Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍
Wednesday, July 8, 2020 4:51 PM IST
പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് വേദനാജനകം
ഡോ. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം
ഈ മഹാമാരിയെ തടയാനുള്ള ഭാഗമായിട്ടായിരുന്നു ഞങ്ങള്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. പലപ്പോഴും വെറുതേ വീട്ടിലിരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് ശരിയായ അര്‍ഥത്തില്‍ അനുഭവിച്ചത് ലോക്ക് ഡൗണ്‍ കാലത്താണ്. ഞാനും ഭര്‍ത്താവ് ഡോ.ജയകൃഷ്ണനും വീട്ടുജോലികള്സന്തോഷത്തോടെ പങ്കിടുകയും പലവിധ പാചക പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. കാണാന്‍ ആഗ്രഹിച്ചിരുന്ന പല സിനിമകളും ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്സ് എന്നിവയുടെ സഹായത്തോടെ കണ്ടു. എനിക്കേറ്റവും മാനസികോല്ലാസം തരുന്ന നൃത്തത്തെ കൂട്ടുപിടിക്കുകയും ചെറിയ കൊറിയോഗ്രഫികള്‍ ചെയ്യുകയുമുണ്ടായി. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാനും മതിയാവോളം ആസ്വദിക്കാനും ഞങ്ങള്‍ക്കായി. ഫോണിലൂടെയും ടെലി കണ്സള്േട്ടഷനിലൂടെയും ആവശ്യാനുസരണം ഉപദേശങ്ങള്‍ നല്കി രോഗികളുടെ അകാരണമായ ഭയവും ആശങ്കയും അകറ്റി.
ഇതിനൊരു മറുവശമുണ്ട്. പ്രിയപ്പെവരില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടിവരുന്ന അവസ്ഥ വേദനാജനകമാണെന്ന വസ്തുത തിരിച്ചറിഞ്ഞ നാളുകള്‍. എല്ലാ വാരാന്ത്യങ്ങളിലും തിരുവനന്തപുരത്തേയ്ക്കോടി കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്ന അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അങ്ങ് ലണ്ടനിലിരിക്കുന്ന മക്കള്‍ ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്ന ആശങ്ക പല ദിവസങ്ങളിലെയും ഉറക്കം കെടുത്തി. അറിയുന്ന പലരും കോവിഡ് മൂലം മരിക്കുന്നു, അടുത്ത സുഹൃത്ത് ദിവസങ്ങളോളമായി വെന്റിലേറ്ററില്‍ കോവിഡുമായി പൊരുതുന്നു, ലോകമെമ്പാടും മരണനിരക്കുകള്‍ വര്ധിക്കുന്നുഇവയെല്ലാം മനസിനെ തളര്‍ത്താന്‍ മതിയായ കാരണങ്ങളായിരുന്നു. ലോക്ഡൗണ്‍ തുടങ്ങിയ നാളുമുതല്‍ വിജനമായ വീഥികളിലൂടെ കാറോടിച്ചു പോകുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അവസ്ഥ അനുഭവപ്പെട്ടിരുന്നു. വാഹനത്തിരക്കും ആള്‍ക്കൂട്ടവും തുടര്‍ന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ഈ കാലത്തിന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
ഞാന്‍ ഹാപ്പിയാണ്
വന്ദിത മനോഹരന് (നടി)
