ഭ്രൂണഹത്യയോടു സഹകരിക്കാൻ നിർബന്ധിതരാകുന്നവർ!
ഭ്രൂണഹത്യയോടു സഹകരിക്കാൻ നിർബന്ധിതരാകുന്നവർ!
നിയമാനുസൃതം അനുവദനീയമായ കൊലപാതകങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാൽ കാണാവുന്ന പൊതുവായ ഘടകം കൊലചെയ്യപ്പെടുന്നവൻ അത് അർഹിക്കുന്നുണ്ട് എന്ന കാഴ്ചപ്പാടാണ്. കൊലപാതകം ചെയ്യുന്നവനാകട്ടെ രാജ്യസുരക്ഷയെയും സമൂഹത്തിന്‍റെ പൊതുവായ നന്മയെയും ലക്ഷ്യമാക്കി അത് ഒരു സാഹസിക ദൗത്യമായി ഏറ്റെടുക്കുകയും ചെയ്യുന്നു. ഭീകരർക്ക് എതിരെയുള്ള പോരാട്ടങ്ങളിലും പ്രഖ്യാപിത യുദ്ധങ്ങളിലും നീതിന്യയവ്യവസ്ഥ നീതിയുക്തമായി വിധിക്കുന്ന മരണ ശിക്ഷയിലും കാണുന്നതു നിയമാനുസൃതവും ധാർമികമായും അനുവദനീയമായ കൊലപാതകങ്ങളാണ്.

സ്വയം പ്രതിരോധത്തിന്‍റെ തത്വമാണ് ഭീകരർക്ക് എതിരെയുള്ള പോരാട്ടങ്ങളെ അനുവദനീയമാക്കുന്നതെങ്കിൽ "ജസ്റ്റ് വാർ" തത്വമാണ് യുദ്ധങ്ങളിലെ കൊലപാതകങ്ങളെ ന്യായീകരിക്കുന്നത്. 'മരണ ശിക്ഷ' സമൂഹത്തിന്റെ പൊതുനന്മയെപ്രതി ഒരു കാലഘട്ടത്തിൽ അനിവാര്യമായിരുന്നു. എന്നാൽ, അങ്ങനെ വിധിക്കേണ്ട സാഹചര്യങ്ങൾ ആധുനിക യുഗത്തിൽ തീർത്തും അപ്രത്യക്ഷം ആയതിനാൽ നീതിയുക്തമായ മരണ ശിക്ഷ വിധികൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നതും ഒരു പ്രധാന വസ്തുതയാണ്. ഈ സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി ധാർമിക നിയമങ്ങൾക്കു കടകവിരുദ്ധമായതും ശാസ്ത്ര സത്യങ്ങളെ എതിർക്കുന്നതും എന്നാൽ പലരാജ്യങ്ങളിലെയും നീതിന്യായ വ്യവസ്ഥ പരസ്യമായി അനുവദിക്കുന്നതുമായ ഒരുതരം കൊലപാതകമുണ്ട്.

