Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എല്ലാം മാധ്യമപ്രവർത്തകരുടെ നന്മയ്ക്കായി!
Friday, December 7, 2018 12:42 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറിനെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നതു വിഷയദാരിദ്ര്യം കൊണ്ടു മാത്രമാണെന്ന് മന്ത്രി ഇ.പി. ജയരാജനു സംശയമേയില്ല. കാരണം, വിമർശിക്കപ്പെടേണ്ട ഒന്നും ഈ സർക്കാർ ചെയ്യില്ലെന്നു ജയരാജന് ഉറപ്പാണ്. മാധ്യമങ്ങൾക്കായി ഇറക്കിയ സർക്കുലർ മാധ്യമപ്രവർത്തകരുടെ ജോലി എളുപ്പമാക്കാനായി സർക്കാർ ആലോചിച്ചുറപ്പിച്ചു ചെയ്തതാണെന്ന കാര്യത്തിലും മന്ത്രിക്കു സംശയമില്ല.
ഇടതുസർക്കാർ ഒരു കാലത്തും മാധ്യമനിയന്ത്രണം ഏർപ്പെടുത്തില്ലെന്നും ജയരാജന് ഉറപ്പിച്ചുപറയാൻ കഴിയും. കാരണം അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ ഇതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചവരാണവർ. മാത്രമല്ല ഇടതുപക്ഷം പൊതുവേ മാധ്യമസ്വാതന്ത്ര്യം അടിസ്ഥാന പ്രമാണമായി അംഗീകരിച്ചിട്ടുള്ളവരുമാണല്ലോ. മാധ്യമപ്രവർത്തകർക്കു ബോധ്യപ്പെട്ടില്ലെങ്കിൽ പോലും ഈ സർക്കുലർ മാധ്യമപ്രവർത്തകരെ സഹായിക്കാനാണെന്ന നിലപാടിൽ മാറ്റംവരുത്തേണ്ട സാഹചര്യം ജയരാജൻ കാണുന്നില്ല. ഇന്നലെ സഭയിൽ മുഖ്യമന്ത്രി എത്താതിരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ജയരാജനു നിലപാട് വ്യക്തമാക്കേണ്ടി വന്നത്.
പത്രമാരണ നിയമമെന്നാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രസംഗിച്ച കെ.സി. ജോസഫ് സർക്കുലറിനെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദിയുടെ കേരള പതിപ്പ് എന്നു വരെ കെ.സി. ജോസഫ് വിശേഷിപ്പിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പിനെ മറികടന്ന് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു സർക്കുലർ ഇറക്കിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയും ജോസഫ് ചോദ്യം ചെയ്തു.
മന്ത്രിമാർക്കും നേതാക്കൾക്കുമൊക്കെ കൂടുതൽ സൗകര്യം ഒരുക്കാനാണെങ്കിൽ തങ്ങൾക്ക് ആ സൗകര്യം ഒരുക്കിത്തരരുതേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അപേക്ഷ. കൂടുതൽ സൗകര്യം ഏർപ്പെടുത്താനെന്നു പറഞ്ഞ് മാധ്യമപ്രവർത്തകരുടെ കാലിൽ സർക്കാർ ചങ്ങലയിടുകയാണെന്നും രമേശ് കുറ്റപ്പെടുത്തി. ഏതായാലും വിഷയം വാക്കൗട്ടിൽ കലാശിച്ചു. യുദ്ധമുഖത്ത് പാറ്റണ് ടാങ്കിൽ പോലും മാധ്യമപ്രവർത്തകരെ കയറ്റിക്കൊണ്ടു പോകുന്ന കാലത്ത് സെക്രട്ടേറിയറ്റിനുള്ളിൽ കയറുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നതിനോടു ഡോ. എം.കെ. മുനീറിനും യോജിക്കാൻ കഴിയുന്നില്ല.
