Jeevithavijayam
6/11/2023
    
നാം കൊടുത്താൽ അവിടുന്ന് വർധിപ്പിക്കും
അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് യേശു അയ്യായിരം പേരെ ഉൗട്ടിയ കഥ ബൈബിളിലുണ്ട്. ഒരു ബാലനായിരുന്നു യേശുവിന് അഞ്ചപ്പവും രണ്ടു മീനും നൽകിയത്. ആ ബാലനെക്കുറിച്ച് ബൈബിളിലില്ലാത്ത ഒരു കഥ ഇവിടെ കുറിക്കട്ടെ:

യേശുവിനെ കാണാനും അവിടുത്തെ വാക്കുകൾ കേൾക്കാനും അതിയായ മോഹമായിരുന്നു ഈ ബാലന്. അങ്ങനെയാണ് അവൻ അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിത്തിരിച്ചത്. മകൻ മടങ്ങിയെത്താൻ വൈകുമല്ലോ എന്നു കരുതി അമ്മ ഒരു സഞ്ചിയിൽ അഞ്ചപ്പവും പൊരിച്ച രണ്ടു മീനും അവന്‍റെ കൈയിൽ കൊടുത്തുവിട്ടു. ഇടയ്ക്കു വിശക്കുന്പോൾ കഴിക്കുവാൻവേണ്ടി അവനു കൊടുത്തതായിരുന്നു അത്.

എന്നാൽ, യേശുവിന്‍റെ സമീപമെത്തിയ ബാലൻ വിശപ്പുപോലും മറന്ന് അവിടുത്തെ വചനങ്ങൾ കേട്ടുകൊണ്ടിരുന്നു. അപ്പോഴാണ് യേശുവിന്‍റെ ശിഷ്യരിൽ ചിലർ ആരുടെയെങ്കിലും കൈയിൽ ഭക്ഷണമുണ്ടോ എന്നു തിരക്കാൻ തുടങ്ങിയത്.

ഉടനേ അവൻ തന്‍റെ സഞ്ചിയിലുണ്ടായിരുന്ന അപ്പത്തിന്‍റെയും മീനിന്‍റെയും കാര്യമോർത്തു. ഒട്ടും മടിക്കാതെ അവൻ അവയെടുത്ത് യേശുവിന്‍റെ ശിഷ്യരെ ഏല്പിക്കുകയും ചെയ്തു.

യേശുവിന്‍റെ ശിഷ്യർ ആ അപ്പവും മീനും യേശുവിനെ ഏല്പിച്ചു. അവിടുന്നാകട്ടെ അവയെടുത്ത് ആശീർവദിച്ചശേഷം എല്ലാവർക്കും വിളന്പിക്കൊടുക്കുവാൻ കല്പിച്ചു. ബാലൻ കൊടുത്ത അപ്പവും മീനും അവൻ നോക്കിനിൽക്കുന്പോൾത്തന്നെ അദ്ഭുതകരമായി വർധിക്കാൻ തുടങ്ങി. യേശുവിന്‍റെ കൈയിൽനിന്നു തന്നെ അവനും വാങ്ങി വയർ നിറയെ ഭക്ഷിച്ചു.

എല്ലാവരും ഭക്ഷണം കഴിച്ചു തൃപ്തരായപ്പോൾ ഒട്ടേറെ അപ്പവും മീനും മിച്ചം. യേശുവിന്‍റെ ശിഷ്യർ നിർബന്ധിച്ചതനുസരിച്ച് തന്‍റെ സഞ്ചി നിറയെ അപ്പവും മീനും അവൻ വീട്ടിലേക്കു കൊണ്ടുപോയി. സഞ്ചി നിറയെ അപ്പവും മീനുമായി അവൻ വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അവന്‍റെ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. എങ്കിലും ആ അമ്മയ്ക്ക് കാര്യം ഏതാണ്ടു മനസിലായി.

താൻ കണ്ടതും കേട്ടതും സാക്ഷ്യം വഹിച്ചതുമൊക്കെ വിവരിക്കുവാനുള്ള ആവേശത്തോടെയായിരുന്നു അവൻ വീട്ടിൽ തിരിച്ചെത്തിയത്. അവന്‍റെ അമ്മയ്ക്കാകട്ടെ ആ കഥകൾ കേൾക്കുവാൻ അതിലേറെ ആവേശമായിരുന്നു.

