ജീവിതവും മിഥ്യയായ വേണുഗോപാൽ
Monday, July 3, 2017 4:32 AM IST
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്‍റെ ദൈർഘ്യമെന്നവണ്ണം അതൊരു മിഥ്യയായിത്തീർന്നിരിക്കുന്നു. സ്നേഹിച്ചു കൂടെനിർത്തിയവർ ഒറ്റപ്പെടുത്തിയപ്പോഴും വീണ്ടും സഹായിക്കാൻ ഒരുങ്ങിയിറങ്ങി. അപ്പോഴാണ് വേണുഗോപാൽ തിരിച്ചറിയുന്നത്, ഈ ലോകം ഒരു മിഥ്യയാണെന്ന്. സ്നേഹത്തിനും ആത്മാർത്ഥതയ്ക്കും വിലയില്ലാത്ത ഇവിടെ തന്‍റെ ജീവിതം പോലും ഒരു മിഥ്യയാണെന്ന്...

1990-ൽ മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി വാസുദേവൻ നായർ രചന നിർവഹിച്ച ചിത്രമായിരുന്നു മിഥ്യ. ഐ.വി ശശി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ വേണുഗോപാലായി അഭിനയിച്ചിരിക്കുന്നതു മമ്മൂട്ടിയാണ്. സൽഗുണ സന്പന്നനായ നായകനായുള്ള പതിവു കഥാപാത്രങ്ങളിൽ തളച്ചിടാവുന്ന കഥാപാത്രമെങ്കിലും അതിനെ ആവർത്തന വിരസമാക്കാതെ കൊണ്ടുപോകാൻ മമ്മൂട്ടിയിലെ നടനു കഴിഞ്ഞതാണ് ചിത്രത്തിന്‍റെ വിജയം. ചിത്രം വേണുവിന്‍റെ മോഹങ്ങളും മോഹഭംഗങ്ങളും ത്യാഗവുമെല്ലാം കാട്ടിത്തരുന്നുണ്ട്. എന്നും ഓർത്തിരിക്കുന്ന കഥാപാത്രമെന്നതിനേക്കാൾ ചിത്രം കാണുന്ന പ്രേക്ഷകന്‍റെ മനസിൽ ഒരു വിങ്ങൽ സൃഷ്ടിക്കുന്നതിനു മമ്മൂട്ടിയുടെ വേണുവിനു കഴിഞ്ഞിരിക്കുന്നു.




ബാല്യത്തിൽ ഏറെ കയ്പേറിയ അനുഭവത്തിലൂടെ വളർന്നു വന്നവനാണ് വേണുഗോപാൽ. മാതാപിതാക്കളെ നഷ്ടപ്പെട്ട് പട്ടിണിയും ദാരിദ്യ്രവുമായി വളർന്ന് പല ജോലികളും ചെയ്താണ് ഇന്നത്തെ ബിസിനസുകാരനായ വേണുഗോപാലായി അയാൾ വളർന്നത്. തന്‍റെ കഷ്ടകാലത്തു കൈത്താങ്ങായ ശിവേട്ടനോടുള്ള കടപ്പാടായാണ് അദ്ദേഹത്തിന്‍റെ അനുജൻ രാജനെ ഒപ്പം കൂട്ടുന്നത്. രാജനെ തന്‍റെ ബിസിനസിൽ ഒപ്പം ചേർത്ത് ആ കുടുബത്തിന്‍റെ രക്ഷകനായി മാറാൻ വേണുവിനു സാധിക്കുന്നു. അങ്ങനെയിരിക്കെയാണ് മുത്തച്ഛന്‍റെ തൊണ്ണൂറാം പിറന്നാളിനു വേണുവിനെ കൂട്ടി രാജൻ നഗരത്തിൽ നിന്നും വീട്ടിലെത്തുന്നത്. അവിടെ സ്നേഹോഷ്മളമായ സ്വീകരണമായിരുന്നു വേണുവിനു കിട്ടുന്നത്. ഒരു കുടുംബത്തിന്‍റെ വില അപ്പോഴാണ് അയാൾ തിരച്ചറിയുന്നത്. അവിടെയെത്തുന്ന ദേവിയെ വിവാഹം കഴിക്കാനുള്ള തന്‍റെ ആഗ്രഹവും രാജനോടും വീട്ടുകാരോടും തുറന്നു പറയാനും വേണു മടിക്കുന്നില്ല. എന്നാൽ പിന്നീട് ഏട്ടത്തിയുടെ കത്തിലൂടെയാണ് വേണു അറിയുന്നത് രാജൻ ദേവിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന്.



