ആദായം കൊണ്ടുവരുന്ന അകത്തള സസ്യങ്ങൾ
ആദായം കൊണ്ടുവരുന്ന അകത്തള സസ്യങ്ങൾ
Friday, November 19, 2021 9:36 AM IST
കോവിഡും ലോക്ഡൗണുമെല്ലാം മനുഷ്യനെ വീട്ടിലിരിത്തിയപ്പോൾ അതോടൊപ്പം വളർന്ന വിനോദമാണ് ഇൻഡോർ പ്ലാന്‍റുകളുടേത്. പിന്നീട് വീടുകളിലെ സംരംഭമായി ഇതു മാറി. വിപണിയിൽ ഏറെ ഡിമാൻഡുള്ള സീസീ എന്ന ഇൻഡോർ പ്ലാന്‍റിനെയും അവയുടെ വളർത്തൽ രീതികളും നമുക്കൊന്നു പരിചയപ്പെടാം.

zz (Zamioculcas zamiifolia)പ്ലാന്‍റ്

അരേസിയെ കുടുംബത്തിൽപെട്ട മനോഹരമായ ഒരു അലങ്കാരചെടിയാണ് zz (Zamioculcas zamiifolia) പ്ലാന്‍റ്. "സാമിയോകുൽക്കസ് സാമിഫോലിയ’ എന്നതിന്‍റെ ചുരുക്കപ്പേരാണ് zz. വീടുകളിലെ അകത്തളങ്ങളിലും ഓഫീസുകളിലും വയ്ക്കാൻ അനുയോജ്യമായ ചെടിയാണിത്.

കിഴക്കൻ ആഫ്രിക്കയിലും ദക്ഷിണാഫ്രിക്കയിലും കെനിയയിലും ഈ ചെടി ധാരാളം കണ്ടുവരുന്നു. സാൻസിബാർ ജെം, സീസീ പ്ലാന്‍റ്, ആരോയിഡ് പാം, എമറാൾഡ് പാം എന്നിങ്ങനെ ഈ ചെടി വിവിധ പേരുകളിൽ അറിയപ്പെടുന്നു.

1829-ൽ ഈ ചെടി കണ്ടെത്തിയിരുന്നെങ്കിലും 1996ഓടെ ഡച്ചു നഴ്സറികളാണ് ഇവ വൻതോതിൽ വളർത്താനും പ്രചരിപ്പിക്കാനും തുടങ്ങിയത്. രണ്ടു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ ചെടികൾ മണ്ണിനടിയിലെ ഉരുളക്കിഴങ്ങുപോലെയുള്ള ഭാഗത്തുനിന്നാണു പൊട്ടിമുളയ്ക്കുന്നത്.

ഈ കിഴങ്ങുകൾ(റൈസോം) വെള്ളം ശേഖരിച്ചുവയ്ക്കുന്നതിനാൽ കടുത്ത വരൾച്ചയിലും ഇവ ഉണങ്ങാതെ നിൽക്കും. റൈസോമിൽ നിന്നു പുറപ്പെടുന്ന ഇലത്തണ്ടുകൾ ആദ്യം ബൾബുകൾ പോലെ കാണപ്പെടും. ഇതിന്‍റെ വശങ്ങളിൽ ആറു മതുൽ എട്ടുവരെ ജോടി ഇലകൾ കാണാം. വളരുന്നതോടൊപ്പം കൂർത്തുവരുന്ന ഇലത്തണ്ട് നേരിട്ട് റൈസോമിൽ നിന്നു പുറപ്പെടുന്നു.

തണ്ടില്ലാത്ത ഒരു ചെടികൂടിയാണ് zz പ്ലാന്‍റ്. കടുംപച്ചനിറത്തിൽ തിളങ്ങുന്ന ഇലകളാണ് ഈ ചെടിയുടെ സൗന്ദര്യം. ഓരോ ഇലയ്ക്കും ഏഴു മുതൽ പതിനഞ്ചു വരെ സെന്‍റീമീറ്റർ നീളം കാണും. അപൂർവമായി മാത്രം പുഷ്പിക്കുന്ന zz പ്ലാന്‍റിന്‍റെ പൂക്കൾ അത്ര ആകർഷകമല്ല. ഈ പൂക്കൾ താഴെ ഇലത്തണ്ടുകൾക്കിടയിലാണു രൂപപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിരിഞ്ഞു വാടുന്ന പൂക്കളെക്കാളും ഇവയുടെ ഇലയുടെ ഭംഗിക്കാണു പ്രാധാന്യം.

zz പ്ലാന്‍റുകൾ പലതരം

1. റാവൻ സീസീ പ്ലാന്‍റ്
ഇതിന്‍റെ ഇലകൾക്ക് നല്ല കറുപ്പു നിറമായിരിക്കും.

