Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവ...
ഇത് തേനൂറും കാലം
നീലവാകച്ചേലില്‍ മറയൂര്‍
Previous
Next
Karshakan
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു കൂടിനുള്ളില്‍ കഴിയുന്ന അവ ശല്യക്കാരുമല്ല.
വളരെ നീളമുള്ള വാലുള്ളവ, വാലില്ലാത്തവ, തടിച്ചുരുണ്ടവ, പട്ട് തൂവലുകളോടു കൂടിയവ, ചുണ്ടിനും പൂവിനും വേറെ വേറെ നിറമുള്ളവ, കാലിലും കഴുത്തിലും കൂടുതല്‍ തൂവലുള്ളവ, അങ്ങനെയെത്രയെത്ര ഇനങ്ങള്‍. ആലപ്പുഴ പുളിങ്കുന്നിനടുത്ത് പുന്നക്കുന്നം കോയിപ്പള്ളി ഷിബു ആന്റണിയുടെ പെറ്റ്സ് ഫാമില്‍ മുപ്പത്തഞ്ചോളം ഇനം അലങ്കാര കോഴികളുടെ ശേഖരമുണ്ട്.
ചെറുതെങ്കിലും അതിമനോഹരമാണ് പെസന്റ് ഇനങ്ങളില്‍പ്പെട്ട കോഴികള്‍. വളരെ നീളമുള്ള വാലുകളോടുകൂടിയ ഇവയുടെ പലവര്‍ണ തൂവലുകള്‍ ആരേയും ആകര്‍ഷിക്കും. വൈറ്റ്, ഗോള്‍ഡന്‍, സില്‍വര്‍, ലേഡി ആംറസ്റ്റ്, റിംഗ് നെക്ക്, യെല്ലോ ഗോള്‍ഡന്‍, മെലനിസ്റ്റിക് എന്നിങ്ങനെ ഏഴിനം പെസന്റുകള്‍ ഷിബുവിന്റെ ശേഖരത്തിലുണ്ട്.
തെല്ലും അടങ്ങിയിരിക്കാത്ത ഇക്കൂട്ടര്‍ കൂടിനുള്ളില്‍ സദാ പറന്നു കളിച്ചുകൊണ്ടിരിക്കും. സമീപത്തെ വെള്ളം നിറഞ്ഞ പാടശേഖരത്തില്‍ നിന്നുള്ള തണുത്ത കാറ്റു കൂടി ഏറ്റാല്‍ ആവേശം ഇരട്ടിയാകും.
തടിച്ചുരുണ്ട ഇനങ്ങളായ കൊളം ബിയന് ബ്രഹ്മ, ഓര്‍പിംഗ്ടണ്‍ തുടങ്ങിയവയുടെ കുണുങ്ങിക്കുണുങ്ങിയുള്ള നടപ്പും ഭാവങ്ങളും കണ്ണിനും മനസിനും കുളിര്‍മ പകരും. നടക്കാന്‍ തീരെ ഇഷ്ടമില്ലാത്ത അമേരിക്കന്‍ സില്‍ക്കികള്‍ ഫാമിന്റെ അഴകാണ്. പട്ടുപോലെ നനുത്ത തൂവലോടുകൂടിയ ഇവയ്ക്ക് വലിയ വലുപ്പമില്ല. കൂടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മരക്കൊമ്പുകളിലും മറ്റും കഴിയാനാണ് ഇഷ്ടം. മനുഷ്യന്റെ കൈത്തണ്ടയില്‍ എത്ര സമയം വേണമെങ്കിലും ഇരിക്കും.
എപ്പോഴും കഴുത്തിറുക്കി മേലോട്ട് നോക്കി നടക്കുന്ന സിറാമ കോഴികളില്‍ നിന്നു കണ്ണു പറിക്കാനേ പറ്റില്ല. ഒണഗാഡോറി, ജാപ്പനീസ് ബാന്റാംസ്, അമേരിക്കന്‍ ബാന്റാംസ്, സിനമോന്‍ കൊനൂറും തുടങ്ങിയ ആത്യാകര്‍ഷകങ്ങളായ ഇനങ്ങളും ഷിബുവിനുണ്ട്.
