Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
പ്രസവരക്ഷ ആയുർവേദത്തിൽ
Monday, September 6, 2021 4:10 PM IST
ആയുർവേദത്തിൽ പ്രസൂതിതന്ത്രം എന്ന പാഠഭാഗത്താണ് ഗർഭിണി പരിചരണവും പ്രസവശേഷമുള്ള ചികിത്സാവിധികളും പ്രതിപാദിക്കുന്നത്. സൽസന്താനത്തിന്റെ ജനനത്തിനായി സ്ത്രീയും പുരുഷനും അനുഷ്ഠിക്കേണ്ട ശാരീരിക മാനസിക ആരോഗ്യകാര്യങ്ങളാണ് ഗർഭിണീചര്യയിൽ പറയുന്നത്. എന്നാൽ, അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പ്രസവശേഷം നൽകുന്ന പ്രസവരക്ഷാവിധികൾ.
കുറച്ചുനാൾ മുന്‍പ് ആധുനികവത്കരണത്തിന്റെ ലേബലിൽ പരന്പരാഗത ചികിത്സാവിധികൾക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഇപ്പോൾ അവ പൂർവാധികം ശക്തിയായി തന്നെ തിരിച്ചുവന്നിരിക്കുന്നു. പഴയകാലത്ത് വീട്ടിൽ നൽകിയിരുന്ന പരിചരണങ്ങൾ ഇന്ന് എല്ലാ തനിമയോടും ഉത്തരവാദിത്വത്തോടും കൂടി ആയുവേദ ആശുപത്രികളിൽ ലഭ്യമാണ്. അതിനാൽതന്നെ പ്രസവരക്ഷ എന്ന പേരിൽ ചെയ്തിരുന്ന പല കാര്യങ്ങളും ഉദാഹരണത്തിന്, അതിയായ ചൂടുവെള്ളം ദേഹത്ത് ഒഴിക്കുക, ചൂടു കിഴി പിടിക്കുക, പച്ചമരുന്നുസേവ, വെള്ളം കുടിക്കാൻ കൊടുക്കാതിരിക്കുക ഇങ്ങനെ ആയുർവേദത്തിന്റെ പേരിൽ നടത്തിക്കണ്ടിരിക്കുന്ന ശാസ്ത്രീയമല്ലാത്ത പല ആചാരങ്ങളിൽ നിന്നും മുക്തി ലഭിച്ചിരിക്കുന്നു.
കേരളത്തിൽ തെക്കു മുതൽ വടക്കുവരെ പ്രാദേശികമായി പല തരത്തിൽ പ്രസവരക്ഷ പ്രത്യേകിച്ച് ഒൗഷധസേവ ചെയ്തുവരുന്നുണ്ട്. ശാസ്ത്രീയമായി ചെയ്യുന്ന ചികിത്സകളിൽ വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. പ്രസവശേഷം 45 ദിവസം വരെയോ അടുത്ത ആർത്തവം കാണുന്നതുവരെയോ സ്ത്രീയെ ’സൂതിക’ എന്നുവിളിക്കുന്നു. അമ്മയേയും കുഞ്ഞിനേയും പരിചരിക്കാൻ ബന്ധുവായ ഒരു സ്ത്രീ കൂടെയുണ്ടാകേണ്ടതുണ്ട്. നോർമൽ പ്രസവം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാകും. മൂന്നു നാലു ദിവസം കഴിക്കാനുള്ള മരുന്നുകൾ ഗൈനക്കോളജിസ്റ്റ് നൽകും. അതിനുശേഷമാണ് ആയുർവേദ മരുന്നുകൾ തുടങ്ങുന്നത്. ഗർഭാശയം ചുരുങ്ങുന്നതും ഗർഭാശയശുദ്ധിക്കും മുറിവുണങ്ങുന്നതിനും വേദന കുറയ്ക്കുന്നതിനുമാണ് ഒൗഷധം.
പ്രസവശേഷം നിങ്ങളുടെ അടുത്തുള്ള അല്ലെങ്കിൽ പരിചയമുള്ള ഒരു ആയുർവേദ ഡോക്ടറോടു ഫോണിൽകൂടിയെങ്കിലും സംസാരിച്ചതിനുശേഷം മാത്രം ഒൗഷധങ്ങൾ വാങ്ങുക. കാരണം ഓരോ വ്യക്തിയുടേയും ദനഹശക്തി, ശരീരപ്രകൃതി, മറ്റ് അനുബന്ധ വിഷമതകൾ, ശരീരഭാരം, ഉറക്കത്തിന്റെ ഗതി, മലബന്ധം ഇങ്ങനെ ധാരാളം കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് മരുന്ന് നിർദേശിക്കുന്നത്. പേറ്റുമരുന്ന് എന്ന പേരിൽ കുറച്ചു പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ രക്ഷ.
