Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മണ്ണിലുറച്ചു നില്ക്കാന് ഗോപിയുടെ മള്‍ട...
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്...
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
Previous
Next
Karshakan
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്. 2010-ല്‍ മരച്ചീനി ഇലയില്‍ നിന്നു തയാറാക്കിയ സൗഹൃദകിടനാശിനികളുമായി വിളസംരക്ഷണത്തിനെത്തിയതോടെയാണു ജെപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോ. സി. എ. ജയപ്രകാശ് ശ്രദ്ധേയനായത്.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സ്ഥാപനമായ തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ഡോ. ജയപ്രകാശ്. നന്മ, മേന്മ, ശ്രേയ എന്നീ മൂന്നു ജൈവ കീടനാശിനികളാണ് അദ്ദേഹം കര്‍ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍, വാഴയിലെ തടതുരപ്പന്‍ പുഴുവും ഇലതീനിപ്പുഴുവും മാണവണ്ടും മാണപ്പുഴുവും ഇലച്ചെള്ളും, മുളക്, പയര്‍, തക്കാളി, പാവല്‍, പടവലം, ചുരയ്ക്ക, കോവല്‍, കത്തിരി, വഴുതന, ചേന തുടങ്ങിയവയിലെ ഉപദ്രവകാരികളായ വിവിധ കീടങ്ങളും നന്മയുടെയും മേന്മയുടെയും മുന്നില്‍ തോറ്റു തുന്നം പാടി. ഇതോടെ കൃഷിവകുപ്പും വി.എഫ്.പി.സി.കെയും കേരള കാര്‍ഷികസര്‍വകലാശാലയുമൊക്കെ നന്മയുടെയും മേന്മയുടെയും ശ്രേയയുടെയും പ്രചാരകരുമായി.
ഐ.എസ്.ആര്.ഒ ഡിസൈന്‍ ചെയ്ത ഒരു പ്ലാന്റ് കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലുണ്ട്. ഇതിന്റെ സഹായത്തോടെയാണു മരച്ചീനി ഇലയില്‍ നിന്ന് കീടനാശിനി സത്തായ സയനോജെന്‍ വേര്‍തിരിച്ചെടുത്തത്. ഇലകള്‍ക്കു പുറമെ കിഴങ്ങിന്റെ തൊലിയും കീടനാശിനി നിര്‍മിതിക്ക് ഉപയോഗിക്കാം. ഒരു ഹെക്ടറില്‍ മരച്ചീനി കൃഷി ചെയ്യുമ്പോള്‍ ഇത്തര ത്തില്‍ ഇലകളും കിഴങ്ങിന്റെ തൊലിയും ഉള്‍പ്പെടെ 5 ടണ്ണോളം ബയോവേസ്റ്റ് വരുമെന്നാണ് കണക്ക്. ഈ ബയോവേസ്റ്റില്‍ നിന്നാണ് ഡോ. ജയപ്രകാശും സംഘവും മൂന്ന് ജൈവകീടനാശിനികളും നിര്‍മിച്ചത്. ഇതു കേരളത്തില്‍ മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ എത്തി.
ജൈവകീടനാശിനികള്‍ പാടത്തും പറമ്പിലും വിജയഗാഥ രചിച്ചുകൊണ്ടിരിക്കെയാണു ജെ.പി.ക്ക് മറ്റൊരു സംശയമുണ്ടായത്. ജൈവകീടനാശിനി നിര്‍മിക്കുമ്പോള്‍ ബാക്കി വരുന്ന ഇലക്കുഴമ്പിന് (സ്ലറി) മറ്റെന്തെങ്കിലും ഉപയോഗം ഉണ്ടാകില്ലേ? സ്ലറിയില്‍ ഹരിതഗൃഹവാതകമായ മീഥെയിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള മെഥനോജനറ്റിക്ക് ബാക്റ്റീരിയ ഉണ്ടാകാന്‍ സാധ്യതയില്ലേ എന്നും അദ്ദേഹം ചിന്തിച്ചു. സാധാരണഗതിയില്‍ ഇലകളില്‍ നിന്ന് വാതകം ഉത്പാദിപ്പിക്കുക അത്ര എളുപ്പമല്ല. കാരണം അവയിലുള്ള സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിന്‍ ഇവയൊന്നും ജൈവവാതക ഉത്പാദനത്തിന് അനുകൂലവുമല്ല.
എങ്കിലും കീടനാശിനി ഉത്പാദനത്തിനുവേണ്ടി പ്ലാന്റില്‍ അരച്ചു കഴിഞ്ഞ് സ്ഥിതിക്ക് ഇലകളുടെ ഘടനയ്ക്കു എന്തെങ്കിലും സാരമായ മാറ്റങ്ങള്‍ വന്നുകൂടായ്കയില്ലല്ലോ. ഇലയ്ക്ക് സംഭവിച്ചിരിക്കാവുന്ന ഈ പരിണാമവേളയില്‍ ഒരു പക്ഷെ മീഥെയില് ഉത്പാദകരായ മെഥനോജനറ്റിക്ക് ബാക്റ്റീരിയയ്ക്കു ഇലകളില്‍ കടന്നു കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലല്ലോ. ഗവേഷണ കേന്ദ്രത്തിലെ കെമിസ്റ്റായ ഡോ. രാജേശ്വരിയും ജെപി യുടെ ഈ സംശയം ന്യായീകരിക്കുകയാണ് ചെയ്തത്.