തീർത്തും നിസഹായനും നിരപരാധിയുമായ ഒരു വ്യക്തിയെ ഉദരത്തിൽ വച്ചു നിഷ്ഠുരം വധിക്കുന്ന ഭയാനകമായ പ്രവൃത്തിയാണത്. ഗർഭസ്ഥശിശുവിനെ മറ്റൊരു പുതിയ വ്യക്തിയായി ശാസ്ത്രലോകം കാണുന്നുണ്ടെങ്കിലും സ്വതന്ത്ര അവകാശങ്ങളുള്ള ഒരു നിസഹായനും നിരപരാധിയുമായ വ്യക്തിയായി നൈതിക ശാസ്ത്രം വിലയിത്തുന്നുണ്ടെങ്കിലും നീതിന്യായ വ്യവസ്ഥ മാത്രം ഈ അരുംകൊലയെ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഈ നീതിന്യായവ്യവസ്ഥയുടെ കീഴിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ സകല ധാർമികതക്കെതിരെയും പ്രവർത്തിച്ചു ഭ്രൂണഹത്യയെന്ന കൊലപാതകത്തോടു സഹകരിക്കാൻ നിർബന്ധിതരാകുന്നുണ്ട്.
വേതനത്തിലും മറ്റു പല കാര്യങ്ങളിലും വിട്ടുവീഴ്ചകൾ സ്വീകരിച്ചു ചെറുതല്ലാത്ത പ്രതിരോധം തീർത്താണ് ധാർമികതയെ മാനിക്കുന്നവർ ഈ രംഗത്തു പ്രവർത്തിക്കുന്നത്. ജനപ്രതിനിധികൾ ശരിയായ നിയമം രൂപീകരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ സംഘർഷഭരിത ജീവിത സാഹചര്യങ്ങളുടെ ജീവിക്കേണ്ടിവരുന്ന ആതുരസേവനരംഗത്ത് ഉള്ളവരുടെ ധാർമിക വെല്ലുവിളികൾ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതാണ് ഈ ലേഖനം.

ഗർഭസ്ഥ ശിശുവും മനുഷ്യനാണ്

ശാസ്ത്രീയമായി യാതൊരുവിധ എതിരഭിപ്രായങ്ങളും ഇല്ലാത്തതാണ് ഈ സത്യം. ബീജസങ്കലനത്തിന്റെ ആദ്യനിമിഷം മുതൽ മാതാവിൽനിന്നും പിതാവിൽനിന്നും വ്യത്യസ്തമായ പുതിയ ഒരു മനുഷ്യ വ്യക്തി രൂപപ്പെടുന്നുണ്ട്. ജനിതകപരമായി ഭ്രൂണത്തിനു മാതാവിന്‍റെയും പിതാവിന്‍റെയും ഘടനയല്ല ഉള്ളത്; മറ്റൊരു പുതിയ മനുഷ്യ വ്യക്തിയുടേതാണ്. മാതാവിന്‍റെ കലകളുടെ അഭാവത്തിൽ പോലും പൂർണ വളർച്ചയും വികാസവും പ്രാപിച്ച മനുഷ്യ വ്യക്തിയായി സ്വമേധയാ രൂപപ്പെടാൻ ഭ്രൂണത്തിനു കഴിവുണ്ടെന്നതാണ് ആധുനിക ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത്.

ഭ്രൂണവും ജനിച്ചുവീഴുന്ന കുഞ്ഞും തമ്മിലുള്ളതു കേവലം പ്രായത്തിന്‍റെ വ്യത്യാസം പ്രകടമാക്കുന്ന വളർച്ചയുടെയും വികാസത്തിന്റെയും അന്തരം മാത്രമാണുള്ളത്. ഇത്തരം അന്തരം എല്ലാതരം വ്യത്യസ്ത പ്രായങ്ങളിൽ ഉള്ള മനുഷ്യർ തമ്മിലും ഉണ്ട്. ജനിച്ചുവീഴുന്ന കുഞ്ഞും കൗമാരപ്രായത്തിലുള്ള വ്യക്തിയും തമ്മിൽ വളർച്ചയുടെയും വികാസത്തെയും കാര്യത്തിൽ അന്തരങ്ങളുണ്ട്.

