പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
Thursday, April 27, 2023 4:03 PM IST
തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ, അധിക സംരക്ഷണവും പരിചരണവും ആവശ്യമില്ലാതെ, ദീർഘകാലം വിളവ് നൽകുന്ന ജാതി കൃഷി ഹൈറേഞ്ചിൽ വ്യാപകമായി വരികയാണ്. മൂന്നു തലമുറയോളം ആദായം നൽകുന്ന കാർഷിക വിളയെന്ന നിലയിൽ ജാതി കൃഷിക്കുള്ള തൈകൾ തെരഞ്ഞെടുക്കുന്പോൾ ഏറെ ശ്രദ്ധിക്കേണ്ട തുണ്ട്. ഇതു തന്നെയാണു വലുപ്പമേറിയ കായ്ക്കും പത്രിക്കും ലിംകബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം നേടിയ പുന്നത്താനം ജാതി കർഷകർക്കിടയിൽ പ്രിയങ്കരമായത്.

ഉണങ്ങിയ 50 കായ്ക്ക് ഒരു കിലോ ലഭിക്കുമെന്നതാണു പുന്നത്താനം ജാതിയെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ഒപ്പം കായ് പൊതിഞ്ഞു കട്ടിയുള്ള പത്രിയുമുണ്ട്. ഒരു കായിലെ പത്രി ഉണങ്ങിയാൽ ശരാശരി 4.5 ഗ്രാം തൂക്കവും കിട്ടും. മൂന്നാം വർഷം കായ്ക്കാൻ തുടങ്ങുമെങ്കിലും പത്തു വർഷമാകുന്പോഴാണു നല്ല വിളവ് ലഭിക്കന്നത്.

10 വർഷം പ്രായമായ ഒരു ജാതിയിൽ നിന്നു വർഷം 1500 കായ് ലഭിക്കുമെന്നു പുന്നത്താനം ജാതിയുടെ പ്രചാരകൻ ഷാജൻ വർഗീസ് പുന്നത്താനം പറയുന്നു. അധികം പടർന്ന് പന്തലിക്കാതെ ഉയർന്നു പൊങ്ങുന്നുവെന്ന പ്രത്യേകതയും ഈ ജാതിക്കുണ്ട്. ക്രിസ്തുമസ് ട്രീ പോലെയാണ് ഇതിന്‍റെ വളർച്ച. അതിനാൽ കൃഷിയിടത്തിൽ 20 അടി അകലത്തിൽ തൈകൾ നടാം. കുറച്ചു സ്ഥലത്ത് കൂടുതൽ തൈകൾ നടാൻ കഴിയുന്നതുവഴി കൂടുതൽ ആദായം കിട്ടുകയും ചെയ്യും.



കൃഷിയിടത്തിൽ 15 ജാതിക്ക് ഒരു ആണ്‍ ജാതിയെന്ന കണക്കിലാണു നട്ടിരിക്കുന്നത്. ആണ്‍ ജാതിയിൽ ഉയരത്തിൽ പുന്നത്താനം ജാതിയുടെ കണ്ണ് ബഡ് ചെയ്യുന്ന (ടോപ്പ് വർക്ക്) രീതിയും ഷാജൻ അവലംഭിച്ചിട്ടുണ്ട്. കാലിവളവും വേപ്പിൻപിണ്ണാക്കും കടലപിണ്ണാക്കും ഒപ്പം കെമിക്കൽ ചേർക്കാത്ത എല്ലുപൊടിയുമാണു വളം. ഇതിനു പുറമെ 10 വർഷമെങ്കിലും പ്രായമായ ജാതിക്ക് 750 ഗ്രാം എൻപികെ യും 125 ഗ്രാം മൈക്രോ ന്യൂട്രിയന്‍റും വർഷത്തിൽ രണ്ട് തവണ നൽകാറുണ്ട്.


നീർവാർച്ചയുള്ള മണ്ണാണ് ജാതി കൃഷിക്ക് അനുയോജ്യം. ജാതിക്ക് 30 ശതമാനം തണൽ മതി. ഉച്ചകഴിഞ്ഞുള്ള കനത്ത വെയിൽ നേരിട്ട് അടിക്കാതിരിക്കുന്നതാണ് അഭികാമ്യം. ഇടവിളയായി തെങ്ങ്, കമുക് എന്നിവയും കൃഷി ചെയ്യാം.

കോട്ടയം ജില്ലയിൽ നിന്നു 70 വർഷങ്ങൾക്കു മുന്പ് കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി ഗ്രാമത്തിൽ കുടിയേറിയ പുന്നത്താനം വർക്കി തൊമ്മനാണു പുന്നത്താനം ജാതിയുടെ ഉപജ്ഞാതാവ്. വർഷങ്ങൾക്ക് മുന്പുതന്നെ ഇവിടെ ജാതി കൃഷി ആരംഭിച്ചിരുന്നു. അക്കാലത്ത് കോട്ടയത്തു നിന്നു തൈകൾ കൊണ്ടുവന്നു കൃഷി ചെയ്യുകയായിരുന്നു.

ഷാജന്‍റെ പിതാവ് വർക്കി പുന്നത്താനം കോട്ടയത്തു നിന്നു കൊണ്ടുവരുന്ന നല്ല കായ്കൾ മാറി മാറി കൃഷി ചെയ്തു വികസിപ്പിച്ചെടുത്തതാണു പുന്നത്താനം ജാതി. പിന്നീട് ഇതിന്‍റെ കണ്ണ് എടുത്ത് ബഡ് ചെയ്ത് മാതൃഗുണം തെല്ലുപോലും നഷ്ടപ്പെടുത്താതെ സംരക്ഷിച്ചു പോരുന്നു. പിതാവിൽ നിന്നു ജാതി കൃഷിയുടെ ഉത്തരവാദിത്വം ഷാജൻ ഏറ്റെടുത്ത ശേഷം പുന്നത്താനം നഡ്മെഗ് പ്ലാന്േ‍റഷൻ ആൻഡ് നഴ്സറി എന്ന പേരിൽ ജാതി നഴ്സറിയും തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം നിരവധിപ്പേരാണ് തൈകൾ വാങ്ങാനെത്തുന്നത്. ഹൈറേഞ്ചിനും ലോറേഞ്ചിനും അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത ഇനങ്ങളും നഴ്സറിയിലുണ്ട്. ഭാര്യ ക്ലജി ജോസും മക്കളായ ഡെന്നീസ്, ഡേവിസ്, ഡെൽവീസ് എന്നിവരും ഷാജന് സഹായവുമായി ഒപ്പമുണ്ട്.

ഫോണ്‍ : 9447447935

ബിജു കലയത്തിനാൽ