Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
ശീത പച്ചക്കറി കൃഷിക്കൊരുങ്ങാം
Saturday, November 20, 2021 7:56 PM IST
നേന്ത്രൻ നനകൃഷി തുടരാം. കീടരോഗബാധയില്ലാത്ത നല്ല കുല തരുന്ന മാതൃവാഴയിലെ കന്നുകളാണ് വേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള സൂചിക്കന്നുകൾ വേണം തെരഞ്ഞെടുക്കാൻ. വിളവെടുത്ത് 10 ദിവസത്തിനുള്ളിൽ കന്നുകളിളക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും.
കന്നുകളുടെ മുകൾഭാഗം 15-20 സെന്റീമീറ്റർ നീളത്തിൽ മുറിച്ചു നീക്കണം. ചാണകവെള്ളവും ചാരവും കലർന്ന ലായനിയിൽ വാഴക്കന്നുകൾ നന്നായി മുക്കിയശേഷം മൂന്നുനാലു ദിവസം വെയിൽ നേരിട്ട് തട്ടാത്തവിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലിൽത്തന്നെ ഉണക്കി നടാനുപയോഗിക്കാം. വാഴക്കന്നുകൾക്ക് നിമവിരശല്യം വരാതിരിക്കാൻ ചെറിയ ചൂടുവെള്ളത്തിൽ (വെള്ളം തിളപ്പിച്ച് അത്രയും അളവ് തണുത്ത വെള്ളം ചേർത്തെടുക്കണം) കന്നുകൾ 20 മിനിറ്റ് ഇട്ടുവയ്ക്കണം. നടുന്നതിന് മുന്‍പ് വാഴക്കന്നുകൾ 2% വീര്യമുള്ള (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) സ്യൂഡോമോണസ് ഫ്ളൂറസൻസ് ലായനിയിൽ മുക്കിവയ്ക്കണം.
50 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ കാൽ മുതൽ അര കിലോഗ്രാം കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 10 കിലോ ഗ്രാം കാലിവളമോ മണ്ണിരകന്പോസ്റ്റോ, ഒരു കിലോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം. ജൈവവളത്തിന്റെ കൂടെ ട്രൈക്കോഡർമ ചേർക്കുന്നതും നന്ന്. വരികളും ചെടികളും തമ്മിൽ രണ്ടു മീറ്റർ ഇടയകലം നൽകണം. ജീവാണുവളമായ പി.ജി.പി.ആർ. മിശ്രിതം 50 ഗ്രാം ഒരു ചുവട്ടിൽ ചേർക്കുന്നതും നല്ലതാണ്. (ഫോണ്‍- 9495301905)
ഇടവിളയായി ചീര, വെള്ളരി, പയർ, മുളക് നടാം. വാഴക്കന്ന് നട്ടതിനുശേഷം പച്ചിലവളച്ചെടികളായ ചണന്പ്, ഡെയിഞ്ച, വൻപയർ തുടങ്ങിയവയുടെ വിത്ത് ഒരു വാഴയ്ക്ക് 20 ഗ്രാമെന്ന തോതിൽ വിതയ്ക്കാം. നടുന്ന സമയം 90 ഗ്രാം യൂറിയ, 325 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. നട്ട് ഒരു മാസം കഴിഞ്ഞവയ്ക്ക് ഇവ 65 ഗ്രാം, 250 ഗ്രാം, 100 ഗ്രാം എന്ന തോതിൽ ചേർക്കണം.
തെങ്ങ്
തുലാമഴയ്ക്കു മുന്‍പായി തെങ്ങിന്റെ ഇടകിളക്കലും മണ്ടവൃത്തിയാക്കലും നടത്തണം. തുലാമഴ പരമാവധി തോട്ടത്തിൽ പിടിച്ചു നിർത്താൻ ചാലുകളിൽ തൊണ്ട് മലർത്തി അടുക്കി മണ്ണിട്ടു മൂടുക, മഴക്കുഴികൾ എടുക്കുക, തെങ്ങിൻതടത്തിൽ പച്ചിലകൾ കൊണ്ട് പുതയിടുക തുടങ്ങിയ മാർഗങ്ങൾ അനുവർത്തിക്കാവുന്നതാണ്.
