തിരിച്ചടിച്ചു പാതിരാപ്രഹരം
Thursday, October 25, 2018 1:05 AM IST
ചൊവ്വാഴ്ചവരെ സിബിഐയിലെ ഉന്നതരുടെ തമ്മിലടി ഉദ്യോഗസ്ഥപ്പോര് മാത്രമായിരുന്നു. അതിന്‍റെ ആഴത്തിലെ വേരുകൾ വ്യക്തമായിരുന്നില്ല. അഭ്യൂഹങ്ങൾ പലതിനും സാധൂകരണവും ഇല്ലായിരുന്നു.

പാതിരാത്രിയിലെ പ്രഹരം ഇതെല്ലാം മാറ്റി. വിഷയം രാഷ്‌ട്രീയമായി. പ്രശ്നത്തിന്‍റെ കേന്ദ്രബിന്ദുവിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഭരണഘടനാ വിഷയങ്ങളും ഉയരുന്നു. ഇനിയുള്ള ദിവസങ്ങളിൽ അലോക്‌വർമ എന്തുപറയും എന്നതിനെപ്പറ്റി ഭരണകൂടം ആശങ്കയിലുമാണ്. അതിലുപരി സുപ്രീംകോടതി നാളെ എന്തുപറയും എന്ന ആശങ്കയും വളരുന്നു.

കോടതി എന്തു പറയും?

സുപ്രീംകോടതിക്കു കടുത്തഭാഷയിൽ പറയാൻ മാത്രമല്ല കർശനമായി പ്രവർത്തിക്കാനും വഴിതുറന്നിട്ടുണ്ട് സർക്കാർ. സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) തലവനു രണ്ടുവർഷം കാലാവധി നൽകിയിരിക്കണം എന്നു വിധിച്ചത് സുപ്രീംകോടതിയാണ്. ആ കോടതിയിലാണ് പദവിയിൽ 20 മാസമായപ്പോൾ തന്നെ നീക്കം ചെയ്തെന്ന അലോക് വർമയുടെ പരാതി എത്തുക.

വർമയെ തിരികെ പദവിയിൽ പ്രതിഷ്ഠിക്കാൻ കോടതി ഉത്തരവിട്ടാലോ? നിയമസഭ-ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കു മുൻപ് കേന്ദ്രസർക്കാരിന് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല.വർമയ്ക്കെതിരേ ഓഗസ്റ്റിൽ കേന്ദ്ര വിജിലൻസ് കമ്മീഷനു (സിവിസി) കൈമാറിയ ആരോപണങ്ങളിൽ അന്വേഷണം കാര്യമായി നടന്നിട്ടില്ല. ശക്തമായ തെളിവുകൾ ഹാജരാക്കി വാദിക്കാൻ ഗവൺമെന്‍റിനു കഴിയില്ല.

അലോക് വർമയെ പേടിക്കണം

സുപ്രീംകോടതിയിൽ വർമ ജയിച്ചാലും തോറ്റാലും ഗവൺമെന്‍റ് പേടിക്കണം. ജയിച്ചാൽ സിബിഐ ഡയറക്‌ടർ പദവിയിൽ ഇരിക്കുന്ന ശത്രുവാകും വർമ. തോറ്റാൽ പലതും വെളിപ്പെടുത്തി മോദിയെ പ്രതിരോധത്തിലാക്കും.

വർമ അതിന്‍റെ സൂചന ഇന്നലെത്തന്നെ നൽകി. എല്ലാ രാഷ്‌ട്രീയസമ്മർദവും നേരിട്ടായിരിക്കില്ലെന്നും അതേപ്പറ്റി യഥാസമയം പറയാമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ ധീരതയുണ്ടെങ്കിലേ രാഷ്‌ട്രീയസമ്മർദം ചെറുത്തുനിൽക്കാനാവൂ എന്നു കോടതിയിലെ ഹർജിയിൽ വർമ രേഖപ്പെടുത്തി. തന്നെ മാറ്റുന്നതിലേക്കു നയിച്ച നിർണായക കേസുകളെപ്പറ്റി വഴിയേ അറിയിക്കാമെന്നും ഹർജിയിൽ പറയുന്നു.