വളർച്ചയിലുള്ള ഈ വ്യത്യാസം കൊണ്ട് മാത്രം കൗമാരപ്രായത്തിൽ എത്തിയ വ്യക്തി മനുഷ്യനും ജനിച്ചുവീഴുന്ന കുഞ്ഞ് മനുഷ്യനല്ലാതെയും ആകുന്നില്ലല്ലോ! അതുപോലെ തന്നെയാണ് ഉദരത്തിലുള്ള കുഞ്ഞും ജനിച്ചുവീഴുന്ന കുഞ്ഞും തമ്മിലുള്ള വ്യത്യാസവും. ഈ ശാസ്ത്ര സത്യം മറച്ചുവച്ച് ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ ഉദരത്തിലെ കുഞ്ഞ് മാതാവിന്‍റെ ശരീരമാണെന്ന തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. അങ്ങനെ നിരപരാധിയും നിസഹായനുമായ മറ്റൊരു മനുഷ്യനെ ഇല്ലായ്മ ചെയ്യുന്നതു സ്വന്തം ശരീരത്തിലെ ഒരു അവയവമോ കലകളോ മുറിച്ചു മാറ്റുന്ന ലാഘവത്തിലേക്കു തരംതാഴ്ത്തപ്പെടുന്നു.

ഗർഭസ്ഥ ശിശുവിനും അവകാശങ്ങളുണ്ട്.

സാമൂഹിക വ്യവസ്ഥയുടെ സകല മേഖലകളിലും നിർബാധം കയറിച്ചെന്ന് അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യർക്കു വേണ്ടി വാദിക്കുന്ന ആത്മാർഥമായ മനുഷ്യാവകാശപ്രവർത്തകർ നമുക്കുചുറ്റും ധാരാളമുണ്ട്. മത രാഷ്‌ട്ര ഭേദമില്ലാതെ മനുഷ്യൻ എന്ന നിലയ്ക്കുള്ള അടിസ്ഥാനപരമായ അവകാശങ്ങൾ എല്ലാവരുടെയും ഒന്നാണെന്ന തിരിച്ചറിവാണ് ഇവരെ നയിക്കുന്നത്.

എന്നാൽ, കലകളുടെയും കോശങ്ങളുടെയും ലോകത്തിനപ്പുറം തന്മാത്രകളുടെയും ലോകം കടന്നു ക്വാണ്ടം ബലതന്ത്ര ശാസ്ത്ര ശാഖ നിർവചിക്കുന്ന കണികളുടെ ലോകത്തേക്കു ശാസ്ത്ര വളർച്ച എത്തിയിട്ടും ഭ്രൂണത്തിലിള്ളത് പുതിയ ജീവനാണെന്ന ശാസ്ത്രസത്യം ശരിയായി മനസിലാക്കുന്ന എത്ര മനുഷ്യാവകാശ പ്രവർത്തകരെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും? ഇവർ ശാസ്ത്ര വിരോധികളായതുകൊണ്ടാണോ അതോ ഏതെങ്കിലും പ്രത്യേക പ്രായപരിധിയിലുള്ള മനുഷ്യർക്കു വേണ്ടി മാത്രം വാദിക്കുന്നവർ ആയതു കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല.

അതീവ ഗൗരവമുള്ള ഉടന്പടി

സ്ത്രീയും പുരുഷനും തമ്മിലുള്ള ദാമ്പത്യ ബന്ധം പരസ്പരമുള്ള സ്നേഹം പ്രകടനമാണെതിനോടൊപ്പം തന്നെ മൂന്നാമതൊരു വ്യക്തിയുമായുള്ള ഒരു ഉടമ്പടിയിലേക്കുള്ള തുറവിയുമാണ്. ആ ബന്ധത്തിലൂടെ ജന്മം കൊള്ളാൻ സാധ്യതയുള്ള മൂന്നാമതൊരു വ്യക്തിക്കുവേണ്ടി ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും അതിൻപ്രകാരം ആ വ്യക്തിയുടെ നന്മയ്ക്കു വേണ്ടി നിയമവും ധാർമികതയും അനുശാസിക്കുന്ന കാലംവരെയും നിലപാടുകൾ എടുക്കാം എന്നുമുള്ള അതീവ ഗൗരവ പൂർണമായ ഒരു ഉടമ്പടി ആണത്.