അലങ്കാര കോഴികളോട് ഇഷ്ടം കൂടി 10 വര്‍ഷം മുമ്പാണു ഷിബു ഫാം തുടങ്ങിയത്. കൗതുകത്തിനു വേണ്ടി മാത്രമായിരുന്നില്ല അത്. മറിച്ച്, അതുവഴി ഒരു ജീവിത മാര്‍ഗംകൂടി വെട്ടിത്തെളിക്കുകയായിരുന്നു ഉദ്ദേശ്യം. ഏറെക്കാലം ഗള്‍ഫിലായിരുന്ന ഷിബുവിനു നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹം കൂടിയായപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.
അലങ്കാര കോഴികള്‍ക്കായി ദിനംപ്രതി നിരവധിപ്പേരാണു നേരിട്ടും അല്ലാതെയും ഷിബുവിനെ തേടിയെത്തുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും ഇവയെ കയറ്റി അയയ്ക്കുന്നുമുണ്ട്. പ്രത്യേക കൂടുകളില്‍ തീറ്റയും വെള്ളവും ക്രമീകരിച്ച് ട്രെയിനുകളിലാണ് സാധാരണ കയറ്റി വിടുന്നത്. അഞ്ചു ദിവസം യാത്രയുള്ള ജമ്മു- കാഷ്മീര്‍ വരെ ഇങ്ങനെ ട്രെയിനില്‍ അലങ്കാര കോഴികളെ സുരക്ഷിതമായി അയച്ചിട്ടുണ്ട്. ഇതുവഴി മാന്യമായി ജീവിക്കാനുള്ള വരുമാനവും കിട്ടുന്നുണ്ടെന്നു ഷിബു പറഞ്ഞു.
ജനുവരി മുതല്‍ ജൂലൈ വരെയാണ് അലങ്കാര കോഴികള്‍ മുട്ടയിടുന്നത്. സാധാരണ ഒരു കോഴി വര്‍ഷത്തില്‍ 30-35 മുട്ടകള്‍ വരെയിടും. റിംഗ് നെക്ക് ഇനത്തില്‍പ്പെട്ടവ 60 വരെ മുട്ടകളിടാറുണ്ട്. അമേരിക്കന്‍ സില്‍ക്കികള്‍ നൂറു വരെയും. മുട്ടകള്‍ വില്‍ക്കാറില്ല. ഇന്‍കുബേറ്ററില്‍ വച്ചു വിരിയിച്ച് കുഞ്ഞുങ്ങളെയാണു വില്‍ക്കുന്നത്. അലങ്കാര കോഴികള്‍ പൊരുന്നാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. 4-5 മാസം പ്രായമാകുന്നതോടെ പെസന്റുകളുടെ കുഞ്ഞുങ്ങളെ വില്‍ക്കാനാകും.
മറ്റുള്ളവയുടെ കുഞ്ഞുങ്ങളെ തീരെ ചെറുപ്പത്തില്‍ തന്നെ കൊടുക്കാം. വൈറ്റമിന്‍സ്, മിനറല്‍സ്, കാത്സ്യം എന്നിവയാണ് കുഞ്ഞുങ്ങളുടെ പ്രധാന തീറ്റ. ആഴ്ചയില്‍ ഒന്നു വച്ചു മാറി മാറി കൊടുക്കുന്നതാണു രീതി. ഒപ്പം സ്റ്റാര്‍ട്ടറുകളും കൊടുക്കും. കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയും വെള്ളവും വൃത്തിയായ പാത്രങ്ങളില്‍ നല്‍കണം. വെള്ളം എല്ലാ ദിവസവും മാറിക്കൊണ്ടുമിരിക്കണം. തണുപ്പടിക്കാതെ വേണം കുഞ്ഞുങ്ങളെ വളര്‍ത്താന്‍. നിശ്ചിത ചൂട് ലഭിക്കത്തക്കവിധം കൂടിനുള്ളില്‍ ബള്‍ബുകള്‍ ക്രമീകരിക്കുകയും വേണം.
