Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അസാമാന്യ ചങ്കുറപ്പുള്ള പോരാളി
Thursday, November 22, 2018 12:51 AM IST
അസാമാന്യമായ ചങ്കുറപ്പുള്ള പോരാളി. മികച്ച നേതാവ്. ആഴത്തിൽ കാര്യങ്ങൾ പഠിക്കുകയും യുക്തിസഹമായി വിശദീകരിക്കുകയും ചെയ്യുന്ന വാഗ്മി. വിപുലമായ ബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിച്ച മനുഷ്യസ്നേഹി. ഇത്തരത്തിൽ ഏറെ സവിശേഷതകൾ നിറഞ്ഞ വ്യക്തിത്വത്തിനുടമയായ എം.ഐ. ഷാനവാസിന്റെ വേർപാട് കോണ്‍ഗ്രസ് പാർട്ടിക്ക് അടുത്തകാലത്തുണ്ടായ ഏറ്റവും കനത്ത നഷ്ടമാണ്.
വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണു നഷ്ടപ്പെട്ടത്. ഷാനവാസിനെ കൊച്ചുകുട്ടിയായിരിക്കുന്ന കാലം മുതൽ അറിയാം. ദീർഘകാലത്തെ ആ രാഷ്ട്രീയപരിചയം കൂടുതൽ ഇഴയടുപ്പമുള്ള വ്യക്തിബന്ധമായി തീരുന്നത് അദ്ദേഹം ഡൽഹിയിൽ എത്തിയശേഷമായിരുന്നു. കോണ്‍ഗ്രസിനകത്തും പുറത്തും വിപുലമായ വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഷാനവാസ് തികഞ്ഞ ഒരു പോരാളിയായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കാണിക്കുന്ന നിശ്ചയദാർഢ്യവും കരുത്തും ചങ്കുറപ്പും എടുത്തുപറയേണ്ടതാണ്. കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള അസാധാരണമായ വൈഭവം ഷാനവാസിനുണ്ടായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ഞാൻ പ്രവർത്തിക്കുന്പോഴാണു ഷാനവാസിനെ അടുത്തു പരിചയപ്പെടുന്നത്. അക്കാലത്തു കൂടുതൽ സമയം ആലപ്പുഴ ജില്ലയിലാണു ഞാൻ ചെലവിട്ടിരുന്നത്. ഷാനവാസിന്റെ പിതാവ് ഇബ്രാഹിംകുട്ടി വക്കീൽ ആലപ്പുഴ ബാറിലെ തിരക്കുള്ള വക്കീലന്മാരിൽ ഒരാളും ഒന്നാംതരം പ്രഭാഷകനും രാഷ്ട്രീയനേതാവുമായിരുന്നു. പിതാവുമായുള്ള അടുപ്പമാണു ഷാനവാസിലേക്ക് എത്തിയത്.
ഷാനവാസ് കെഎസ് യുവിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റായ സമയത്തുതന്നെ അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധിച്ചിരുന്നു. വലിയ പോരാട്ടം നടത്തിക്കൊണ്ടു മാത്രമേ അക്കാലത്തു കെഎസ്യുവിന്റെ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നുള്ളു. പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ. അവിടെ ഓരോ കോളജിലും ശക്തമായ വെല്ലുവിളി നേരിട്ടു പാർട്ടിപ്പതാക പാറിക്കുന്നതിൽ ഷാനവാസ് മുന്നിൽനിന്നു.
ഷാനവാസിന്റെ പിതാവ് എറണാകുളം നോർത്തിലേക്കു പിന്നീടു താമസം മാറി. അക്കാലത്തു ഞാനും നോർത്തിലെ മാർക്കറ്റ് റോഡിലേക്കു താമസം മാറ്റിയിരുന്നു. അതോടെ ആ കുടുംബവുമായി അയൽ ബന്ധവുമായി. ഇടയ്ക്കിടെ ഞാനവിടെ പോകും, കാപ്പി കുടിക്കും, രാഷ്ട്രീയം പറയും. ഷാനവാസിന്റെ പിതാവ് അൽഅമീൻ ട്രസ്റ്റ് പോലുള്ള സാമൂഹ്യസേവന പ്രസ്ഥാനങ്ങളിലാണ് അക്കാലത്തു കൂടുതലായും ശ്രദ്ധചെലുത്തിയിരുന്നത്. അദ്ദേഹം മതപണ്ഡിതൻ കൂടിയായിരുന്നു. വീടിനോടടുത്തുള്ള പള്ളി പണിയാനായി സ്ഥലം സംഭാവന ചെയ്തിരുന്നു. അക്കാലത്തു മിക്കവാറും ദിവസങ്ങളിൽ ഷാനവാസിനെ കാണും.