തന്‍റെ കുഞ്ഞിന്‍റെ നന്മയെ പ്രതി കുഞ്ഞിനുവേണ്ടി സ്വാഭാവികമായും ഉത്തരവാദിത്തങ്ങളും നിലപാടുകളും എടുക്കുന്നതു കുഞ്ഞിന്‍റെ മാതാപിതാക്കളാണ്. കുഞ്ഞിന് ഏതു ഭക്ഷണം കൊടുക്കണം ഏതു വസ്ത്രം ധരിപ്പിക്കണമെന്നും ഏതു സ്കൂളിൽ പഠിപ്പിക്കണമെന്നും തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. കുഞ്ഞിന് അസുഖം വരുമ്പോൾ ചികിത്സയ്ക്കാതിരിക്കുന്നതും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നതെല്ലാം ഈ ഉത്തരവാദിത്വത്തിന്‍റെ ലംഘനം ആകയാൽ നിയമംമൂലം നിരോധിച്ചിരിക്കുന്നതുമാണ്.

ഒാരോ ദാമ്പത്യബന്ധവും ഈ ഉടമ്പടിയിലേക്കുള്ള തുറവിയാണ്. കുഞ്ഞ് ഉദരത്തിൽ ഉണ്ടായ ആദ്യനിമിഷം മുതൽ കുഞ്ഞിനുവേണ്ടി നിലപാടുകൾ എടുക്കേണ്ടവരാണ് മാതാപിതാക്കൾ. സ്വാർഥതാൽപര്യങ്ങൾക്ക് വേണ്ടി കുഞ്ഞിനുവേണ്ടി നിലപാടുകളെടുക്കാതെ കുഞ്ഞിനെ നിഷ്ഠുരം കൊന്നു കളയുന്നത് ഈ ഉടമ്പടിയുടെ ലംഘനമാണ്.

നിഷ്കളങ്കനും നിരപരാധിയും നിരായുധനും ആണ് ഇവിടെ ഓരോ കുഞ്ഞും! മാതാപിതാക്കൾ തുറന്നു നീട്ടിയ ഉടമ്പടിയിൽ വിശ്വസിച്ചു കൊണ്ട് മാത്രം ഉദരത്തിൽ ഉരുകൊണ്ട കുഞ്ഞിനോടുള്ള വിശ്വാസ വഞ്ചനയാണ് കുഞ്ഞിനെതിരികെ എടുക്കുന്ന ഓരോ നിലപാടുകളും. നിയമംമൂലം പരിരക്ഷിക്കപ്പെടേണ്ട കുഞ്ഞിന്‍റെ അവകാശത്തെ എന്തുകൊണ്ട് ആരും ഗർഭാവസ്ഥയിൽ ഗൗനിക്കുന്നില്ല? കുഞ്ഞിന്‍റെ ഈ അവകാശത്തിനു വേണ്ടി മുറവിളി കൂട്ടുന്നവരെ മതമൗലികവാദികളായി ചിത്രീകരിക്കുന്നതും എന്തുകൊണ്ടാണ്? ഉദാസീനരായി വിശ്വാസവഞ്ചന ചെയ്യുന്നവർക്ക് ഒത്താശ ചെയ്തു കൊടുക്കാത്തത് കൊണ്ടാണോ!

അമ്മയുടെ അവകാശവും കുഞ്ഞിന്‍റെ അവകാശവും നേർക്കുനേർ

കുഞ്ഞിന്‍റെ അവകാശങ്ങൾക്കു വേണ്ടി നിലപാടുകൾ എടുക്കേണ്ട നൈയാമിക വ്യക്തി കുഞ്ഞിന്‍റെ അമ്മയാണെങ്കിൽ പോലും ചില സാഹചര്യങ്ങളിൽ കുഞ്ഞിന്‍റെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിലപാടുകൾ അമ്മയുടെ അവകാശ ലംഘനങ്ങൾ ആയേക്കാം, ഉദാഹരണത്തിനു ഗർഭാവസ്ഥയിലെ ക്യാൻസർ. കാൻസറിനു ചികിത്സ തേടുന്നത് വഴി അമ്മയുടെ ആരോഗ്യത്തെയും അതുവഴി കുഞ്ഞിന്‍റെയും ജീവൻ സംരക്ഷിക്കപ്പെട്ടേക്കാം.


