മാറ്റത്തിലേക്കു നോക്കി രാജസ്ഥാന്‍
Wednesday, December 5, 2018 1:08 AM IST
പതിവുദിവസങ്ങളിലെന്ന പോലെ തന്നെ തീര്‍ഥാടകരുടെ തിരക്കില്‍ മുങ്ങിയിരിക്കുകയാണ് അജ്മീര്‍. ആരവല്ലിയുടെ താഴെ പുഷ്കര്‍ തടാകത്തോട് ചേര്‍ന്നു വിനോദസഞ്ചാരികളും തീര്‍ഥാടകരും എണ്ണത്തില്‍ തദ്ദേശീയരെക്കാള്‍ ഏറെയാണ്. പ്രസിദ്ധമായ പുഷ്കര്‍ ഒട്ടകമേള രണ്ടാഴ്ച മുന്‍പാണ് കഴിഞ്ഞത്. നഗരത്തിലെങ്ങും ബിജെപിയുടെയോ കോണ്‍ഗ്രസിന്‍റെയോ കൊടിതോരണങ്ങള്‍ കാര്യമായി കാണാനില്ല.

അജ്മീര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദര്‍ഗ ബസാറിലേക്കു പോകുന്ന വഴിയാണു കോണ്‍ഗ്രസിന്‍റെ ജില്ലാ ആസ്ഥാനം. ജയ്പുരിലും മറ്റു നഗരങ്ങളിലും കണ്ടതുപോലെ തന്നെ ആലസ്യത്തിലും അലംഭാവത്തിലുമാണ് പാര്‍ട്ടി ഓഫീസ്. രാഷ്‌ട്രീയത്തേക്കാള്‍ ഏറെ ഭക്തിയും കച്ചവടവുമാണ് അജ്മീറില്‍ തെളിഞ്ഞുനില്‍ക്കുന്നതെന്നു പെട്ടെന്നു മനസിലാകും.

ദര്‍ഗയിലേക്കുള്ള വഴിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കിഷന്‍ സിംഗിനോട് തെരഞ്ഞെടുപ്പിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇത്തവണ ഗെലോട്ട് സാബ് മുഖ്യമന്ത്രിയാകും എന്നാണു പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചതിനുശേഷം മുഖ്യ മന്ത്രി വസുന്ധര രാജെയെ ഈ വഴി കണ്ടിട്ടു പോലുമില്ലത്രേ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും ഒരാഴ്ച മുന്‍പാണ് അജ്മീര്‍ ദര്‍ഗയിലെത്തി പ്രാര്‍ഥനകള്‍ നടത്തി മടങ്ങിയത്.

അജ്മീര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബിജെപിയുടെ വസുദേവ് ദേവാനിയാണ്. 2013 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഡോ. ശ്രീഗോപാല്‍ ബഹേത്തിക്കെതിരേ 56.38 ശതമാനം വോട്ടുകള്‍ നേടിയാണ് ദേവാനി വിജയിച്ചത്. 20,000 വോട്ടിന്‍റെ ഭൂരിപക്ഷം. രാജസ്ഥാനില്‍ ബിജെപി രണ്ടാം വരവ് ഉറപ്പിച്ചിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അജ്മീര്‍ നോര്‍ത്ത്. ഇതിന് പുറമേ അജ്മീര്‍ ജില്ലയിലെ മണ്ഡലങ്ങള്‍ പുഷ്കര്‍, അജ്മീര്‍ സൗത്ത്, ബീവാര്‍, കേക്രി, മസൂദ, നസീറാബാദ്, കിഷന്‍ഗഡ് എന്നിവയാണ്.

അജ്മീറിലെ ജ്വല്ലറി വ്യാപാരികളും മറ്റു വ്യവസായ സമൂഹങ്ങളും കടുത്ത ബിജെപി വിരോധികളല്ലെങ്കിലും വസുന്ധര രാജെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുന്നതില്‍ തീരെ താത്പര്യമില്ലാത്തവരാണ്. അതു കൊണ്ടു തന്നെ മുസ്‌ലീം വിഭാഗങ്ങള്‍ ഏറെയുള്ള അജ്മീര്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

അരയും തലയും മുറുക്കി ഇരുപക്ഷവും

രാജസ്ഥാനില്‍ ഒട്ടാകെ ഏഴു ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ബിജെപി നേരിട്ടു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ ബൂത്തിനും 27 പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് കോണ്‍ഗ്രസിന്‍റെ വിന്യാസം. ബിജെപി ആര്‍എസ്എസിനെ ആശ്രയിക്കുമ്പോള്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, സേവാ ദള്‍ പ്രവര്‍ത്തകരെ രംഗത്തിറക്കി.

ബിജെപിക്കുവേണ്ടി മറ്റു മണ്ഡലങ്ങളില്‍ പ്രചാരണം നടത്തുന്ന വസുന്ധര രാജെ സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതല മകനും പാര്‍ട്ടി എംപിയുമായ ദുഷ്യന്ത് സിംഗിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മകള്‍ നിഹാരിക രാജെയും അമ്മയ്ക്ക് വേണ്ടി രംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രചാരണ ചുമതല മകന്‍ വൈഭവ് ഗെലോട്ടിനാണ്. മരുമകന്‍ ഹിമാംശി ഗെലോട്ടും രംഗത്തുണ്ട്. ഇതിനു പുറമെ ഭാര്യ സുനിതയും വോട്ട് പിടിക്കാന്‍ ഉണ്ട്.


