Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കൊറോണ നായ്ക്കളിലും
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാ...
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
രാജിയുടെ സ്വന്തം ജാതി
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര...
Previous
Next
Karshakan
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം ലവ്ബേര്‍ഡ്സ്' എന്നു വിളിക്കുന്നു. സ്വദേശം ആഫ്രിക്കയായതിനാല് മുഴുവന്‍ പേര് ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് എന്നുമാണ്. നമ്മുടെ നാട്ടില്‍ ബഡ്ജറിഗറുകളെ ലവ് ബേര്‍ഡ്സ് എന്നു വിളിക്കാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സ്നേഹപ്പക്ഷികള്‍ എന്ന പേരിന് അവകാശികള്‍ ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് തന്നെയാണ്.
ചെറിയവാലും കൊഴുത്തുരുണ്ട ശരീരവും തീക്ഷ്ണ വര്‍ണങ്ങളും കൈമുതലാക്കിയ ഈ കുഞ്ഞിതത്തകള്‍ ഇന്ന് പക്ഷിപ്രേമികളുടെ മനവും വിപണിയും കീഴടക്കിയിരിക്കുന്നു. പച്ചനിറത്തിലുള്ള ഈ ചെറുപക്ഷികള്‍ മഞ്ഞ, വെള്ള, നീല തുടങ്ങിയ വര്‍ണഭേദങ്ങളിലും കാണപ്പെടുന്നു. ശ്രദ്ധയോടെ പരിപാലിച്ചാല്‍ പ്രജനനം നടത്താന്‍ മടിയില്ലാത്ത ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് ആനന്ദത്തോടൊപ്പം ആദായവഴിയും തുറക്കുന്നവയാണ്.
ഇനവൈവിധ്യം
'സ്റ്റാസിഡേ' എന്നു പേരുള്ള തത്തകളുടെ കുടുംബത്തിലെ 'അഗാപോര്ണിസ്'' ജനുസിലെ ഒമ്പതു ജാതി പക്ഷികളാണ് ലവ്ബേര്‍ഡ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആഫ്രിക്ക, മഡഗാസ്കര്‍ ദ്വീപ് എന്നിവയാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിന്റെ പല ഭാഗത്തും വളര്‍ത്തുപക്ഷികളായി ഇവ പ്രചരിക്കപ്പെട്ടു. ഏകദേശം 13 സെന്റിമീറ്റര്‍ നീളം വരു ന്ന കൊഴുത്തുരുണ്ട് വര്‍ണശബളമായ മേനിയുള്ള ഒമ്പതിനം ആഫ്രിക്കന്‍ ലവ്ബേര്‍ഡുകളില്‍ എട്ടെണ്ണം മധ്യ ആഫ്രിക്കക്കാരും ഒരെണ്ണം മെഡഗാസ്കര്‍ സ്വദേശിയുമാണ്.
പീച്ച് ഫേസ്ഡ്, മാസ്ക്ഡ്, ഫിഷര്‍ എന്നീ മൂന്നു സ്പീഷീസുകളും അവയുടെ ഉപസ്പീഷീസുകളുമാണ് നമുക്കു സുപരിചിതര്‍. നിയാസ, ബ്ലാക്ക് ചീക്ക്ഡ്, മെഡഗാസ്ക്കര്‍, അബിസീനിയന്‍, റെഡ് ഫെയ്സ്ഡ്, ബ്ലാക്ക് കോളേഡ് എന്നീ ആറിനങ്ങള്‍ നമുക്ക് തീര്‍ത്തും അപരിചിതരുമാണ്. പീച്ച് ഫേസുകള്‍ തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയായിരിക്കും. ഒപ്പം കൊക്കിന്റെ നിറം മഞ്ഞ കലര്‍ന്ന വെള്ള നിറവുമാണ്. ലൂട്ടിനോ, ഗ്രീന്പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, ഒലീവ് പീച്ച്, സിന്നമണ്‍ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, അക്വാ ബ്ലൂ പീച്ച് എന്നീ നിറഭേദങ്ങളില്‍ പീച്ച് ബേസ്ഡ് ലൗബേര്‍ഡുകള്‍ പക്ഷിപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാണ്.