എന്നാൽ, ചികിത്സയുടെ പാർശ്വഫലം കുഞ്ഞിന്‍റെ ജീവഹാനിക്ക് കാരണവുമായേക്കാം. ഒരു പ്രവർത്തിയിലൂടെ ഇത്തരത്തിൽ നല്ല ഫലവും ചീത്ത ഫലവും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത്തരം ഒരു പ്രവർത്തി അനുവദനീയമാണോ എന്ന് തീരുമാനിക്കുന്നത് അരിസ്റ്റോട്ടിലിന്‍റെ കാലംമുതലേ തന്നെ നൈതിക ശാസ്ത്രത്തിൽ പ്രയോഗത്തിലുള്ള ദ്വിഫല സിദ്ധാന്തം അനുസരിച്ചാണ്.

സിദ്ധാന്തത്തിനു നാല് അടിസ്ഥാന ഘടകങ്ങൾ

1. പ്രവൃത്തി അതിനാൽ തന്നെ നല്ലത് അല്ലെങ്കിൽ കുറഞ്ഞപക്ഷമെങ്കിലും നിഷ്പക്ഷമെങ്കിലും ആയിരിക്കണം.

2. പ്രവൃത്തിയുടെ ലക്ഷ്യം നല്ലതായിരിക്കണം; പ്രവൃത്തി ചീത്ത ഫലം നൽകും എന്ന് അറിയാമെങ്കിലും ചീത്ത ഫലം നേടുകയെന്നത് ഒരിക്കലും ലക്ഷ്യം ആയിരിക്കരുത്.

3. പ്രവൃത്തിയിലൂടെ ഉണ്ടാകുന്ന നല്ല ഫലം ചീത്ത ഫലത്തിൽനിന്നു സ്വതന്ത്രമായി ഉണ്ടാക്കണം. നല്ല ഫലം ഉണ്ടാകുന്നതു ചീത്ത ഫലം ഉണ്ടായതിന്‍റെ പരിണിത ഫലമായിരിക്കരുതെന്നു സാരം.

4. ഉണ്ടാകുന്ന നല്ല ഫലം ഉണ്ടാകുന്ന ചീത്ത ഫലത്തേക്കാൾ ആനുപാതികമായി വലുതായിരിക്കണം.

ഈ നാലു ഘടകങ്ങളും നിറവേറുന്നുണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തി ധാർമികപരമായി തെരഞ്ഞെടുക്കാം. ഒന്നാമതായി, കാൻസർ എന്ന അസുഖത്തിനു ചികിത്സിക്കുന്നതു ധാർമികപരമായി നല്ല പ്രവൃത്തിയാണ്. രണ്ടാമതായി, ഗർഭാവസ്ഥയിലെ കാൻസർ ചികിത്സിക്കുന്നതിന്‍റെ ഉദ്ദേശം ചികിത്സയിലൂടെ അമ്മയുടെ ജീവൻ രക്ഷിക്കുകയും തൽഫലമായി കുഞ്ഞിന്‍റെയും ജീവൻ സാധ്യമെങ്കിൽ രക്ഷിക്കുകയും ചെയുക എന്നതാണ്.