2. സീസീ സെൻസി
സാധാരണ ചെടിയിൽ നിന്നു വ്യത്യസ്തമായി ഇവയുടെ ഇലകൾ ചുരുണ്ടിരിക്കും. ഇലത്തണ്ടിന്‍റെ അറ്റത്ത് ഇവ അടുത്തടുത്ത് കാണപ്പെടുന്നു.

3. ഡ്വാർഫ് സീസീ പ്ലാന്‍റ്
സാധാരണ കാണുന്ന പ്ലാന്‍റിനേക്കാൾ ഉയരം കുറഞ്ഞതായിരിക്കും. രണ്ടടിയെക്കാൾ കൂടുതൽ വളരില്ല. ഇലകളുടെ നിറവും വലിപ്പവും വിന്യാസവും സാധാരണ സീസീ പ്ലാന്‍റിന്‍റെതുപോലയാണ്.

4. സീസീ പ്ലാന്‍റ് ലക്കി ക്ലാസിക്ക്
ഇതിന്‍റെ ഇലകൾ വൃത്താകാരത്തിലായിരിക്കും.

5. വേരിഗേറ്റഡ് സീസീ പ്ലാന്‍റ്
ഇതിന്‍റെ ഇലകൾക്ക് നിറവ്യത്യാസം കാണും.

എങ്ങനെ വളർത്താം

സീസീ പ്ലാന്‍റ് വളർത്താൻ പ്ലാസ്റ്റിക്, ടെറക്കോട്ട, സിറാമിക്ക് ചട്ടികൾ ഉപയോഗിക്കാം. വെള്ളം വാർന്നു പോകാൻ അടിയിൽ ദ്വാരമിടണം. നടാൻ ഉദ്ദേശിക്കുന്ന ചെടിയുടെ വലിപ്പമനുസരിച്ചായിരിക്കണം ചട്ടികൾ തെരഞ്ഞെടുക്കേണ്ടത്.

ഈ ചെടി ഏകദേശം മുന്നടി മാത്രമേ വളരൂ. അതിനാൽ ഏറ്റവും വലിയ ചെടിക്കും 10 ഇഞ്ച് ചട്ടിമതിയാകും. ചെറിയ ചെടികൾക്ക് അവയുടെ വലിപ്പമനുസരിച്ചുള്ള ചട്ടികൾ തെരഞ്ഞെടുക്കാം.


നടീൽ മിശ്രിതം

ഞാൻ ഉപയോഗിക്കുന്ന നടീൽ മിശ്രിതത്തിന്‍റെ അനുപാതം താഴെ കാണിക്കുന്നു.

1. തരിയോടുകൂടിയ ആറ്റുമണൽ - 40 ശതമാനം
2. ചുവന്ന കട്ടയില്ലാത്ത മണ്ണ്- 30 ശതമാനം
3. ചാണകം ഉണക്കിപ്പൊടിച്ചത്- 20 ശതമാനം
4. എല്ലുപൊടി- അഞ്ചു ശതമാനം
5. വേപ്പിൻപിണ്ണാക്ക്- അഞ്ചു ശതമാനം

ഇവ നല്ലവണ്ണം കുട്ടിയിളക്കിയാൽ നടീൽ മിശ്രിതമായി. ചിലർ ഇതിന്‍റെ കൂടെ കോക്കോപിറ്റ് ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. കോക്കോപിറ്റ് ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഇത് വെള്ളം ശേഖരിക്കുന്നതു കൊണ്ട് കിഴങ്ങുകൾ ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.

വെള്ളവും വെളിച്ചവും

സീസീ പ്ലാന്‍റിന്‍റെ ഏറ്റവും വലിയ ശത്രു വെള്ളമാണ്. ഇത് വിരോധാഭാസമായി തോന്നാം. ദിവസവും വെള്ളമൊഴിച്ചാൽ കിഴങ്ങുകളും ഇലത്തണ്ടുകളും ചീഞ്ഞ് ചെടി നശിച്ചു പോകും. നടീൽ മിശ്രിതം നല്ലവണ്ണം ഉണങ്ങി വരണ്ടാൽ മാത്രം വെള്ളമൊഴിച്ചാൽ മതി. ആഴ്ചയിൽ ഒരു പ്രാവശ്യമാണ് ഞാൻ വെള്ളമൊഴിക്കുന്നത്.

