Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
വരുമാനവഴി തുറക്കാന്‍ പിങ്ക് വിപ്ലവം
വരുമാനം ലഭിക്കുന്ന സംരംഭം തുടങ്ങുന്നതിനു വഴിതെളിക്കുന്ന ഒന്നാണ് പിങ്കു വിപ്ലവം. തൊണ്ണൂറു ശതമാനത്തിലധികം ജനങ്ങള്‍ മാംസഭുക്കുകളായ കേരളത്തില്‍ ഗുണമേന്മയുള്ള മാംസം നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിന് സംരംഭകത്വ സാധ്യതയേറെയാണ്. ഇതിനായി മാംസോത്പാദന രംഗത്ത് ഒരു പിങ്ക് വിപ്ലവം അനിവാര്യമാണ്. അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ പോത്തുവളര്‍ത്തലിലൂടെ പിങ്ക് വിപ്ലവത്തിനു സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. രുചികരവും മൃദുവും ഉയര്‍ന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും കൊളസ്ട്രോളും മാട്ടിറച്ചിയേക്കാള്‍ കുറവാണ്. കട്ടിയുള്ള പേശീതന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിക്ക് ഭീഷണിയായ ഭ്രാന്തിപ്പശു രോഗം എരുമയുടെ ഏഴയലത്തില്ല. അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്.
പോത്തുകളുടെയും അവയുടെ മാംസത്തിന്റെയും വിപണനം കേരളത്തില്‍ എളുപ്പമാണ്. കൂടുതല്‍ വില ലഭിക്കാനായി വിശേഷ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഇവയെ വില്‍ക്കുന്നതാണ് നല്ലത്. മുസ്ലിം മത വിശ്വാസികളുടെ ബലി പെരുന്നാള്‍ ഇവയ്ക്കുള്ള ഒരു നല്ല വിപണിയാണ്. ക്രിസ്മസും മറ്റു പ്രാദേശിക പെരുന്നാളു കളും ഇവയുടെ പ്രത്യേക വിപണികളാണ്. ഇത്തരം സന്ദര്‍ഭങ്ങളിലും കൂടുതല്‍ വില ലഭിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ തരിശു കിടക്കുന്ന നെല്‍പ്പാടങ്ങളും തെങ്ങിന് തോപ്പുകളും ഇത്തരത്തില്‍ പോത്തു വളര്‍ത്താന്‍ അനുയോജ്യമാണ്. തെങ്ങിന് തോപ്പുകളില്‍ ഇടവിളയായി പുല്ല് കൃഷി ചെയ്താല്‍ വരുമാനവും വളരെ വര്‍ധിക്കും. മാംസാഹാരപ്രിയരായ മലയാളിക്ക് ആവശ്യമായ പോത്തിറച്ചി ഇന്നു ലഭ്യമല്ല. വെള്ളവും തീറ്റപ്പുല്ലുമുണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ മേന്മയേറിയ പോത്തിറച്ചി ഉത്പാദിപ്പിക്കാം. പോത്തിന് രോഗങ്ങള്‍ താരതമ്യേന കുറവായതിനാല്‍ ചികിത്സാച്ചെലവും കുറയും. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉപയോഗം കുറയുന്നതിനാല്‍ ജൈവ ഉത്പന്നമെന്ന ലേബലും ലഭിക്കാവുന്നതാണ്.
പോത്തു വളര്‍ത്തല്‍ - രീതികള്‍
1. തൊഴുത്തില്‍ പാര്‍പ്പിച്ച് തീറ്റ നല്കുന്ന സമ്പ്രദായം:- പച്ചപ്പുല്ലും വൈക്കോലും കാലിത്തീറ്റയും തൊഴുത്തില്‍ നല്കുന്നു. അതോടൊപ്പം കാര്‍ഷിക ഉത്പന്നങ്ങളും അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നു. മേയാന്‍ സ്ഥല ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ രീതി അവലംബിക്കുന്നത്. താരതമ്യേന ചെലവ് കൂടിയ ഈ രീതിയില്‍ തീറ്റപ്പുല്കൃഷിചെയ്താല് തീറ്റച്ചെലവ് കുറയ്ക്കാവുന്നതാണ്.
2. രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പാര്‍പ്പിക്കുകയും ദിവസേന 8-10 മണിക്കൂര്‍ മേയാന്‍ വിടുകയും ചെ യ്യുന്ന സമ്പ്രദായം: തരിശു നെല്‍പ്പാടങ്ങള്‍ വ്യാപകമായതിനാല്‍ കേരളത്തില്‍ ഈ രീതിയിലാണ് കൂടുതലായും പോത്തുകളെ വളര്‍ത്തുന്നത്. കുറഞ്ഞ അളവില്‍ പിണ്ണാക്ക്, തവിട്, സമീകൃത കാലിത്തീറ്റ എന്നിവയും നല്കുന്നു. ഈ രീതിയില്‍ തീറ്റച്ചെലവ് താരതമ്യേന കുറവായിരിക്കും.
3. പൂര്‍ണമായും മേയാന്‍ വിടുന്ന സമ്പ്രദായം:- പോത്തുകുട്ടികളെ വളര്‍ത്തുന്നതിന് സ്വന്തമായി സ്ഥലമില്ലാത്തവര്‍ ഈ രീതിയില്‍ തരിശു ഭൂമിയിലും പുറമ്പോക്കിലും പാതയോരങ്ങളിലുമായി പോത്തുകളെ വളര്‍ത്തുന്നു. ചെലവു കുറഞ്ഞ ഈ രീതിയില്‍ പോത്തുകുട്ടികളുടെ വളര്‍ച്ചാനിരക്ക് കുറവായിരിക്കും. പോത്തുകളെ വെള്ളത്തില്‍ മേയാന്‍ വിടുന്നത് ശരീര താപനില ക്രമീകരിക്കുന്നതിന് സഹായകരമാണ്. ഇത് വലോയിംഗ് എന്ന പേരില്‍ അറിയപ്പെടുന്നു.
തൊഴുത്തു നിര്‍മാണം
പോത്തിന് കുട്ടികളെ വളര്‍ത്തുന്നതിന് കുറഞ്ഞ ചെലവില്‍ തൊഴുത്ത് നിര്മിക്കാവുന്നതാണ്. വീടിനോടു ചേര്‍ന്നോ പ്രത്യേകമായോ തൊഴു ത്തു നിര്‍മിക്കാം. തൊഴുത്ത് നിര്‍മി ക്കുന്ന സ്ഥലം ഭൂനിരപ്പില്‍ നിന്നുയര് ന്നതും വെള്ളം കെട്ടി നില്ക്കാ ത്തതു മായിരിക്കണം. മേല്‍ക്കൂരയായി ഓലയോ ഓടോ ഉപയോഗിക്കാവുന്നതാണ്.
പോത്തിന്‍കുട്ടികളുടെ പരിപാലനവും തീറ്റയും
പോത്തിന്‍കുട്ടികളുടെ മരണ നിരക്ക് കൂടുതലായതിനാല്‍ ജനിച്ച് അരമണിക്കൂറിനകം രോഗപ്രതിരോധശേഷി നല്കുന്ന കന്നിപ്പാല്‍ (കൊളസ്ട്രം) നല്‍കേണ്ടതാണ്. കന്നിപ്പാലില്‍ ആവശ്യമായ പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, രോഗപ്രതിരോധശേഷി നല്കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്നിവ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ആദ്യത്തെ നാലുദിവസത്തേക്ക് മൂന്നു മുതല്‍ നാലു ലിറ്റര്‍ വരെ കന്നിപ്പാല്‍ പല തവണകളായി നല്‍കേണ്ടതാണ്. തുടര്‍ന്ന് രണ്ടു മാസം വരെ ശരീര തൂക്കത്തില്‍ പത്തിലൊരു ഭാഗമായ 2.5-3 ലിറ്റര്‍ പാല് നല്‍കാവുന്നതാണ്. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിരിക്കുന്ന കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും പച്ചപ്പുല്ലും കുറേശേ നല്കിത്തുടങ്ങാം. മൂന്നാം മാസം മുതല്‍ പാലിന്റെ അളവ് 1.5 ലിറ്ററായി ചുരുക്കുന്നു. അതോടൊപ്പം കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും പച്ചപ്പുല്ലും അളവില്‍ ക്രമേണ വര്‍ധിപ്പിക്കുന്നു. ആറുമാസം പ്രായത്തില്‍ ഒരു കിലോഗ്രാം കാഫ് സ്റ്റാര്‍ട്ടറും 10 കിലോഗ്രാം പച്ചപ്പുല്ലും നല്‍കാം. വൈക്കോലും ആവശ്യാനുസരണം നല്‍കേണ്ടതാണ്. ആറു മാസത്തിനു മുകളില്‍ ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ സമീകൃതകാലിത്തീറ്റ നല് കാവുന്നതാണ്.
