Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഞ്ഞള്‍ നടാം... ആദായം നേടാം
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച...
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം;...
Previous
Next
Karshakan
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃതിയുടെ സ്വാഭാവികത പരമാവധി ഉള്‍ക്കൊണ്ട്, മണ്ണും, വിളകളും മനുഷ്യപ്രയത്നവും സമന്വയിക്കുമ്പോഴാണ് ജൈവക്കൃഷിയുടെ ഗുണഫലങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്.
വിഷലിപ്തമല്ലാത്ത ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം ഉത്പാദനക്ഷമതകൂട്ടാനും സുസ്ഥിരമായ ഉത്പാദനം ഉറപ്പുവരുത്താനും കൂടുതല്‍ വില ലഭിക്കാനുമുളള കൃഷിരീതിയാണു ജൈവക്കൃഷി. ജൈവകൃഷി ചെയ്യാന്‍ പുറപ്പെടുന്ന കാര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ശരിയായ ജൈവക്കൃഷി രീതികളെക്കുറിച്ചുളള അജ്ഞതയാണ്.
പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ജീവനുളള വസ്തുക്കളും അവയുടെ അവശിഷ്ടങ്ങളും ചേര്‍ത്തു മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്തുകയും ജൈവികമാര്ഗങ്ങള് അവലംബിച്ച് കീടരോഗനിയന്ത്രണം സാധ്യമാക്കു കയും ചെയ്യുക എന്നതാണു ജൈവക്കൃഷിരീതിയുടെ സത്ത. ഗുണമേന്മ യുളള ഉത്പാദനോപാധികളുടെ ലഭ്യത ജൈവകൃഷിയില്‍ വളരെ പ്രധാനപ്പെട്ടതാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കായംകുളം ഒന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കൊരു വഴികാട്ടിയാണ്. ഗുണമേന്മയുളള 40-ല്‍ പരം ഉത്പാദനോപാധികള്‍ ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. അതില്‍ത്തന്നെ 25-ല്‍പ്പരം ജൈവകൃഷി ഉത്പാദനോപാധികളാണ്.
വിവിധതരം ജൈവവളങ്ങള്‍, വളര്‍ച്ചാത്വരകങ്ങള്‍, ജൈവകീട നാശിനികള്‍, മിത്രബാക്ടീരിയകള്‍, മിത്രകുമിളുകള്‍, ജീവാണുവളങ്ങള്‍, കുമിള്‍നാശിനികള്‍, ഫിറമോണ്‍ കെണികള്‍, സൂക്ഷ്മ മൂലക മിശ്രിതങ്ങള്‍, ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍, കൂണ്‍വിത്ത് എന്നിവ യെല്ലാം ഈ കേന്ദ്രത്തില്‍ ഉത്പാദി പ്പിച്ച് വിതരണം ചെയ്തു വരുന്നു.
ജൈവവളങ്ങള്‍
മണ്ണിന്റെ ഉത്പാദക്ഷമതയില്‍ സുപ്രധാനപങ്ക് വഹിക്കുന്ന ഒന്നാണു ജൈവാംശം. മണ്ണിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ സംരക്ഷിക്കുന്നതില്‍ മണ്ണിലെ ജൈവാംശത്തിന് വലിയ പങ്കുണ്ട്. നിരന്തരവും, സമൃദ്ധവുമായ ജൈവവള പ്രയോഗത്തിലൂടെ മാത്രമേ മണ്ണിലെ ജൈവാംശം നിലനിര്‍ത്തു വാന്‍ സാധിക്കൂ.
മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, ട്രൈക്കോ ഡെര്‍മയും വേപ്പിന് പിണ്ണാക്കും ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണക പ്പൊടി എന്നിവ ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനാവശ്യമായ മണ്ണിരകളും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഗ്രോ ബാഗുകളിലും, ചെടിച്ചട്ടികളിലും കൃഷി ചെയ്യുന്നവര്‍ക്കായി സമ്പുഷ്ടീ കരിച്ച ജൈവവളക്കട്ടകളും ഇവിടെ നിന്നു ലഭിക്കും.
വളര്‍ച്ചാത്വരകങ്ങള്‍
ജൈവകൃഷിയുടെ ആരംഭകാലത്ത് മണ്ണിലെ ജൈവാംശത്തിന്റെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുപരിഹരിക്കാന്‍ പലതരം ജൈവവളക്കൂട്ടുകള്‍ വളര്‍ച്ചാ ത്വരകങ്ങളായി ഉപയോഗിക്കണം. പഞ്ചഗവ്യം, ദശഗവ്യം, മത്തിശര്‍ക്കര മിശ്രിതം എന്നിവ ഈ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വളര്ച്ചാത്വര കങ്ങളാണ്.
