പട്ടം മാങ്കുളം പരാശക്തി ക്ഷേത്രത്തിൽ മഹാചണ്ഡികാ ഹോമം ഒക്ടോബർ നാലിന്
Saturday, September 24, 2022 11:45 PM IST
തിരുവനന്തപുരം: പട്ടം മാങ്കുളം പരാശക്തി ദേവീ ക്ഷേത്രത്തിൽ നവരാത്രി പൂജയുടെ ഭാഗമായിഒക്ടോബർ നാലിന് മഹാചണ്ഡികാ ഹോമം നടക്കും. മഹാനവമി ദിവസമായ ഒക്ടോബർ നാലിന് രാവിലെ 7.30ന് കാലടി മാധവൻ നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാ ചണ്ഡികാ ഹോമം ആരംഭിക്കും. ഉച്ചയോടെ സമാപിക്കും. തുടർന്ന് അന്നദാനം . ദേവീ മാഹാത്മ്യത്തിലെ എഴുന്നൂറ് ശ്ളോകം ജപിച്ച് പൂജാ ദ്രവ്യങ്ങൾ ഹോമ കുണ്ഡത്തിൽ സമർപ്പിക്കുന്നതാണ് മഹാ ചണ്ഡികാ ഹോമം.

യജ്ഞത്തിന് മുന്നൊരുക്കമായി ദുർഗാഷ്ഠി ദിവസം വൈകുന്നേരം ശുദ്ധി കർമങ്ങൾ ആരംഭിക്കും.മൂകാംബികയിലേതു പോലെ ദേവി മൂന്നു ഭാവങ്ങളിലായി പത്മാസനത്തിലിരിക്കുന്ന മാങ്കുളം ക്ഷേത്രത്തിൽ മലയാള രീതിയിലാണ് ചണ്ഡികാഹോമം നടത്തുന്നതെന്ന് ക്ഷേത്ര സെക്രട്ടറി സി.കെ. ജയമോഹൻനായർ പത്രസമ്മേളനത്തിൽ അറിയിച്ചു.നവരാത്രി പൂജകൾക്ക് 26ന് തുടക്കം കുറിക്കും. ഒക്ടോബർ മൂന്നിന് വൈകുന്നേരം ആറിന് നവരാത്രി മണ്ഡപത്തിൽ പൂജവയ്ക്കും. ഒക്ടോബർ അഞ്ചിന് രാവിലെ എട്ടിന് പൂജയെടുക്കും.

തുടർന്ന് നടക്കുന്ന വിദ്യാരംഭത്തിൽ പ്രമുഖ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തും. നവരാത്രി ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ വിദ്യാവിജയത്തിനായി നവരാത്രി പൂജ, സരസ്വതി പൂജ, വിദ്യാസൂക്ത അർച്ചന, വിദ്യാ ദേവതക്കായി നെയ് വിളക്ക്, നാരങ്ങാ വിളക്ക് സമർപ്പണം എന്നിവ നടക്കും.

നവരാത്രി ഉത്സവ ദിവസങ്ങളിൽ രാത്രി 7.30 മുതൽ കലാപരിപാടി അരങ്ങേറും. നൃത്ത നൃത്യങ്ങൾ, സംഗീത സന്ധ്യ എന്നിവയും നടക്കും.ക്ഷേത്രസമിതി പ്രസിഡന്‍റ് ബി. സജീവ്, ഭാരവാഹികളായ ഹരികൈലാസ്, ശിവകുമാർ, അജിത്ബാബു, ശിവശങ്കരൻനായർ, ശശികുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.