Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
ചെറിയ കരിമീൻ വറുത്ത കറി
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്...
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്...
Previous
Next
Sthreedhanam
മരണത്തെ നോക്കി പുഞ്ചിരിച്ചവര്‍
മരണം നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കുമ്പോള്‍ അതിനുനേരെ കൂസലില്ലാതെ പുഞ്ചിരിച്ചു നില്ക്കാന് ആര്‍ക്കു സാധിക്കും? എല്ലുകള്‍ തുളച്ചു ചുരംകയറിയെത്തുന്ന വേദനയുടെ തോളില്‍ കൈയിട്ട് പാട്ടുപാടാന്‍ ആര്‍ക്കു കഴിയും? ജീവിതത്തില്‍ വേദനകളുണ്ടാകുമ്പോള്‍ തളരാതെ നേരെനിന്ന് നേരിടാന്‍ ധൈര്യം പകര്‍ന്ന രണ്ടു ജീവിതങ്ങളുണ്ട്. ചെറുപ്രായത്തില്‍ തന്നെ രോഗത്തോടു പൊരുതി ഒടുവില്‍ മരണത്തിനു കീഴടങ്ങിയ നന്ദു മഹാദേവയും മരണവുമായെത്തിയ കോവിഡിനെ പാട്ടുപാടി നേരിട്ട ഡല്‍ഹിയിലെ യുവതിയും പകര്ന്നുനല്കുന്നത് ആത്മവിശ്വാസത്തിന്റെ പുത്തന്‍ പാഠങ്ങളാണ്.
കാന്‍സറിനെ കാമുകിയാക്കിയ നന്ദു
നന്ദു മഹാദേവയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നന്ദുവിന്റെ പോരാട്ടത്തിന്റെ ചൂട് ഏവരും അറിഞ്ഞതാണ്. കാന്‍സറിനെതിരേ പോരാടുന്നവര്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം നല്കിയിാണ് നന്ദുവിന്റെ മടക്കം.
അനുവാദമില്ലാതെയെത്തിയ കാമുകി എന്നാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിച്ചത്. പലതവണ, പല രൂപത്തില്‍ കാന്‍സര്‍ നന്ദുവിനെത്തേടിയെത്തി. ഓരോ തവണയും വാശിയോടെ അവന് കാന്‍സറിനെ തുരത്തി. ഒടുവില്‍ പോരാട്ടം ഭൂമിയില്‍ അവശേഷിപ്പിച്ച് അവന് മരണത്തിനു കീഴടങ്ങി. വെറുമൊരു മടക്കമല്ല അത്, നന്ദു പറഞ്ഞപോലെ പുകയാതെ, അവസാനംവരെ കത്തിജ്വലിച്ചായിരുന്നു അവന്റെ യാത്ര. ഒരു ദുരന്തവും ജീവിതത്തിന്റെ അവസാനമല്ല, പോരാടാനുള്ള ഊര്‍ജമാണ് എന്ന് നന്ദു ജീവിതത്തിലൂടെ തെളിയിച്ചു. പോരാട്ടം തുടങ്ങുംമുമ്പുതന്നെ മുന്‍വിധിയോടെ തോല്ക്കാന് നിന്നുകൊടുക്കരുതെന്നാണ് നന്ദു ഓര്‍മിപ്പിക്കുന്നത്.
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു മഹാദേവിനെത്തേടി 24ാം വയസിലാണ് കാന്‍സര്‍ എത്തുന്നത്. മുട്ടുവേദനയായായിരുന്നു തുടക്കം. പിന്നീട് ആര്‍സിസിയില്‍ നിരവധി പരിശോധനകള്‍ക്കു ശേഷം ഞെട്ടിക്കുന്ന ആ സത്യം കണ്ടെത്തി. കാന്‍സറിന്റെ ഏറ്റവും വേദന കൂടിയ വകഭേദമായ ഓസ്റ്റിയോ സര്‍ക്കോമ. പിന്നീട് തുടര്‍ച്ചയായ കീമോകള്‍. ഒടുവില്‍ ട്യൂമര്‍ വലുതായി അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങിയതോടെ കാല് മുറിച്ചുകളയേണ്ടിവന്നു. ഒന്നുറങ്ങാന്‍പോലും അനുവദിക്കാത്ത തരത്തില്‍ വേദനകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്.