തീരപ്രദേശങ്ങളിലും മണൽ പ്രദേശങ്ങളിലും മഴയ്ക്കു മുന്‍പ് മണ്ണ് കൂന കൂട്ടാവുന്നതാണ്. ഇത് കളശല്യം കുറയ്ക്കാനും കൂടുതൽ ജലം മണ്ണിലേക്ക് ഉൗർന്നിറങ്ങാനും സഹായിക്കും. പയർ വർഗങ്ങൾ, പച്ചക്കറികൾ, വാഴ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്.
തെങ്ങിന്റെ മണ്ടവൃത്തിയാക്കുന്ന അവസരങ്ങളിൽ കൊന്പൻ ചെല്ലിയെ നിയന്ത്രിക്കുന്നതിനായി മണലും ഉപ്പും കലർത്തി ഇടണം. കൊന്പൻ ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മെറ്റാറൈസിയം കൾച്ചർ വളക്കുഴികളിൽ ഒരു ക്യൂബിക്കടിക്ക് 80 മില്ലി ലിറ്റർ എന്ന തോതിൽ ചേർത്തു കൊടുക്കണം.
പൂങ്കുലചാഴിയെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികളായ നിംബിസിഡിൻ, നീമസാൾ തുടങ്ങിയവ നാല് മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.
ആക്രമണം രൂക്ഷമാണെങ്കിൽ മണ്ടവൃത്തിയാക്കിയശേഷം കാർബാറിൽ രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി പുതിയ പൂങ്കുലയൊഴിച്ച് രണ്ട് മുതൽ ഏഴു മാസം വരെ പ്രായമായ മച്ചിങ്ങയിൽ തളിക്കുക. തവാരണയിൽ പാകി ആറു മാസത്തിനകം മുളയ്ക്കാത്ത വിത്തു തേങ്ങ നീക്കം ചെയ്യുക. സെപ്റ്റംബർ മാസത്തിൽ വളപ്രയോഗം നടത്താത്ത തോട്ടത്തിൽ വളപ്രയോഗം നടത്തുക.
കൂന്പുചീയലിനുള്ള സാധ്യത കൂടുതലുള്ള സമയമാണ്. രോഗം വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലാരംഭത്തിൽ തന്നെ അന്തർവ്യാപനശേഷിയുള്ള പൊട്ടാസ്യം ഫോസ്ഫണേറ്റ് (അകോമിൻ 40) എന്ന കുമിൾനാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കിൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മില്ലിലിറ്റർ അക്കോമിൻ 300 മില്ലിലിറ്റർ വെള്ളത്തിൽ ചേർത്ത് കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസങ്ങളിൽ ഒഴിക്കണം. കൂന്പുചീയൽ ബാധിച്ച തെങ്ങുകളിൽ കേടുവന്ന ഭാഗം വെട്ടിമാറ്റി ബോർഡോ കുഴന്പ് തേയ്ക്കുക.
നെല്ല്
വിരിപ്പുകൃഷിയുടെ വിളവെടുത്ത ശേഷം മുണ്ടകനുള്ള ഒരുക്കങ്ങൾ പലയിടത്തും പൂർത്തിയായി കാണുമല്ലോ. മഴയും മറ്റും മൂലം ഇനിയും വിതയും പറിച്ചുനടീലും പൂർത്തിയാകാത്ത പാടങ്ങളിൽ അവ പൂർത്തിയാക്കണം. നിലമൊരുക്കുന്ന സമയത്ത് ചാണകം ഏക്കറിന് രണ്ടു ടണ്‍ എന്ന തോതിലോ മണ്ണിര കന്പോസ്റ്റ് ഏക്കറിന് ഒരു ടണ്‍ എന്ന തോതിലോ ചേർക്കണം.