പുറത്തിറങ്ങാതെയും സന്തോഷത്തോടെ വീട്ടിലിരിക്കാമെന്ന് ഈ കോവിഡ് കാലം കാണിച്ചു തന്നു. പലപ്പോഴായി മാറ്റിവച്ചതും മറന്നുപോയതുമായ പലതും ചെയ്യാനാണ് ഞാന്‍ ഈ സമയം വിനിയോഗിച്ചത്. പൂന്തോട്ടം ഒരുക്കല്‍, വീടു സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കല്‍, മുടങ്ങിയിരുന്ന വര്‍ക്ക് ഔട്ട് ചെയ്യല്‍... ഇതൊക്കെ ഫലപ്രദമായി ചെയ്യാന്‍ തുടങ്ങി. മറ്റൊരു കാര്യം പാചക പരീക്ഷണമാണ്. പുറത്തുനിന്നു വാങ്ങി കഴിച്ചിരുന്ന പല വിഭവങ്ങളും വീട്ടിലിരുന്ന് ഉണ്ടാക്കാന്‍ പഠിച്ചു. മാറ്റിവച്ചിരുന്ന പല പുസ്തകങ്ങളും പൊടിതിയെടുത്ത് വായിക്കാന്‍ തുടങ്ങി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആസ്വദിച്ചു. നല്ല സിനിമകളും കണ്ടു. ക്വാളിറ്റി ടൈം കിട്ടിയതുതന്നെ എനിക്ക് ഏറെ സന്തോഷം നല്കുന്ന ഒന്നാണ്. മുമ്പൊക്കെ വര്‍ക്കില്ലാത്ത ദിവസം വീിലിരിക്കുമ്പോള് മൂഡ് ഓഫ് ആയിരുന്നു. ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. നാടിനെ രക്ഷിക്കാനായി വീട്ടിലിരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. സ്റ്റേ ഹോം, സ്റ്റേ ഹാപ്പി.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവം
ബേബി വര്‍ഗീസ്
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എറണാകുളം
ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത ഒരു അനുഭവം എന്ന് ലോക്ഡൗണിനെപ്പറ്റി പറയേണ്ടിവരും. ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ ഒരു കൊച്ചു കുട്ടിയുടെ വെപ്രാളം നിറഞ്ഞ മനസോടെ എന്ത്, ഏത്, എങ്ങനെ എന്നൊന്നുമറിയാതെ ഒഴുക്കിനൊത്തു നീന്തുകയായിരുന്നു. വാഹനനങ്ങളില്ലാതെ കറുത്ത് നെടുനീളെ കിടക്കുന്ന റോഡുകളും വിജനമായ തെരുവുകളും ഇതുവരെ അണിഞ്ഞിില്ലാത്ത ഗ്ലൗസും മാസ്ക്കും എല്ലും കൗതുകങ്ങളായിരുന്നുവെങ്കിലും പിന്നീടതു ജീവിതത്തിന്റെ ഭാഗമായി മാറി. ലോക്ക് ഡൗണ്‍ ലംഘിച്ചു കറങ്ങി നടക്കുന്നവരെ കാര്യം പറഞ്ഞു മനസിലാക്കുന്ന ശ്രമകരമായ ജോലിക്കു കാക്കിയുടെ പിന്‍ബലം കൂടിയേ തീരൂ.
മഹാമാരിയെ ചെറുത്തു നിര്‍ത്തുന്നതിനുള്ള ശ്രമകരമായ നടപടികള്ക്കിടയിലുണ്ടാകുന്ന നഷ്ടങ്ങള്‍ കണക്കിലെടുക്കാതെ മനുഷ്യ ജീവന് രക്ഷിക്കുന്നതിനു വേണ്ടിയുള്ള കടമയായി കണക്കി. അര്‍ധരാത്രി വഴി തെറ്റി നില്ക്കുന്ന പെണ്‍കുട്ടിയേയും അച്ചിമാരെയും മാനസിക നില തെറ്റിയവരേയുമെല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ആത്മാഭിമാനം പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. സാമൂഹിക അകലം പാലിക്കുക, കൈകഴുകി ശുചിത്വം ഉറപ്പുവരുത്തുക, സാമ്പത്തിക അച്ചടക്കം പാലിക്കുക, ആവശ്യത്തിനു മാത്രം ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ലോക്ക് ഡൗണ്‍ പ്രചോദനമായി.
