Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
ഇത് തേനൂറും കാലം
നീലവാകച്ചേലില്‍ മറയൂര്‍
Previous
Next
Karshakan
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചിക്കുമായി കാട വളര്‍ത്തുന്നവര്‍ ലക്ഷ്യമിടുന്നതു നിത്യവരുമാനം. ഇതോടൊപ്പം കാടക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന ചെറിയ ഹാച്ചറികളും നിശ്ചിത പ്രായം വരെ കുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കുന്ന നഴ്സറികളും അനുബന്ധമായി നടത്തുന്നവരുമുണ്ട്.
യമനിലെ അഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ജോലിയും സമ്പാദ്യവും ഉപേക്ഷിച്ച് നാട്ടിലെത്തിയ കുടുംബമാണ് ആലപ്പുഴ പള്ളിപ്പുറം ബീന ഔസേപ്പിന്റത്. ഭര്‍ത്താവും രണ്ട് മക്കളും ഓര്‍മകള്‍ നഷ്ടപ്പെട്ട് അവശയായ അമ്മയും ഉള്‍പ്പെടുന്ന ഈ കുടുംബം നിത്യവരുമാനം എന്ന രീതിയിലാണ് കാട വളര്‍ത്തല്‍ ആരംഭിച്ചത്. അമ്മയെ ശുശ്രൂഷിക്കേണ്ടതിനാല്‍ നഴ്സായിരുന്ന ബീന മറ്റൊരു ജോലിക്ക്ശ്രമിച്ചുമില്ല. ഭര്‍ത്താവ് പ്രാദേശികമായ ചില തൊഴിലുകള്‍ ചെയ്തെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി.
അങ്ങനെയിരിക്കെ, ഒരു വരുമാന മാര്‍ഗമായി മുയല് വളര്‍ത്തലിലേക്കു തിരിഞ്ഞു. അതു മെച്ചപ്പെട്ടു വരുന്ന അവസ്ഥയിലാണു മൃഗങ്ങളെ കൊല്ലുന്നതിനെതിരെ നിയമം വന്നത്. മാസങ്ങള്‍ കഴിഞ്ഞാണ് മാംസത്തിനുവേണ്ടി വളര്‍ത്തുന്ന മുയലുകളെ നിയമം ബാധിക്കില്ലന്ന് ഉറപ്പ് കിട്ടിയത്. അപ്പോഴേക്കും ബീന ഉള്‍പ്പെടെ നിരവധിപ്പേര്‍ മുയല് ഫാമുകള്‍ ഉപേക്ഷിച്ചി രുന്നു. തുടര്‍ന്നാണു കാടയൊന്നു പരീക്ഷിച്ചാലോ എന്നാ ലോചിച്ചത്. ആദ്യം 100 കാടകള്‍ വാങ്ങി.
ചേര്‍ത്തല തൈക്കല്‍ കടപ്പുറത്തിനോട് ചേര്‍ന്നുള്ള സ്വന്തം പുരയിടത്തിലായിരുന്നു കാടവളര്‍ത്തലിന്റെ തുടക്കം. അഞ്ച് സെന്റിലെ പരിമിതികള്‍ക്കുള്ളില്‍ ഭര്‍ത്താവ് ഔസേപ്പച്ചന് ഒരുക്കിയ കൂടുകളില്‍ കാടവളര്‍ത്തല്‍ ആരംഭിച്ചു. പരിചയക്കുറവ് മൂലം അറുപത് കാടകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. ബാക്കിയുള്ളവയെ വിറ്റ് കിട്ടിയ പണം കൊണ്ട് 300 കാടകളെ വാങ്ങി. വീണ്ടും പരാജയം.
കടല്‍ ക്കാറ്റും തണുപ്പും ഈര്‍പ്പവും കാടകള്‍ക്ക് പറ്റില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. എന്നാലും പിന്മാറില്ലന്ന ഉറച്ച മനസോടെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോഴാണു സഹോദരന് സാബു സഹായവുമായി എത്തിയത്. അദ്ദേഹം അരലക്ഷം രൂപ നല്കി. 900 കാടകുഞ്ഞുങ്ങളെ വാങ്ങിയാണ് മൂന്നാമത് അങ്കത്തിനിറങ്ങിയത്.
