വിശക്കുന്നവരുടെ രാജ്യമായി ഇന്ത്യ
വിശക്കുന്നവരുടെ  രാജ്യമായി ഇന്ത്യ
Saturday, December 4, 2021 1:17 PM IST
ആഗോള വിശപ്പുസൂചികയിൽ കൂപ്പുകുത്തുകയാണ് ഇന്ത്യ. 116 രാജ്യങ്ങളിലെ വിശപ്പു നിർമാർജനം താരതമ്യം ചെയ്തു പുറത്തിറക്കിയ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ഇന്ത്യക്കു പിന്നിലുള്ളത് യെമൻ, ഹെയ്തി, സോമാലിയ തുടങ്ങി പരമദരിദ്രരായ 15 രാജ്യങ്ങൾ മാത്രം.

പാക്കിസ്ഥാൻ, ശ്രീലങ്ക, മ്യാൻമാർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്ക്കു മുകളിൽ സ്ഥാനം നേടിയപ്പോൾ ദക്ഷിണേഷ്യയിൽ ഇന്ത്യക്കു പിന്നിലുള്ള ഏകരാജ്യം ആഭ്യന്തര കലാപത്തിൽ തകർന്ന അഫ്ഗാനിസ്ഥാനാണ്. 2020-ൽ 94 ആയിരുന്നു സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. അയർലൻഡിലെ സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേൾഡ് വൈഡ്, ജർമനയിലെ സ്വകാര്യ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെ എന്നിവർ ചേർന്നാണ് സൂചിക തയാറാക്കുന്നത്.

ദാരിദ്യ്രം, പോഷകാഹാരക്കുറവ് എന്നിവ രാജ്യാന്തര തലത്തിലും മേഖലാതലത്തിലും ദേശീയതലത്തിലും നിരന്തരം നിരീക്ഷിച്ചു തയാറാക്കുന്നതാണ് ആഗോള വിശപ്പു സൂചിക. 2006 മുതൽ തുടർച്ചയായി ഒരോ വർഷവും ഇതു പ്രസിദ്ധീകരിക്കുന്നു. സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ബോധപൂർവം ഇടിച്ചതാണെന്നാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്‍റെ വിമർശനം. എന്നാൽ അന്താരാഷ്ട്ര കണക്കുകൾ വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നതെന്നും അതിൽ തെറ്റുവരില്ലെന്നുമാണ് ഏജൻസികളുടെ മറുവാദം.

പോയിന്‍റ് കൂടുന്തോറും വിശപ്പിന്‍റെ വ്യാപ്തി കൂടുന്നു

സാന്പത്തികമായി വളരെ ഉയർന്ന നിലയിലുള്ള രാജ്യങ്ങളെയും ജനസംഖ്യ തീരെ കുറഞ്ഞ രാജ്യങ്ങളെയും ഒഴിവാക്കിയാണ് സൂചിക തയാറാക്കിയത്. ഒന്നു മുതൽ 100 വരെ പോയിന്‍റുകൾ നൽകിയാണ് ആഗോള വിശപ്പു സൂചികയിൽ രാജ്യങ്ങളുടെ സ്ഥാനം നിശ്ചയി ക്കുന്നത്. പോയിന്‍റ് പൂജ്യമാണെങ്കിൽ ആ രാജ്യത്ത് വിശപ്പിന്‍റെ ഭീഷണി ഇല്ലെന്നാണ് അർഥം.

സൂചികയിൽ പോയിന്‍റ് കൂടുംതോറും ആ രാജ്യത്തെ വിശപ്പിന്‍റെ വ്യാപ്തിയും ആഴവും കൂടുന്നു. ഒരോ രാജ്യത്തെയും വിശപ്പിന്‍റെ തീവ്രതയനുസരിച്ച് ലഘുവായത്, അങ്ങേയറ്റം ഭയപ്പെടു ത്തുന്നത് എന്നിങ്ങനെ ഓരോ രാജ്യ ത്തിന്‍റെയും വിശപ്പു സൂചികയിലെ സ്കോറിനെ തരം തിരിക്കുന്നുമുണ്ട്. സൂചികയിൽ 27.5 ആണ് ഈ വർഷം ഇന്ത്യക്കു ലഭിച്ച പോയിന്‍റ്.