സസ്യാഹാരം ഉത്തമം
ആദ്യത്തെ കുറച്ചു ദിവസം ശരീരവേദനയും ക്ഷീണവും ഉണ്ടാകാം. ഇതിനായി പഞ്ചകോലചൂർണം പൊടിച്ചു കഞ്ഞിയിൽ നെയ്യും ചേർത്തു കൊടുക്കാറുണ്ട്. വൈദ്യ നിർദേശപ്രകാരം ദശമൂലാരിഷ്ടം, അശോകാരിഷ്ടം, പഞ്ചകോലാസവം ഇവ നൽകാം. കുടിക്കാനായി മല്ലി, ജീരകം ഇവയിട്ട് തിളപ്പിച്ച വെള്ളം കൊടുക്കാം. ഈ ദിവസങ്ങളിൽ ആഹാരം വളരെ ലഘുവായിട്ടുള്ളതും ചെറുചൂടുള്ളതുമായിരിക്കണം. അഞ്ചാം ദിവസം മുതൽ സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങാം.
നല്ല വിശപ്പും ദഹനവുമുണ്ടെങ്കിൽ ചോറിനൊപ്പം അൽപം വെണ്ണയോ നെയ്യോ ചേർത്ത് കഴിക്കാം. മുട്ട, മാംസവർഗങ്ങൾ, പരിപ്പ് വർഗങ്ങൾ, അധികം മസാലയടങ്ങിയ ആഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ ഇവ കുറച്ചു ദിവസം കൂടി ഒഴിവാക്കുന്നതാണ് നല്ലത്.
ഇതോടൊപ്പംതന്നെ ശരീരസ്ഥിതി അനുസരിച്ച്, കഷായം, അരിഷ്ടം, ചൂർണം, ലേഹ്യം എന്നിവ കഴിച്ചു തുടങ്ങാം. പ്രസവാനന്തരം തളർന്നിരിക്കുന്ന ശരീരത്തെ ബാധിക്കുന്ന ഏതുരോഗവും പ്രത്യേകിച്ച് ഉദരരോഗങ്ങൾ ദീർഘനാൾ നിലനിൽക്കുന്നതായി കണ്ടുവരുന്നു. അതിനാൽ കഴിക്കുന്ന ആഹാരം വിഷരഹിതവും എരിവ്, പുളി, മസാല ഇവ അധിമാകാത്തതും ആയിരിക്കണം. എരിവിനു കുരുമുളകും പുളിയ്ക്കായി കുടംപുളിയുമാണ് ഉത്തമം. ചുവന്നുള്ളി, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക,പടവലം, കോവയ്ക്ക, ചെറുപയർ ഇവ നന്നാണ്. മത്സ്യം, മാംസം, മുട്ട ഇവ 21 ദിവസം കഴിഞ്ഞ് ഉപയോഗിച്ചു തുടങ്ങാം. ഇലക്കറികൾ, പുളിയില്ലാത്ത പഴവർഗങ്ങൾ ഇവ കഴിക്കാം. മാംസരസം/ സൂപ്പ് ഇവ ശരീര പ്രകൃതിയനുസരിച്ച് ഉൾപ്പെടുത്താം.
കുഞ്ഞിന്റെ പുഷ്ടി അമ്മയുടെ മുലപ്പാലിൽ നിന്നാകയാൽ അമ്മ സമീകൃതാഹാരം ശീലിക്കണം. എന്നാൽതന്നെ, അമ്മയുടെ ആഹാരം മൂലം കുഞ്ഞിന് ഉദരവൈഷമ്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. ചെറിയ അളവിൽ പല തവണയായി വെള്ളം കുടിക്കണം.