കാടവളര്‍ത്തല്‍
ചെറിയ ജീവിത കാലയളവും കുറഞ്ഞ തീറ്റച്ചെലവും സാധാരണക്കാരന് നിത്യവരുമാനവും ആയതിനാലാണ് കുടുംബിനികള്‍ കാടവളര്‍ത്തലിലേക്കു തിരിയുന്നത്. പെട്ടന്ന് ആദായം കിട്ടുന്ന പക്ഷി വളര്‍ത്തലാ ണിത്. പ്രധാനമായും മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. കുഞ്ഞുങ്ങളുടെ ഉത് പാദനത്തില് ഏര്‍പ്പെടുന്നവര്‍ വളരെ കുറവാണ്.
ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി പരിചരിച്ച് വില്പന നടത്തുന്ന രീതിയാണ് ബീന പിന്തുടരുന്നത്. മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ആണ്-പെണ് ഇനങ്ങളെ തിരിച്ചറിയാം. അതുവരെ കൃത്രിമ ചൂട് നല്‍കിയാണു വളര്‍ത്തുന്നത്. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കാടക്കൂട്ടില്‍ നൂറ് കുഞ്ഞുങ്ങളെ വളര്‍ത്താം.
കോഴിക്കുഞ്ഞുങ്ങളുടെ പരിചരണരീതിയാണു ബീനയുടേത്. ശുദ്ധികരിച്ച തറയില്‍ ചകിരിച്ചോറ് നിരത്തി, ലൈറ്റ് സംവിധാനങ്ങളൊരുക്കി തറയില്‍ കുഞ്ഞുങ്ങളെ പരിപാലിച്ച് വളര്‍ത്തുന്നു. ഒരു കുഞ്ഞിന് ഒരുവാട്ട് ബള്‍ബ് വേണം. ഇപ്രകാരം ലൈറ്റ് സംവിധാനം ഒരുക്കി എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും വളര്‍ത്താം. രണ്ടാഴ്ചവരെ 24 മണിക്കൂറും വെളിച്ചത്തിന്റെ ചൂട് വേണം. ബ്രൂഡര്‍ കൂടുകളില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഇടരുത്. ആദ്യത്തെ ആഴ്ചയില്‍ കുഞ്ഞുങ്ങളെ ചണച്ചാക്ക് വിരിച്ച് സംരക്ഷിക്കുന്ന രീതി ചിലര്‍ പിന്തുടരുന്നുണ്ട്. ന്യൂസ്പേപ്പര്‍ തറയില്‍ വിരിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരും കുറവല്ല.
തറയില്‍ വിരിച്ച ന്യൂസ്പേപ്പറിലാണ് ആദ്യഘട്ടത്തില്‍ തീറ്റ നല്‍കുന്നത്. ഉയരമില്ലാത്തതും കുഞ്ഞുങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയുന്നതുമായ ചെറിയ പാത്രങ്ങളില്‍ വെള്ളം നല്‍കണം. വെള്ളത്തില്‍ വീണ് കാടക്കുഞ്ഞുങ്ങള്‍ ചാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമില്ലാത്ത പാത്രങ്ങളിലാണു വെള്ളം നല്‍കേണ്ടത്. നാലാഴ്ച പരിചരിച്ച് കഴിഞ്ഞാല്‍ ആണ്-പെണ് കാടകളെ മാറ്റിപാപ്പിക്കണം. ആണ് കാടയുടെ നെഞ്ച് ഭാഗം ചെറുതും ബ്രൗണ്‍ വെള്ള തൂവലുകളാല്‍ മൂടപ്പെട്ടുമിരിക്കും.
പെണ് കാടകളുടേത് വീതിയുള്ള നെഞ്ചാണ്. ബ്രൗണ്‍ തുവലുകളില്‍ കറത്ത പൊട്ടുകളും കാണാം. ഏഴാമത്തെ ആഴ്ച മുതല്‍ കാടകള്‍ മുട്ടയിട്ട് തുടങ്ങും. മുട്ടയിടുന്ന കാടകള്‍ക്ക് ദിവസം 16 മണിക്കൂര്‍വരെ വെളിച്ചം ആവശ്യമാണ്. പറന്നു നടക്കുവാന്‍ കഴിയുന്ന സൗകര്യം കൂടിന് ഉണ്ടെങ്കില്‍ മുട്ടകളുടെ എണ്ണം കുറയും.