ഇന്ത്യയിൽ വിശപ്പിന്‍റെ പ്രശ്നം ഗുരുതരമായ വിഭാഗത്തിൽ തന്നെ തുടരുന്നു വെന്നാണ് റിപ്പോർട്ടിലെ വിലയിരു ത്തൽ. എന്നാൽ 20 വർഷം മുന്പത്തെ ക്കാൾ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2000-ൽ 38.8 ആയിരുന്നു സൂചികയിൽ ഇന്ത്യക്കു ലഭിച്ച പോയിന്‍റ്. ചൈന, ബ്രസീൽ, കുവൈറ്റ് തുടങ്ങി അഞ്ചിൽ താഴെ മാത്രം പോയിന്‍റുള്ള രാജ്യങ്ങ ളാണ് സൂചികയിൽ ആദ്യ സ്ഥാനങ്ങ ളിലുള്ളത്.

പോഷകാഹാരക്കുറവ്, അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്ക ക്കുറവ് ( wasting), അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ് (stunting), അഞ്ചു വയസിൽ താഴെ യുള്ള കുട്ടികളുടെ മരണ നിരക്ക് എന്നീ നാലു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിന്‍റെയും സൂചികയിലെ പോയിന്‍റ് കണക്കുകൂട്ടിയെടുക്കുന്നത്.

ഐക്യ രാഷ്ട്ര സംഘടനയുടെ ഏജൻസികളും രാജ്യാന്തര ബഹുമുഖ സംഘടനകളും പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളാണ് ഇതിന് ഉപയോഗി ക്കുന്നത്. കുട്ടികളിൽ ഉയരത്തിന് ആനുപാതികമായും പ്രായത്തിനനുസ രിച്ചും തൂക്കമുണ്ടാകാത്തത് ഗുരുത രമായ പോഷകാഹാര കുറവിന്‍റെ ലക്ഷണമാണ്.

പോഷകാഹാരക്കുറവ് ജനസംഖ്യയുടെ 15.3 ശതമാനത്തിന്

2021- ലെ വിശപ്പുസൂചിക പ്രകാരം ഇന്ത്യയിൽ പോഷകാഹാര കുറവ് നേരിടുന്നത് ജനസംഖ്യയുടെ 15.3 ശതമാനമാണ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 17.3 ശതമാനം ഉയരത്തിന് ആനുപാതികമായി തൂക്കമില്ലാത്തവരാണ്. പ്രായത്തിന് ആനുപാതികമായി തൂക്കമില്ലാത്ത കുട്ടികളുടെ സംഖ്യ വളരെ കൂടുത ലാണ്- 34.7 ശതമാനം.

അഞ്ചു വയസിനു മുന്പ് മരണമടയുന്ന കുട്ടി കൾ 3.4 ശതമാനം വരും. ശുചിത്വ മില്ലാത്ത പരിസരങ്ങളും പോഷക കമ്മിയുമാണ് ശിശുമരണങ്ങളുടെ പ്രധാന കാരണങ്ങൾ. വിശപ്പു സൂചികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങ ളിൽ ഉയരത്തിന് ആനുപാതികമായി തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യ യാണ്. അതെ സമയം ഉയരത്തിന് ആനുപാതികമായി തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

2000ൽ ഇത് 54.2 ശതമാനമായിരുന്നെങ്കിൽ 2020-ൽ 34.7 ശതമാനമായി കുറഞ്ഞു. ഉയരത്തിന് ആനുപാതികമായി തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം, പ്രായത്തിന് ആനുപാതികമായി തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം എന്നീ രണ്ടു മാനദണ്ഡങ്ങളിൽ ഉയർന്ന സ്കോർ ലഭിക്കുന്നതാണ് ആഗോള വിശപ്പു സൂചികയിൽ ഇന്ത്യയുടെ നില മോശമാകാനുള്ള പ്രധാന കാരണം. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് കുറയ് ക്കുന്നതിലും ഇന്ത്യ നേട്ടം കൈവരി ച്ചിട്ടുണ്ട്.

1990 നും 2019 നും ഇടയിൽ ശിശു മരണം പ്രതിവർഷം നാലര ശതമാനം എന്ന നിരക്കിൽ കുറഞ്ഞു വരികയാണ്. ജനസംഖ്യയിൽ പോഷ കാഹാര കമ്മി നേരിടുന്നവരുടെ ശതമാനം ഇന്ത്യയിൽ അടുത്ത കാലത്ത് വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുകൾ പ്രകാരം 2017- 19ൽ ഇത് 14 ശതമാനമായിരു ന്നുവെങ്കിൽ 2018-20ൽ 15.3 ശതമാ നമായി ഉയർന്നു. 2004- 06ൽ ഇത് 21.6 ശതമാനമായിരുന്നു. കോവിഡ് മഹാമാരിയും ലോക്ക് ഡൗണ്‍ നിയന്ത്ര ണങ്ങളുമാണ് കഴിഞ്ഞ വർഷം പോഷകാഹാര കമ്മി നേരിടുന്നവരുടെ ശതമാനം കൂടാനുള്ള കാരണമെന്നാണ് റിപ്പോർട്ടിലെ വിശദീകരണം.