100 കിലോഗ്രാം വരെ ശരീരഭാരത്തിന് - 1.5 കിലോഗ്രാം തീറ്റയും 10 കിലോഗ്രാം പച്ചപ്പുല്ലും യഥേഷ്ടം വൈക്കോലും വെള്ളവും നല്‍കണം. 200 കിലോഗ്രാം തൂക്കത്തിന് - 2.5 കിലോഗ്രാം തീറ്റ + 10 കിലോഗ്രാം പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം. 200 കിലോഗ്രാമിന് മുകളില്‍ - മൂന്നു കിലോഗ്രാം തീറ്റ + 10 കിലോഗ്രാം പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം.
ജനിച്ചിട്ട് അഞ്ചാറുമാസമായ 60-70 കിലോഗ്രാം തൂക്കമുള്ള പോത്തിന്‍കുട്ടികളെയാണ് വളര്‍ത്താനായി വാങ്ങേ ണ്ടത.് ശരിയായ അളവില്‍ സമീകൃത കാലിത്തീറ്റ നല്കി ശാസ്ത്രീയമായി വളര്‍ത്തിയാല്‍ ദിവസേന ശരാശരി 500 ഗ്രാം വരെ ശരീരതൂക്കം വര്‍ധി ക്കുന്നതായി കാണാം. 22-24 മാസം പ്രായത്തില്‍ 300-350 കിലോ ഗാം ശരീരഭാരമുള്ള പോത്തിനെ ഇറച്ചിക്കായി ഉപയോഗിക്കാവുന്നതാണ്. തീറ്റച്ചെലവ് കുറയ്ക്കാന്‍ ലഭ്യമായ സ്ഥലങ്ങളില്‍ ആവശ്യാനുസരണം തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കേണ്ടതാണ്. ഒരു കിലോഗ്രാം സമീകൃത കാലിത്തീറ്റയ്ക്ക് പകരമായി 10 കിലോഗ്രാം പച്ചപ്പുല്ല് തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് പോത്തിന് കുട്ടികള്‍ക്ക് നല്‍കാനുള്ള സമീകൃത കാലിത്തീറ്റ തയാറാക്കാവുന്നതാണ്.
രോഗങ്ങള്‍
പകര്‍ച്ചവ്യാധികളായ കുളമ്പു രോഗം, കുരലടപ്പന് എന്നീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ രോഗപ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. വിരബാധ, ബാഹ്യപരാദബാധ എന്നിവ പോത്തുകളില്‍ വ്യാപകമായി കണ്ടുവരുന്നു. ഇവ മൂലം വളര്‍ച്ചയും പോഷകാഹാര ന്യൂനതയും വളര്‍ച്ചാ മുരടിപ്പും ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളില്‍ വിരമരുന്നു നല്കിയാല് വിരബാധ പൂര്‍ണമായും നിയന്ത്രിക്കാവുന്നതാണ്. ബാഹ്യപരാദങ്ങള്ക്കെതിരേ ഫലപ്രദമായ മരുന്നുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. പോത്തിന്‍കുട്ടികളെ ബാധിക്കുന്ന മറ്റു പ്രധാന രോഗങ്ങളാണ് ദഹനക്കേട്, വയറുപ്പെരുക്കം എന്നിവ. തീറ്റയിലുണ്ടാകുന്ന മാറ്റം, പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ തീറ്റ എന്നിവയാണ് ദഹനക്കേടിനും വയറുപ്പെരുക്കത്തിനും കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്കിയാല് ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.
ഡോ. സാബിന് ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍,ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍.പി.എം.
വെറ്ററിനറി കോളജ്, മണ്ണുത്തി.
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
Latest News
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top