അമ്പത്തിരണ്ട് ആഴ്ചവരെ മുട്ടയിടുന്ന പക്ഷിയാണു കാട. ഒരു മുട്ടയ്ക്ക് ശരാശരി പത്ത് ഗ്രാം തൂക്കം വരും. ഒരു കാടയില്‍ നിന്ന് 300 മുട്ടവരെ പ്രതീക്ഷിക്കാം. മുട്ട ഉല്പാദനം കുറഞ്ഞാല്‍ മാംസത്തിനായി വില്‍ക്കും. മുട്ടയിടുന്നതിന് മുമ്പായി പെണ്‍കാടകളെ വില്‍ക്കുന്ന രീതിയാണ് ബീന പിന്തുടരുന്നത്.
ആണ് കാടകളെ പ്രത്യേകം പരിപാലിച്ച് ആറാഴ്ച കഴിയുമ്പോല്‍ മാംസത്തിനായി വില്പന നടത്തുന്നു. ഒന്നിന് മുപ്പത്തഞ്ച് രൂപ നിരക്കിലാണ് വില്പന. നാലാഴ്ച പ്രായമായ പെണ്‍കാടകള്‍ക്ക് 40 രൂപയാണു വില.
പരിചരണം
കാടകളെ എല്ലാക്കാലത്തും വളര്‍ത്താമെന്നതിനു പുറമെ ഇവയെ വളരെ ചെറിയ സ്ഥലത്ത് പോലും വളര്‍ത്താം. ടെറസോ ചായ്പ്പോ മതി. ഒരു കോഴിക്ക് വേണ്ട സ്ഥലത്ത് പത്ത് കാടകള്‍ക്കു കഴിയാം. ഉയരം കുറഞ്ഞ പ്രത്യേക കൂടുകളാണ് വേണ്ടത്. ഓടി നടക്കാനും പറക്കാനും സൗകര്യം നല്കിയാല് തൂക്കവും മുട്ടയും കുറയുമെന്നാണ് ബീനയുടെ അഭിപ്രായം. വിരിഞ്ഞിറങ്ങിയ ഉടന്‍ കാടകളെ വാങ്ങി വളര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് പരിചരണബുദ്ധിമുട്ട് ഉണ്ടാക്കും.
മൂന്നാഴ്ചയെങ്കിലും പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് ലാഭകരം. ആദ്യ ത്തെ മൂന്നാഴ്ച ചൂടും പ്രത്യേക ശ്രദ്ധയും ആവശ്യമാണ്. മൂന്നാഴ്ച കഴിയുമ്പോള്‍ ഗ്രോവര്‍ കൂട്ടിലേയ്ക്ക് മാറ്റും. നാലടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ അറുപത് മുതല്‍ 75 വരെ കാടകളെ വളര്‍ത്താം. ഇതില്‍ തീറ്റയ്ക്കും വെള്ളത്തിനും സൗകര്യമുണ്ടാവണം. വാങ്ങു ന്ന കൂടുകളില്‍ വെള്ളപ്പാത്രങ്ങളും തീറ്റയ്ക്കുള്ള പാത്തിയും ഉണ്ടായിരിക്കും.
ബോയിലര്‍ കോഴികള്‍ക്ക് നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റകള്‍ തന്നെയാണ് ആറാഴ്ചവരെ കാടകള്‍ക്ക് നല്‍കുന്നത്. മുട്ടയിട്ട് തുടങ്ങിയ ശേഷമാണ് മുട്ടക്കാടകള്ക്കു തീറ്റ നല്കു ന്നത്. ചിലര്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ പ്രത്യേക അളവില്‍ കക്കപൊടിച്ചിട്ട് മുട്ടക്കാടതീറ്റയായി നല്‍കുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമായ തീറ്റയാണു ബീന നല്‍കുന്നത്. കൊറോണയുടെ മറവില്‍ ഒരുചാക്ക് തീറ്റയ്ക്ക് 500 മുതല്‍ 750 രൂപ വില കൂടിയിട്ടുണ്ട്.