ചികിത്സയുടെ പാർശ്വഫലമായി കുഞ്ഞു മരിച്ചു പോകാനുള്ള സാധ്യത ഉണ്ടെങ്കിൽ പോലും ഇവിടെ ചികിത്സ സ്വീകരിക്കുന്നതു കുഞ്ഞ് മരിച്ചു പോകണം എന്നുള്ള ഉദ്ദേശത്തോടെയല്ല. മൂന്നാമതായി, അമ്മയുടെ ജീവൻ രക്ഷിക്കുക എന്ന നല്ല ഫലം ഉണ്ടാകുന്നതു കുഞ്ഞിന്‍റെ ജീവൻ നഷ്ടപ്പെടുത്തുന്നതിലൂടെയല്ല. അമ്മയുടെ ജീവൻ രക്ഷിക്കുന്ന ശ്രമങ്ങളുടെ പാർശ്വഫലമായി കുഞ്ഞിന്‍റെ ജീവൻ നഷ്ടപ്പെടുന്നു എന്നു മാത്രം.

ഇവിടെ കുഞ്ഞിന്‍റെ മരണ സാധ്യത മുൻകൂട്ടി കാണുന്നുണ്ടെങ്കിൽ പോലും കുഞ്ഞിന്‍റെ മരണംമൂലം അല്ല അമ്മയുടെ ജീവൻ രക്ഷിക്കപ്പെടുന്നത്. നാലാമതായി, ഇവിടെത്തെ നല്ല ഫലമായ അമ്മയുടെ ജീവൻ രക്ഷിക്കുക എന്നതും അതുവഴി കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയും കുഞ്ഞിന്‍റെ ജീവൻ നഷ്ടപ്പെടുന്ന ചീത്ത ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ധാർമികപരമായി മുൻപിൽ നിൽക്കുന്നു.

ഉടമ്പടിയാൽ അല്ലാതെയും ഗർഭസ്ഥ ശിശു ഉദരത്തിൽ ജനിക്കാം, ഉദാഹരണത്തിനു ലൈംഗിക പീഡനത്തിനു ശേഷമുള്ള ഗർഭധാരണം. ഉടമ്പടി ഇല്ലെങ്കിൽ പോലും ഇവിടെയും ഗർഭസ്ഥശിശു നിരപരാധിയും നിഷ്കളങ്കനുമാണ്. വേറെ ആരൊ ചെയ്ത ദ്രോഹത്തിന് ഒരു നിരപരാധിയെ വധിക്കുന്നതു ധാർമിക പരമായി ശരിയല്ല. ഇത്തരം സാഹചര്യങ്ങളിൽ ഉള്ള ഉടമ്പടിയാൽ അല്ലാതെയുള്ള കുഞ്ഞിന്‍റെ ജനനം ഉദരത്തിൽ സംഭവിക്കുന്നതുവരെ അതിനെ തടയാൻ സ്ത്രീക്ക് അവകാശം ഉണ്ടെന്നത് ശരിയാണ്. പീഡനത്തിനു ശേഷം ഈ സാധ്യത പ്രയോജനപ്പെടുത്താൻ സാധിക്കാതെ ഒരു കുഞ്ഞ് ഉദരത്തിൽ ഉരുവായിക്കഴിഞ്ഞാൽ സ്വതന്ത്ര അവകാശങ്ങളുള്ള മറ്റൊരു വ്യക്തിയെന്ന നിലയിൽ കുഞ്ഞിന്‍റെ അവകാശങ്ങളെയും മാനിച്ചുകൊണ്ട് വേണം അമ്മയുടെ ഓരോ നിലപാടുകൾ എടുക്കാനും.

ഭ്രൂണഹത്യയിലെ സഹകരണം

ഭ്രൂണഹത്യ ധാർമിക നിയമങ്ങൾക്ക് എതിരാണെങ്കിൽ പോലും രാഷ്‌ട്രനിയമങ്ങൾ പല രാജ്യങ്ങളിലും ഇത് അനുവദിക്കുന്നതുകൊണ്ടു പലരും ഭ്രൂണഹത്യ തെറ്റിദ്ധാരണാജനകമായി തിരഞ്ഞെടുക്കാറുണ്ട്. ഭ്രൂണഹത്യ നടത്തുന്ന വ്യക്തിയുമായി ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ പലപ്പോഴും ചേർന്നു പ്രവർത്തിക്കാൻ ഇടയാക്കാറുണ്ട്. ഇത്തരം കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാകേണ്ടിവരുന്നവരുടെ ധാർമിക നിലപാടിനെ നിർവചിക്കുന്നതു സഹകരണ സിദ്ധാന്തമാണ്.