പശുവില്‍ നിന്നു കിട്ടുന്ന അഞ്ച് ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണു പഞ്ചഗവ്യംനിര്മിക്കുന്നത്. കീടങ്ങളെ വികര്ഷിക്കാന് കഴിവുളള അഞ്ചു സസ്യങ്ങളുടെ ഇലകളുടെ സത്തു ചേര്‍ത്താണ് ദശഗവ്യം ഉണ്ടാക്കുന്നത്. ദശഗവ്യം ഒരു കീടനാശിനിനായും ഉപയോഗിക്കാം. മത്തിയും, ശര്ക്ക രയും ചേര്‍ത്ത് നിര്‍മിക്കുന്ന ഫിഷ് അമിനോ ആസിഡ് എന്ന പേരിലറിയ പ്പെടുന്ന മത്തിശര്‍ക്കര മിശ്രിതം ഒരു വളര്‍ച്ചാത്വരകം മാത്രമല്ല, നെല്ലി ലെയും പയറിലെയുമൊക്കെ ചാഴി കളെ നിയന്ത്രിക്കാനും ഉപയോഗിക്കാവുന്നതാണ്.
ജീവാണുവളങ്ങള്‍
അശാസ്ത്രീയ കൃഷിരീതികളിലൂടെ മണ്ണിലെ ജൈവാംശം കുറയുകയും, മണ്ണിന്റെ ഘടന നഷ്ടപ്പെടുകയും അമ്ലത കൂടുകയും ചെയ്തതുമൂലം മണ്ണിലുളള സൂക്ഷമ ജീവികളുടെ എണ്ണം വളരെക്കുറഞ്ഞു. ഈ സാഹ ചര്യത്തിലാണ് കൃത്രിമമായി സൂക്ഷമ ജീവികളെ മണ്ണിലേയ്ക്ക് കൊടുക്കുന്ന ജീവാണു വളപ്രയോഗത്തിന് പ്രാധാ ന്യമേറുന്നത്. നൈട്രജന്റെ ലഭ്യത കൂട്ടുന്ന അസോസ്പൈറില്ലം, അ സോള എന്നീ ജീവാണു വളങ്ങളും, ഫോസ്ഫറസ് ലഭ്യത കൂട്ടുന്ന മിത്രകുമിളുകളായ വാം, പൊട്ടാസ്യം ലഭ്യത കൂട്ടുന്ന പൊട്ടാസ്യം സോലു ബിലൈസിംഗ് ബാക്ടീരിയ എന്നീ ജീവാണുവളങ്ങളും ഈ കേന്ദ്ര ത്തിലുണ്ട്.
ജൈവിക കീട-രോഗനിയന്ത്രണം
പ്രകൃതിക്ക് കോട്ടംതട്ടാത്ത ജൈവകൃഷിരീതിയില്‍ രാസരഹിത കീടരോഗനിയന്ത്രണം ഏറെ പ്രാധാ ന്യം അര്‍ഹിക്കുന്നു. അപകടരഹി തവും, പരിസരമലിനീകരണം ഉണ്ടാ ക്കാത്തതും ഏറ്റവും സുരക്ഷിതവു മായ ജൈവകീടനാശിനികളും, മിത്രകുമിളുകളും, മിത്രബാക്ടീരി യകളും, വിഷലിപ്തമാവാത്ത വിവി ധതരം കെണികളും വേണം ജൈവ ക്കൃഷിയില്‍ പ്രയോഗിക്കേണ്ടത്.
ജൈവിക രോഗനിയന്ത്രണോപാധികള്
രോഗകാരികളായ കുമിളുകളെ നശിപ്പിക്കുകയും സസ്യവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന ഒരു മിത്രകുമിളാണ് ട്രൈക്കോഡെര്‍മ വിറിഡെ. അതുപോലെതന്നെ, രോഗനിയന്ത്രണത്തിനു സഹായിക്കുന്ന ഒരു മിത്രബാക് ടീരിയയാണ് സ്യൂഡോമോ ണാസ് ഫ്ളൂറസെന്‍സ്. സസ്യ വളര്‍ച്ച ത്വരിതപ്പെ ടുത്തു ന്ന ഒരു വളര്‍ച്ചാത്വരകം കൂടിയാണ് സ്യൂഡോ മോണാസ്.