സ്വന്തം പുരയിടത്തില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് നല്കി പ്രതിമാസം പതിനയ്യായിരം രൂപ വാടയ്ക്ക് ഒരു ഏക്കര്‍ സ്ഥലം എടുത്ത് 2018-ല്‍ കാടവളര്‍ത്തല്‍ വിപുലമാക്കി. കാടകള്‍ക്കുള്ള കൂടുകള്‍ ഭര്‍ത്താവ് ഔസേപ്പാണ് നിര്‍മിച്ചത്. കൂടുകള്‍ സ്ഥാപിച്ചതിന് ശേഷമുള്ള സ്ഥലത്ത് പച്ചക്കറികളും കൃഷി ചെയ്തു. മെച്ചപ്പെട്ട വരുമാനം കാടകളില് നിന്നും കൃഷിയില്‍ നിന്നും ലഭിച്ചിരുന്നു.
ആവശ്യക്കാര്‍ക്ക് കുഞ്ഞുങ്ങളെ നല്‍കാനായി 5000 മുട്ട വിരിയിക്കാന്‍ കഴിയുന്ന ചെറിയൊരു ഹാച്ചറിയും ഒരുക്കി. പ്രതീക്ഷിക്കാതെ കടന്നുവന്ന കൊറോണ മൂലം കാടപരിപാലനം നഷ്ടത്തിലായി. തുടര്‍ന്നാണ് കാട ഫാം പള്ളിപ്പുറത്തേക്കു മാറ്റിയത്.
കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ കൂടുകള്‍ നിര്‍മിച്ച് കൂടുകളിലോ ഡീപ്പ് ലിറ്റര്‍ രീതിയിലോ വളര്‍ത്താം. നല്ലരീതിയില്‍ പരിപാലിച്ചാല്‍ 300 മുട്ടയില്‍ കുറയാതെ ഒരു കാടയില്‍ നിന്ന് ലഭിക്കും. പരിപാലനത്തിന് എളുപ്പം കൂടുകളാണ്. കാടപരിപാലനത്തിന്റെ 70% വരെ ചെലവ് തീറ്റയ്ക്കാണ് വരുന്നത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും നല്‍കണം.
ഒരുവര്‍ഷം ഒരു കാടയ്ക്ക് എട്ട് കിലോയോളംതീറ്റ വേണം. നല്ല വായുസഞ്ചാരവും വൃത്തിയും കൂടുകള്ക്കുണ്ടാകണം. വീടുകള്‍ക്ക് അനുയോജ്യമായ രീതി കേജ് സിസ്റ്റമാണ്. വീടുകളോട് ചേര്‍ന്ന് കെട്ടിത്തൂക്കിയോ നിലത്ത് ഉറപ്പിച്ചോ വയ്ക്കാം. 25 മുതല്‍ ആയിരം കാടകളെ വരെ വളര്‍ത്തുവാന്‍ കഴിയുന്ന കേജ് സിസ്റ്റം ലഭ്യമാണ്.
പൊതുവെ കോഴികളെക്കാള്‍ കാടകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്. പഴകിയയോ പൂപ്പല്‍ ബാധുള്ളതോ ആയ കീറ്റകള്‍ നല്കരുതെന്നു മാത്രം. രക്താതിസാരം, വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളാണ് പരിചരണക്കുറവ് മൂലം ഉണ്ടാകുന്നത്.
കാട വളര്‍ത്തലിനോടൊപ്പം പാട്ടഭൂമിയില്‍ വിവിധതരം പച്ചക്കറികളും റെഡ്ലേഡി പപ്പായ കൃഷിയും ഉണ്ട്. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന റെഡ് ലേഡി പപ്പായയുടെ നൂറ് തൈകളാണു നട്ടത്. ഇതില്‍ നാല്പതെണ്ണം പിടിച്ചു കിട്ടി. മികച്ചവിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബീനയും ഔസേപ്പച്ചനും. കിലോ യ്ക്ക് നാല്പത് രൂപ നിരക്കിലാണ് പപ്പായ വില്‍ക്കുന്നത്.