സൂര്യപ്രകാശം

സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങളിൽ ചട്ടികൾ വയ്ക്കരുത്. ഇലകൾ പൊള്ളിപ്പോകാം. അതിനാൽ പരോക്ഷമായി സൂര്യപ്രകാശം ലഭിക്കുന്ന അകത്തളങ്ങളിലും വരാന്തകളിലും ഓഫീസ് മുറിയിലും ബാത്ത് റൂമുകളിലും വയ്ക്കുന്നതാണ് ഉത്തമം.

വളപ്രയോഗം

നല്ലവണ്ണം ഉണക്കിപ്പൊടിച്ച ചാണകം മാസത്തിലൊരിക്കൽ ചട്ടിയിലിട്ട് ഇളക്കിക്കൊടുക്കണം. രാസവളം ഞാൻ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നെങ്കിൽ 20:20:20 കൂട്ടുവളം ചെടിയിൽ തട്ടാതെ, ചട്ടിയുടെ വക്കിനോടു ചേർത്ത് ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇട്ടു കൊടുത്ത് വെള്ളമൊഴിക്കണം.

പ്രജനനം

അഞ്ചുതരത്തിൽ സീസീ പ്ലാന്‍റിന്‍റെ വംശവർധന നടത്താം.

1. ചട്ടിയിൽ ചെടികൾ നിറഞ്ഞാൽ ചെടിച്ചട്ടിയിൽ നിന്ന് ഓരോകിഴങ്ങും ചെടിയോടൊപ്പം കൈകൊണ്ട് വേർതിരിച്ചെടുത്ത് മറ്റു ചട്ടികളിൽ നടാം.

2. ഇലത്തണ്ട് അടിയിൽ നിന്നു മുറിച്ചെടുത്ത് വെള്ളത്തിലോ, അല്ലെങ്കിൽ വളക്കൂറുള്ള മണ്ണിലോ നട്ട് വംശവർധന നടത്താം. വെള്ളത്തിലാണു വയ്ക്കുന്നതെങ്കിൽ ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റണം.

3. ഇലത്തണ്ടു മുറിച്ച് കഷണങ്ങളാക്കി അവയിൽ നിന്നു പ്രജനനം നടത്താം.

4. ഓരോ ഇലയിൽ നിന്നും ഒരു പുതിയ ചെടി ഉണ്ടാക്കാം.

ഇതിനായി മാതൃസസ്യത്തിൽനിന്ന് ആരോഗ്യമുള്ള ഒരു ഇലത്തണ്ട് മുറിച്ചെടുക്കുക. മൂർച്ചയുള്ള ഒരു ബ്ലേഡുകൊണ്ട് ഇലകൾ ഓരോന്നായിമുറിച്ചെടുക്കുക. മുന്പുപറഞ്ഞ വിധം തയാറാക്കിയ നടീൽ മിശ്രിതം നിറച്ച ചട്ടിയിൽ ഇലകൾ ഓരോന്നായി നടുക. മണ്ണിന്‍റെ നനവ് നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. എന്‍റെ പരീക്ഷണത്തിൽ രണ്ടുമാസത്തിനുള്ളിൽ ഇലയുടെ അടിയിൽ ഉരുണ്ട കിഴങ്ങുകളും വേരുകളും പ്രത്യക്ഷപ്പെടുന്നതു കാണാം. വേരുകൾക്ക് ക്ഷതം പറ്റാതെ ഇവ ചട്ടികളിലേക്കു മാറ്റി നടാം.

5. കിഴങ്ങുകൾ വേർതിരിച്ചെടുത്തു നട്ടും പ്രജനനം നടത്താം

വായുവിലെ ബെൻസീൻ, ടൊലീൻ, സൈലീൻ മുതലായ വിഷാംശങ്ങളെ നശിപ്പിക്കാൻ ഈ ചെടിക്ക് കഴിവുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ചെടിയിൽ കാത്സ്യം ഓക്സലേറ്റ് ചെറിയ തോതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇലകളുടെ നീര് തൊലിയിൽ തട്ടിയാൽ ചൊറിച്ചിലുണ്ടാവാനുള്ള സാധ്യതയുണ്ട്.

കടുംപച്ചനിറമുള്ള ഇലകളുടെ ഭംഗികൊണ്ടും അധികം ശ്രദ്ധആവശ്യമില്ലാത്തതുകൊണ്ടും രോഗങ്ങൾ കുറവായതുകൊണ്ടും വീട്ടിനുള്ളിൽ വളർ ത്താൻ പറ്റിയ മനോഹരമായ ചെടിയാണു സീസീ പ്ലാന്‍റ്