വിശ്വാസവും സഹനവും
വിശ്വാസവും സഹനവും
തീർഥാടനം – 42 / ഫാ. ജേക്കബ് കോയിപ്പള്ളി

ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി സ ഹിക്കാനും കൂടിയുള്ള അനു ഗ്രഹം നമുക്കു ലഭിച്ചിരിക്കു ന്നുവെന്നാണു വിശുദ്ധ പൗ ലോസ് സഭയെ ഉദ്ബോധി പ്പിക്കുന്നത്. വിശ്വാസവും സ ഹന വും പരസ്പരം കൈകോർക്കുന്ന യാഥാർഥ്യങ്ങളാണ്. വിശ്വാസം സ ഹനത്തെ ക്ഷമാപൂർവം നോക്കാനും ഉൾക്കൊള്ളാനും നമ്മെ പ്രാപ് തരാക്കുന്നു. തീർഥാടകന്റെ യാത്ര ത്യാഗങ്ങളിലൂടെയുള്ള യാത്രയാ ണ്. വിശക്കുന്നവനോടും ദാഹിക്കുന്നവനോടും രോഗിയോടുമൊക്കെ തന്നെ ഉപമിച്ചപ്പോൾ ക്രിസ്തു വ്യക്‌തമാക്കിയ സത്യം അവൻ സഹന മനുഭവിക്കുന്നവന്റെ കൂടെയുണ്ടെന്നു തന്നെയാണ്.

സഹനങ്ങളിലൂടെ നടന്നവനോടു ക്രിസ്തു എപ്പോഴും അനുകമ്പകാ ണിച്ചിരുന്നു. അന്ധനും ബധിരനും മൂകനുമൊക്കെ അനുഗ്രഹങ്ങളു ടെ വരമാരി അവൻ ചൊരിഞ്ഞു. എന്നാൽ, സഹനം എന്നതിലൂടെ സാധാരണ നാം വിവക്ഷിക്കുന്നതിനുമുപരി ചിലതിലേക്കു കർത്താ വ് ശ്രദ്ധിച്ചിരുന്നു. സമറിയാ കിണറ്റുകരയിലെ സ്ത്രീ വെള്ളം കോരാൻ വരുന്നതൊഴിച്ചാൽ പ്രത്യേകം എന്തെങ്കിലും സഹനങ്ങളുണ്ടായിരുന്നതായി നാം വായിക്കുന്നില്ല. പക്ഷേ ഉള്ളിൽ നിറഞ്ഞിരുന്ന ഒരു സഹ നത്തെ കർത്താവ് ശ്രദ്ധിച്ചു. അവളുടെ സഹനം സന്തോഷമില്ലാത്തതിന്റെ സഹനമായിരുന്നു. ആ സന്തോഷമില്ലായ്മ ആകട്ടെ പാപംവരു ത്തിവച്ചതും.

പാപം വരുത്തുന്ന സഹനവും ക്രിസ്തുവിനെ പ്രതിയുള്ള സഹനവും തമ്മിൽ രണ്ടു പ്രധാന വ്യത്യാസങ്ങളാണുള്ളത്. പാപം വരുത്തുന്ന സഹനം ഒരുവനിലെ പ്രസന്നത നഷ്ടപ്പെടുത്തുന്നു. നേർവഴികളിൽ നിന്ന് ഒരിക്കൽ അകന്നുപോയി എന്നതിലുപരി ഒരിക്കലും നേർവഴികളിലേക്കു വരാൻ കൂട്ടാക്കാത്തതിന്റെ ഗതികേടുകളാണ് അവർ ചുമ ക്കുന്നത്.

ഹൃദയാനന്ദം നഷ്ടപ്പെട്ടതിന്റെ വിഷമം ഇന്ദ്രിയസുഖങ്ങളിലൂടെയും വിഷയാസക്‌തിയിലൂടെയും ആർഭാടങ്ങളിലൂടെയും പരിഹ രിക്കാൻ അവർ ശ്രമിക്കുന്നു. പക്ഷേ ഇന്ദ്രിയങ്ങൾക്കും ആസക്‌തിക്കും സുഖലോലുപതയ്ക്കും ആഡംബരങ്ങൾക്കും മനുഷ്യനെ പൂർണനാക്കാൻ കഴിവില്ലന്നറിയുമ്പോൾ ഊരാക്കുടുക്കുകളുടെ തീവ്രതയിൽ അവർ ഞെരുങ്ങുന്നു.