പക്ഷേ വേദനകള്‍ മാറിമാറി നന്ദുവിനെ പരീക്ഷിച്ചെങ്കിലും വിജയിച്ചത് നന്ദു തന്നെയായിരുന്നു. ചിരിച്ചുകൊണ്ട് അവന് വേദനയെ ആട്ടിപ്പായിച്ചു. പാട്ടും നൃത്തവും യാത്രകളുമെല്ലാം അവന് കാന്‍സറിനെതിരേ പ്രയോഗിച്ചു. രോഗക്കിടക്കയില്‍ വെറുതേ കിടന്നു തീര്‍ക്കേണ്ടതല്ല തന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ നന്ദു സമൂഹത്തിന് എങ്ങനെ പ്രചോദനം നല്‍കണമെന്ന് ചിന്തിച്ചു. ഏതു ദുര്‍ഘടാവസ്ഥയിലും പുഞ്ചിരിക്കാന്‍ എങ്ങനെ കഴിയുമെന്ന് അവരെ കാണിച്ചുകൊടുത്തു. അതിനായിരുന്നു നന്ദുവിന്റെ പിന്നീടുള്ള ജീവിതം. കാന്‍സര്‍ എന്നുകേട്ടാല്‍ ജീവിതം കരഞ്ഞുതീരുന്നതിനു പകരം ചങ്കൂറ്റത്തോടെ നേരിടാന്‍ യുവതലമുറയോട് നന്ദു ഉറക്കെപ്പറഞ്ഞു.
'എനിക്ക് കാന്‍സറാണ്, പക്ഷേ ഞാന്‍ ഇതിനെ മഹാരോഗമായി പരിഗണിക്കില്ല, ചെറിയൊരു ജലദോഷം പോലെ ഇതിനെ നേരിടും.' കാന്‍സര്‍ സ്ഥിരീകരിച്ചതിനുശേഷം നന്ദു ഫേസ്ബുക്കില്‍ പങ്കുവച്ച വാക്കുകളാണിത്. ലക്ഷക്കണക്കിനാളുകളാണ് കുറിപ്പ് വായിച്ച് പിന്തുണയുമായെത്തിയത്. അതൊരു തുടക്കമായിരുന്നു. കാന്‍സറിനെതിരായ ഓരോ ചുവടും നന്ദു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടിരുന്നു. ചികിത്സയുടെ ഭാഗമായി മുടി പോയ അവസ്ഥയിലെ ചിത്രവും കാന്‍സര്‍ ഭേദമായ ശേഷം മുടി വന്ന സമയത്തെ ചിത്രവും ചേര്‍ത്തുവച്ച് നന്ദു പങ്കുവച്ച കാന്‍സര്‍ ചലഞ്ച് ഏവരും ഏറ്റെടുത്തു.
നന്ദുവിന്റെ സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളിലെല്ലാം തെളിഞ്ഞുനിന്നത് ആത്മവിശ്വാസമായിരുന്നു. തിരിച്ചടികളെ പോസിറ്റീവായി നേരിടാന്‍ നന്ദുവിന്റെ കുറിപ്പുകള്‍ പലര്‍ക്കും ഒരു പാഠപുസ്തകമായി. കാന്‍സര്‍ മുക്തരെയും അതിനെതിരേ പൊരുതുന്നവരെയും ഒരുമിച്ചുകൂട്ടി അതിജീവനം എന്ന കൂട്ടായ്മ ഒരുക്കാന്‍ മുന്നിിറങ്ങിയ നന്ദു കാന്‍സര്‍ പോരാട്ടത്തിന്റെ പുതിയ വഴിതുറന്നു.
പിന്‍വാങ്ങിയ കാന്‍സര്‍ പൂര്‍വാധികം ശക്തിയോടെ ശരീരത്തില്‍ വ്യാപിച്ചപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അപ്പോഴും സാരമില്ല, അവസാന നിമിഷം വരെ നമുക്ക് ചെയ്യാനുള്ളത് ചെയ്യാം എന്നായിരുന്നു നന്ദു പറഞ്ഞത്. ജീവിതം അവസാനിക്കാന്‍ പോകുന്നുവെന്നു തോന്നലുണ്ടായപ്പോള്‍ വീട്ടില്പോയിരുന്നു കരയാതെ കൂട്ടുകാരെയും വിളിച്ചു നേരെ ഗോവയില്‍ പോയി ആഘോഷിച്ചു, അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
അവസാനം കാന്‍സറിന്റെ മോളിക്കുലാര്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍മാര്‍ വരെ ഞെട്ടി. ഭൂമിയിലെ കോടിക്കണക്കിന് കാന്‍സര്‍ രോഗികളുള്ളതില്‍ ഇങ്ങനെയൊരു വകഭേദം ആദ്യമായാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് അവര്‍ പറഞ്ഞത്. നിലവില്‍ ഇതിനായി മരുന്നൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴും തനിക്കായി അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഉറച്ച വിശ്വാസമാണ് നന്ദുവിനുണ്ടായിരുന്നത്.
കഴിഞ്ഞ രണ്ടുതവണയും മരണത്തിനു മുന്നില്‍ നിന്ന് മലക്കംമറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചപോലെ ഇത്തവണയും തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്തുമെന്നാണ് കഴിഞ്ഞ കാന്‍സര്‍ ദിനത്തില്‍ നന്ദു പങ്കുവച്ചത്. മൂന്നാമങ്കത്തില്‍ മരണം കവര്‍ന്നെങ്കിലും കാന്‍സറിനു മുന്നില്‍ അണുവിടപോലും തോല്‍ക്കാതെയാണ് നന്ദു യാത്രയായത്. നന്ദു ഒരു പോരാളിയാണ്, അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയ്ക്കു മുന്നില്‍ അതിജീവനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, പ്രതീക്ഷയുടെ അണയാത്ത വിളക്കാണ് ഈ യുവാവ്.