റഫാലും വിഷയം

റഫാൽ യുദ്ധവിമാനം വാങ്ങലിലെ അഴിമതി അന്വേഷിക്കാൻ വർമ താത്പര്യമെടുത്തത് സ്ഥാനം തെറിക്കാൻ കാരണമായെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. അഭിഭാഷകനും ആക്‌ടീവിസ്റ്റുമായ പ്രശാന്ത് ഭൂഷണും ഇതേ ആരോപണം ഉന്നയിച്ചു.വെറും രാഷ്‌ട്രീയമായി തള്ളേണ്ടതില്ല ഈ ആരോപണങ്ങൾ. വരുംദിവസങ്ങളിൽ കൂടുതൽ കഥകൾ പുറത്തുവരും. റഫാൽ ബന്ധം കേന്ദ്രം നിഷേധിച്ചാലും വിശ്വസനീയമാവില്ല.


പ്രഹരത്തിൽ പാളിച്ച

പാതിരായ്ക്ക് സുപ്രധാന തീരുമാനങ്ങളെടുത്തു നടപ്പാക്കി ഞെട്ടിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ശൈലിയാണ്. മോദി അതു പരീക്ഷിച്ചപ്പോൾ പണി പാളിയോ എന്നു സംശയിക്കണം.പതിരാത്രി കാബിനറ്റിന്‍റെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി (എസിസി) തീരുമാനമെടുത്തെന്നാണ് രാവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിൽ സിവിസിയുടെ ശിപാർശയെപ്പറ്റി പറഞ്ഞില്ല. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സിവിസി ചിത്രത്തിൽ വരുന്നത്. തുടർന്നു സിവിസിയുടെ അന്വേഷണത്തോട് അലോക് വർമ സഹകരിക്കാത്തതിന്‍റെ വിവരങ്ങൾ പുറത്തുവിട്ടു. വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ വക ദീർഘമായ കുറിപ്പും ഇതേപ്പറ്റി ഉണ്ടായി.

വൈകുന്നേരം വീണ്ടും മാറ്റം. സിബിഐയുടെ ആക്‌ടിംഗ് ഡയറക്‌ടർ നാഗേശ്വര റാവുവിനെ ഉദ്ധരിച്ചായിരുന്നു ഇത്. അസ്താനയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ വച്ചിരിക്കുന്നവർ മികവുറ്റവരാണെന്നും അവർ നിഷ്പക്ഷമായും നിർഭയമായും അന്വേഷിക്കുമെന്നും റാവു പറഞ്ഞു. വർമയ്ക്കെതിരായ അന്വേഷണത്തെപ്പറ്റി ഒന്നും പറഞ്ഞില്ല.

ഗവൺമെന്‍റ് അസ്താനയെ സംരക്ഷിക്കുകയാണെന്ന ധാരണ തിരുത്താൻ ഉദ്ദേശിച്ചായിരുന്നു ഇത്. പക്ഷേ അത് ഏറ്റുപിടിക്കാൻ അധികംപേരെ കിട്ടിയില്ല.സിബിഐ തലവനെ മാറ്റിയതിൽ രാഷ്‌ട്രീയമില്ലെന്നും ശുദ്ധീകരണം മാത്രമാണു ലക്ഷ്യമെന്നും വരുത്താനായി പിന്നെ ശ്രമം. അന്തിച്ചർച്ചകളിൽ സിബിഐ ശുദ്ധീകരണം എന്ന ശീർഷകംതന്നെ നൽകി വിനീതവിധേയരായ ചില മാധ്യമങ്ങൾ.

പക്ഷേ സിബിഐ തലവനെ നീക്കിയതിലെ രാഷ്‌ട്രീയം എല്ലാവർക്കും മനസിലായി. ഒപ്പം കേന്ദ്രസർക്കാരിന്‍റെ ഭരണവീഴ്ചയും തുറന്നുകണ്ടു. സിബിഐയിൽ തമ്മിലടി ഉണ്ടാക്കിയതും അതു യഥാസമയം ഇടപെട്ടു വിലക്കാത്തതു പ്രധാനമന്ത്രിയുടെതന്നെ വീഴ്ചയായി കരുതപ്പെടും. ഭരണത്തിൽ ഉരുക്കുമുഷ്‌ടി വാഗ്‌ദാനം ചെയ്ത പ്രധാനമന്ത്രിയുടെ കീഴിൽ, അദ്ദേഹം നേരിട്ടു നിയമിച്ചവരാണു തമ്മിലടിച്ചതും പരസ്പരം കുറ്റാന്വേഷണങ്ങൾ തുടങ്ങിയതും.‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.