പ്രജനനം
വ്യവസായിക അടിസ്ഥാനത്തില്‍ കൂടുതല്‍പേരും വളര്‍ത്തുന്നത് ജാപ്പനീസ് കാടകളാണ്. വനമേഖലയില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തിയത് ജാപ്പാന്‍കാരാണ്. നൂതന പ്രജനന രീതികളിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ പരിപാലനം തുടങ്ങിയതോടെ ഇവയുടെ പേര് ജാപ്പനീസ് ക്വയില്‍ എന്നായി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ ലളിതമായ രീതിയില്‍ പരിചരിക്കാന്‍ കഴിയുന്ന പക്ഷിയാണ് കാട. മുട്ടയിടാന്‍ പാകമാകുന്ന ഒരു പെണ്‍കാടയ്ക്ക് 175 മുതല്‍ 200 ഗ്രാം വരെ തൂക്കമുണ്ടാകും. ആണ് കാടകള്‍ക്ക് പരമാവധി 150 ഗ്രാം വരെ. ഏഴ് ആഴ്ച പ്രായമാകുമ്പോഴാണ് മുട്ടയിടാന്‍ തുടങ്ങുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് മുട്ടയിടല്‍.
ഗുണമേന്മയുള്ള മുട്ടകള്‍ കിട്ടാന്‍ പെണ്കാടകളോടൊപ്പം ആണ് കാടകളും ആവശ്യമാണ്. 66 ദിവസം പ്രായമെത്തിയ കാടകളില് നിന്ന് അമ്പത് ശതമാനം വരെ മുട്ടയുല്പാദനം ഉണ്ടാകും. പത്താഴ്ച പൂര്‍ത്തിയാകുന്നതിനുമുമ്പേ പെണ്‍കാടകള്‍ക്കൊപ്പം ആണ് കാടകളെയും വളര്‍ത്തണം. പ്രജനനത്തിനായുള്ള മുട്ടകള്‍ ലഭിക്കാന്‍ ഒരു ആണ്‍കാടയ്ക്ക് മുന്ന് പെണ്‍കാട എന്ന അനുപാതത്തില്‍ പരിചരിക്കണം.
നൂറ് പെണ്‍കാടകള്‍ ഉണ്ടെങ്കില്‍ ആഴ്ചതോറും മൂന്നൂറ് മുട്ട ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കാടപ്പക്ഷികള്‍ക്ക് ഇല്ലാത്തതിനാല്‍ മുട്ടകള്‍ കൃത്രിമമായിട്ടാണ് വിരിയിക്കുന്നത്. കുഞ്ഞുങ്ങളുടെ ഉത്പാദനം കൊറോണ പ്രശ്നങ്ങളെ തുടര്‍ന്ന് ബീന നിര്‍ത്തി. ഇപ്പോള്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി പരിചരിച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്.
ഫോണ്‍: 9048625870
നെല്ലി ചെങ്ങമനാട്
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
കർഷകർ കൈകോർത്തു, ഇടനിലക്കാരില്ലാതെ മുതലമട മാമ്പഴം വിപണിയിലേക്ക്
തിരുവനന്തപുരം: മുതലമട മാമ്പഴം എന്ന പേര് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്കു മാത്രമല്ല വിദേശിയുടേ
വെറും വെള്ളരിയല്ല; ആകാശവെള്ളരി
വെള്ളരി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ആകാശവെള്ളരി (Grand granadilla) അത്ര പരിചയമുണ്ടാവില്ല. പാസിഫ്ലോറ ക
ചക്കയിപ്പോൾ പഴയ ചക്കയല്ല
പാവപ്പെട്ടവന്റെ പുരയിടത്തിലെ ഫലവൃക്ഷമെന്ന ലേബലിൽ നിന്നു ഉയർന്ന മൂല്യമുള്ള ഫലങ്ങളുടെ ഗണത്തിലേക്കുള്ള ചക്കയുടെ മാറ്റം കണ്
Latest News
നടിയെ ആക്രമിച്ച കേസ്: "വിഐപി' ശരത് അറസ്റ്റിൽ
"പെട്രോൾ തീർന്നു, ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണം'- ദുരവസ്ഥ വിവരിച്ച് വിക്രമസിംഗെ
"ഗുരുതര പ്രത്യാഘാതം ഉണ്ടാകും': ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Latest News
നടിയെ ആക്രമിച്ച കേസ്: "വിഐപി' ശരത് അറസ്റ്റിൽ
"പെട്രോൾ തീർന്നു, ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണം'- ദുരവസ്ഥ വിവരിച്ച് വിക്രമസിംഗെ
"ഗുരുതര പ്രത്യാഘാതം ഉണ്ടാകും': ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top