ദേവിക്കും വേണുവിനെ ഇഷ്ടമായിരുന്നെങ്കിലും വേണുവിന്‍റെ നിർബന്ധ പ്രകാരം രാജനെ വിവാഹം കഴിക്കാനായി സമ്മതിക്കുന്നു. വളരെ കേമമമായി അവരുടെ വിവാഹം നടത്താനും സ്വന്തം വീട്ടിൽ തന്നെ അവർക്കു താമസമൊരുക്കാനും വേണു തയ്യാറായി. എന്നാൽ വേണുവിന്‍റെ കാര്യങ്ങളിലുള്ള ദേവിയുടെ ശ്രദ്ധയും കരുതലും രാജന് ഇഷ്ടമായിരുന്നില്ല. അതിന്‍റെ പേരിൽ ദേവിയും രാജനും തമ്മിൽ വഴക്കിടുന്നു.




അതോടെ രാജന്‍റെ മനസിൽ വേണു ശത്രുവായി വളർന്നു. ബിസിനസിലെ തന്‍റെ പങ്കു വാങ്ങി പോകുന്ന രാജൻ എത്തിപ്പെടുന്നതാകട്ടെ വേണുവിന്‍റെ ശത്രുക്കളുടെ കൈയിലും. പണക്കാരനാകാനുള്ള തയ്യാറെടുപ്പിൽ വേണുവിനെ തന്‍റെ വീട്ടുകാരുടെ ശത്രുവാക്കാനും രാജനു സാധിച്ചു. രാജന്‍റെ അസാന്നിധ്യത്തിൽ ദേവിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന കൂട്ടുകാരിൽ നിന്നും രക്ഷിക്കുന്നതും വേണുവായിരുന്നു. പിന്നീട് രാജന്‍റെ പോക്ക് വളരെ അപകടകരമായ പാതയിലാണെന്ന് വേണു അറിയുന്നു. അതറിഞ്ഞ ദേവി ഏറെ വിഷമിക്കുന്നു. രാജനെ രക്ഷിക്കാൻ അവൾ ആവശ്യപ്പെടുന്നു. "വേണുവേട്ടാ’ എന്ന വിളിയിൽ നിന്നും "ദുഷ്ടാ’ എന്നു വേണുവിന്‍റെ മുഖത്തു നോക്കി വിളിക്കാനും അവൾ തയാറായി. പിന്നീട് തന്‍റെ ജീവൻ പണയപ്പെടുത്തി രാജനെ വേണു രക്ഷിക്കുന്നെങ്കിലും പിറ്റേന്നു പോലീസെത്തി രാജന്‍റെയും ദേവിയുടേയും മുന്നിലൂടെ വേണുവിനെ അറസ്റ്റു ചെയ്തുകൊണ്ടു പോകുന്നു.




സത്യമേത് മിഥ്യയേതെന്നറിയാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിന്നവനാണ് വേണു. തന്‍റെ കരള് പറിച്ചെടുത്ത് സഹോദരനായി കരുതിയവനെ ഏൽപ്പിച്ചിട്ടും വേണുവിനെ മനസിലാക്കാൻ അവനു സാധിച്ചില്ല. ദേവിക്കു താങ്ങും തണലുമായി നിന്നിട്ടും ഒടുവിൽ അവളും അവനെ തള്ളിപ്പറഞ്ഞു. തന്‍റെ കുടുംബമായി കരുതിയവർ പോലും ആക്ഷേപിച്ച് ആട്ടിയിറക്കുന്പോഴും അയാൾ ഉള്ളിൽ തന്നെ തന്‍റെ ദുഃഖമൊതുക്കി. അതിനുള്ള കരുത്ത് അനുഭവങ്ങൾ അയാൾക്കു പകർന്നിരുന്നു.




മിഥ്യാധാരണകളായി തീരുന്ന ജീവിതവും സ്വപ്നങ്ങളും അനുഭവങ്ങളുമാണ് വേണുവിനു ചുറ്റുമുള്ളവർ നൽകിയത്. നിർമ്മലമായൊരു ഹൃദയത്തിന്‍റെ വേദനയും പരപ്പും ഈ മിഥ്യാ ലോകത്തിനു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല!

അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.