Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
എങ്ങനെ നീ മറക്കും
Thursday, November 16, 2017 3:03 AM IST
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാളികൾ ആരുമുണ്ടായിരുന്നില്ല. ആനന്ദവും അതിലേറെ വേദനയും ഒരേ സമയം പകരും വിധമാ യിരുന്നു അതിന്റെ ഈ ണവും താളവും. അതിനൊപ്പം ശംഭുവും പ്രേമും ശോഭയും പ്രേക്ഷക മുന്നിലേക്ക് അവരുടെ പ്രണയത്തിന്റെ നേട്ടവും നഷ്ടവുമായെത്തിയപ്പോൾ ഈ ഗാനത്തിന്റെ ആനന്ദവും വ്യസനവും പ്രേക്ഷക മനസിലേക്കെത്തുകയായിരുന്നു. ശോഭയുടെ ഗായകനായി പ്രേ മെത്തിയപ്പോൾ നഷ്ടപ്രണയത്തിന്റെ വേദനയും ആത്മ സൗഹൃദത്തിന്റെ സുഖവുമായി ശംഭുവും യാത്രയായി.
എങ്ങനെ നീ മറക്കും എന്ന പേരിന്റെ എല്ലാ മാനങ്ങളും പകരുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. എണ്പതുകളിൽ പ്രണയത്തിന്റെ ചുവടുപിടിച്ചെത്തിയ പതിവു ചിത്രങ്ങളിലൊന്നാണെങ്കിലും അന്നും ഇന്നും പ്രേക്ഷകരുടെ സ്വീകാര്യത നേടുന്നതിൽ ചിത്രം വിജയിക്കുന്നുണ്ട്. മോഹൻലാൽ, ശങ്കർ, മേനക എന്നിവരുടെ കഥാപാത്രങ്ങളിലൂടെ ത്രികോണ പ്രണയത്തിന്റെ ഹാസ്യവും വിഷാദവുമടങ്ങുന്ന വൈകാരികതയെ ഏറെ മികവോടെ പകരുന്നതിൽ ചിത്രം വിജയിച്ചു. ഹിറ്റ്മേക്കർ പ്രിയദർശൻ രചന ഒരുക്കിയ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത് എം. മണിയായിരുന്നു. 1983-ൽ റിലീസായ ചിത്രത്തിലെ മറ്റൊരു വിജയ ഘടകം ശ്യാമിന്റെ സംഗീതമായിരുന്നു.
ശംഭുവായി മോഹൻലാലും പ്രേമായി ശങ്കറും ശോഭയായി മേനകയുമാണ് ചിത്രത്തിലെത്തിയത്. ഇവർക്കൊപ്പം അടൂർ ഭാസി, ശങ്കരാടി, പൂജപ്പുര രവി, സുകുമാരി, അനുരാധ, വി.ഡി രാജപ്പൻ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശങ്കർ- മേനക കൂട്ടുകെട്ട് തന്നെ വിജയ ഘടകമായ ചിത്രത്തിൽ തന്റെ പതിവു മാനറിസവുമായി മോഹൻലാലും മികച്ചു നിൽക്കുന്നുണ്ട്. ഏറെ ലാളിത്യത്തോടെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം അതിലേക്ക് പ്രണയവും ഹാസ്യവുമൊക്കെയായി രസക്കൂട്ട് വിതറുന്നുണ്ട്. കഥാഗതിയിൽ നോവു പകർന്ന് അപ്രതീക്ഷിതമായൊരു ക്ലൈമാക്സിലൂടെ പ്രേക്ഷക മനസിലേക്ക് ഇടം നേടുകയാണ് മൂന്നു കഥാപാത്രങ്ങളും. അതിനനുസൃതമായി ദേവദാരു പൂത്തു എന്ന ഗാനം രണ്ടു സാഹചര്യങ്ങളിലെത്തി ചിത്രത്തെ വൈകാരികമായി ചേർത്തു വെയ്ക്കുന്നു. ശോഭയുടെ സ്വപ്നങ്ങളിലെ ഏഴു സ്വരങ്ങൾ പാടാനെത്തുന്ന ഗായകനായി പ്രേമിന്റെ കൈപിടിച്ചു കൊടുക്കുന്പോൾ ശംഭു മരണത്തിനു മുന്നിലും ഏറെ സന്തോഷിച്ചു.
