൃത്യമായ ഒരു രംഗവും നല്ല സംഭാഷണങ്ങളും എഴുതിവെച്ച് എനിക്കവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിത്തന്നെന്നു പറയാം. അതായിരിക്കാം ഞാൻ അവതരിപ്പിച്ച ഹ്യൂമർ വിജയിച്ചതെന്നു പറയാം. ജീവിതത്തിൽ ഒരിക്കലും കോമഡി ചെയ്യാൻ സാധിക്കുമെന്നു വിചാരിച്ചതല്ല.

ആടിലെ അറയ്ക്കൽ അബു

സത്യത്തിൽ അതിനു മുന്പുവരെ പ്രായമുള്ളവർക്കും കൊച്ചുകുട്ടികൾക്കുമൊന്നും എന്നെ അത്ര പരിചയമുണ്ടായിരുന്നില്ല. ഇപ്പോഴും എന്‍റെ ശരിയായ പേര് അറിയാത്തവർക്കു പോലും അറയ്ക്കൽ അബുവിനെ അറിയാം. ആ സ്വീകാര്യത എന്‍റെ കരിയറിലും ഒരു നാഴികക്കല്ലാണ്. ആട് 2, വെടിവഴിപാട്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോമഡി ട്രാക്കിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേക്ഷകർ അതു സ്വീകരിക്കുന്പോൾ സംവിധായകർ, തിരക്കഥാകൃത്ത്, കാമറ ചെയ്തവർ, മേക്കപ്പ് ഒരുക്കിയവർ എന്നിവർക്കാണ് ക്രെഡിറ്റ്.

നടൻ എന്ന നിലയിലുള്ള വളർച്ച

അഭിനയിച്ച സിനിമകളിലൂടെയാണ് എന്നിലെ നടൻ പുറത്തുവന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ തുടക്കകാലത്ത് അവതരിപ്പിക്കാൻ സാധിച്ചു. ഒരു നടനെന്ന നിലയിലേക്കുള്ള മാറ്റം എനിക്കു തന്നെ തിരിച്ചറിയാനാകും. ഹ്യൂമർ കഥാപാത്രങ്ങളിലേക്കു മാറിയപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടിത്തന്നു. ആദ്യകാലഘട്ടത്തിൽ നിന്നുമാറി ഹ്യൂമർ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായി തോന്നി. ഓരോന്നും പഠിച്ചാണ് വളരുന്നത്. അതിന്‍റെ എല്ലാ കൈക്കുറ്റപ്പാടുകളും സിനിമകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലുമുണ്ടാകാം.


ഹ്യൂമർ, കാരക്ടർ റോൾസ് എത്തുന്പോൾ അതിൽ കൂടുതൽ താൽപര്യപ്പെടുന്നത്?

ശരിക്കും സീരിയസ് കഥാപാത്രങ്ങളോടാണ് താൽപര്യം. അതാണ് എളുപ്പം. ആൾക്കാരെ ചിരിപ്പിക്കുക എന്നതു പ്രയാസമുള്ള കാര്യമാണ്. സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്പോൾ പലപ്പോഴും ഞാനായിത്തന്നെ എനിക്ക് അഭിനയിക്കാം. ഹ്യൂമറിലേക്കെത്തുന്പോഴാണ് ഞാനല്ലാതായി മാറേണ്ടത്. അതു വളരെ ചലഞ്ചു തന്നെയാണ്. പിന്നെ ഓരോ സിനിമയും സംവിധായകർ നൽകുന്ന ലിമിറ്റിലുള്ളിൽ നിന്ന് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അഭിനയത്തിനപ്പുറം

അഭിനയത്തിനപ്പുറം നിർമാണം മാത്രമാണ് കുറച്ചെങ്കിലും എനിക്ക് ഇടപെടാം എന്നു തോന്നിയിട്ടുള്ളത്. ഒരു നടൻ എന്ന നിലയിൽ വളരെ സമയമെടുത്താണ് ഞാൻ ആ താളത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ സിനിമയുടെ എഴുത്തോ സംവിധാനമോ ഒന്നും ആഗ്രഹിച്ചിട്ടില്ല. അഭിനയിക്കുന്പോൾ കഥയും കഥാപാത്രത്തെക്കുറിച്ചും മാത്രമാണ് ചിന്ത. നിർമാണത്തിലേക്കു കടക്കുന്പോൾ വളരെയധികം പഠിക്കേണ്ടതുണ്ട്. അതിന് ഇനിയും സമയം വേണ്ടിവരും. അതിനായി സമയം മാറ്റിവെക്കുന്പോൾ നല്ല കഥാപാത്രങ്ങളെയാകും നഷ്ടപ്പെടുന്നത്.

ലോക്ഡൗണ്‍ കാലഘട്ടം

പൂർണമായും കുടുംബത്തിനൊപ്പമായിരുന്നു. വീട്ടിൽ ഭാര്യയ്ക്കും മകൾ മയൂഖ, മകൻ അഫ്താബ് എന്നിവർക്കൊപ്പം സമയം ചെലവഴിച്ചു. ലോക്ഡൗണിനു ശേഷം പനന്പിള്ളി നഗറിലുള്ള ഓഫീസിലിരുന്ന് തിരക്കഥകൾ ഏറെ വായിച്ചു. വാട്സ് ആപ് കോളുകളിലൂടെ കഥകൾ കേട്ടു. അവിടെനിന്നു വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത് ഫഹ ദ്ഫാസിലിന്‍റെ സീ യു സൂണിലാണ്. വിപിൻ ദാസ് സംവിധാനം ചെയ്ത അന്താക്ഷരി എന്ന ചിത്രം പൂർത്തിയാക്കി.

ഇനിയുള്ള ചിത്രങ്ങൾ

ഉപചാരപൂർവം ഗുണ്ടാ ജയൻ, കാണ്‍മാനില്ല, ലളിതം സുന്ദരം, തുരുത്തി, സൂപ്പർ ഹീറോ എന്നീ ചിത്രങ്ങൾ ലോക്ഡൗണിനു മുന്പ് ചെയ്തവയാണ്. ഇതിൽ ചിലത് പൂർത്തിയാക്കാനുള്ളതാണ്. സംവിധായകൻ സജു ജോണ്‍ വർഗീസിന്‍റെ ചിത്രം, ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതുന്ന പ്രോജക്ട് എന്നിവയാണ് ഇനി ഇപ്പോൾ കരാറായിരിക്കുന്നത്.

ഗുരുനാഥനും സംവിധായകനുമായ ഹരിഹരനു ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചപ്പോൾ?
സമീപകാലത്ത് വളരെ സന്തോഷം തോന്നിയ കാര്യമായിരുന്നു അത്. 2005 നവംബർ നാലാം തീയതിയാണ് അദ്ദേഹം സംവിധാനം ചെയ്ത എന്‍റെ ആദ്യ ചിത്രം മയൂഖം പുറത്തിറങ്ങിയത്. അദ്ദേഹത്തിന്‍റെ പുരസ്കാരം ലഭിച്ച വിവരം പത്രമാധ്യമങ്ങളിലൂടെ പുറത്തറിയുന്നത് ഈ മാസം നാലാം തീയതിയും. ആകസ്മികമായ ആ സന്ദർഭം വളരെ സന്തോഷവും അഭിമാനവും നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.