കേന്ദ്രത്തിന്‍റെ രോക്ഷത്തിനു പിന്നിൽ

കോവിഡ് കാലഘട്ടത്തിൽ ഇന്ത്യ യിൽ പോഷകാഹാര കമ്മി കൂടി എന്ന റിപ്പോർട്ടിലെ പരാമർശമാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചത്. മുൻവർ ഷങ്ങളിലും ആഗോള വിശപ്പ് സൂചികയെ കേന്ദ്ര സർക്കാർ വിമർ ശിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം എതിർപ്പ് കൂടുതൽ ശക്തമാക്കിയിരി ക്കുകയാണ്.

കോവിഡ് കാലത്ത് മുഴുവൻ ജനങ്ങളുടെയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ റിപ്പോർട്ട് പാടെ അവഗണിച്ചെന്നാണ് സർക്കാർ വാദം. കോവിഡ് നേരിടുന്നതിൽ അയൽ രാജ്യങ്ങൾ കൂടുതൽ ശുഷ്കാന്തി കാണിച്ചുവെന്ന റിപ്പോർട്ടിലെ നിഗ മനം അതിശയോക്തിപരമാണ്. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി സൂചികയിൽ ഇന്ത്യയുടെ റാങ്ക് കുറച്ചത് ഏകപക്ഷീയമായിട്ടാണെന്നും കേന്ദ്രം പറയുന്നു. ഇതിനു വേണ്ടി ടെലഫോണ്‍ വഴിയായി നാലു ചോദ്യങ്ങൾ മാത്രം ചോദിച്ച് അശാ സ്ത്രീയമായിട്ടാണ് സൂചിക തയാറാക്കിയതെന്നാണ് ആരോപണം.

റിപ്പോർട്ട് തയാറാക്കുന്നതിൽ ഏജൻ സികൾ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ല. സൂചിക തയാറാക്കുന്നതിന് സ്വീകരിച്ച രീതിശാസ്ത്രം തന്നെ തെറ്റാണ്. ഉയരത്തിന്‍റെയും തൂക്കത്തി ന്‍റെയും അടിസ്ഥാനത്തിൽ വേണമായി രുന്നു പോഷക കമ്മി വിലയിരു ത്താനെന്നും കേന്ദ്ര സർക്കാർ വാദി ക്കുന്നു

ഏജൻസികളുടെ മറുപടി

അന്താരാഷ്ട്ര തലത്തിൽ അംഗീ കരിച്ച രീതിശാസ്ത്രവും മാനദണ്ഡ ങ്ങളും പിന്തുടർന്നാണ് ആഗോള വിശപ്പു സൂചിക തയാറാക്കുന്ന തെന്നാണ് ഇതു പ്രസിദ്ധീകരിച്ച ഏജൻസികളുടെ മറുപടി. സൂചിക തയാറാക്കുന്നതിന്‍റെ ഓരോ ഘട്ട ത്തിലും ഇന്ത്യാ ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ പ്രശസ്തരായ വിദഗ്ധർ വിലയിരു ത്തിയതിനു ശേഷമാണ് ഓരോ വർഷവും സൂചിക പ്രസിദ്ധീകരി ക്കുന്നത്. പോഷകാഹാരക്കുറവ് സംബന്ധിച്ച വിവരങ്ങൾ ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ 2021- ലെ ഭക്ഷ്യ സുരക്ഷാ സൂചികകളുടെ അടി സ്ഥാനത്തിലാണ് തയാറാക്കിയത്. ഉയരവും തൂക്കവുമല്ല പകരം ഭക്ഷണ ത്തിലെ ന്ധകലോറി’കളുടെ ലഭ്യത യാണ് വിലയിരുത്തിയത്. ഇതിനു വേണ്ടി ടെലിഫോണ്‍ അഭിമുഖ മൊന്നും ഉപയോഗിച്ചിട്ടില്ല.