മാസ്ക്ഡ് ലവ്ബേര്‍ഡുകള്‍ക്ക് പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും, ചുവന്ന ചുണ്ടുകളുമാണുള്ളത്. ബ്ലൂ മാസ്ക്, മാവോ മാസ്ക്, ഒലിവ് മാസ്ക്, കൊബാള്‍ട്ട് മാസ്ക്, വയലറ്റ് മാസ്ക് തുടങ്ങിയ നിറഭേദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രജനനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഫിഷര്‍ ആഫ്രിക്കന്‍ ലവ്ബേര്‍ ഡുകള് മാസ്ക്കുകളുമായി സാമ്യമുള്ളവയാണ്. ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറ ഞ്ചാണ്. നെഞ്ചുഭാഗത്ത് ഓറഞ്ചു കലര്‍ന്ന മഞ്ഞ നിറവുമായിരിക്കും.
പീച്ച് ഫേസ് ലവ്ബേര്‍ഡുകളില്‍ നിന്ന് ഉരുത്തിരിച്ചെടുത്തവയാണ് 'ഒപലീന്‍' എന്ന ഇനം. പീച്ച് ഫേസ് ലവ്ബേര്‍ഡുകള്‍ക്ക് മുഖത്തു മാത്രമാണ് ചുവപ്പ്,ഓറഞ്ച്, വെള്ള നിറം ഉള്ളതെങ്കില്‍, ഒപലീന്‍ ഇനത്തില്‍ തലമുഴുവന്‍ ചുവപ്പ്, ഓറഞ്ച് അല്ലെങ്കില്‍ വെള്ള നിറം പടര്‍ന്നിരിക്കും. ഇവയുടെ വാലില്‍ ചുവപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളുടെ മിശ്രണം കാണാം. 'പൈഡ്സ്' എന്നു വിളിക്കപ്പെടുന്ന ഇനങ്ങളില്‍ ശരീരത്തില്‍ നിരവധി നിറങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പീച്ച് ഫേസ്ഡ്, ഫിഷര്‍, മാസ്ക്ക്ഡ് എന്നീ മൂന്നു വിഭാഗങ്ങളിലും പൈഡ്സ് നിറഭേദങ്ങള്‍ കാണപ്പെടുന്നു.
മേല്‍പ്പറഞ്ഞ വിധത്തിലുള്ള വര് ണഭേദങ്ങളുടെ സാന്നിധ്യം ആഫ്രിക്കന്‍ ലവ്ബേര്‍ഡുകളെ വിപണിയില്‍ ഏറെ പ്രിയങ്കരരാക്കുന്നു.
ഒരു ജോഡി പക്ഷികളെ പ്രത്യേകമായി വളര്‍ത്താന്‍ ആവശ്യമായ കമ്പിവലക്കൂടുകളുടെ ചുരുങ്ങിയ അളവ് 78 x 60 x 60 സെന്റീമീറ്ററാണ്. ചില ബ്രീഡര്‍മാര്‍ 89 x 50 x 50എന്ന അളവും പിന്തുടരാറുണ്ട്. ചെറിയ കൂടുകളിലും ലവ്ബേര്‍ഡുകള്‍ പ്രജനനം നടത്തുമെങ്കിലും പക്ഷികളുടെ പൊതുവായ ക്ഷേമത്തിന് വലിയ കൂടുകള്‍ തന്നെയാണുത്തമം. പാമ്പ്, എലി തുടങ്ങിയ ശത്രുക്കളില്‍ നിന്ന് രക്ഷനല്‍കുന്ന വിധം ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് കൂടുകള്‍ ഒരുക്കണം. ലവ്ബേര്‍ഡുകള്‍ക്ക് അനുയോജ്യമായ പെര്‍ച്ചുകള്‍ അഥവാ ഇരിക്കാനുള്ള കൊമ്പുകള്‍ ഉചിതമായ രീതിയില്‍ കൂടുകള്‍ക്കുള്ളില്‍ സ്ഥാപിക്കണം. നേരിട്ട് മഴയേല്ക്കാത്തതും ഉത്തമമായ താപനില ക്രമീകരണം സാധ്യമാകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ അത്യാവശ്യമാണ്.