ആല്‍വാര്‍, സിക്കര്‍, ജുന്‍ജുനു, ജലോര്‍, സിരോഹി, നാഗൗര്‍ മണ്ഡലങ്ങളില്‍ നിന്ന് ഏറെപ്പേര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കായി കുടിയേറിയിട്ടുണ്ട്. ഇവര്‍ക്കു വോട്ട് ചെയ്തു തിരികെ പോകാന്‍ റിട്ടേണ്‍ ടിക്കറ്റുകള്‍ നല്‍കിയാണ് കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത്.


ചെറു പാര്‍ട്ടികളുടെ പൂരം

രാജസ്ഥാനില്‍ മുഖ്യ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെങ്കിലും നിരവധി ചെറു കക്ഷികളാണ് ഒരു സ്ഥാനാര്‍ഥി എങ്കിലുമായി തെരഞ്ഞെടുപ്പു രംഗത്തുള്ളത്. 200 സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയിലേക്ക് 88 കക്ഷികളില്‍ നിന്നായി 2,294 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ബിജെപി 200 സ്ഥാനാര്‍ഥികളെയും അണിനിരത്തിയപ്പോള്‍ കോണ്‍ഗ്രസ് 195 സീറ്റിലും ബിഎസ്പി 190 സീറ്റിലും മത്സരിക്കുന്നു. 840 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഒരു സ്ഥാനാര്‍ഥി മാത്രമുള്ള 20 പാര്‍ട്ടികളുണ്ട്. രണ്ടു സ്ഥാനാര്‍ഥികളെ വീതം മത്സരിപ്പിക്കുന്ന 15 കക്ഷികളാണുള്ളത്. മൂന്നു മുതല്‍ ഇരുപത് സ്ഥാനാര്‍ഥികളെ വരെ നിര്‍ത്തിയിരിക്കുന്ന 34 പാര്‍ട്ടികളുണ്ട്.

വടക്കന്‍ രാജസ്ഥാനിലെ ആല്‍വാറില്‍ 11 അസംബ്ളി മണ്ഡലങ്ങളിലായി 145 സ്ഥാനാര്‍ഥികളാണുള്ളത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ എങ്ങനെ തങ്ങളുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ആല്‍വാറിലെ സിപിഎം സ്ഥാനാര്‍ഥി തേജ്പാല്‍ സൈനിയുടെ ചോദ്യം.

സിപിഎം, സിപിഐ, ജനതാദള്‍ സെക്കുലര്‍, സിപിഎംഎല്‍, എംസിപിഐയൂ, ലോക് താന്ത്രിക് മോര്‍ച്ച എന്നിവര്‍ സംയുക്തമായാണ് മത്സര രംഗത്തുള്ളത്. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് 142 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു. ആല്‍വാര്‍, ജയ്പുര്‍, ഗംഗാ നഗര്‍ എന്നിവിടങ്ങളില്‍ നിന്നായി നാഷണലിസ്റ്റ് യൂണിയനിസ്റ്റ് സെമീന്ദാര്‍ പാര്‍ട്ടി എട്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നു.

എന്നാല്‍, ഈ ചെറു പാര്‍ട്ടികളെല്ലാംതന്നെ മത്സരിക്കുന്നത് വോട്ടിംഗ് യന്ത്രത്തില്‍ പേരു വരാന്‍ വേണ്ടി മാത്രമാണെന്നാണ് ബിജെപിയുടെ പരിഹാസം. ബിജെപിക്കും കോണ്‍ഗ്രസിനും അപ്പുറം വോട്ടര്‍മാര്‍ മറ്റൊരു പാര്‍ട്ടിയിലേക്കും ശ്രദ്ധ തിരിക്കില്ലെന്നാണ് ബിജെപി ആല്‍വാര്‍ ജില്ലാ അധ്യക്ഷന്‍ സഞ്ജയ് സിംഗ് നരൂക്ക പറയുന്നത്. സ്വതന്ത്രന്‍മാര്‍ക്കും ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും രാജസ്ഥാനില്‍ നിലനില്പേ ഇല്ലെന്നാണ് ആല്‍വാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ടിക്കാ റാം ജുള്ളി പറഞ്ഞത്.

തെരഞ്ഞെടുപ്പു കമ്മീഷന്‍ പരസ്യങ്ങള്‍ക്കും ബാനറുകള്‍ക്കും വാഹനങ്ങള്‍ക്കുമായുള്ള പ്രചാരണ ചെലവ് 28 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുക കൊണ്ട് എങ്ങനെ പ്രചാരണം നടത്തുമെന്നാണ് മറ്റു പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ചോദിക്കുന്നത്. എന്നാല്‍, ആല്‍വാറിലെ ജ്വല്ലറി ഉടമ കൂടിയായ എന്‍യുസെഡ്പി സ്ഥാനാര്‍ഥി രമേഷ് സിംഗാള്‍ പറയുന്നത് തന്‍റെ തെരഞ്ഞെടുപ്പിനു വെറും മൂന്നു ലക്ഷം രൂപ മതിയെന്നാണ്. തന്‍റെ സ്കൂട്ടിയില്‍ വീടുകള്‍ തോറും ഒറ്റയ്ക്കു കറങ്ങിയാണ് രമേഷിന്‍റെ പ്രചാരണം.

അജ്മീറില്‍ നിന്ന് സെബി മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.