HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
‘വെള്ളം’ ആരുടെ എസൻഷ്യൽ ഡ്രിംഗ്?
Sunday, January 17, 2021 3:19 PM IST
മദ്യപിച്ച് ജീവിതം നശിപ്പിച്ചൊരാൾ. അങ്ങനെ ഒരാളെയെങ്കിലും നമുക്ക് പരിചയം ഉണ്ടാവില്ലേ? അത്തരത്തിലുള്ള ഒരാളെ മനസിലാക്കാനോ തിരുത്താനോ ആരെങ്കിലും ശ്രമിക്കാറുണ്ടോ. വെള്ളം എന്ന സിനിമ അത്തരത്തിൽ നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത ഒരു സംവിധായകനും നടനും ചേർന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നു വിശ്വസിക്കുക പ്രയാസം.
മുരളി എന്ന മുഴുക്കുടിയനായി ജയസൂര്യയുടെ വേഷപ്പകർച്ചയാണ് വെള്ളം പറയുന്നത്. ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന സിനിമയാണു വെള്ളം. ലോക്ഡൗണിനു ശേഷം തിയറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണു വെള്ളം.
“ക്യാപ്റ്റൻ വി.പി. സത്യൻ എന്ന മഹാനായ ഫുട്ബോൾ കളിക്കാരന്റെ ജീവിതം പകർത്തിയതാണെങ്കിൽ, കണ്ണൂരിലുള്ള ഒരാളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണു വെള്ളം. നമുക്കറിയാവുന്ന പലരുടെയും കഥ ഇതിൽ കാണാം. ഇതൊരു ബയോപിക് അല്ല. മുഴുക്കുടിയനായ ഒരാളുടെ കഥയാണെങ്കിലും, നമ്മെ ചിന്തിപ്പിക്കുന്ന പ്രചോദിപ്പിക്കുന്ന ചിലത് ഈ സിനിമയിലുണ്ട്'' - പ്രജേഷ് സെൻ പറയുന്നു.
വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് എന്ന സിനിമ പറയുന്നതെന്താണ്?
മനുഷ്യന് വേണ്ടുന്ന അവശ്യവസ്തുവല്ലേ വെള്ളം. മദ്യപരുടെ കാര്യത്തിലാണെങ്കിൽ അവർ മദ്യത്തെയാണ് അങ്ങനെ പറയുക. ഇന്ന് ഒന്നാം തീയതിയാണെന്ന് നെഗറ്റീവ് അർഥത്തിലല്ലേ പറയുന്നത്. അത്തരത്തിൽ ഒരു സർക്കാസമായാണ് അങ്ങനെ ടൈറ്റിൽ ചെയ്തത്.
കണ്ണൂർ തളിപ്പറമ്പിലെ മുഴുക്കുടിയനായ മുരളിയുടെ കഥയാണിത്. പക്ഷേ, മുരളിയുടെ മാത്രമല്ല. ഒരുപാടു പേരുടെ കഥയാണിത്. പലരുടെയും അനുഭവങ്ങൾ ചേർത്തുവച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മുരളിയിലേക്ക് എത്തിയതെങ്ങനെയാണ്?
എന്റെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഷംസുദ്ദീൻ കുട്ടോത്താണ് ആ മനുഷ്യനെ പരിചയപ്പെടുത്തത്. അയാൾ സെലിബ്രിറ്റിയല്ല, സാധാരണക്കാരനായ ഒരാളാണ്. അയാളുടെ ജീവിതത്തിലെ ഒരു സംഭവം എന്നോടു പറഞ്ഞു. അതു വളരെ രസകരമായി തോന്നി. കൂടുതൽ സംസാരിച്ചപ്പോൾ അതിൽ ഒരു സിനിമയുണ്ടെന്നു തോന്നി.
അങ്ങനെ അദ്ദേഹത്തിന്റെ സമ്മതത്തോടെ സിനിമ ചെയ്യാൻ തീരുമാനിച്ചു. ഷംസുദ്ദീനും സുഹൃത്തും എഴുത്തിൽ സഹായികളായി. പക്ഷേ, ഏറ്റവും രസം അതല്ല പല സുഹൃത്തുക്കൾ പല തരത്തിൽ അവർക്ക് പരിചയമുള്ള, മദ്യപിക്കുന്നവരുടെ അനുഭവങ്ങൾ പറഞ്ഞു. അങ്ങനെ അതിൽ പലതും കൂട്ടിച്ചേർത്തു.