തിന്മ ചെയ്യുന്ന മുഖ്യകർമിയുടെ പ്രവർത്തനത്തെ അംഗീകരിക്കുമ്പോൾ പോലും ചില സാഹചര്യങ്ങളിൽ മുഖ്യകർമിയുടെ തിന്മ പ്രാവർത്തികമാക്കാൻ പ്രവർത്തിക്കേണ്ടി വരുന്നവരുടെ പ്രവർത്തിയുടെ ധാർമിക ഉത്തരവാദം വിലയിരുത്തുന്നതാണ് സഹകരണ സിദ്ധാന്തം. സഹകരിക്കുന്ന വ്യക്തിക്കു മുഖ്യകർമിയുടെ തിന്മ ചെയ്യാനുള്ള അതെ ഉദ്ദേശം ഉണ്ടെങ്കിൽ മുഖ്യകർമിയുടെ തിന്മയിലുള്ള അതെ ധാർമിക ഉത്തരവാദിത്വം സഹകരിക്കുന്ന വ്യക്തിക്കും ഉണ്ട്. ഇതിനെ സോദ്ദേശസഹകരണം എന്നു വിളിക്കുന്നു.

ഉദാഹരണത്തിനു ഗർഭഛിദ്രത്തിനു സഹായിക്കുന്ന നഴ്സിനു ഗർഭഛിദ്രം ചെയ്യുന്ന ഡോക്ടറുടെ അതേ ഉദ്ദേശമുണ്ടെങ്കിൽ ഡോക്ടറുടെ അതേ ധാർമിക ഉത്തരവാദിത്വമാണ് നഴ്സിനും ഉള്ളത്. ഉദ്ദേശത്തിൽ പങ്കില്ലാതെയുള്ള സഹകരണം ആണെങ്കിൽ അതിനെ ഭൗതികസഹകരണം എന്നു വിളിക്കുന്നു. ഭൗതിക സഹകരണത്തിൽ നേരിട്ടുള്ള സഹകരണം, ഇടനിലക്കാരനായിനിന്നുകൊണ്ടുള്ള സഹകരണം എന്നിങ്ങനെ വേർതിരിവ് ഉണ്ട്. നേരിട്ടുള്ള സഹകരണത്തിൽ മുഖ്യകർമിയുടെ പ്രവർത്തനവും സഹകർമിയുടെ പ്രവർത്തനവും വേർതിരിക്കാനാവാത്ത വിധം ഒന്നുചേർന്നതാകുന്നു.

രണ്ട് ഡോക്ടർമാർ ചേർന്നു ചെയ്യുന്ന ഓപ്പറേഷനിൽ സഹകർമിയുടെ പ്രവർത്തനവും മുഖ്യകർമിയുടെ പ്രവർത്തനവും വേർതിരിക്കാനാവാത്ത വിധം സമാനതകൾ ഉള്ളതാണെങ്കിൽ അതു നേരിട്ടുള്ള സഹകരണം ആകുന്നു. ഇത്തരത്തിൽ നേരിട്ടുള്ള സഹകരണത്തിൽ അതിൽ അന്തർലീനമായിരിക്കുന്ന സോദ്ദേശസഹകരണം മൂലം ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നു. ഇടനിലക്കാരനായി നിന്നുള്ള സഹകരണത്തിൽ സഹകർമിയുടെ പ്രവർത്തി ധാർമികമായി നിഷ്പക്ഷമൊ നല്ലതോ ആണ്. എന്നാൽ, മുഖ്യകർമ്മി ഈ സഹകരണത്തെ തെറ്റായ ഒരു പ്രവൃത്തിക്കായി ഉപയോഗിക്കുന്നു എന്നുമാത്രം.

