Letters
കേസെടുക്കേണ്ടത് കെട്ടിടനിർമാതാക്കൾക്കെതിരേ
Monday, October 7, 2019 12:31 AM IST
മരട് ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുകയാണ്. അക്കണക്കിനു നിയമവിരുദ്ധമായി വേറെ എത്രയെത്ര ഫ്ളാറ്റുകളും വീടുകളും അതിനോടനുബന്ധിച്ചുള്ള നിർമിതികളുമുണ്ട്. പൊളിക്കാൻ കഴിയുമോ? അതുപോലെ 14 ജില്ലകളിലും നിയമവിരുദ്ധമായി പണിത കെട്ടിടങ്ങളും ഫ്ളാറ്റുകളും എത്രയെന്ന് സർക്കാരിനറിയാമോ?

ആദ്യം കേസെടുക്കേണ്ടത് പണിതു വിറ്റവരെയാണ്. ഉപയോഗിക്കുന്നവരെ വഞ്ചിച്ചു. കബളിപ്പിച്ചു. പിന്നെ കേസെടുക്കേണ്ടത് പണിയുവാൻ അനുവാദം കൊടുത്തവരെയെല്ലാം ചേർത്ത്, അതിനുശേഷം സർക്കാരിനേയും ജനപ്രതിനിധികളെയും ചേർത്താണ്. അവ വാങ്ങി കൈവശം വച്ചവരെ ഇറക്കിവിടുന്നത് മനുഷ്യാവകാശലംഘനമല്ലേ? ഇവയുടെ പ്രത്യാഘാതം സീമാതീതമായിരിക്കും. അവ പൊളിക്കാതെ, ബന്ധപ്പെട്ടവരിൽ നിന്ന് ശിക്ഷിച്ച് പണം ഈടാക്കാൻ സുപ്രീംകോടതി നടപടി എടുക്കുന്നതല്ലേ നീതി? ഇനിയും യാതൊരു നിയമവിരുദ്ധ നിർമാണവും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതല്ലേ നല്ലത്?

ജോൺപുല്ലാട്ട്, കല്ലാർ.