മുരളിയുടെ പശ്ചാത്തലം?
മുരളി എന്ന ഒരാളുടെ കഥയാണു പറയുന്നതെങ്കിലും അത് നിരവധി പേരുടെ ജീവിതമാണ്. സമൂഹത്തിൽ പലയിടങ്ങളിലും അയാളെ കാണാനാവും. നമ്മുടെ വീട്ടിലും പരിസരത്തും ഒക്കെ. വെള്ളമടിച്ച്, കുടുംബം നോക്കാതെ ജീവിതം നശിപ്പിച്ചവർ. അയാളുടെ മാത്രമല്ല, ചുറ്റുമുള്ള എല്ലാവരുടെയും ജീവിതമാണ് സന്തോഷമാണ് അയാൾ ഇല്ലാതാക്കുന്നത്.
വെള്ളം മുരളിയും വ്യത്യസ്തനല്ല. അയാൾക്ക് ടൈൽസിന്റെ പണിയാണ്. പക്ഷേ, പണിക്കു പോവില്ല. ഒരു ഘട്ടത്തിൽ അയാൾ പണിക്കു പോകുന്നുണ്ട്. പക്ഷേ, അതും വെള്ളമടിക്കാൻ കാശുണ്ടാക്കാനാണ്.
ക്യാപ്റ്റൻ ചെയ്ത അനുഭവമാണോ ജയസൂര്യയുമായി വീണ്ടും കൂട്ടുകെട്ടിൽ എത്തിച്ചത്?
എന്റെ നല്ലൊരു സുഹൃത്താണ് ജയസൂര്യ. പല കഥകളും ഞങ്ങൾ പറയാറുണ്ട്. മുരളി അദ്ദേഹത്തിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ ഇഷ്ടമായി. അങ്ങനെ സിനിമ സംഭവിക്കുകയായിരുന്നു. അത് ഏറ്റവും ശരിയായ തീരുമാനമായിരുന്നു.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആണ് വെള്ളത്തിലേത്. വെറുതെ പറയുകയല്ല. സിനിമ കണ്ടാൽ അത് മനസിലാവും. അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം. അത്ര സൂക്ഷ്മമായി കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട്.
ജയസൂര്യയുടെ മുന്നൊരുക്കങ്ങൾ?
കഥാപാത്രത്തിനു വേണ്ടി ഒരുപാടുപേരുടെ റഫറൻസ് എടുത്തിരുന്നു. ഒരുപാടു മനുഷ്യരുടെ മാനറിസങ്ങൾ നോക്കി. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ചിലരെക്കുറിച്ച് അദ്ദേഹവും പറഞ്ഞു. പക്ഷേ, സിനിമയിൽ പലപ്പോഴും മാനറിസങ്ങൾ വളരെ ഓവറാണെന്നു തോന്നി.
പക്ഷേ, മുരളിയെ സ്വാഭാവികമായാണ് ജയസൂര്യ അവതരിപ്പിച്ചത്. ട്രെയിലറിലൊക്കെ കാണിച്ച ഒരു സീനുണ്ട്. നിലത്തുനിന്ന് മുരളി നക്കിക്കുടിക്കുന്ന ഒരു സീൻ. മദ്യാസക്തിയുടെ അങ്ങേയറ്റമാണത്. യാതൊരു മടിയുമില്ലാതെ ജയസൂര്യ അത് ചെയ്തു. അത്ര ഡെഡിക്കേറ്റഡ് ആണ് അദ്ദേഹമെന്ന് പറയാതെ വയ്യ.
മറ്റ് കഥാപാത്രങ്ങൾ? നായികമാർ?
മുരളിയുടെ ചുറ്റുമുള്ള ജീവിതം അവതരിപ്പിച്ച എല്ലാവരും ഒരർഥത്തിൽ മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ഭാര്യയായി സംയുക്തമേനോനും കാമുകിയായി സ്നേഹ പാലിയേരിയുമാണ് അഭിനയിച്ചത്. അമ്മയായി ശ്രീലക്ഷ്മി ചേച്ചിയും അച്ഛനായി ബാബു അന്നൂരും മകളായി ബേബി ശ്രീലക്ഷ്മിയും അഭിനയിച്ചു.