ഇത്തിരി തീറ്റ ഒത്തിരി കാര്യം
മാംസ്യസമൃദ്ധമായ പയറിനങ്ങളും ഊര്‍ജം നല്കുന്ന ധാന്യങ്ങളും ഇലത്തീറ്റകളും ചേരുന്നതാവണം ലവ്ബേര്ഡുകള്ക്കൊരുക്കുന്ന തീറ്റമിശ്രിതം. പയര്‍, വന്‍പയര്‍, വെള്ളക്കടല, കടല, ഗ്രീന്‍പീസ് തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു നല്‍കാം. നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ കഴുകി ഉണക്കിയാണ് നല്‍കേണ്ടത്. കാരറ്റ്, ബീറ്റ്റൂട്ട്, കുക്കുംബര്‍, വെള്ളരി മുതലായ പച്ചക്കറികളും തീറ്റയില്‍ ഉള്‍പ്പെടുത്തണം. തുളസിയില, പുതിനയില, മല്ലിയില, ചീരയില, ആര്യവേപ്പില എന്നിവയും നല്‍കാം. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന സമയത്ത് മുട്ട, റൊട്ടിപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കുന്ന എഗ് ഫുഡ് നല്‍കുന്നത് ഏറെ പ്രയോജനം ചെയ്യും.
പ്രജനനം പ്രധാനം
മികച്ച ഇണകളെ കണ്ടെത്തുന്നതിലാണ് പ്രജനനത്തിന്റെ വിജയം കുടികൊള്ളുന്നത്. പക്ഷിക്കുഞ്ഞുങ്ങളെ ആദ്യം വാങ്ങുമ്പോള്‍ അവയെ കൂട്ടമായി ഒരു വലിയ കോളനി കൂട്ടില്‍ പാര്‍പ്പിക്കുക. ആറുമാസം പ്രായമെത്തുന്നതോടെ അവ സ്വയം ഇണകളെ കണ്ടെത്തിക്കൊള്ളും. ഇണകള്‍ ഒന്നിച്ചിരുന്ന് സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതും ആഹാരം പങ്കുവയ്ക്കുന്നതുമൊക്കെ കാണാം. പക്ഷികളെല്ലാം ഒരുപോലെ കാണപ്പെടുന്നതിനാല്‍ ഇണകളെ തിരിച്ചറിയുന്നതിനായി മാര്‍ക്കര്‍ പേന ഉപയോഗിച്ച് വ്യക്തമായി കാണാന്‍ സാധിക്കുന്ന ശരീരഭാഗങ്ങളില്‍ അടയാളങ്ങള്‍ നല്‍കണം. പക്ഷികളെ തുടര്‍ന്നും നിരീക്ഷിക്കുകയും ഇണകളെ തിരിച്ചറിയുകയും ചെയ്യണം. 2-3 പ്രാവശ്യം കൂടി പരിശോധനയും നിരീക്ഷണവും നടത്തിയതിനു ശേഷം ഇണകളെന്ന് ഉറപ്പിച്ച പക്ഷികളെ പ്രത്യേക കൂടുകളിലേക്കു മാറ്റാം. ആണ്, പെണ് കിളികളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നതാണ് പ്രധാന വെല്ലുവിളി. തലയുടെ വലിപ്പം, ചുണ്ടിന്റെ ആകൃതി, പെല്‍വിക് ബോണിന്റെ (ഇടുപ്പെല്ല്) അകലം എന്നിവയൊക്കെ പരിശോധിച്ച് ലിംഗനിര്‍ണയം സാധ്യമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധന വഴി ലിംഗനിര്‍ണയം നടത്തുന്നതാണ് ഉത്തമം. ഇതിനായി മുതുകിലെയോ, നെഞ്ചിലെയോ തൂവല്‍ പറിച്ചെടുത്ത് ഉചിതമായി പാക്ക് ചെയ്ത് ലബോറട്ടറികളില്‍ അയച്ച് പരിശോധന നടത്തണം. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും. രണ്ടു പെണ്കിളികള് തമ്മിലും രണ്ട് ആണ്കിളികള് തമ്മിലും ഇണകളാകുന്ന ലൗബേര്‍ ഡിന്റെ സ്വഭാവ രീതി മറികടക്കാന്‍ ഡിഎന്‍എ ലിംഗനിര്‍ണയം സഹായിക്കുന്നു. ഇണകളാകുന്ന പക്ഷികളെ 10 മാസത്തിനു ശേഷമാവണം ഇണചേര്‍ക്കേണ്ടത്.