ഓപ്പറേഷനുവേണ്ടി ഉപകരണങ്ങൾ തയാറാക്കുകയും എടുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു നഴ്സിന്‍റെ പ്രവർത്തനം ഇത്തരത്തിലുള്ളതാണ്. ഇവിടെ സഹകാരിയുടെ പ്രവർത്തനം അതിനാൽ തന്നെ തിന്മയല്ല. ഇവിടെ സഹകരിക്കുന്ന വ്യക്തിയുടെ ജീവിത സാഹചര്യങ്ങളാണ് ഇടനിലക്കാരനായിനിന്നുകൊണ്ടുള്ള സഹകരണത്തിൽ ധാർമിക ഉത്തരവാദിത്വത്തെ വിലയിരുത്തുന്നത്.

ഭ്രുണഹത്യയും ആരോഗ്യപരിപാലകരും

ധാർമിക നിയമവും രാഷ്‌ട്രനിയമവും നേർക്കുനേർ പോരാടുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണ് ഭ്രൂണഹത്യയെ സംബന്ധിച്ചു മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നത്. ധാർമിക നിയമത്തിനു കടകവിരുദ്ധമായുള്ള ഏതെങ്കിലും നിർബന്ധിത രാഷ്‌ട്രനിയമം ഇല്ലാത്തിടത്തോളം കാലം ആരോഗ്യ പരിപാലന രംഗത്തുള്ളവർക്കു ധാർമിക നിയമമനുസരിച്ചു മനഃസാക്ഷിക്കനുസൃതം സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാം.

ഭ്രൂണഹത്യ ചെയ്യാൻ ഡോക്ടറെ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഒരു സാഹചര്യത്തിലും ഒരു ഡോക്ടറെയും ഭ്രൂണഹത്യ ചെയ്യാൻ നിയമം നിർബന്ധിക്കുന്നില്ല. ഉന്നത യോഗ്യതകൾ ഉണ്ടെങ്കിൽ പോലും സ്ഥിരമായി പരിശീലിക്കാത്ത ചികിത്സയോ പ്രാവീണ്യം ഇല്ലാത്ത ശസ്ത്രക്രിയയോ ചെയ്യാനറിയില്ല എന്നുപറഞ്ഞ് ഏതു ഡോക്ടർക്കും ഒഴിയാം.

എന്നാൽ, ഇത്തരം ദൃഢനിലപാടുകൾ എടുക്കുന്നവർക്കു സ്ഥിരമായി ജോലി കണ്ടെത്താൻ ബുദ്ധിമുട്ടോ അല്ലെങ്കിൽ ജോലി കിട്ടിയാൽ പോലും വേതനത്തിൽ വിട്ടുവീഴ്ചയോ ചെയ്യേണ്ടി വരാറുണ്ട്. ജീവിച്ചിരിക്കുന്നവരുടെ സ്വാർഥതാല്പര്യങ്ങൾ മുൻനിർത്തി നിസഹായരായവരെ അവഗണിക്കുന്ന വിധത്തിൽ നിയമനിർമാണങ്ങൾ നടത്തപ്പെടുമ്പോൾ നിസഹായരായവർ വധിക്കപ്പെടുന്നതിനോടൊപ്പം ഇത്തരത്തിൽ ധാർമിക വെല്ലുവിളികൾ ഏറ്റെടുത്തു ജീവിക്കേണ്ടി വരുന്നവരുടെ എണ്ണവും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അവർ ഉയർത്തിപ്പിടിക്കുന്ന ധാർമികതയ്ക്കു കൊടുക്കേണ്ട പ്രധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടത് ഇത്തരം സാഹചര്യങ്ങളിലാണ്

തയാറാക്കിയത്:
ഡോ. നെൽസൺ തോമസ്


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.