HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
സൈജു കുറുപ്പിന്റെ 15 വർഷം
Sunday, November 15, 2020 4:22 AM IST
സീരിയസ് കഥാപാത്രങ്ങളിലൂടെ കരിയർ തുടങ്ങി പിന്നീട് ഹ്യൂമറിലൂടെ പ്രേക്ഷകരുടെ ഇഷ്ടംനേടിയ വലിയൊരു താരനിര മലയാളത്തിനുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനാണ് നടൻ സൈജു കുറുപ്പ്. സീരിയസ് കഥാപാത്രങ്ങളും വില്ലൻ കാരക്ടറും ചെയ്തിടത്തു നിന്ന് ഇന്നു മലയാളത്തിൽ ഗ്യാരന്റിയുള്ള കോമഡി കഥാപാത്രങ്ങളെയാണ് ഈ നടൻ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. സൈജു മാസ് ലുക്കിലെത്തിയ ആട് സീരിസിലെ അറയ്ക്കൽ അബുവിനെ അറിയാത്ത മലയാളി പ്രേക്ഷകരുണ്ടാവില്ല. ആട് എന്ന ചിത്രം തരംഗമായി മാറിയപ്പോൾ അതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു താരം. മലയാള സിനിമയിലെത്തിയതിന്റെ 15-ാം വാർഷികത്തിലൂടെയാണ് ഈ നടൻ ഇപ്പോൾ കടന്നുപോകുന്നത്. സിനിമയിൽ മേൽവിലാസം സൃഷ്ടിച്ച ഈ കാലഘട്ടത്തെക്കുറിച്ചു സൈജു കുറുപ്പ് തന്നെ പറയുന്നു, നടനായി വളർന്ന 15 വർഷം... ലിജിൻ കെ. ഈപ്പൻ നടത്തിയ അഭിമുഖം.
തിരിഞ്ഞുനോക്കുന്പോൾ
2005 ലാണ് മയൂഖത്തിലൂടെ എന്റെ സിനിമാ യാത്ര ആരംഭിക്കുന്നത്. ആദ്യത്തെ ഏഴു വർഷക്കാലം കുറച്ചു പ്രശ്നമായിരുന്നു. 2012 ലെത്തിയ ട്രിവാൻഡ്രം ലോഡ്ജിനു ശേഷമാണ് യാത്ര കുറച്ചു സുഖമായത്. മുന്‍പും നല്ല സിനിമകളും കഥാപാത്രങ്ങളും ലഭിച്ചെങ്കിലും അതു മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചെന്നു പറയാനാകില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം ആക്ഷൻ പറയുന്പോൾ ഡയലോഗ് പറയുക, കട്ട് പറയുന്പോൾ നിർത്തുക എന്നതായിരുന്നു എന്റെ ചിന്ത. ഒരു നടൻ അതല്ലെന്നും എല്ലാത്തിനും ഒരു റിഥം വേണമെന്നും പതിയെ ഞാൻ പഠിച്ചെടുക്കുകയായിരുന്നു.
അഭിനയിക്കുന്പോൾ പ്രേക്ഷകരുമായി ഒരു ബന്ധമുണ്ടാവുകയും ഡയലോഗ് ഡെലിവറിയുടെ ഒരു താളമുണ്ടാവുകയും വേണം. അതെനിക്കുണ്ടാകുന്നത് 2012 മുതലാണ്. ഡബിൾസ്, മുല്ല തുടങ്ങിയ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അതിനു മുന്‍പ് ചെയ്തിരുന്നെങ്കിലും അതൊക്കെ മാനേജ് ചെയ്തു എന്നുമാത്രം. ഞാനാദ്യം ഹ്യൂമർ അവതരിപ്പിക്കുന്നത് ടിവാൻഡ്രം ലോഡ്ജിലാണ്. ചെയ്ത കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടം ലഭിച്ചുതുടങ്ങിയതും അതിലെ ഷിബു വെള്ളാനി മുതലാണ്.
സീരിയസ് കഥാപാത്രങ്ങളിൽനിന്നു ഹ്യൂമറിലേക്കെത്തിയപ്പോൾ വർക്ക് ഒൗട്ടാകുമെന്നു ചിന്തിച്ചിരുന്നോ?