കുഴന്പു തേച്ചുകുളി
പ്രസവശേഷം ശാരീരിക മാനസികാവസ്ഥ പൂർവസ്ഥിതിയിലേക്ക് എത്തുന്നതിനും സ്ട്രെച്ച് മാർക്ക് കുറയ്ക്കുക, ഉറക്കക്കുറവ്, ഗർഭാശയം ചുരുങ്ങൽ, വേദന ശമിക്കൽ, പേശീ വലിവ് മാറുക, മുലപ്പാൽ ഉണ്ടാകുക എന്നീ കാര്യങ്ങൾക്കു തേച്ചുകുളി സഹായകരമാണ്. മാംസപേശികൾ, ലിഗമെന്റ്, ടെൻഡണ്‍ ഇവയ്ക്കു ബലം നൽകി പൂർവസ്ഥിതിയിലാകാൻ കുഴന്പു തേച്ചുകുളി അനിവാര്യമാണ്. ദേഹപ്രകൃതിയനുസരിച്ച് ധന്വന്തരം, പിണ്ഡതൈലം, ബലാതൈലം ഇവയിലേതെങ്കിലും ഉപയോഗിക്കാം. സാധാരണ പ്രസവത്തിൽ അഞ്ചാം ദിവസം മുതലും സിസേറിയനിൽ 15 ദിവസത്തിനുശേഷവും വേതുകുളി തുടങ്ങാം. മുറിവും തയ്യലുമുള്ള ഭാഗം സോപ്പ് ഉപയോഗിച്ചു കഴുകി വെള്ളം തുടച്ചു മാറ്റണം. ശേഷം മറ്റു ഭാഗങ്ങളിൽ പ്രത്യേകിച്ച് നടുവിനും പുറത്തും കൈകാലുകളിലും ഉചിതമായ കുഴന്പു പുരട്ടി പരിചയസന്പന്നയായ സ്ത്രീയെ കൊണ്ട് ഉഴിയിപ്പിക്കുന്നു. ശേഷം, പുളിയില, നാൽപാമരം ഇവയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ ചെറുചൂടിൽ കുളിപ്പിക്കണം. തലയിലേക്കായി നെല്ലിക്ക, രാമച്ചം ഇവയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.
തലയിൽ സാധാരണ ഉപയോഗിക്കുന്ന എണ്ണ തേച്ചാൽ മതി. ഉഴിച്ചിലിനുശേഷം, പച്ചമഞ്ഞളും വേപ്പിലയും കൂടിയരച്ച് ദേഹത്തു പുരട്ടാറുണ്ട്. കുളികഴിഞ്ഞ് തലയിൽ രാസ്നാദിപ്പൊടി തിരുമ്മണം. വയർ കുറയാനായി തുണികൊണ്ട് വയർ ചുറ്റിക്കെട്ടുന്ന രീതി പ്രാദേശികമായി ചെയ്യുന്നുണ്ട്. കുളികഴിഞ്ഞ് കുറച്ചുനേരം മലർന്നു കിടന്ന് വിശ്രമിക്കണം. ശേഷം ചെറുചൂടോടെ ഭക്ഷണം കഴിക്കാം. ശരീരത്തിൽ ഇറുകി കിടക്കാത്ത കോട്ടണ്‍ വസ്ത്രങ്ങൾ ധരിക്കണം. ശരിയായ അളവിലുള്ള, സ്തനങ്ങൾക്ക് സപ്പോർട്ട് കിട്ടത്തക്ക ബ്രാ ധരിക്കേണ്ടതാണ്. ഗർഭാവസ്ഥയിൽ നടുവേദന, കാൽ കടച്ചിൽ മുതലായവ അനുഭവപ്പെട്ടവർക്ക് ഇലക്കിഴി, ഞവരക്കിഴി എന്നിവയും ചെയ്യാറുണ്ട്.
ലൈംഗികബന്ധം, മാനസികസംഘർഷം, ഉറക്കമൊഴിയുക, ശാരീരിക വ്യായാമം ഇവ ഒരു മാസംവരെയെങ്കിലും ഒഴിവാക്കണം. ശരീരക്ഷീണമകറ്റി ഗർഭാശയശുദ്ധിയും ഗർഭാശയം സങ്കോചിച്ച് പൂർവസ്ഥിതിയിലാക്കാൻ ഉപകരിക്കുന്ന ആഹാരങ്ങളും ആചാരങ്ങളും കൃത്യമായി പാലിച്ചാൽ ഭാവിയിൽ പല ഗർഭാശയരോഗങ്ങളേയും തടയാൻ സാധിക്കും.
അമ്മയും കുഞ്ഞും കിടക്കുന്ന മുറി വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. മാനസികസംഘർഷം മുലപ്പാലിന്റെ അളവിനെ ബാധിക്കുന്നതിനാൽ സദാ സന്തോഷവതിയായിരിക്കാൻ ശ്രദ്ധിക്കുക. പ്രസവിച്ചു കിടക്കുക എന്ന ചൊല്ലുതന്നെ സ്ത്രീക്ക് വിശ്രമം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്.