ട്രൈക്കോ ഡെര്‍മ സ്യൂഡോ മോണാസ് എന്നിവ ഈ കേന്ദ്രത്തിലെ ബയോ കണ് ട്രോള്‍ ലാബില്‍ ഉത്പാ ദിപ്പിച്ച് വിതരണം ചെയ്തു വരുന്നു. വിത്തു പചാരം, തൈകള്‍ മുക്കി വയ്ക്കല്‍, മണ്ണില്‍ ചേര്‍ത്ത് കൊടുക്കല്‍, ഇലകളില്‍ തളിച്ചു കൊടുക്കല്‍, ചെടി കളുടെ ചുവട്ടില്‍ തടം കുതിര്‍ക്കെ ഒഴിച്ചു കൊടുക്കല്‍ എന്നി ങ്ങനെ പല രീതിയില്‍ ഇവ ഉപയോഗിക്കാവുന്ന താണ്.
ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിള്‍ ഇലതീ നിപ്പുഴുക്കള് ക്കെതിരെയും, വാഴയിലെ പിണ്ടി പ്പുഴുവി നെതിരെയും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ലെക്കാ നിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെയും, മെറ്റാറൈ സിയം അനി സോപ്ലിയെ എന്ന മിത്രകുമിള്‍ വേരു തീനിപ്പുഴുക്കള്‍ ക്കെതിരെയും വളരെ ഫലപ്രദമാണ്. ഇവ ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്യുന്നുണ്ട്.
ജൈവ കീടനാശിനികള്‍
സസ്യജന്യകീടനാശിനികള് ഉപയോഗിച്ചുളള ജൈവീക കീട നിയന്ത്രണം ജൈവക്കൃഷിയില്‍ പ്രധാനമാണ്. പച്ചക്കറിക്കൃഷിയിലെ ഒട്ടുമിക്ക കീടങ്ങള്‍ക്കെതിരെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സോപ്പ്, പുകയിലക്കഷായം എന്ന ജൈവകീടനാശിനി നിര്‍മിക്കാനുളള കൂട്ട് എന്നിവ ഈ കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരുന്നു. ബോര് ഡൊമിശ്രിതം നിര്‍മിക്കാനുളള കുമ്മായവും തുരിശും ഇവിടെ നിന്നു ലഭിക്കും.
ഫിറമോണ്‍ കെണികള്‍
കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പി ക്കാന്‍ സഹായിക്കുന്ന ഫിറമോണ്‍ കെണികള്‍ ജൈവക്കൃഷിയില്‍ ഫലപ്രദമായി ഉപയോഗിക്കാം. പച്ചക്കറികളിലെ കായീച്ചകള്ക്കെ തിരെ ഉപയോഗിക്കുന്ന ക്യൂല്യൂര് കെണികള്‍, മാവിലെ പഴയീച്ചകള്‍ ക്കെതിരെ ഉപയോഗിക്കുന്ന മീഥൈല്‍ യൂജിനോള്‍ കെണി എന്നിവ ഈ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തി വരുന്നു.
പച്ചക്കറിക്കൃഷിക്കൂട്ട്
ഗ്രോബാഗുകളിലും, ചെടിച്ചട്ടി കളിലും പച്ചക്കറിക്കൃഷി ചെയ്യുന്നവര്‍ ക്കായി തയാറാക്കിയ പ്രകൃതിസൗ ഹൃദ പച്ചക്കറിക്കൃഷിക്കൂട്ടാണ് ഏകാ കിറ്റ്. കൃഷിക്കാവശ്യമായ കുമ്മായം, ജൈവവളക്കട്ടകള്, വളര്ച്ചാത്വര കങ്ങള്‍, അവശ്യ പോഷകമൂലക ങ്ങള്, ജൈവിക കീടരോഗ നിയന്ത്ര ണോ പാധികള്‍ എന്നിവയെല്ലാം ഇതിലുണ്ട്.
ഒരുക്കാം ഒരു പോഷകത്തോട്ടം
ഓരോവീട്ടിലും ഒരു പോഷക ത്തോട്ടം ഒരുക്കാന്‍ സഹായി ക്കുന്ന തിനായി പോഷകത്തോട്ട നിര്‍മാണ ത്തിനാവശ്യമായ പച്ചക്കറിത്തൈ കളും, ഫലവര്ക്ഷ ത്തൈകളും അട ങ്ങിയ 'ഒരുക്കാം ഒരു പോഷക ത്തോട്ടം' എന്ന നുട്രീഷന്‍ ഗാര്ഡന് കിറ്റ് ഇവിടെ ലഭ്യ മാണ്.
