Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Character
പൂക്കാലം വന്നപ്പോൾ
Sunday, September 15, 2019 3:35 PM IST
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങളുണ്ട്. അച്ഛനമ്മമാരുടെ മത്സരത്തിനിടയിൽ അവിടെ തകർന്നു പോകുന്നത് കുഞ്ഞു മനസുകളാണ്. സ്നേഹവും വാൽസല്യവും ആഗ്രഹിക്കുന്ന മനസ് ചുറ്റുമുള്ള ലോകത്തിൽ അതു തേടും. അച്ഛനും അമ്മയും പിരിഞ്ഞ് രണ്ടിടങ്ങളിലായപ്പോൾ ഗീതുമോളുടെ ബാല്യവും പകുത്തെടുക്കുകയായിരുന്നു. അവൾ ആഗ്രഹിച്ച സ്നേഹം അനുഭവിച്ചറിഞ്ഞത് കുറിഞ്ഞിമലയിലെ ഡ്രൈവറങ്കിളിന്റെ കുടുംബത്തിൽ നിന്നും ദേശത്തു നിന്നുമായിരുന്നു.
രഞ്ജിത്തിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിരുന്നു ഗീതുമോൾ. അവളുടെ കൂട്ടുകാരനായി മാറി ജീവിതത്തിൽ സന്തോഷവും നിറങ്ങളും പകരുകയായിരുന്നു സ്കൂളിൽ പുതിയതായി എത്തിയ ഡ്രൈവർ. ബേബി ശ്യാമിലി ഗീതുമോളായി എത്തിയപ്പോൾ ജയറാമായിരുന്നു അവളുടെ ഡ്രൈവറങ്കിളിനെ അവതരിപ്പിച്ചത്. മുരളി, ഗീത, ഇന്നസെന്റ്, ജഗതി, രേഖ, സുനിത തുടങ്ങിയ ഒരുപിടി താരങ്ങളും ഒപ്പമെത്തി.
പൂക്കാലം വരവായി എന്ന ചിത്രം ഗീതുമോളുടെ ജീവിതമാണ് പരിചയപ്പെടുത്തിയത്. അവളുടെ ഇണക്കങ്ങളും പിണക്കങ്ങളും കുറുന്പും കുസൃതിയുമെല്ലാം പ്രേക്ഷകരുടേതായി. അവളുടെ നിർബന്ധങ്ങളും വേദനയും കരച്ചിലുമെല്ലാം പ്രേക്ഷകരുടേയും കണ്ണു നിറച്ചു. അച്ഛനും അമ്മയും വേർപിരിയുന്നത് എന്തിനെന്നറിയില്ലെങ്കിലും അതിന്റെ സങ്കടം ഗീതുമോൾക്കുണ്ടായിരുന്നു.
"അങ്കിൾ പ്രോമിസ് ചെയ്തതല്ലേ, ഇപ്പം എന്തിനാ കള്ളം പറയുന്നേ, കള്ളം പറഞ്ഞാൽ കണ്ണു പൊട്ടും...’ എന്നു ഗീതുമോൾ പറഞ്ഞപ്പോൾ മനസു വിങ്ങിയത് ഡ്രൈവറങ്കിളിന്റേത് മാത്രമല്ല, ഓരോ പ്രേക്ഷകന്റേതുമാണ്. കുറിഞ്ഞിമലയിൽ നിന്നും തിരികെ പോകാതിരിക്കാൻ "ഞാൻ പോകില്ലെന്നും പറഞ്ഞ്’ മുത്തച്ഛന്റെയും അമ്മൂമ്മയുടേയും മണിക്കുട്ടിയുടെ അമ്മയുടെ അടുക്കലെല്ലാം കരഞ്ഞ് ചെന്നപ്പോൾ അലിഞ്ഞു പോകാത്ത അമ്മ മനസ് ഏതെങ്കിലും പ്രേക്ഷകനിലുണ്ടായിരുന്നോ? അത്രമാത്രം ഗീതുമോൾ ഓരോ കാഴ്ചക്കാരന്റെയും ഉള്ളിലേക്ക് ഇടം നേടുകയായിരുന്നു.