നാടന്‍ കോഴികള്‍ക്കു വരുന്നരോഗങ്ങളെല്ലാം അലങ്കാരകോഴികള്ക്കും കു ഞ്ഞുങ്ങള്‍ക്കും വരാറുണ്ട്. അസുഖമുള്ളവ യെ പ്രത്യേക കൂട്ടിലേ ക്കു മാറ്റണം. ഡോക്ടറു ടെ നിര്‍ദേശാനുസരണം മരുന്ന് നല്‍കുകയും വേണം. മാര്‍ക്കറ്റില്‍ കിട്ടു ന്ന കോഴിത്തീറ്റയാണ് പ്രധാനമായും കൊടുക്കുന്നത്. പഴവര്‍ഗങ്ങളും പച്ചക്കറികളും പുല്ലും ഇഷ്ടമാണ്.
അപൂര്‍വ ഇനങ്ങളില്‍പ്പെട്ട തത്തകളുടെ യും കുരുവികളുടെയും വിപുലമായ ശേഖ രവും ഫാമിലുണ്ട്. സണ്‍ കൊ നോര്, ചിനമണ് കൊ നോര്, ഗ്രീന്‍ ചിക്ക്, പൈനാപ്പിള്‍, യെല്ലോ ഷേഡ്, ക്രിംസണ്‍, ബ്ലാക്ക് ക്യാപ്, ഡൈമണ് ഡോവ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം. കുട്ടനാട്ടില്‍ വടക്കേതൊള്ളായിരം പാടശേഖരത്തോട് ചേര്‍ന്നുള്ള ഫാമില്‍ വലിയൊരു മീന്‍കുളവുമുണ്ട്. ഇതില്‍ തിലോപ്പിയയും ചെമ്പല്ലിയുമാണ് എറെ.
ചെങ്ങന്നൂര്‍ ഹാച്ചറിയില്‍ മൂന്നു ദിവസത്തെ വിദഗ്ധ പരിശീലനത്തിനു ശേഷമാണു ഷിബു ഫാം തുടങ്ങാന്‍ തീരുമാനമെടുത്തത്.
പിന്നീട,് സംസ്ഥാനത്തും പുറത്തു നിന്നും മികച്ച ബ്രീഡുകള്‍ കണ്ടെത്തി ശേഖരിച്ചു. അതിനുശേഷം ഓരോ ഇനത്തിനും പറ്റിയ കൂടുകള്‍ സ്ഥാപിച്ചു. അതില്‍ കോഴികളെ ഇട്ടശേഷം മൃഗസംരക്ഷണ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ട് അഭിപ്രായം തേടി. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. ഫോണ്‍: 9048057693.
ജിമ്മി ഫിലിപ്പ്
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
കർഷകർ കൈകോർത്തു, ഇടനിലക്കാരില്ലാതെ മുതലമട മാമ്പഴം വിപണിയിലേക്ക്
തിരുവനന്തപുരം: മുതലമട മാമ്പഴം എന്ന പേര് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്കു മാത്രമല്ല വിദേശിയുടേ
വെറും വെള്ളരിയല്ല; ആകാശവെള്ളരി
വെള്ളരി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ആകാശവെള്ളരി (Grand granadilla) അത്ര പരിചയമുണ്ടാവില്ല. പാസിഫ്ലോറ ക
ചക്കയിപ്പോൾ പഴയ ചക്കയല്ല
പാവപ്പെട്ടവന്റെ പുരയിടത്തിലെ ഫലവൃക്ഷമെന്ന ലേബലിൽ നിന്നു ഉയർന്ന മൂല്യമുള്ള ഫലങ്ങളുടെ ഗണത്തിലേക്കുള്ള ചക്കയുടെ മാറ്റം കണ്
Latest News
"ഗുരുതര പ്രത്യാഘാതം ഉണ്ടാകും': ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
കെ റെയിൽ കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി
കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ആലപ്പുഴയിൽ എക്സൽ ഗ്ലാസ് കമ്പനിയിൽ തീപിടിത്തം
Latest News
"ഗുരുതര പ്രത്യാഘാതം ഉണ്ടാകും': ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
കെ റെയിൽ കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി
കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ആലപ്പുഴയിൽ എക്സൽ ഗ്ലാസ് കമ്പനിയിൽ തീപിടിത്തം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top