സിദ്ധിക്ക്, സന്തോഷ് കീഴാറ്റൂർ, ബൈജു, ജോണി ആന്റണി, നിർമൽ പാലാഴി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, ഒപ്പം പുതുമുഖങ്ങളായി എത്തിയ മിഥുൻ, അഥീഷ്, ബാലശങ്കർ, സതീശ് തുടങ്ങി എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ഏറ്റവും വലിയ സന്തോഷം സിനിമ പ്രിവ്യൂ കണ്ടവരെല്ലാം ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നു വിലയിരുത്തി എന്നതാണ്.
പാട്ടുകൾ ഇതിനകം തന്നെ ഹിറ്റാണല്ലോ...
സിനിമയിലെ ഓരോ സന്ദർഭത്തിനും അനുസരിച്ച് ബിജിപാൽ അസാധ്യമായാണ് വെള്ളത്തിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. നിതീഷ് നടേരിയും ബി.കെ. ഹരിനാരായണനും ഫൗസിയ അബുബേക്കറും എഴുതിയ വരികൾ നല്ല ഫീൽ തരുന്നുണ്ട്.
ഷഹബാസ് അമൻ പാടിയ ആകാശമായവളേ എന്ന മെലഡിയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. തളിപ്പറമ്പിലെ വിശ്വൻ മാഷ് അമ്പതാം വയസ്സിൽ പാടിയ പാട്ട് ഹിറ്റായിരുന്നു. ഏറ്റവും വലിയ സന്തോഷം കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യമോളെക്കൊണ്ട് ഒരു പാട്ട് പാടിക്കാനായി എന്നതു കൂടിയാണ്. അങ്ങനെ ആറ് പാട്ടുകൾ സിനിമയിലുണ്ട്.
പൂർണമായും ലൈവ് സൗണ്ട് റെക്കോർഡിംഗ് ആയിരുന്നല്ലേ?
അതെ ആദ്യമായി പൂർണമായും സിങ്ക് സൗണ്ട് ചെയ്ത പടമാണിത്. വളരെ ചെറിയ ചില കറക്ഷനുകളെ വേണ്ടി വന്നിട്ടുള്ളു. അതിന്റേതായ ഒരുപാടു നേട്ടങ്ങൾ ഈ സിനിമയ്ക്കുണ്ട്. തിയറ്ററിൽ തന്നെ സിനിമ ഇറങ്ങണമെന്ന് ഞങ്ങൾ തീരുമാനിച്ചതും അതുകൊണ്ടാണ്.
ബോളിവുഡിൽ റോക്കട്രിയിൽ അസോസിയേറ്റ് ചെയ്ത അനുഭവമാണ് സത്യത്തിൽ അതിനു ധൈര്യം തന്നത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച അരുൺ വർമയാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് ചെയ്തത്.
കൂടാതെ കണ്ണൂരിന്റെ ഗ്രാമഭംഗി മനോഹരമായി ഇതിൽ വന്നിട്ടുണ്ട്. റോബി വർഗീസ് ആയിരുന്നു ഛായാഗ്രഹണം. എഡിറ്റിംഗ് ചെയ്തത് ബിജിത്ത് ബാലയാണ്. അജയ് മാങ്ങാട് ആർട്ട് ചെയ്തു. വസ്ത്രാലങ്കാരം അരവിന്ദ് കെ.ആർ. മേക്കപ്പ് ലിബിൻ മോഹൻ. ത്രിൽസ് മാഫിയ ശശി. നൃത്തസംവിധാനം സജ്ന നജാം. സ്റ്റിൽസ് ലെബിസൺ ഗോപി. ഡിസൈൻ താമിർ ഓ.കെ.
റോക്കട്രിയുടെ ഭാഗമായത് എങ്ങനെയാണ്?
നന്പി നാരായണൻ സാറിന്റെ ഓർമകളുടെ ഭ്രമണപഥം എന്ന ജീവചരിത്രം എഴുതിയത് ഞാനാണ്. ആ പുസ്തകത്തിന്റെ കൂടി ബേസിൽ അതിന്റെ സ്ക്രിപ്റ്റിംഗിൽ ഭാഗമായി. അങ്ങനെ സിനിമയിൽ അസോസിയേറ്റ് ചെയ്യാൻ മാധവൻ ക്ഷണിക്കുകയായിരുന്നു.
പടത്തിന്റെ ജോലികളെല്ലാം പൂർത്തിയാക്കി. ഇനി റിലീസിനായി കാത്തിരിക്കുകയാണ്. വലിയ ഒരു എക്സ്പീരിയൻസ് തന്നെയായിരുന്നു അത്.