ആരും കൂട്ടില്ലാത്ത ഗീതുമോളുടെ കുഞ്ഞുമനസിൽ അതുവരെ കാണാത്ത കുറിഞ്ഞിമല ഗ്രാമത്തിന്റെ വർണങ്ങൾ വിതറിയത് ഡ്രൈവറങ്കിളാണ്. എഴു മലകൾക്കും പുഴകൾക്കും അക്കരെയുള്ള ദേശവും അവിടുത്തെ ആൾക്കാരും കാണാതെ തന്നെ അവൾക്കു പരിചിതമായി. അതുകൊണ്ടാണ് "ഒരിക്കൽ ഗീതുമോളെ കൊണ്ടുപോകാം’ എന്ന ഡ്രൈവറങ്കിളിന്റെ വാക്ക് പാലിക്കാൻ അവൾ നിർബന്ധം പിടിച്ചത്.
ആഴ്ചയിലെ ദിവസങ്ങൾ പങ്കിട്ട് അച്ഛന്റേയും അമ്മയുടേയും വീടുകളിൽ ഇഷ്ടമല്ലാത്ത ബന്ധുക്കൾക്ക് ഒപ്പം ജീവിക്കുന്നതിനേക്കാൾ അവൾ ആഗ്രഹിച്ചത് ഡ്രൈവറങ്കിളിന്റെ ദേശത്തെയാണ്. അതിനായി ഡ്രൈവറങ്കിളെ നിർബന്ധിച്ച് കുറിഞ്ഞി മലയിലേക്ക് ഗീതുമോളും യാത്രയാകുന്നു. അവിടെ ഒരു ദേശത്തിന്റെ സ്നേഹം അവൾ അവിടെ അനുഭവിക്കുകയായിരുന്നു.
കുന്നിറങ്ങി വന്ന ദേവി വെള്ളാടിമുത്തിയായി കണ്ട തുളസിയും പാൽക്കാരൻ മാരിയപ്പനും കഥകൾ പറയുന്ന മുത്തച്ഛനും വാവൂട്ടുന്ന അമ്മയുമെല്ലാം അവളുടെ മനസിനെ ആ ദേശത്ത് പിടിച്ചു നിർത്തി. ആദ്യം അകൽച്ച കാണിച്ച മണിക്കുട്ടിയുടെ അമ്മ അവൾക്കും അമ്മയായി മാറി.
"ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു...’ എന്ന താരാട്ട് പാട്ടിലൂടെ അവൾക്കെങ്ങോ നഷ്ടമായ മാതൃസ്നേഹം അനുഭവിക്കുകയായിരുന്നു. ആ അമ്മയ്ക്കും എന്നോ നഷ്ടമായ മണിക്കുട്ടിയെ തന്നെയായിരുന്നു ഗീതുമോളിലൂടെ തിരികെ നൽകിയത്. അന്നുവരെ വറ്റാതിരുന്ന കണ്ണുകൾ ഗീതുമോളിലൂടെ തോരുകയായിരുന്നു.
തന്റെ അച്ഛനും അമ്മയും തിരക്കി വന്നിട്ടുണ്ടെങ്കിലും തിരികെ പോകാൻ ഗീതുമോൾ തയാറായില്ല. പുഴയിൽ വീണ് അപകടം സംഭവിക്കുന്പോഴും മണിക്കുട്ടിയുടെ അമ്മയുടെ സാന്നിധ്യമായിരുന്നു അവൾ ആഗ്രഹിച്ചത്. അബോധാവസ്ഥയിൽ പോലും തിരികെ പോകില്ല എന്നവൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ വീണ്ടും ഒന്നായിച്ചേർന്ന അച്ഛനും അമ്മയ്ക്കുമൊപ്പം ഗീതുമോളെ കൊടുത്തുവിടുകയായിരുന്നു ഡ്രൈവറങ്കിളും കുടുംബവും.
ഈ ഗ്രാമത്തിൽ ഗീതുമോൾ കണ്ടതും കേട്ടതുമെല്ലാം ഉറക്കത്തിൽ കണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു എന്ന് പറയണമെന്ന് ഗീതുവിന്റെ അച്ഛനോട് പറഞ്ഞു. ഇനിയും ഗീതുവിന്റെ അച്ഛനും അമ്മയ്ക്കും അവരുടെ മകളെ സ്നേഹിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
തയാറാക്കിയത്:
അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top