ഷാനവാസ് പഠനത്തിനായി പിന്നീടു കോഴിക്കോട്ടേക്കു പോയി. അവിടത്തെ വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന്റെ നേതൃപാടവവും സാമൂഹ്യബന്ധങ്ങളും കൂടുതൽ വിപുലമായി. കെഎസ്യുവിൽനിന്നു യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലുമെത്തി. നേതൃസ്ഥാനങ്ങൾ വഹിച്ചു. കെപിസിസിയിൽ ഇത്രയധികം കാലം നേതൃസ്ഥാനം വഹിച്ചവർ കുറവാണ്. ഞാനടക്കമുള്ള നിരവധി പ്രസിഡന്റുമാരുടെ ഒപ്പം പ്രവർത്തിച്ചു.
കെപിസിസിയിൽ സേവാദളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചരൽക്കുന്നിൽ നടത്തിയ സേവാദൾ ക്യാന്പ് എന്റെ അറിവിൽ ഇന്ത്യയിൽ നടത്തിയ സേവാദൾ ക്യാന്പുകളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു.
ഏൽപിക്കുന്ന ഏതു ചുമതലയും പൂർത്തീകരിക്കുന്നതിന് ഊണും ഉറക്കവുമില്ലാതെ പ്രയത്നിക്കുന്ന ശീലം അദ്ദേഹത്തിനു പാർട്ടിക്കകത്തു വലിയ സ്വാധീനം നേടിക്കൊടുത്തു. ഷാനവാസിന്റെ കരുത്തും കഴിവും അദ്ദേഹത്തെ കെ. കരുണാകരന്റെ സ്നേഹഭാജനമാക്കി. കരുണാകരൻ അദ്ദേഹത്തിന് ഏറെ പ്രോത്സാഹനങ്ങൾ നൽകി. കോണ്‍ഗ്രസ് നേതാക്കളിൽ അസാമാന്യമായ പാണ്ഡിത്യമുള്ള ആളായിരുന്നു ഷാനവാസ്. ഏതു വിഷയവും പഠിച്ച് അവതരിപ്പിക്കും. ടെലിവിഷൻ ചർച്ചകളിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ വക്താവ് ഷാനവാസ് ആയിരുന്നു. കോണ്‍ഗ്രസ് പാർട്ടിക്കെതിരേ വരുന്ന ആരോപണങ്ങളെ യുക്തിസഹമായും വാചാലമായും വസ്തുതാപരമായും പ്രതിരോധിക്കുകയും മറുപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി സവിശേഷമാണ്.
പാർട്ടിയുടെ നയങ്ങൾ ആഴത്തിൽ പഠിച്ചു പക്വതയോടെ അത് അവതരിപ്പിക്കുന്ന ഷാനവാസിനെ ഒരു ചർച്ചയിൽ പോലും ആർക്കും ഉത്തരം മുട്ടിക്കാനാവില്ല. ഉറച്ച നിലപാടുകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. പാർട്ടി നേരിട്ട എല്ലാ പ്രതിസന്ധിയിലും ഷാനവാസിന്റെ ഈ ചാതുര്യം കണ്ടിരുന്നു. ഡൽഹിയിലേക്കു തട്ടകം മാറിയപ്പോൾ ദേശീയരാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങിനിന്നു. എംപിയെന്ന നിലയിൽ സഭാ സമ്മേളനത്തിൽ പൂർണമായി സംബന്ധിക്കുകയും എല്ലാ ചർച്ചകളിലും സജീവമായി പങ്കെടുക്കുകയും ചെയ്യാൻ ശ്രദ്ധിച്ചു. പാർലമെന്റിനകത്തു സങ്കീർണമായ ദേശീയനയങ്ങളും ന്യൂനപക്ഷ പ്രശ്നങ്ങളും ചർച്ച ചെയ്യുന്പോൾ ഷാനവാസ് അതിൽ സജീവമായി ഇടപെട്ടു.
ഉറച്ച മതേതരവാദിയായിരുന്നു അദ്ദേഹം. അതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ കാര്യത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാനും അദ്ദേഹത്തിനു സാധിച്ചു. ന്യൂനപക്ഷങ്ങൾക്കിടയിൽ കോണ്‍ഗ്രസിനെക്കുറിച്ച് ആരെങ്കിലും തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചാൽ അദ്ദേഹം ചാടിവീഴുമായിരുന്നു.