ക്രിസ്തുവിനുവേണ്ടി സഹിക്കുന്നതു തികച്ചും വ്യത്യസ്തമാണ്. സഹിക്കുംതോറും ഉരുക്കപ്പെട്ട സ്വർണംപോലെ അവൻ ശോഭിക്കുന്നു. ആ സഹനം മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം മുറിച്ചുകൊടുക്കുന്നതിന്റെ ബഹിർസ്ഫുരണമാണ്. നന്നാകാത്ത മകനുവേണ്ടിയുള്ള കണ്ണീരിന്റെ കാത്തിരുപ്പിൽ ഉപവാസത്തിലും പ്രാർഥനയിലും ഒരമ്മ തന്റെ മനസും ശരീരവും സമയവുമൊക്കെ മുറിക്കുമ്പോൾ അതു സ്നേഹിതനുവേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിച്ചവന്റെ കുരിശിൽ തന്നെ ചേർത്തുവയ്ക്കുകയാണ്. ഭർത്താവിന്റെ നന്മയ്ക്കായി കരയുന്ന ഭാര്യയും ഭാര്യയ്ക്കുവേണ്ടി യാചിക്കുന്ന ഭർത്താവും മക്കൾക്കുവേണ്ടി ത്യാഗങ്ങൾ ഏറ്റുവാങ്ങുന്ന മാതാപിതാക്കളും സഹിക്കാൻ വേണ്ടിയുള്ള കൃപയ്ക്കുകൂടി യോഗ്യരായവരാണ്.


നോമ്പിന്റെ കാലത്തു മനസിൽ ഉറപ്പിച്ചെടുക്കേണ്ട ഒരു യാഥാർഥ്യമുണ്ട്. പാപം തലയിൽ നിക്ഷേപിക്കുന്ന ഭാരങ്ങളിൽ നിന്നു മുക്‌തരാകണം. പകരം തേജോമയത്വം പ്രദാനം ചെയ്യുന്ന സഹനകൃപകളെ ഏറ്റുവാങ്ങണം. വിശ്വാസികൾ രണ്ടു ഹൃദയങ്ങൾക്കു മുമ്പിലേ പ്രാർഥന അർപ്പിക്കാറുള്ളൂ. ഒന്ന് ഈശോയുടെ തിരുഹൃദയവും, മറ്റൊന്നു മറിയത്തിന്റെ വിമലഹൃദയവും.

ആ രണ്ടു ഹൃദയങ്ങളും പിളർക്കപ്പെട്ട ഹൃദയങ്ങളാണ്. പിളർക്കപ്പെട്ട ഹൃദയങ്ങൾക്കു മുമ്പിൽ നിന്നു സൗഖ്യത്തിനായി പ്രാർഥിക്കുമ്പോൾ അതിൽ നിറഞ്ഞു നില്ക്കുന്ന സത്യം മുറിയുന്ന ഒരു ഹൃദയത്തിനു നല്കാൻ പിളർക്കപ്പെട്ട ഹൃദയത്തിൽ മുറിവുണക്കാനുള്ള തൈലമുണ്ടാകും എന്നതാണ്. ക്രിസ്തുവിനുവേണ്ടി സഹിക്കാൻ കൃപ കിട്ടിയ എല്ലാ ഹൃദയങ്ങളും ഈ ലോകത്തിനു നല്കുക വലിയ സംഭാവനകളാണ്. അനേകരുടെ നിന്നുപോകാമായിരുന്ന ഹൃദയത്തുടിപ്പുകൾക്കു നവജീവൻ നല്കാൻ അവരുടെ സഹനങ്ങൾക്കായിട്ടുണ്ട്. ക്രിസ്തുവിനുവേണ്ടി സഹിക്കാൻ കൃപ കിട്ടിയ മദർ തെരേസയുടെ കൈകളിൽ എത്രയോ പേർക്കു നവജന്മങ്ങളുണ്ടായി.

ക്രിസ്തുവിനെ പ്രതിയുള്ള എല്ലാ സഹനങ്ങളും ജീവിക്കുന്ന രക്‌തസാക്ഷിത്വത്തിന്റെ പ്രതീകങ്ങളാണ്. കുടുംബത്തെയും ബന്ധങ്ങളെയും പറുദീസയാക്കാനുള്ള ഒരാത്മീയശക്‌തിയായി സഹിക്കാനുള്ള കൃപ നമ്മുടെ ഉള്ളിലുണ്ട്. പാപത്തിന്റെ ദുർവാസനകളെ കുരിശിൽ തറച്ചു ക്രിസ്തുവിനെ പ്രതിയുള്ള സഹനങ്ങൾ തോളിലേന്തി കാൽവരിയിലേക്ക് ഒരു യാത്ര. പിന്നെ സർവ മഹത്വത്തോടും കൂടിയുള്ള ഒരു ഉയിർപ്പ്. പാപം നല്കുന്ന ഭാരങ്ങളോടു വിട. സഹനങ്ങൾക്കു പുഞ്ചിരിതൂകി ഒരു സ്വീകരണം. അപ്പോൾ നാം പാപമില്ലാതെ പുഞ്ചിരി തൂകുന്ന മനുഷ്യരാകും, നല്ല തീർഥാടകരാകും.