ജൈവകിറ്റ്
വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി യിലെ ജൈവിക കീടരോഗ നിയന്ത്രണ ത്തിനു തകുന്ന ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്, വേപ്പെണ്ണ- വെളുത്തുളളി കാന്താരിസോപ്പ് എന്നിവയടങ്ങിയ ജൈവകിറ്റ് ഈ കേന്ദ്ര ത്തില്‍ ലഭ്യമാണ്.
സൂക്ഷമ മൂലകമിശ്രിതങ്ങള്
ദ്വിതീയ മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം എന്നിവയു ടേയും, സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവയുടെയും അഭാവം മിക്കവാറും എല്ലാ വിളകളിലും ഉത്പാദനക്ഷമതയെ സാര മായി ബാധിക്കുന്നതായി കണ്ടു വരുന്നു. മണ്ണിനെ മലിന മാക്കാതെ ഈ മൂലകങ്ങളെ ആവശ്യമായ അളവില്‍ ലഭ്യ മാക്കാന് സഹായിക്കുന്ന പത്ര പോഷണ ക്കൂട്ടുകള്‍ ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യു ന്നുണ്ട്. ദ്വിതീയ സൂക്ഷ്മ മൂലക മിശ്രിതമായ വെജിറ്റ ബിള്‍ മിക്സചര്‍, സൂക്ഷ്മമൂലക മിശ്രിതങ്ങളായ സമ്പൂര്‍ണ്ണ-നെല്ല്, സമ്പൂര്‍ണ്ണ-വാഴ, സമ്പൂര്‍ണ്ണ-പച്ചക്കറി എന്നിവയും ഇവിടെ ലഭ്യമാണ്.
വിത്തും, നടീല്‍ വസ്തുക്കളും
നെല്ല്, എളള്, പച്ചക്കറി, വാഴ, തെങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങു വര്‍ഗങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍, തീറ്റ പ്പുല്‍ തുടങ്ങി യവയുടെ ഗുണമേ ന്മയുളള വിത്തുകളും നടീല്‍ വസ്തു ക്കളും, ടിഷ്യൂക്കള്ച്ചര് വാഴത്തൈ കളും ഇവിടെ ലഭ്യമാണ്. സ്വയം തൊഴില്‍ കണ്ടെ ത്താന് കര്‍ഷകരെ സഹായിക്കുന്ന കൂണ് കൃഷി ക്കാവശ്യമായ ഗുണമേന്മ യുളള കൂണ്‍വിത്തുകളും, കൂണും ഇവിടെ ഉത്പാദിപ്പിക്കുന്നു. കൂണ് കൃഷിയിലും, തേനീച്ച വളര് ത്തലിലും, നഴ്സറി പരി പാല ത്തിലും കര്‍ഷ കര്‍ക്ക് പരിശീ ലനവും നല്കിവരു ന്നുണ്ട്.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍
മഞ്ഞള്‍പ്പൊടി, ദന്തപ്പാല യെണ്ണ, കാര്‍ഷികവിളകളില്‍ നിന്നുമുളള മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന സ്വയം സഹായസംഘത്തിന്റെ നേതൃ ത്വത്തില്‍ ഉത്പാദിപ്പിച്ചു വിത രണം ചെയ്തു വരുന്നു. ഫോണ്‍: 9497697231
ഡോ. വി. മിനി, ഡോ. എസ്. എല്‍. ലക്ഷ്മി, ഡോ. ജി. സുജ
കാര്‍ഷിക ഗവേഷണ കേന്ദ്രം, ഓണാട്ടുകര
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
Latest News
എകെജി സെന്റർ ആക്രമണം: പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
മണിപ്പുരിൽ 21 മൃതദേഹങ്ങൾ കണ്ടെത്തി
മാർതോമാശ്ലീഹായുടെ 19-ാം ശതോത്തര സുവർണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരിൽ
തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു
മെഡിസെപ്: 240 എംപാനൽഡ് ആശുപത്രികളുടെ പട്ടികയായി
Latest News
എകെജി സെന്റർ ആക്രമണം: പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
മണിപ്പുരിൽ 21 മൃതദേഹങ്ങൾ കണ്ടെത്തി
മാർതോമാശ്ലീഹായുടെ 19-ാം ശതോത്തര സുവർണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരിൽ
തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു
മെഡിസെപ്: 240 എംപാനൽഡ് ആശുപത്രികളുടെ പട്ടികയായി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top