പാർലമെന്റിൽ അദ്ദേഹം വെറും ഒരു കോണ്‍ഗ്രസ് നേതാവ് മാത്രമായിരുന്നില്ല. കേരളത്തിന്റെ ശക്തനായ പോരാളി കൂടി ആയിരുന്നു. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും അവിടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിന്റെ ആവശ്യങ്ങൾക്കായുള്ള സമരങ്ങളിൽ സജീവമായി പങ്കെടുത്തു. എന്റെ ഓർമയിൽ അദ്ദേഹം ഏറ്റവും ഒടുവിൽ സജീവമായി ഇത്തരത്തിൽ ഇടപെട്ടതു കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്നത്തിലായിരുന്നു.
ആലപ്പുഴയിൽ ജനിച്ച് എറണാകുളത്തു വളർന്നതാണെങ്കിലും ഷാനവാസിന്റെ വിദ്യാഭ്യാസത്തിന്റെ പ്രധാന കാലഘട്ടം കോഴിക്കോട്ട് ആയിരുന്നു. മലബാറുമായി അദ്ദേഹത്തിനു വളരെയടുത്ത വൈകാരിക ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച മലബാറിൽനിന്നുതന്നെയാണു പാർലമെന്റിൽ എത്തിയതെന്നതും ശ്രദ്ധേയം. അതുകൊണ്ടുതന്നെ മലബാറിന്റെ വികസനം ഒരു ദൗത്യമായി ഏറ്റെടുത്തു. തന്റെ മണ്ഡലമായ വയനാടിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ചു.
പ്രളയം ഏറ്റവുമധികം കെടുതികൾ സൃഷ്ടിച്ച ജില്ലകളിൽ ഒന്നാണു വയനാട്. പ്രളയത്തിന്റെ കാലത്തു വയനാടൻജനതയുടെ കൂടെനിന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കാനായി ആരോഗ്യം പോലും വകവയ്ക്കാതെ അദ്ദേഹം മുന്നിട്ടിറങ്ങി. ആരോഗ്യം അടിക്കടി മോശമായി കരൾ മാറ്റിവയ്ക്കേണ്ടിവരും എന്ന അറിവുണ്ടായിട്ടുകൂടി വയനാട് വിടാതെ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരധിവാസത്തിനുമായി അദ്ദേഹം ഓടിനടന്നു. ആ രണ്ടുമാസം അദ്ദേഹം വയനാട്ടിൽ താമസിച്ചു നടത്തിയ പ്രവർത്തനങ്ങൾ എനിക്കു നേരിട്ടു ബോധ്യമുണ്ട്.
കരൾരോഗിയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ മോശമായതും അതിവേഗം ഇത്തരത്തിലൊരു അന്ത്യമുണ്ടായതും മുൻപിൻ നോക്കാതെ അന്ന് ഓടിനടന്നതു മൂലമാണെന്നു തോന്നുന്നു. ആരോഗ്യം വകവയ്ക്കാതെയുള്ള ഷാനവാസിന്റെ പ്രവർത്തനങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തെക്കുറിച്ചു കൂടുതൽ മതിപ്പ് ഉണ്ടാക്കുകയും ചെയ്തു.
കരൾ മാറ്റിവയ്ക്കാതെ ജീവിതം അധികം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് എന്നോട് നേരിട്ടുതന്നെ പറയുകയും ചെയ്തിരുന്നു. പിതാവിനായി സ്വന്തം കരൾ പകുത്തുനൽകാൻ തയാറായ അദ്ദേഹത്തിന്റെ മകളുടെ മഹത്വവും നമ്മൾ കാണണം. മകളുടെ കരളായതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണു കരുതിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞത് ഇനി കൂടുതൽ ചെറുപ്പമായ കരളുള്ള ഷാനവാസിനെ കിട്ടുമെന്നായിരുന്നു. പലവട്ടം പ്രതീക്ഷ നൽകി ഒടുവിൽ വിധിക്കു കീഴടങ്ങി.
ഷാനവാസിന്റെ സുദീർഘമായ പ്രസംഗങ്ങൾ ആർക്കും മറക്കാനാവുന്നതല്ല. ഉറുദുവിലും മറ്റും പ്രസംഗിച്ചു കൂടുതൽ ആളുകളിലേക്ക് എത്താൻ ഷാനവാസ് പലപ്പോഴും ശ്രമിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്പോഴാണു ഷാനവാസിനെപോലെയൊരു നേതാവിനെ നഷ്ടമാകുന്നത്. വാചാലത നന്നേ കുറഞ്ഞ എന്നെപ്പോലെയുള്ളവരേക്കാൾ ഷാനവാസിനെപ്പോലെയുള്ളവരെ പാർട്ടിക്കു കൂടുതലായി വേണ്ടിവരുന്ന ഘട്ടത്തിലാണ് ഈ വിയോഗം. അദ്ദേഹത്തിന്റെ ഉറ്റവരുടെയും ഉടയവരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
എ.കെ. ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top