സീക്രട്ട് ഓഫ് ദ വിമൻ എന്ന സിനിമയെക്കുറിച്ച്?
എട്ടൊമ്പത് വർഷം മുമ്പ് പ്രദീപ് കുമാർ എന്ന സുഹൃത്ത് പറഞ്ഞ കഥയാണത്. പക്ഷേ, കാലിക പ്രസക്തമായ ഒന്ന്. അങ്ങനെ അതു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സ്ത്രീകൾക്ക് പ്രാധാന്യമുള്ള, ഒരു സ്ത്രീപക്ഷ സിനിമയാണത്. നിരഞ്ജനയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ഭൂരിഭാഗം ഷൂട്ടിംഗ് കഴിഞ്ഞു.
നിരഞ്ജനയിലേക്ക് എത്തിയതെങ്ങനെ?
മോഡേണായ ഒരു ആർട്ടിസ്റ്റിനുള്ള അന്വേഷണമാണ് നിരഞ്ജനയിൽ എത്തിയത്. അതും സിങ്ക് സൗണ്ടാണ്. അതുകൊണ്ട് അത്ര പെർഫെക്ഷൻ ആവണം.
ഒരുപാട് ഡയലോഗ് ഉള്ള മൂന്നരമിനിറ്റ് നീളമുള്ള ഒരു ലെംഗ്തി ഷോട്ട് ഉണ്ട്. അതൊക്കെ ചെയ്യാൻ പറ്റണം. നിരഞ്ജന അത് ഭംഗിയായി ചെയ്തിട്ടുണ്ട്. കുറച്ച് കാരക്ടേഴ്സ് മാത്രമേ ഉള്ളൂ. പക്ഷേ, നന്നായി വന്നിട്ടുണ്ട്
കോവിഡ് സാഹചര്യത്തിൽ ഇപ്പോഴും ആളുകൾക്ക് ആശങ്കയുണ്ട്.?
ശരിയാണ്. കോവിഡ് ലോക്ഡൗണിന് ശേഷം ആദ്യമായി ഇറങ്ങുന്നത് വെള്ളമാണ്. കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുന്നു. എല്ലാ മേഖലയും സജീവമായി. സിനിമ മാത്രമായിരുന്നു ബാക്കി. ഈ മേഖലയിൽ ഉള്ളവർ വലിയ പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. വെള്ളം തന്നെ വിഷുചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ്.
ആളുകൾ കുടുംബത്തോടൊപ്പം തന്നെ വെള്ളം കാണണം. മികച്ച ഒരു ഫാമിലി എന്റർടെയ്നറാണ്. പക്ഷേ, സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കണം. പ്രോട്ടോക്കോൾ പാലിക്കണം. വാക്സിനേഷനും തുടങ്ങിയല്ലോ. എല്ലാം നന്നായി വരുമെന്നു തന്നെയാണു പ്രതീക്ഷ.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
Latest News
കൊടുംഭീകരന് സുരക്ഷ വര്‍ധിപ്പിച്ച് പാക്കിസ്ഥാന്; വീട്ടില്‍ കമാന്‍ഡോകളെ വിന്യസിച്ചു
വേടനെതിരേ വനംവകുപ്പിന്റെ വേട്ടയാടല്‍ നടന്നു: എം.വി.ഗോവിന്ദന്
പ്രഭാതസവാരിക്കിടെ കാറിടിച്ച് അപകടം; സ്ത്രീ മരിച്ചു
സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ല; മന്ത്രി ശശീന്ദ്രന്
അഴിമതി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വനംമന്ത്രി; തിരിച്ചെടുക്കാൻ ഉത്തരവ്
Latest News
കൊടുംഭീകരന് സുരക്ഷ വര്‍ധിപ്പിച്ച് പാക്കിസ്ഥാന്; വീട്ടില്‍ കമാന്‍ഡോകളെ വിന്യസിച്ചു
വേടനെതിരേ വനംവകുപ്പിന്റെ വേട്ടയാടല്‍ നടന്നു: എം.വി.ഗോവിന്ദന്
പ്രഭാതസവാരിക്കിടെ കാറിടിച്ച് അപകടം; സ്ത്രീ മരിച്ചു
സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ല; മന്ത്രി ശശീന്ദ്രന്
അഴിമതി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വനംമന്ത്രി; തിരിച്ചെടുക്കാൻ ഉത്തരവ്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top