ഊണും ഉറക്കവും ഉപേക്ഷിച്ച് വെയിലും മഴയും കണക്കാക്കാതെ ഭയരഹിതയായി മഹാമാരിയെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായതില്‍ അഭിമാനിക്കുന്നു.
എന്തും നേരിടാന്‍ സജ്ജരായിരുന്നു
സ്റ്റെല്ല ബേബി
സ്റ്റാഫ് നഴ്സ്, ലൂര്‍ദ് ആശുപത്രി, കൊച്ചി
കോവിഡ് 19 വൈറസ് ബാധ പടര്‍ന്നുപിടിക്കുമ്പോള്‍ എന്തും നേരിടാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഓരോ ദിവസവും കോവിഡ് പോസിറ്റീവ് കേസുകള്‍ വരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതേസമയം ഒരു പോസിറ്റീവ് കേസ് വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍ ആശുപത്രി മാനേജ്മെന്റിന്റെ നിര്‍ദേശപ്രകാരം പൂര്‍ത്തിയാക്കിയിരുന്നു. എല്ലാവരും നല്ല അലേര്‍ട്ട് ആയിരുന്നു. രോഗികള്‍ കുറവായിരുന്നതിനാല്‍ സ്റ്റാഫുകളെ കുറച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആശുപത്രികളെ മാത്രമല്ല സമൂഹത്തെ തന്നെ വലിയ രീതിയില്‍ ബാധിച്ചു. എന്നാല്‍ ലോക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ വൈറസ് ബാധ നാടാകെ വ്യാപിക്കുമായിരുന്നു. പൊതുജനങ്ങള്‍ക്കു മാത്രമല്ല, ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും അതു വലിയ ഭീഷണി ആകുമായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ആശങ്കയേറി
വിനു മോഹന്‍
അധ്യാപിക, എസ്എന്‍എസ്എം, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൈക്കം
വിദ്യാര്‍ഥികളെ സംബന്ധിച്ച് ലോക്ക് ഡൗണ്‍ അവരില്‍ ആശങ്ക വര്‍ധിപ്പിച്ചു. പൊതു പരീക്ഷകളെല്ലാം മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. പുതിയ അധ്യയനവര്‍ഷം എന്നു തുടങ്ങുമെന്ന കാര്യത്തിലും വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കാകുലരാണ്. ഒരു പക്ഷേ അക്കാദമിക് കലണ്ടര്‍ തന്നെ മാറ്റിയെഴുതേണ്ടതായി വരും. അതുപോലെത്തന്നെ മൂല്യനിര്‍ണയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ലോക്ക് ഡൗണ്‍ മൂലം കാര്‍ഷിക രംഗത്തുണ്ടാവുന്ന അനിശ്ചിതത്വം ഭക്ഷ്യക്ഷാമത്തിന് കാരണമായേക്കാം. സമ്പൂര്‍ണ അടച്ചിടല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലൂടെ യഥേഷ്ടം വീട്ടിലിരിക്കാന്‍ കഴിഞ്ഞു. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതുമൂലം അന്തരീക്ഷ മലിനീകരണത്തിനും കുറവുണ്ടായി. വാഹനാപകടങ്ങളുടെ എണ്ണവും കുറഞ്ഞു.