ഏറെ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തുകയാണ് ശംഭു. അവനെ കാത്ത് ആത്മസുഹൃത്തായ പ്രേം നാട്ടിലുണ്ട്. നാട്ടിലെ പ്രമാണിക്കു ജാരസന്തതിയായി പിറന്നതിന്റെ പേരിൽ ഏറെ ക്ലേശകരമായിരുന്നു ശംഭുവിന്റെ ബാല്യം. ബാല്യത്തിൽ ഏക ആശ്രയം പ്രേമും അവന്റെ കുടുംബവുമായിരുന്നു. ഇന്നു ശംഭു പട്ടണത്തിൽ വലിയ പണക്കാരനും ഭാഗവതരുടെ മകനായ പ്രേം ഒന്നുമില്ലാത്തവനുമാണ്. പ്രേമിനെ വലിയ പാട്ടുകാരനാക്കാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്ത് പ്രേമിനെ കൂട്ടി ശംഭു പട്ടണത്തിലേക്കു പോകുന്നു.
പട്ടണത്തിൽ ഏറെ സ്ത്രീ സുഹൃത്തുക്കളുള്ള ശംഭുവിന്റെ ജീവിതം പ്രേമിന് ആദ്യം ദേഷ്യം വരുത്തുന്നുവെങ്കിലും സ്നേഹം കിട്ടാതെ വളർന്നവന്റെ നോവ് അവൻ തിരിച്ചറിയുന്നു. പ്രേമിലെ ഗായകനെ വളർത്താനുള്ള അവസരങ്ങൾ ശംഭു തേടിയതിനൊടുവിൽ പ്രേം വലിയ പാട്ടുകാരനാകുന്നു. ഇതിനിടയിൽ ശോഭ എന്ന പെണ്കുട്ടിയുമായി ശംഭു ഇഷ്ടത്തിലായി. അതേ സമയം ശോഭയെ തന്നെയായിരുന്നു ശംഭുവും ആദ്യമായി മനസ് തുറന്നു പ്രണയിക്കുന്നതും. പ്രേമുമായുള്ള വിവാഹം വീട്ടിൽ സമ്മതമാണെന്ന സന്തോഷത്തിനൊടുവിലാണ് ശംഭു പ്രണയിക്കുന്ന പെണ്കുട്ടി ശോഭയാണെന്നു പ്രേം തിരിച്ചറിയുന്നത്. ശംഭുവിന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ ശോഭ എത്താനായി പ്രേം അവളെ വേദനിപ്പിച്ചുകൊണ്ടു പ്രണയത്തിൽ നിന്നും പിൻമാറി. അവളുടെ മനസിൽ തന്നോട് ദേഷ്യം വരുത്തി.
ശംഭുവിന്റെയും ശോഭയുടേയും വിവാഹ ചടങ്ങിനിടയിൽ വിഷം ഒഴിച്ചുവെച്ച് പ്രേം അതു കുടിച്ചു മരിക്കാനൊരുങ്ങുന്നു. ഒരുകാലത്ത് സന്തോഷത്തോടെ പാടിയ ദേവദാരു പൂത്തു എന്ന ഗാനം വീണ്ടും നഷ്ട പ്രണയത്തിന്റെ വേദനയോടെ പാടി. എന്നാൽ പാട്ടിനൊടുവിൽ കുഴഞ്ഞു വീഴുന്ന ശംഭു, പ്രേമിന്റെയും ശോഭയുടേയും ഇഷ്ടം തിരിച്ചറിഞ്ഞിരുന്നെന്നും അവർ വിവാഹം കഴിക്കണമെന്നും ആശീർവദിക്കുന്നു. ഒപ്പം പ്രേം കഴിക്കാൻ വച്ചിരുന്ന വിഷം താനാണ് കഴിച്ചതെന്നും അവരുടെ സ്വപ്നങ്ങൾ പൂവണിയാനായി താൻ മരിച്ചോളാമെന്നും അവൻ പറഞ്ഞു. സ്നേഹം എന്തെന്നറിയാതെ പോയവനെങ്കിലും സുഹൃത്തിനെ നോവിച്ച് തനിക്കൊരു ജീവിതം വേണ്ടന്നു തീരുമാനിച്ച് ശംഭു യാത്രയായി... ആ ശംഭുവിനെ എങ്ങനെ മറക്കും..?
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top