ഒരിക്കലുമുണ്ടായിരുന്നില്ല. നിത്യജീവിതത്തിൽ ഞാൻ മറ്റൊരാളോട് ഒരു കോമഡി പറഞ്ഞാൽ അവർ അതു വളരെ സീരിയസായാണ് എടുക്കുന്നത്. പലപ്പോഴും എന്റെ തമാശകൾ പാളിപ്പോകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. പിന്നെ ഞാനെങ്ങനെ സിനിമയിൽ അവതരിപ്പിച്ചെന്നതിനു കാരണം അതിന്റെ സംവിധായകരും തിരക്കഥാകൃത്തും ഒപ്പം അഭിനയിച്ചവരുമൊക്കെയാണ്. തിരക്കഥാകൃത്ത് കൃത്യമായ ഒരു രംഗവും നല്ല സംഭാഷണങ്ങളും എഴുതിവെച്ച് എനിക്കവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിത്തന്നെന്നു പറയാം. അതായിരിക്കാം ഞാൻ അവതരിപ്പിച്ച ഹ്യൂമർ വിജയിച്ചതെന്നു പറയാം. ജീവിതത്തിൽ ഒരിക്കലും കോമഡി ചെയ്യാൻ സാധിക്കുമെന്നു വിചാരിച്ചതല്ല.
ആടിലെ അറയ്ക്കൽ അബു
സത്യത്തിൽ അതിനു മുന്‍പുവരെ പ്രായമുള്ളവർക്കും കൊച്ചുകുട്ടികൾക്കുമൊന്നും എന്നെ അത്ര പരിചയമുണ്ടായിരുന്നില്ല. ഇപ്പോഴും എന്റെ ശരിയായ പേര് അറിയാത്തവർക്കു പോലും അറയ്ക്കൽ അബുവിനെ അറിയാം. ആ സ്വീകാര്യത എന്റെ കരിയറിലും ഒരു നാഴികക്കല്ലാണ്. ആട് 2, വെടിവഴിപാട്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോമഡി ട്രാക്കിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേക്ഷകർ അതു സ്വീകരിക്കുന്പോൾ സംവിധായകർ, തിരക്കഥാകൃത്ത്, കാമറ ചെയ്തവർ, മേക്കപ്പ് ഒരുക്കിയവർ എന്നിവർക്കാണ് ക്രെഡിറ്റ്.
നടൻ എന്ന നിലയിലുള്ള വളർച്ച
അഭിനയിച്ച സിനിമകളിലൂടെയാണ് എന്നിലെ നടൻ പുറത്തുവന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ തുടക്കകാലത്ത് അവതരിപ്പിക്കാൻ സാധിച്ചു. ഒരു നടനെന്ന നിലയിലേക്കുള്ള മാറ്റം എനിക്കു തന്നെ തിരിച്ചറിയാനാകും. ഹ്യൂമർ കഥാപാത്രങ്ങളിലേക്കു മാറിയപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടിത്തന്നു. ആദ്യകാലഘട്ടത്തിൽ നിന്നുമാറി ഹ്യൂമർ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായി തോന്നി. ഓരോന്നും പഠിച്ചാണ് വളരുന്നത്. അതിന്റെ എല്ലാ കൈക്കുറ്റപ്പാടുകളും സിനിമകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലുമുണ്ടാകാം.
ഹ്യൂമർ, കാരക്ടർ റോൾസ് എത്തുന്പോൾ അതിൽ കൂടുതൽ താൽപര്യപ്പെടുന്നത്?