പതിനഞ്ച് ദിവസമെങ്കിലും വിശ്രമം അത്യാവശ്യമാണ്. അധികസമയം ഇരിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കണം. രക്തസ്രാവം, ശരീരവേദന, പനി ഇവയുള്ളവർ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. കഴിവതും കാലുകൾ നീട്ടിവച്ച് മലർന്നുതന്നെ കിടക്കണം.
അമിതവണ്ണം നിയന്ത്രിക്കാം
പ്രസവരക്ഷകൾ ചെയ്ത് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. മധുരപലഹാരങ്ങൾ, എണ്ണ, നെയ്യ്, ചോറിന്റെ അമിതോപയോഗം എന്നിവ കുറയ്ക്കണം. പൊതുവേ വണ്ണമുള്ളവർ പച്ചക്കറികൾ, പഴവർഗങ്ങൾ, സൂപ്പ് ഇവ ഉപയോഗിക്കുക. പല തവണയായി വെള്ളം കുടിക്കണം. നെയ്യും ശർക്കരയും ചേർന്ന ഒൗഷധങ്ങൾ കഴിക്കുന്നതിനും നിയന്ത്രണം വേണം.
ശരീരസൗന്ദര്യം നിലനിർത്തുക
പ്രസവശേഷം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളായ അമിതവണ്ണം, വയറിലെ പാടുകൾ, തലമുടി കൊഴിച്ചിൽ, തൊലിയിലെ നിറവ്യത്യാസം, മലബന്ധം, മുലപ്പാൽ കുറവ് ഇവയ്ക്കെല്ലാം തന്നെ ശരിയായ പ്രസവചര്യയിലൂടെ പരിഹാരം കാണാം.
ഗർഭിണിയായിരിക്കുന്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, നാരുകൾ, പഴവർഗങ്ങൾ, നട്സ്, ഇലക്കറികൾ ഇവ മിതമായ അളവിൽ കഴിക്കണം. ചായ, കാപ്പി, ശീതളപാനീയങ്ങൾ ഇവ ഒഴിവാക്കണം. മലബന്ധം ആഹാരത്തിലൂടെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ത്രിഫലചൂർണം, അഭയാരിഷ്ടം ഇവ കഴിക്കാം. വയറിലെ പാടുകൾ കുറയ്ക്കാനായി കറ്റാർവാഴയുടെ പൾപ്പ് മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടാം. ഗർഭാവസ്ഥയിൽതന്നെ തൈലം തേച്ച് കുളിക്കുന്നത് തൊലിയുടെ മാർദവവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കുന്നു. അമിതമായി കൊഴുപ്പടിഞ്ഞു വയർ ചാടി തൂങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മുലപ്പാലിന്റെ ഉത്പാദനത്തിനായി ശതാവരി, ഉഴുന്ന്, പാൽമുതക്, തെങ്ങിൻപ്പൂക്കുല, ഉലുവ ഇവ ചേർന്ന മരുന്നുകളോ ആഹാരമോ കഴിക്കാം.
നടുവേദനയുള്ളവർക്ക് വാതശമനമായ കഷായങ്ങൾ നിർദേശിക്കാറുണ്ട്. പ്രസവശേഷം കണ്ടുവരുന്ന പോസ്റ്റുപാർട്ടം ഡിപ്രഷൻ ഒഴിവാക്കാൻ ഭർത്താവിന്റെയും ബന്ധുക്കളുടെയും സഹായവും പിന്തുണയും ആവശ്യമാണ്. അതോടൊപ്പംതന്നെ യോഗ, പ്രാണായാമം, ശരിയായ ഉറക്കം, നല്ല പുസ്തകങ്ങൾ വായിക്കുക, പാട്ടു കേൾക്കുക എന്നിവ ശീലിക്കാം. ഇപ്രകാരം ഒരു വിദഗ്ദ്ധ നിർദേശത്താൽ പ്രയോഗിക്കുന്ന കാര്യങ്ങളിലൂടെ ശരീരത്തിന്റെ ആകാരവും സൗന്ദര്യവും നിലനിർത്തി മാതൃത്വമെന്ന അനുഭൂതി ആസ്വാദ്യകരമാക്കാം.
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top