അമ്ലാംശം കൂടുതലുള്ള മണ്ണിൽ ഏക്കറിന് 140 കിലോഗ്രാം എന്ന തോതിൽ കുമ്മായം അടിവളമായി ചേർക്കണം. കുമ്മായം ചേർക്കുന്പോൾ പാടത്ത് വെള്ളം കെട്ടിനിൽക്കാൻ പാടില്ല. 48 മണിക്കൂറിനുശേഷം വെള്ളം കയറ്റി കഴുകി ഇറക്കണം. കുമ്മായമിട്ടശേഷം ഒരാഴ്ചകഴിഞ്ഞേ രാസവളം ചേർക്കാൻ പാടുള്ളൂ. പ്രാദേശിക പ്രത്യേകതകൾക്കും മണ്ണുപരിശോധനയുടെയും അടിസ്ഥാനത്തിൽ വിദഗ്ധാഭിപ്രായം സ്വീകരിച്ചാകണം വളപ്രയോഗം. പൊതുവായ ശിപാർശ ഇവിടെ ചേർക്കുന്നു.
വിതയ്ക്കാൻ ഡ്രംസീഡറോ പറിച്ചു നടീലിനു യന്ത്രമോ ഉപയോഗിക്കാം. യ ന്ത്രമുപയോഗിക്കുന്നിടത്ത് പായ് ഞാറ്റടി തയാറാക്കണം. യന്ത്രനടീൽ നെല്ല് വീഴാതെ വിളവു കൂട്ടാൻ സഹായിക്കും. വിത്തു മുളപ്പിക്കുന്ന സമയത്ത് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. ഇതിനായി ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ ഒരു ലിറ്റർ വെള്ളത്തിൽ 12-16 മണിക്കൂർ കുതിർത്തശേഷം സാധാരണപോലെ മുളപ്പിച്ച് വിതയ്ക്കാം.
സെപ്റ്റംബറിൽ നടുകയോ വിതയ്ക്കുകയോ ചെയ്ത പാടങ്ങളിൽ ഈ മാസം മേൽവളം ചേർക്കാം. നട്ടു മൂന്നാഴ്ച കഴിഞ്ഞും വിതച്ച് നാലര ആഴ്ച കഴിഞ്ഞും വളപ്രയോഗം നടത്തണം. ഇതിന് ഒരാഴ്ച മുന്‍പ് ഏക്കറിന് 100 കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. രാസവളപ്രയോഗത്തിനുമുന്പ് പാടത്തുനിന്നു വെള്ളം വാർത്തു കളയണം. വളപ്രയോഗത്തിനുശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ വെള്ളം കയറ്റാവൂ.
നെൽച്ചെടിക്ക് 45 ദിവസം പ്രായമാകുന്നതുവരെ കളശല്യം നിയന്ത്രിക്കണം. ഓലചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞ് ഏ ഴു മുതൽ 10 ദിവസത്തെ ഇടവേളകളിൽ 5 മുതൽ 6 വരെ തവണ ട്രൈക്കോകാർഡുകൾ പാടത്തു നാട്ടണം. ഒരേക്കറിന് രണ്ട് സിസി എന്ന തോതിലാണ് കാർഡുകൾ ഉപയോഗിക്കേണ്ടത്. വിതയ്ക്കുന്ന പാടങ്ങളിൽ 25 ദിവസങ്ങൾക്കുശേഷം കാർഡ് വയ്ക്കാം. ഓരോ പ്രാവശ്യവും പുതിയ കാർഡ് തന്നെ വാങ്ങിവയ്ക്കാൻ ശ്രദ്ധിക്കുക.