കൂടുതല്‍ വ്യക്തതയ്ക്കായി തിരുവനന്തപുരത്ത് പാപ്പനംകോടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സീനിയര്‍ മൈക്രോബയോളജിസ്റ്റായ ഡോ. കൃഷ്ണകുമാറിനെ സമീപിച്ചു.
ബയോഗ്യാസ് ഉണ്ടാക്കാന്‍ വളരെ സാധ്യതയുള്ള അസംസ്കൃത വസ്തുവാണ് സ്ലാറിയെന്നും ഇതില്‍ മീഥെയിന്‍ ഉത്പാദക ബാക്റ്റീരിയയുടെ തോത് ഏകദേശം 60 ശതമാനത്തോളം വരുമെന്നുമുള്ള ഡോ. കൃഷ്ണകുമാറിന്റെ അഭിപ്രായം ഡോ. ജയപ്രകാശിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വൈകിയില്ല, ഗവേഷണസ്ഥാപനത്തില്‍ തന്നെ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് മരച്ചീനി ഇലയുടെ സ്ലറിയില്‍ നിന്ന് ഇന്ധനം ഉത്പാദനം തുടങ്ങുകയും ചെയ്തു. ജെപിയുടെ ഗവേഷണ സപര്യയിലെ രണ്ടാം വിജയം.
കറണ്ട് ജെപി
മരച്ചീനിയെ വീണ്ടും സംശയദൃഷ്ടിയോടെ വീക്ഷിച്ച ജെപി തുടര്‍പഠനങ്ങളുടെ ഭാഗമായി ഡല്‍ഹി ഐഐടിയില്‍ എത്തി അവിടുത്തെ ഡീനും സഹപാഠിയുമായ ഡോ. സുനില്‍ ഖരെയെ സന്ദര്‍ശിച്ചു. മരച്ചീനിയിലയില്‍ നിന്നുത്പാദിപ്പിച്ച ബയോഗ്യാസ് കംപ്രസ് ചെയ്യാന്‍ പറ്റുമോ എന്നറിയാനായിരുന്നു ശ്രമം. ഡോ. ഖരെ ജെപിയെ ഐഐടിയിലെ റൂറല്‍ ടെക്നോളജി വിഭാഗം തലവന്‍ ഡോ. ചന്ദ്രശേഖരനെ പരിചയപ്പെടുത്തി. ഐഐടി കാമ്പസിലെ അവശിഷ്ടങ്ങളില്‍ നിന്ന് തയാറാക്കിയ ഗ്യാസ് ഭീമന് ബലൂണുകളില്‍ നിറച്ചു നിര്‍ത്തിയിരിക്കുന്ന കാഴ്ച ജെപിയെ വല്ലാതെ ആകര്‍ഷിച്ചു.
ബയോഗ്യാസില്‍ മീഥെയിനു പുറമേ കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, ജലാംശം എന്നിവയുമുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഇവയുടെ മിശ്രിതമായതുകൊണ്ടുതന്നെ മീഥെയിന്‍ അതിന്റെ പൂര്‍ണ ഇന്ധനശേഷി പ്രകടിപ്പിക്കാന്‍ കഴിയാറില്ല. മീഥെയിനൊഴികെ ബാക്കി മൂന്നും നീക്കിയാല്‍ മീഥെയിന്‍ കൂടുതല്‍ ശക്തിമാനാകുമെന്നും അദ്ദേഹം കണ്ടെത്തി. സ്ക്രബ്ബിംഗ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്.
ഏറെത്താമസിയാതെ മുംബൈയിലെ ഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് മരച്ചീനിയിലയിലെ പ്രവ ര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഡോ. ജയപ്രകാശിന് അവസരം കിട്ടി. ജെപിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ബാര്‍ക്ക് ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ തുടര്‍നടപടികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ആ തുക ജെപി കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തുടങ്ങി.
അടുത്ത യാത്ര മണ്ണുത്തി കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയലേക്കായിരുന്നു. അവിടെയുണ്ടായിരുന്ന 30 ഘനമീറ്റര്‍ വ്യാപ്തിയുള്ള ബയോഗ്യാസ് പ്ലാന്റില്‍ ജെപിയുടെ ശ്രദ്ധ പതിച്ചു. അതില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നതായിരുന്നു പ്രത്യേകത. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. വൈദ്യുതി ഉല്പാദനത്തിന് സഹായിക്കുന്ന ജനറേറ്റര്‍ ഡിസൈന്‍ ചെയ്ത തൃശൂര്ക്കാരന് ഫ്രാന്‍സിസ് എന്ന മെക്കാനിക്കിനെ അവര്‍ ജെ. പിക്കു പരിചയപ്പെടുത്തി.
ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജനറേറ്റര്‍ വാങ്ങി നല്കിയാല് ബയോഗ്യാസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് ആ മെക്കാനിക്ക് ജെപിക്ക് വാക്ക് നല്കി. ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി എങ്കിലും ഈ ബയോഗ്യാസില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയണമെന്നു മാത്രമായിരുന്നു ജെപിയുടെ ഡിമാ ന്‍ഡ്.
എന്നാല്‍, ഇന്നിപ്പോള്‍ ഒരേസമയം നിരവധി ട്യൂബ്ലൈറ്റുകള് മരച്ചീനിയില്‍ നിന്നുത്പാദിപ്പിച്ച വൈദ്യുതി കൊണ്ട് നിറഞ്ഞു കത്തുന്നു. മാത്രമല്ല, കട്ടറും മിക്സിയും ഒക്കെ അനായാസം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ അറ്റോമിക് എനര്‍ജി വകുപ്പിന്റെ സഹായത്തോടെ യാഥാര്‍ഥ്യമായ ഈ വെളിച്ചത്തിന് ഡോ. ജയപ്രകാശും സംഘവും CASSA Dipha അഥവാ കസാ ദീപം എന്നു പേരു നല്കി. മരച്ചീനിയുടെ പേരായ കാസവയുടെ ചുരുക്കെഴുത്താണ് കസാ എന്നത്. ദീപം എന്നത് പ്രകാശവും. ഫോണ്‍: 9446306909
സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ അഫീസര്‍ (റിട്ട.), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
മണ്ണിലുറച്ചു നില്ക്കാന് ഗോപിയുടെ മള്‍ട്ടി റൂട്ട് ജംബോ ജാതി
കാലാവസ്ഥാവ്യതിയാനവും ശക്തമായ കാറ്റും ജാതി മരങ്ങള്‍ക്കു വലിയ ഭീഷണിയാണ്. ദീര്‍ഘമായ മഴക്കാലവും കടുത്തവേനലും പുതിയ രോഗങ്ങള്‍
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
ഏതൊരു കര്ഷകന്റേയും പേടിസ്വപ്നമാണു മൂഷികന്. എലി പിടിക്കാന്‍ അളില്ലാതെ വന്നതും വിഷമെന്നു സംശയിക്കുന്നതൊന്നും എലികള്‍ എട
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
സാമ്പാറിനും അച്ചാറിനും കായമില്ലാതെ പറ്റില്ല. പ്രത്യേക രുചിയും മണവും നല്‍കുന്നതോടൊപ്പം ഔഷധഗുണമുണ്ട് കായത്തിന്. പ്രോട്ടീന
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
മണ്ണിലുറച്ചു നില്ക്കാന് ഗോപിയുടെ മള്‍ട്ടി റൂട്ട് ജംബോ ജാതി
കാലാവസ്ഥാവ്യതിയാനവും ശക്തമായ കാറ്റും ജാതി മരങ്ങള്‍ക്കു വലിയ ഭീഷണിയാണ്. ദീര്‍ഘമായ മഴക്കാലവും കടുത്തവേനലും പുതിയ രോഗങ്ങള്‍
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
ഏതൊരു കര്ഷകന്റേയും പേടിസ്വപ്നമാണു മൂഷികന്. എലി പിടിക്കാന്‍ അളില്ലാതെ വന്നതും വിഷമെന്നു സംശയിക്കുന്നതൊന്നും എലികള്‍ എട
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
സാമ്പാറിനും അച്ചാറിനും കായമില്ലാതെ പറ്റില്ല. പ്രത്യേക രുചിയും മണവും നല്‍കുന്നതോടൊപ്പം ഔഷധഗുണമുണ്ട് കായത്തിന്. പ്രോട്ടീന
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
Latest News
ഡോക്ടർ വീട്ടില്‍ മരിച്ച നിലയില്‍
സിപിഎം പ്രവർത്തകന്റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ
തലാഖ് ഇ ഹസനിലൂടെ വിവാഹമോചനം: പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീം കോടതി
കൊച്ചിയിൽ യുവാവിനെ കൊന്ന് ഫ്ളാറ്റിൽ ഒളിപ്പിച്ച നിലയിൽ
ചാൻസലറായി ഇരിക്കുന്നിടത്തോളം നിയമലംഘനം അനുവദിക്കില്ല; പോരിനുറച്ചു ഗവർണർ
Latest News
ഡോക്ടർ വീട്ടില്‍ മരിച്ച നിലയില്‍
സിപിഎം പ്രവർത്തകന്റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ
തലാഖ് ഇ ഹസനിലൂടെ വിവാഹമോചനം: പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീം കോടതി
കൊച്ചിയിൽ യുവാവിനെ കൊന്ന് ഫ്ളാറ്റിൽ ഒളിപ്പിച്ച നിലയിൽ
ചാൻസലറായി ഇരിക്കുന്നിടത്തോളം നിയമലംഘനം അനുവദിക്കില്ല; പോരിനുറച്ചു ഗവർണർ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top