വീട്ടില്‍ ജോലി കൂടി
വത്സല സഹദേവന്
വീട്ടമ്മ, വൈക്കം
ഒരു സാധാരണ വീട്ടമ്മ എന്ന നിലയ്ക്ക് ലോക്ക് ഡൗണ്‍ ആദ്യം ഒും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീടിനു പുറത്തിറങ്ങാന്‍ പറ്റില്ല, സമൂഹവുമായി ഇടപെടാന്‍ സാധിക്കില്ല എന്നതൊക്കെ വളരെയധികം ബുദ്ധിമുട്ട് ഉളവാക്കി. എന്നാല്‍ ഓരോ മിനിറ്റിലും അറിയുന്ന വാര്‍ത്തകള്‍ എന്നെ പേടിപ്പെടുത്തി. രോഗം വരാതിരിക്കാനുള്ള മാര്‍ഗം സാമൂഹിക അകലം പാലിക്കുക എന്നതാണെന്ന് മനസിലായപ്പോള്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ ഇരിക്കാന്‍ തയാറായി. കുടുംബാംഗങ്ങളെല്ലാവരും വീട്ടിലിരിക്കുന്നതുകൊണ്ട് സാധാരണയില്‍ അധികം ജോലി കൂടുതലായി എന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. അവശ്യ സാധനങ്ങള്‍ ലഭിക്കാതെ വരുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. സാമ്പത്തികമായി വലിയ ബാധ്യതയാണ് ലോക്ഡൗണ്‍ സമ്മാനിച്ചത്. വരുമാനം പൂര്‍ണമായും നിലയ്ക്കുകയും ഹൗസിംഗ് ലോണ്‍ മുതലായവയ്ക്ക് മോറോാേറിയം ഉണ്ടെങ്കിലും പലിശ കൂടി ആറു മാസത്തേക്ക് ഒഴിവാക്കണം.
കാര്‍ഷിക വിളകളുടെയും മറ്റും പരിചരണത്തിന് വളവും തൊഴിലാളികളെയും ലഭിക്കാതെ വീഴ്ച സംഭവിച്ചു. അതുമൂലം തുടര്‍ വരുമാനം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകും.
പാചക പരീക്ഷണ കാലം
സുജ കെ.എസ്
മാനേജിംഗ് ഡയറക്ടര്‍, ഷീ മീഡിയാസ്, എറണാകുളം
ലോക്ക് ഡൗണ്‍ കാലം വളരെ ഫലപ്രദമായി പാചക പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച ആളാണു ഞാന്‍. അല്ലെങ്കിലും കുടുംബത്തിന്റെ പ്രിയപ്പെട്ടവരുടെ മനസിലേക്ക് സ്ത്രീകള്‍ എന്നും കയറി ചെല്ലാറുള്ള കുറുക്കുവഴി പാചകം തന്നെയാണല്ലോ?
അതോടൊപ്പം തന്നെ തിരക്കേറിയ ദൈനം ദിന ജീവിതത്തില്‍ നിന്നും ഒരു വേറിട്ട അനുഭവമായി ലോക്ക് ഡൗണ്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും ഒന്നുകൂടി ഇഴയടുപ്പിച്ച് നിര്‍ത്താന്‍ കുറേ പേര്‍ക്കെങ്കിലും ലോക്ക് ഡൗണ്‍ പ്രയോജനകരമായിട്ടുണ്ടാവും. എടുത്തു പറയേണ്ട ഒരു പ്രധാന അനുഭവം 'ജനതാ കര്‍ഫ്യൂ' ആണ്. നാളിന്നേ വരെ കേു കേഴ്വി പോലുമില്ലാത്ത കര്‍ഫ്യൂ അതിന്റെ എല്ലാവിധ സദ്ഉദ്ദേശങ്ങളോടെയും പാലിക്കാന്‍ കഴിഞ്ഞു എന്നതും കൊറോണ എന്ന മഹാവിപത്തിനെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് പ്രതീകാത്മകമായി നാം തെളിയിച്ച മെഴുതിരി വെളിച്ചവും മായാതെ എന്റെ മനസിലുമുണ്ടാവും, എന്നും.
കൊറോണക്കാലത്ത് നമ്മള് പ്രാവര്‍ത്തികമാക്കിയ ആരോഗ്യശീലങ്ങള്‍ വരും തലമുറയെ കൂടെ പരിശീലിപ്പിക്കാന്‍ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം... അതുവഴി ആരോഗ്യപൂര്‍ണമായൊരു പുതു ഭാരത സൃഷ്ടിക്ക് തുടക്കം കുറിക്കാനാകും.