നെല്ലിലെ കുലവാട്ടം, പോളരോഗം എന്നീ രോഗങ്ങൾക്കെതിരേ സ്യൂഡോമോണാസ് ഫലപ്രദമായി ഉപയോഗിക്കാം. പറിച്ചു നടുന്നതിനുമുന്‍പ് ഞാറ് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ തയാറാക്കിയ ലായനിയിൽ മുക്കിയശേഷം നടാം. അല്ലെങ്കിൽ ഈ തോതിൽ തയാറാക്കിയ ലായനി പാടത്ത് തളിച്ചു കൊടുക്കാം. ഇതേ ബാക്ടീരിയൽ കൾച്ചർ ഒരു കിലോ 50 കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവെച്ച ശേഷം വിതറാവുന്നതാണ്. കുട്ടനാടൻ പാടങ്ങളിലും കോൾപാടങ്ങളിലും വെള്ളം വറ്റിച്ച ശേഷം വിത തുടങ്ങണം.
കമുകിനു കൊത്തുകിള
കളനിയന്ത്രണത്തിനും തുലാമഴ മണ്ണിലേക്കിറക്കുന്നതിനും കൊത്തുകിള നടത്തുക. സെപ്റ്റംബറിൽ വളപ്രയോഗം നടത്തിയില്ലെങ്കിൽ കവുങ്ങിനു ചുറ്റും 0.75-1.0 മീറ്റർ അകലത്തിൽ 15-20 സെന്റീമീറ്റർ ആഴത്തിൽ എടുത്ത തടങ്ങളിൽ വളപ്രയോഗം നടത്തുക. വേരുപടലം മുകളിൽ കാണുന്നുണ്ടെങ്കിൽ മണ്ണിട്ടു കൊടുക്കുക. വേപ്പിൻപിണ്ണാക്ക് രണ്ടു കിലോഗ്രാം എന്ന തോതിൽ ചേർത്തുകൊടുക്കാം.
കുരുമുളകു വള്ളികൾ ശേഖരിക്കാം
നടീൽ വസ്തുക്കൾ ശേഖരിക്കുന്നതിനായുള്ള മാതൃവള്ളികൾ തെരഞ്ഞെടുക്കുക. ഇളം കൊടികൾക്ക് തണൽ ക്രമീകരിച്ചു നൽകുക. കളനിയന്ത്രണവും പുതയീടിലും നടത്തണം. പൊള്ളുവണ്ടിന്റെ ശല്യം കാണുന്ന പ്രദേശങ്ങളിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
ഇഞ്ചി, മഞ്ഞൾ
നല്ല വിളവ് ലഭിക്കുന്നതിനായി കളയെടുപ്പും മണ്ണുകൂട്ടി കൊടുക്കലും തുടരാം. വിത്തെടുക്കുന്നതിനായി രോഗരഹിതവും ആരോഗ്യവുമുള്ള ചെടികൾ നിൽക്കുന്ന തടങ്ങൾ തെരഞ്ഞെടുക്കുക. ഇഞ്ചിയുടെ മൂടുചീയൽ കണ്ടാൽ അവ പിഴുതുമാറ്റി ബോർഡോമിശ്രിതം ഒഴിച്ചു കൊടുക്കുക. മഞ്ഞളിന്റെ രോഗങ്ങൾക്കെതിരെയും ബോർഡോമിശ്രിതം ഫലപ്രദമാണ്.
ഏലം
ഏലത്തിന്റെ വിളവെടുപ്പ് കാലമാണ്. പറിച്ചെടുത്ത കായ്കൾ നന്നായി ഉണക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കുക.
പച്ചക്കറികൾ
പച്ചക്കറി വിത്തുപാകലും പറിച്ചു നടീലും തുടരാം. സെപ്റ്റംബറിൽ നട്ട പച്ചക്കറികൾക്ക് ആവശ്യമായ വളപ്രയോഗവും ജൈവകീടരോഗനിയന്ത്രണമാർഗങ്ങളും നടത്തുക.
പൂന്തോട്ടത്തിൽ
വാർഷിക പുഷ്പവിളകളുടെ വിത്തുമുളപ്പിക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ സമയമാണ്.
സി.എസ്. അനിത
ഫാം ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top