നിയമനിർമാണത്തിലേക്കു കടന്നതോടെ ബിജെപിയും വർഗീയതയും ശബരിമലയുമെല്ലാം തരംപോലെ കയറിയിറങ്ങിത്തുടങ്ങി. പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ബില്ലിനേക്കുറിച്ചായിരുന്നു ചർച്ച. അതിനാൽതന്നെ പോലീസും ചർച്ചാവിഷയമായി. ദളിതർക്കും സ്ത്രീകൾക്കുമെല്ലാം സുരക്ഷയൊരുക്കുന്ന കേരള പോലീസ് ശരിക്കും കേരള മോഡലാണ് സൃഷ്ടിക്കുന്നതെന്നായിരുന്നു എ.എൻ. ഷംസീറിന്റെ അഭിപ്രായം. പോലീസിനേക്കുറിച്ചു നല്ലതു മാത്രമേ ഷംസീറിനു പറയാനുണ്ടായിരുന്നുള്ളു.
അടൂർ പ്രകാശിലേക്കു വന്നതോടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേ ആയി വിമർശനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ആരോപണം അടൂർ പ്രകാശ് ഏടുത്തിട്ടതോടെ ഭരണപക്ഷവും ഏറ്റുപിടിച്ചു. നരേന്ദ്ര മോദിയെയും അമിത്ഷായെയും രക്ഷിക്കാൻ ബെഹ്റ ഇടപെട്ടെങ്കിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തേ നടപടിയെടുത്തില്ലെന്നായിരുന്നു ഭരണപക്ഷാംഗങ്ങളുടെ ചോദ്യം. മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പറഞ്ഞ കാര്യമല്ലേ കോടതിയിൽ പോകാമല്ലോ എന്നായിരുന്നു അടൂർ പ്രകാശിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി. ഇതിനിടെ, ഡിജിപിക്കെതിരേ വിമർശനവുമായി പി.സി. ജോർജും രംഗത്തെത്തി. ഡിജിപി ഇവിടെ വന്നതിൽ സംശയമുണ്ടെന്നും അതു മുന്‍പുതന്നെ താൻ പരസ്യമായി പറഞ്ഞതാണെന്നും ജോർജ് ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളി പറഞ്ഞതു ശരിയെങ്കിൽ ഇക്കാര്യത്തിൽ ഒന്നാം പ്രതി അദ്ദേഹം തന്നെയാണെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പക്ഷം. അന്നു ബെഹ്റയെ പിടികൂടിയിരുന്നെങ്കിൽ ഇവിടെ ഡിജിപി ആകില്ലായിരുന്നല്ലോ എന്നും ബാലൻ ചോദിച്ചു. പോലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാത്രമേ ഇത്തരം ആരോപണങ്ങളെ ബാലൻ കണക്കാക്കുന്നുള്ളു.
കേരള പോലീസ് ക്രമസമാധാന പാലന രംഗത്ത് ഇന്ത്യയിൽ ഒന്നാമതാണെന്ന് ബാലൻ പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു തിരുത്തു വരുത്തി. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. തങ്ങളുടെ കാലത്തായിരുന്നു ഒന്നാമത്. ഒന്നും മൂന്നും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നായിരുന്നു ബാലന്റെ മറുപടി. ഇക്കുറി ശബരിമലയിൽ പോലീസ് നടത്തിയ ഇടപെടലിലൂടെ ഒന്നാം സ്ഥാനത്തു തിരിച്ചെത്താൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനിടെ ഒരു ചോദ്യവുമായി പി.കെ. ബഷീർ എഴുന്നേറ്റു. ജാതി സംഘടനകളുടെ യോഗം വിളിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത് സിപിഎമ്മിനു ചേർന്നതാണോ എന്നായിരുന്നു ബഷീറിന്റെ ചോദ്യം. ഇതിന്റെ മറുപടി പറഞ്ഞപ്പോൾ ബാലനു പിഴച്ചു. നിങ്ങൾ ഇതിൽ അഭിപ്രായം പറയരുതെന്നായിരുന്നു ബാലന്റെ ആദ്യ കമന്റ്. മുസ്ലിംകൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണെന്നും വിഗ്രഹാരാധനയെ എതിർക്കുന്നവരാണെന്നും ബാലൻ ഓർമിപ്പിച്ചു. ഇതിൽ ദുഃസൂചനയുണ്ടെന്നും ബാലന്റെ പരാമർശം നീക്കം ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം തത്കാലം അടങ്ങി. എന്നാൽ, ബാലനെതിരേ പിന്നീട് പുറത്തു വാർത്താസമ്മേളനം നടത്തി ഈ വിഷയം ഉടൻ വിടില്ലെന്ന സൂചന പ്രതിപക്ഷം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top