ജീവിതശൈലിക്ക് ഒരു നിയന്ത്രണം വരുത്തി
ശ്രുതി ശരത്ത്
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്, എറണാകുളം
പക്ഷികളെ കൂട്ടിലടയ്ക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തൊരാളാണ് ഞാന്‍. കാരണം സ്വാതന്ത്ര്യം അത്രയേറെ ആഗ്രഹിക്കുന്നു. അതു കൊണ്ട് തന്നെ വീട്ടിലിരുപ്പ് എന്നെ സംബന്ധിച്ച് അത്രയേറെ മടുപ്പുണ്ടാക്കുന്ന ഒന്നാണ്. എന്നിട്ടും ലോക്ക്ഡൗണിനോട് പൂര്‍ണമായി സഹകരിക്കുന്നു. കൊറോണ വ്യാപനം വീട്ടിലിരുത്തിയപ്പോള്‍ ജോലിയെയും വരുമാനത്തെയും കുറിച്ചു തന്നെയായിരുന്നു ആശങ്ക. പുറത്തേക്കിറങ്ങാന്‍ കഴിയാത്ത തിലുള്ള ശ്വാസംമുട്ടല്‍ സ്വാഭാവികമായും ഉണ്ടായി.
മറ്റൊരു മാറ്റം ജീവിതശൈലിക്ക് ഒരു നിയന്ത്രണം വരുത്തി എന്നതാണ്. സാധനങ്ങളും മറ്റും വാങ്ങുന്നതിനായി പണം ചെലവാക്കുന്നതിന് ഒരു നിയന്ത്രണം വച്ചു. ലോക്ഡൗണ്‍ കൊണ്ടുള്ള പോസിറ്റീവ് കാര്യം കുടുംബത്തോടൊപ്പം കുറെയധികം സമയം ചെലവിടാന്‍ കഴിയുന്നു എന്നതാണ്.
വീഡിയോ കോളുകള്‍ ആശ്വാസം
സിമി പ്രവീണ്‍
അസി. പ്രഫസര്‍, പി.കെ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് , കോളജ്, കോഴിക്കോട്
ഏപ്രില്‍- മേയ് മാസങ്ങളില്‍ അവധിയാണെങ്കിലും പേപ്പര്‍ വാല്വേഷനും മറ്റുമുള്ളതിനാല്‍ അപ്പോള്‍പ്പോലും വീട്ടില്‍ ഇരിക്കാന്‍ സാധിക്കാറില്ല. ഇതാദ്യമായാണ് അവധിക്കാലത്തിന്റെ സമ്പൂര്‍ണ ഫീല്‍. എങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കോളേജു തന്നെ. സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നുവേണ്ട കാന്റീനും പുസ്തകങ്ങളും വരെ ആ പട്ടികയില്‍പ്പെടുന്നു. വീഡിയോകോളുകളാണ് ഇക്കാര്യത്തിലെ പ്രധാന ആശ്വാസം. നേരിട്ടുള്ളതിനോളം മാധുര്യമില്ലെങ്കിലും സുഹൃത്തുക്കളോടും ബന്ധുക്കളോടും കണ്ടുകൊണ്ടു മിണ്ടാന്‍ സാധിക്കുന്നത് അനുഗ്രഹം തന്നെ.