ഓരോ രാജ്യത്തിന്‍റെയും ഫുഡ് ബാലൻസ് ഷീറ്റ് ലോക ഭക്ഷ്യ കാർഷിക സംഘടന വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ജനസംഖ്യ യിൽ എത്ര ശതമാനം പോഷകാഹാര കുറവ് നേരിടുന്നുണ്ടെന്നതിന്‍റെ സൂചിക തയാറാക്കിയത്.

കുട്ടികളുടെ മരണ നിരക്ക് സംബന്ധിച്ച സൂചിക തയാറാക്കിയത് ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച കണ ക്കുകളുടെ അടിസ്ഥാനത്തിലാണ്. സൂചികയിലെ മറ്റു രണ്ടു മാനദണ്ഡ ങ്ങളുടെ സ്കോർ നിശ്ചയിക്കാൻ ആധാരമാക്കിയത് 2021-ൽ ശിശുക്ക ളിലെ പോഷകാഹാരക്കുറവ് സംബ ന്ധിച്ച് ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, യുണിസെഫ് എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച കണക്കുകളാണ്.

ഇന്ത്യയുടെ നാഷ ണൽ ന്യു ട്രീഷൻ സർവേയും ഇതിന് ഉപയോഗിച്ചു. ആഗോള വിശപ്പു സൂചികയിലെ നാല് ഉപസൂചക ങ്ങളും കരുതലോടെ തെരഞ്ഞെടു ത്തതാണെന്ന് ഏജൻസികൾ പറയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ് ഡിജി) ഉൾപ്പെടുന്നവയാണ് ഈ സൂചകങ്ങൾ.

ഭക്ഷ്യധാന്യ ഉത്പാദനം കൂടിയിട്ടും പോഷകാഹാര കുറവ്

കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം റെക്കോഡ് നിലയിലാണ്. 308 ദശലക്ഷം ടണ്ണിനടുത്താണ് ഈ വർഷം പ്രതീക്ഷിക്കുന്ന ഭക്ഷ്യധാന്യ ഉത്പാദനം. കേന്ദ്ര ഗവണ്‍മെന്‍റ് കരുതൽ ശേഖരമായി 75 ദശലക്ഷം ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നുണ്ട്. എന്നിട്ടും ജന സംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പോഷകാഹാരക്കുറവിന്‍റെ ഗുരുത രമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കോവിഡ് മഹാമാരിയും തുടർന്നുള്ള നിയന്ത്രണങ്ങളും സ്ഥിതി ഒന്നു കൂടി രൂക്ഷമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ കണക്കുകൾ പ്രകാരം തന്നെ ഉയരത്തിന് ആനുപാതികമായി തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം രാജ്യത്ത് വളരെ കൂടുതലാണ്. കുട്ടികളിലെയും അമ്മമാരിലെയും പോഷകകമ്മി ദീർഘകാലാടി സ്ഥാനത്തിൽ സമൂഹത്തിൽ ഗുരുതര മായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടി ക്കും. വരുമാനം, ശുചിത്വം, ശുദ്ധജല ലഭ്യത തുടങ്ങിയ വയുമായി ബന്ധ പ്പെട്ട ബഹുമുഖ പ്രശ്നമാണ് പോഷ കാഹാര കുറവ്. ഒരു രാജ്യത്തിനകത്ത് പല രാജ്യങ്ങൾ എന്നതു പോലെ ഇന്ത്യ ക്കകത്തു തന്നെ വിവിധ സംസ്ഥാന ങ്ങളിൽ ഈ പ്രശ്നത്തിന്‍റെ രൂക്ഷ തയും വ്യത്യസ്തമാണ്.

എതിർത്തിട്ടെന്തു കാര്യം?

ആഗോള ഏജൻസികളുടെ ആധികാ രിക റിപ്പോർട്ടുകളെ കണ്ണടച്ച് എതി ർത്തിട്ടു കാര്യമില്ല. പോഷകാഹാര പദ്ധതികൾ നടപ്പാക്കുന്നതിലെ അപാ കതകൾ, ഫലപ്രദമായ നിരീക്ഷണ ത്തിന്‍റെയും തിരുത്തലിന്‍റെയും അഭാവം, പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ താത്പര്യകുറവ്, ശുചിത്വ പദ്ധതികളിലെ പാളിച്ചകൾ തുടങ്ങിയവ പരിഹരിച്ചില്ലെങ്കിൽ വരും വർഷങ്ങളിലും ആഗോള വിശപ്പു സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായി തന്നെ തുടരും.