ലവ് യു സിന്ദഗീ... പാട്ടുംപാടി അവള് പോയി
ഡല്‍ഹിയിലെ കോവിഡ് ഐസിയുവില്‍ പാട്ട് ആസ്വദിച്ചു താളംപിടിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം ആര്‍ക്കെങ്കിലും മറക്കാനാകുമോ? അവള് കേ ലവ് യു സിന്ദഗീ എന്ന പാട്ടുപോലെ ജീവിതത്തെ ഒത്തിരി സ്നേഹിച്ചിരുന്നു ആ കുട്ടി. ഓക്സിജന്‍ മാസ്കിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന അവള് അവസാന ശ്വാസംവരെയും ആ ആത്മവിശ്വാസം കാത്തുസൂക്ഷിച്ചിരുന്നു. ഒടുവില്‍ ആശുപത്രിമുറിയിലെ ഓര്‍മകളും പോസിറ്റിവിറ്റിയും അവശേഷിപ്പിച്ച് ഒരു നൊമ്പരമായി അവള് യാത്രയായി.
കോവിഡ് ആശുപത്രിയിലെ ഡോ. മോണിക്കയുടെ ട്വീറ്റിലൂടെയാണ് മുപ്പതുകാരിയായ ഈ പെണ്‍കുട്ടിയുടെ കഥ ലോകമറിയുന്നത്. ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതിനാല്‍ ഐസിയു വാര്‍ഡിലാണ് അവള്‍ക്ക് ഇടംലഭിച്ചത്. മരണത്തെ മുഖാമുഖം കാണുമ്പോഴും പാട്ടുംപാടി നേരിട്ട അവളുടെ വീഡിയോ ഡോ. മോണിക്ക ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. പ്രതീക്ഷ ഒരിക്കലും കൈവിടരുത് എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ വൈകാതെ വൈറലായി. എന്നാല്‍, യുവതിയുടെ പേരോ മറ്റു വിവരങ്ങളോ അവര്‍ പുറത്തുവിട്ടില്ല.
പിന്നീട് യുവതിക്ക് ഐസിയുവില്‍ കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനില വഷളാകുകയാണെന്നും പ്രാര്‍ഥിക്കണമെന്നും അപേക്ഷിച്ച് ഡോക്ടറുടെ അടുത്ത ട്വീറ്റ് എത്തി. ഒടുവില്‍ ഏവരെയും കണ്ണീരിലാഴ്ത്തി അവളുടെ മരണവാര്‍ത്ത ഡോക്ടര്‍ തന്നെ പങ്കുവച്ചു. ധൈര്യശാലിയായ ആത്മാവിനെ നഷ്ടമായെന്നായിരുന്നു യുവതിയുടെ മരണത്തെക്കുറിച്ച് അവര്‍ കുറിച്ചത്.
ഡെന്നിസ് ജോസഫ്
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ഒറ്റ ദിവസം 893 പേർക്ക് വാക്സിൻ; പുഷ്പലത താരമായി
കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ കഷ്ടപ്പെടുന്ന സമയമാണിത്. മുന്നണി പോരാളികളായി
വീട് രൂപകൽപന ചെയ്യുന്പോൾ ശ്രദ്ധിക്കാം
മനോഹരമായൊരു വീട് സ്വന്തമാക്കുക. അത് ഏവരുടെയും സ്വപ്നമാണ്. സാധാരണ മലയാളിയെ സംബന്ധിച്ച് ഒര
വീടിന്റെ ഭംഗി നിർണയിക്കുന്നതിൽ കർട്ടണുളുടെ പങ്ക്
വീട്ടകങ്ങളെയും പുറങ്ങളെയും ആകർഷകമാക്കാൻ ഏറ്റവും എളുപ്പമാർഗം കർട്ടണുകളാണ്. കാലാകാലങ്ങളായി മലയാളിയുടെ വീട് സ്വപ്നങ്ങൾക്കൊ
Latest News
ദേശീയ പാര്‍ട്ടി പദവിക്ക് അരികെ ആം ആദ്മി; നന്ദി അറിയിച്ചു കെജ്രിവാള്
മുല്ലപ്പെരിയാറില്‍ ഒരാശങ്കയും വേണ്ട; തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്
വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കേരള പോലീസിന് കൈമാറി
മനോജ് പ്രഭാകർ നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലകൻ
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് വൈദ്യുതി മന്ത്രി
Latest News
ദേശീയ പാര്‍ട്ടി പദവിക്ക് അരികെ ആം ആദ്മി; നന്ദി അറിയിച്ചു കെജ്രിവാള്
മുല്ലപ്പെരിയാറില്‍ ഒരാശങ്കയും വേണ്ട; തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്
വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കേരള പോലീസിന് കൈമാറി
മനോജ് പ്രഭാകർ നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലകൻ
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് വൈദ്യുതി മന്ത്രി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top