ജോലിസ്ഥലത്തേക്കു തിരക്കിാേടുന്ന ദിനങ്ങളില്‍ പാചകമൊക്കെ ഒരു വഴിപാടായിരുന്നു. ഇപ്പോഴാണ് ശരിക്കുള്ള രുചി പോലും അറിയുന്നതെന്നു പറയാം. പുതുവിഭവങ്ങള്‍ പരീക്ഷിക്കാവുന്ന സമയം കൂടിയായി ലോക്ക്ഡൗണ്‍കാലം. വീടും പരിസരവും വിശദമായി വൃത്തിയാക്കാനും പൂന്തോട്ടത്തിലെ മിനുക്കുപണികള്ക്കുമെല്ലാം സമയം ധാരാളമായിരുന്നു. ബുദ്ധിമുട്ടുകളുണ്ടെങ്കിലും ശരിക്കുമൊരു റിഫ്രഷര്‍ കോഴ്സായാണ് ലോക്ക്ഡൗണിനെ കാണുന്നത്. തിരക്കുകള്‍ക്കിടയില്‍ മാറ്റിവച്ച താത്പര്യങ്ങളെല്ലാം പൊടിതട്ടിയെടുക്കാനും പുതുപാഠങ്ങള്‍ സ്വായത്തമാക്കാനും അവിചാരിതമായി ലഭിച്ച അവസരം. നമുക്കുമാത്രമല്ല, നാടിനും കൂടിയാണിതെന്നു തിരിച്ചറിഞ്ഞാല്‍ ലോക്ക്ഡൗണ്കാല പ്രയാസങ്ങളൊന്നും നമ്മെ അലട്ടില്ലെന്നതാണ് എന്റെ അനുഭവം. കൊവിഡ്19 തകിടം മറിച്ച കാര്യങ്ങള്‍ ട്രാക്കിലാകുവാന് ഇനി എത്രകാലം വേണ്ടിവരുമെന്ന ചോദ്യം മനസിലുണ്ടെന്നതും പറയാതെ വയ്യ.
രോഗികളുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തി
റിയ തോമസ്
സ്റ്റാഫ് നഴ്സ്, അമൃത ആശുപത്രി, എറണാകുളം
കൊറോണ ബാധിതരുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തി. എങ്കിലും മഹാമാരിയെ നേരിടാന്‍ സജ്ജരായിരുന്നു ഞങ്ങള്‍. ലോക്ക്ഡൗണ്‍ മൂലം കുറേ സമയം വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞു. വീടും പരിസരവും വൃത്തിയാക്കാനും പാചക പരീക്ഷണമൊക്കെ നടത്താനും സമയം കിട്ടി. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ വിളിച്ച് സൗഹൃദം വിപുലപ്പെടുത്താനും കഴിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഒതുങ്ങി ജീവിക്കാന്‍ എല്ലാവരും പഠിച്ചുവെന്നതാണ് മറ്റൊരു സവിശേഷത. സര്‍ക്കാര്‍ പറയുന്ന സുരക്ഷാ മാനദങ്ങള് എല്ലാവരും പാലിച്ചാല്‍ ഈ മഹാമാരിയെ നമുക്ക് വേഗത്തില്‍ തുടച്ചു നീക്കാനാവും.
പച്ചക്കറിത്തോട്ടം ഉണ്ടാക്കി
അഡ്വ.സ്മിത വിപിന്‍, ചേര്‍ത്തല
അപ്രതീക്ഷിതമായി കിട്ടിയ ഈ നിര്‍ബന്ധിത അവധി കാലം ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാനാണ് ഞാന്‍ പൂര്‍ണമായും വിനിയോഗിച്ചത്. ചീരയും പടവലവും പാവലും ഒക്കെയായി ഒരു പച്ചക്കറിത്തോട്ടം. ഇപ്പോള്‍ അവയെല്ലാം ഒരുവിധം വലുതായി കഴിഞ്ഞിരിക്കുന്നു. അതുകാണുമ്പോള്‍ മനസിന് വളരെയധികം ആഹ്ലാദമുണ്ട്. അതുപോലെതന്നെ തമിഴ്നാട്ടില്‍നിന്നുള്ള വിഷം കലര്‍ന്ന പച്ചക്കറിക്ക് താല്‍ക്കാലികമായി ഒരു അവധിയും കൊടുത്തു.
തയാറാക്കിയത്:
സീമ
ജോഷി ടി.വി
റിച്ചാര്‍ഡ് ജോസഫ്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top