ശരിക്കും സീരിയസ് കഥാപാത്രങ്ങളോടാണ് താൽപര്യം. അതാണ് എളുപ്പം. ആൾക്കാരെ ചിരിപ്പിക്കുക എന്നതു പ്രയാസമുള്ള കാര്യമാണ്. സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്പോൾ പലപ്പോഴും ഞാനായിത്തന്നെ എനിക്ക് അഭിനയിക്കാം. ഹ്യൂമറിലേക്കെത്തുന്പോഴാണ് ഞാനല്ലാതായി മാറേണ്ടത്. അതു വളരെ ചലഞ്ചു തന്നെയാണ്. പിന്നെ ഓരോ സിനിമയും സംവിധായകർ നൽകുന്ന ലിമിറ്റിലുള്ളിൽ നിന്ന് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
അഭിനയത്തിനപ്പുറം
അഭിനയത്തിനപ്പുറം നിർമാണം മാത്രമാണ് കുറച്ചെങ്കിലും എനിക്ക് ഇടപെടാം എന്നു തോന്നിയിട്ടുള്ളത്. ഒരു നടൻ എന്ന നിലയിൽ വളരെ സമയമെടുത്താണ് ഞാൻ ആ താളത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ സിനിമയുടെ എഴുത്തോ സംവിധാനമോ ഒന്നും ആഗ്രഹിച്ചിട്ടില്ല. അഭിനയിക്കുന്പോൾ കഥയും കഥാപാത്രത്തെക്കുറിച്ചും മാത്രമാണ് ചിന്ത. നിർമാണത്തിലേക്കു കടക്കുന്പോൾ വളരെയധികം പഠിക്കേണ്ടതുണ്ട്. അതിന് ഇനിയും സമയം വേണ്ടിവരും. അതിനായി സമയം മാറ്റിവെക്കുന്പോൾ നല്ല കഥാപാത്രങ്ങളെയാകും നഷ്ടപ്പെടുന്നത്.
ലോക്ഡൗണ്‍ കാലഘട്ടം
പൂർണമായും കുടുംബത്തിനൊപ്പമായിരുന്നു. വീട്ടിൽ ഭാര്യയ്ക്കും മകൾ മയൂഖ, മകൻ അഫ്താബ് എന്നിവർക്കൊപ്പം സമയം ചെലവഴിച്ചു. ലോക്ഡൗണിനു ശേഷം പനന്പിള്ളി നഗറിലുള്ള ഓഫീസിലിരുന്ന് തിരക്കഥകൾ ഏറെ വായിച്ചു. വാട്സ് ആപ് കോളുകളിലൂടെ കഥകൾ കേട്ടു. അവിടെനിന്നു വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത് ഫഹ ദ്ഫാസിലിന്റെ സീ യു സൂണിലാണ്. വിപിൻ ദാസ് സംവിധാനം ചെയ്ത അന്താക്ഷരി എന്ന ചിത്രം പൂർത്തിയാക്കി.
ഇനിയുള്ള ചിത്രങ്ങൾ
ഉപചാരപൂർവം ഗുണ്ടാ ജയൻ, കാണ്മാനില്ല, ലളിതം സുന്ദരം, തുരുത്തി, സൂപ്പർ ഹീറോ എന്നീ ചിത്രങ്ങൾ ലോക്ഡൗണിനു മുന്‍പ് ചെയ്തവയാണ്. ഇതിൽ ചിലത് പൂർത്തിയാക്കാനുള്ളതാണ്. സംവിധായകൻ സജു ജോണ്‍ വർഗീസിന്റെ ചിത്രം, ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതുന്ന പ്രോജക്ട് എന്നിവയാണ് ഇനി ഇപ്പോൾ കരാറായിരിക്കുന്നത്.
ഗുരുനാഥനും സംവിധായകനുമായ ഹരിഹരനു ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചപ്പോൾ?
സമീപകാലത്ത് വളരെ സന്തോഷം തോന്നിയ കാര്യമായിരുന്നു അത്. 2005 നവംബർ നാലാം തീയതിയാണ് അദ്ദേഹം സംവിധാനം ചെയ്ത എന്റെ ആദ്യ ചിത്രം മയൂഖം പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ പുരസ്കാരം ലഭിച്ച വിവരം പത്രമാധ്യമങ്ങളിലൂടെ പുറത്തറിയുന്നത് ഈ മാസം നാലാം തീയതിയും. ആകസ്മികമായ ആ സന്ദർഭം വളരെ സന്തോഷവും അഭിമാനവും നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആക്കണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
Latest News
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആക്കണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top