ഒരു വര്‍ഷം പ്രായമെത്തുമ്പോഴേക്കും ആഫ്രിക്കന്‍ ലവ്ബേര്‍ഡുകള്‍ പൂര്‍ണമായും പ്രജനനസജ്ജരാകുന്നു. രണ്ടരയടി നീളവും ഒന്നരയടി വീതം വീതിയും ഉയരവുമുള്ള കൂടുകളാണ് പ്രജനനത്തിനായി തെരഞ്ഞെടുത്ത ഒരു ജോഡിക്കായി നല്‍കേണ്ടത്. അതുവരെ വെവേറെ പാര്‍പ്പിച്ചിരിക്കുന്ന ഇണക്കിളികളിലെ പെണ്കിളിയെ ആദ്യം പ്രജനന കൂട്ടിലേക്കു മാറ്റണം. ഒരു ദിവസം കഴിഞ്ഞാല്‍ ആണ്‍പക്ഷിയേയും മാറ്റാം. വൈക്കോലും ചെറുനാരുകളും പച്ചപ്പുല്ലും ചുള്ളിക്കമ്പുകളും ഇട്ടുകൊടുത്ത് മുട്ടയിടാനുള്ള അറയൊരുക്കാന്‍ പ്രേരണ നല്‍കണം. നല്ല വലിപ്പമുള്ള കുടങ്ങളോ, 8- x 6 x 6 ഇഞ്ച് വലിപ്പമുള്ള ചതുരപ്പെട്ടികളോ മുട്ടയിടാനുള്ള അറ അഥവാ നെസ്റ്റ് ബോക്സ് ആയി ഉപയോഗിക്കാം. ഇവയില്‍ നല്കുന്ന പ്രവേശന ദ്വാരം 2-2.5 ഇഞ്ച് വ്യാസമുള്ള വൃത്തവുമായിരിക്കണം. പ്രജനന സമയത്ത് വൈകാരികമായി പ്രത്യേക അവസ്ഥയിലായതിനാല്‍ പക്ഷികളെ ഒരു രീതിയിലും ശല്യപ്പെടുത്താന്‍ പാടില്ല. ഉയര്‍ന്ന മാംസ്യമടങ്ങിയ ആഹാരം നല്കാ നും മറക്കരുത്. കൃത്യമായി ജോഡി തിരിച്ച് കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതിയാണ് ഏറെ മെച്ചം.
പെണ്‍കിളി ഒരു ശീലില് 3-4 വരെ മുട്ടകളിടുന്നു. വര്‍ഷത്തില്‍ 3-4 ശീലുകളുണ്ടാകും. സാധാരണഗതിയില്‍ പെണ്കിളികള് അടയിരിക്കുകയും 21-23 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയുകയും ചെയ്യും. ആണും, പെണ്ണും ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കുകയാണു പതിവ്. കുഞ്ഞുങ്ങള്‍ കണ്ണു തുറക്കാന്‍ 10 ദിവസമെങ്കിലും കഴിയണം. 40-42 ദിവസം കഴിയുമ്പോള്‍ ഇവ കൂട്ടില്‍ നിന്നു വെളിയിലിറങ്ങി തുടങ്ങുന്നു. പെണ്‍കിളികളെ അടുത്ത ശീലിലേക്ക് കൊണ്ടുവരാന്‍ പുതിയ കലങ്ങള്‍ കൂട്ടില്‍ സ്ഥാപിക്കാം. ഒരു വര്‍ഷം പന്ത്രണ്ടു കുഞ്ഞുങ്ങള്‍ വരെ ഒരു ജോഡിയില്‍ നിന്നു ലഭിക്കാം. പീച്ച് ഫേസ്, മാസ്ക്, ഫിഷര്‍ എന്നിവയെ ഒരുമിച്ചു പാര്‍പ്പിച്ച് ഇണചേര്‍ക്കുന്നത് ഒഴിവാക്കണം.