താൻ കൊടുത്ത അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് യേശു അയ്യായിരം പേരെ തീറ്റിപ്പോറ്റിയ കഥ പറഞ്ഞ് അവസാനിപ്പിച്ചശേഷം ആ ബാലൻ അമ്മയോടു ചോദിച്ചു: ""അമ്മേ നാം യേശുവിനു കൊടുക്കുന്നതെല്ലാം ഇതുപോലെ അവിടുന്നു വർധിപ്പിക്കുമോ? നാം അവിടുത്തേക്കു കൊടുക്കുന്നതെന്തും ഇതുപോലെ കൂടുതലായി അവിടുന്നു മടക്കിത്തരുമോ?’’


സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു: ""തീർച്ചയായും.’’ നാം യേശുവിന് എന്തു കൊടുത്താലും തന്‍റെ കൈകളിൽ അവിടുന്ന് അത് വർധിപ്പിക്കും അവിടുന്നു വർധിപ്പിക്കുന്നവയിൽനിന്നു കുറെ നമുക്ക് തിരികെത്തരുകയും ചെയ്യും.

പക്ഷേ, എങ്ങനെയാണ് യേശുവിനു കൊടുക്കുക? ""ഈ ചെറിയവരിലൊരാൾക്കു നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത്’’ എന്ന് അന്ത്യവിധിനാളിൽ താൻ പറയുമെന്ന് യേശു മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. അതായത്, നാം മറ്റുള്ളവർക്ക്, പ്രത്യേകിച്ച് ദരിദ്രർക്കും ആലംബഹീനർക്കുമൊക്കെ, കൊടുക്കുന്പോൾ യഥാർത്ഥത്തിൽ അവിടുത്തേക്കു തന്നെയാണ് കൊടുക്കുന്നതെന്നർത്ഥം.

നാം അവിടുത്തേക്കു കൊടുക്കുന്പോൾ അവ പല മടങ്ങായി അവിടുന്നു വർധിപ്പിക്കും. അങ്ങനെ അവിടുന്നു വർധിപ്പിക്കുന്നവയിൽ നല്ലൊരുപങ്ക് അവിടുന്നു നമുക്ക് തിരികെത്തരും എന്നതാണു വസ്തുത. അപ്പത്തിന്‍റെയും പണത്തിന്‍റെയും കാര്യത്തിൽ മാത്രമല്ല ഇതു സംഭവിക്കുന്നത്.

നാം യേശുവിന്‍റെ നാമത്തിൽ ആർക്കെങ്കിലും സ്നേഹം നൽകിയാൽ അവിടുന്ന് ആ സ്നേഹമെടുത്ത് വർധിപ്പിച്ച് അതിലൊരു ഭാഗം നമുക്ക് തിരികെ തരുമെന്നതിൽ സംശയം വേണ്ട. അതുപോലെ യേശുവിന്‍റെ നാമത്തിൽ നാം ആരോടെങ്കിലും അനുകന്പ കാട്ടിയാൽ അതു വർധിപ്പിച്ച് അതിൽ നല്ലൊരു പങ്ക് നമുക്ക് തിരികെത്തരികതന്നെ ചെയ്യും.

നാം ആരോടെങ്കിലും ക്ഷമിക്കുകയാണെന്നു കരുതുക. നമ്മുടെ ഈ നല്ല പ്രവൃത്തി അവിടുന്ന് തന്‍റെ കൈയിലെടുത്ത് വർധിപ്പിക്കുന്നതോടൊപ്പം അവിടുന്ന് നമ്മോട് നമ്മുടെ കുറ്റങ്ങൾ ഹൃദയപൂർവം ക്ഷമിക്കുകയും ചെയ്യും. നാം യേശുവിന്‍റെ നാമത്തിൽ ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികൾക്കും ഇതേ ഫലം തന്നെ ലഭിക്കും.

യേശുവിന് അഞ്ചപ്പവും രണ്ടു മീനും നല്കിയ ബാലനെപ്പോലെ ഹൃദയപൂർവം നമുക്കും മറ്റുള്ളവർക്കു കൊടുക്കാൻ ശ്രമിക്കാം. നാം മറ്റുള്ളവർക്കു കൊടുക്കുന്നത് സന്തോഷപൂർവം അവരുടെ ന·യ്ക്കുവേണ്ടിയാണെങ്കിൽ യേശു അതു വർധിപ്പിച്ച് അതിൽ നല്ലൊരു പങ്ക് നമുക്കു തിരികെത്തരുകതന്നെ ചെയ്യും.

എന്നാൽ, നാം കൊടുക്കുന്നത് കൂടുതൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആകാതിരിക്കട്ടെ. നമുക്കു തിരികെ നൽകുന്ന കാര്യം അവിടുന്നു തീരുമാനിക്കുന്നതാണ് നമ്മുടെ ന·യ്ക്ക് എപ്പോഴും നല്ലത്.
    
To send your comments, please clickhere