ആരോഗ്യം അതല്ലേ എല്ലാം
പരിപാലനത്തിലെ വീഴ്ചകള്‍, സമീകൃതമല്ലാത്ത തീറ്റക്രമം എന്നിവയുടെ പരിണിത ഫലമാണ് ആഫ്രിക്കന്‍ ലവ്ബേര്ഡുകളിലെ ആരോഗ്യ പ്രശ്നങ്ങള്‍. കൂടുകളില്‍ ആവശ്യത്തിനു സ്ഥലം നല്‍കാതെ കൂട്ടമായി വളര്‍ത്തുന്നത് പക്ഷികളെ സമ്മര്‍ദ്ദത്തിലാക്കും. വൃത്തിയുള്ള പരിസരം ഇഷ്ടപ്പെടുന്ന ലവ്ബേര്‍ഡുകള്‍ വിജയകരമായി പ്രജനനം നടത്തണമെങ്കില്‍ മെച്ചപ്പെട്ട പരിസരമൊരുക്കണം. ബാഹ്യ, ആന്തര പരാദങ്ങളെ അകറ്റിനിര്‍ത്താന്‍ ശുചിത്വവും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ആവശ്യമാണ്.
ഡോ. സാബിന് ജോര്‍ജ്
അസി. പ്രഫസര്‍, കേരള വെറ്ററിനറി സര്‍വകലാശാല
e-mail:
[email protected]
ഫോണ്‍: 9446203839.
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍.
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാര
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവ
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്. കൈതയുടെ
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയ
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര
തായ്വാന് പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീ
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ച
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി
ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ
കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്കൊ
മുഖകവചവും ചില പ്രകൃതി ചിന്തകളും
ലോക ജനതമുഴുവന്‍ മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എ
കണ്ണൂരിന്റെ കൂണ് 'മണ്‍സൂണ്‍ മഷ്റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെ
കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്സംസ്ഥാനങ്ങള
വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴു
കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സമരം ചെയ്യു
തയാറെടുക്കാം, തേന്‍ കൊയ്ത്തിന്
ജനുവരി മുതല്‍ ഒരു മികച്ച തേന്‍കാലത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് തേനീച്ച കര്‍ഷകര്‍. മികച്ച ഇലശേഖരമുള്ള റബര്‍ തോട്ട
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍.
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാര
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവ
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്. കൈതയുടെ
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയ
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര
തായ്വാന് പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീ
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ച
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി
ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ
കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്കൊ
മുഖകവചവും ചില പ്രകൃതി ചിന്തകളും
ലോക ജനതമുഴുവന്‍ മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എ
കണ്ണൂരിന്റെ കൂണ് 'മണ്‍സൂണ്‍ മഷ്റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെ
കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്സംസ്ഥാനങ്ങള
വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴു
കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സമരം ചെയ്യു
തയാറെടുക്കാം, തേന്‍ കൊയ്ത്തിന്
ജനുവരി മുതല്‍ ഒരു മികച്ച തേന്‍കാലത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് തേനീച്ച കര്‍ഷകര്‍. മികച്ച ഇലശേഖരമുള്ള റബര്‍ തോട്ട
പക്ഷിപ്പനി മഹാമാരിയോ?
കേരളത്തില്‍ പുതിയ ആശങ്കയായി പക്ഷിപ്പനിയുടെ വരവ്. താറാവുകൃഷി നടത്തുന്ന നിരവധി കര്‍ഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കു ന
കര്‍ഷക സമരവും തെറ്റായ പ്രചരണങ്ങളും
പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശം വ്യക്തമാണ്.
* കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില(എംഎസ്പി) ഉറപ്പു വരത്തു
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
Latest News
കോവിഡ് കൂടുന്നു; വെള്ളിയാഴ്ച മുതൽ രാജസ്ഥാനിൽ രാത്രി കർഫ്യൂ
മാക്സ്വെലിന് അർധസെഞ്ചുറി; ഹൈദരബാദിന് 150 റൺസ് വിജയലക്ഷ്യം
കര്‍ണാടകയിലും കോവിഡ് കുതിക്കുന്നു; ഇന്ന് 11,265 പേർക്ക് രോഗം
ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം
വാക്സിന് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
Latest News
കോവിഡ് കൂടുന്നു; വെള്ളിയാഴ്ച മുതൽ രാജസ്ഥാനിൽ രാത്രി കർഫ്യൂ
മാക്സ്വെലിന് അർധസെഞ്ചുറി; ഹൈദരബാദിന് 150 റൺസ് വിജയലക്ഷ്യം
കര്‍ണാടകയിലും കോവിഡ് കുതിക്കുന്നു; ഇന്ന് 11,265 പേർക്ക് രോഗം
ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം
വാക്സിന് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top