മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച കേസ്! അറസ്റ്റ് വൈകുന്നതിന് പിന്നിൽ സിഐടിയു ജില്ലാ സമ്മേളനമെന്ന് ആക്ഷേപം
Saturday, September 24, 2022 11:45 PM IST
കാട്ടാക്കട : കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നതിന് പിന്നിൽ സിഐടിയു ജില്ലാ സമ്മേളനമെന്ന് പരക്കെ ആക്ഷേപം. ഇന്നും നാളെയും കാട്ടാക്കടയിൽ വച്ചാണ് ജില്ലാ സമ്മേളനം.

സമ്മേളനത്തിൽ കെഎസ്ആർടിസി ജീവനക്കരുടെ യുണിറ്റിന്‍റെ സജീവ പിന്തുണയാണുള്ളത്. രൂപീകരിച്ച വിവിധ കമ്മിറ്റികളിൽ മുൻനിരക്കാർ ഇവർ തന്നെയാണ്. സസ്പെൻഷനിലായ പ്രതികളും സസ്പെൻഷനിൽ ഇല്ലാത്ത മെക്കാനിക്കൽ സ്റ്റാഫും സ്വീകരണകമ്മിറ്റിയുടേയും ഫുഡ് കമ്മിറ്റികളിലും സംഘാടക സമിതിയിലും അംഗങ്ങളാണ് . ഇവരെ അറസ്റ്റ് ചെയ്താൽ സംഗതി വിവാദമാകുമെന്ന് കണ്ടതിനാലാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. പാർട്ടി ഒരു പ്രതിഷേധമോ സമരമോ ആഹ്വാനം ചെയ്താൽ കെഎസ്ആർടിസിയിലെ തൊഴിലാളികളെയാണ് രംഗത്തിറക്കി സമരം ഊർജിതമാക്കുന്നത്.

പട്ടണത്തിൽ പെട്ടെന്നൊരു പ്രതിഷേധം വന്നാലും ആശ്രയിക്കുക ഈ തൊളിലാളികളെയാണ്. അറസ്റ്റ് ചെയ്താൽ തെഴിലാളികൾ സമ്മേളനം ബഹിഷ്ക്കരിക്കുമെന്നും വന്നതോടെ അറസ്റ്റ് നീട്ടാനാണ് ആലോചന. ഇതിന് സിപിഎം ജില്ലാ കമ്മിറ്റി പോലീസ് അധിക്യതർക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്.

അതേ സമയം പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേർത്തു. ഒളിവിൽ നിന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമ്പോഴും സമ്മർദം ചെലുത്തി കീഴടക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്.

പ്രതികൾക്കെതിരെ എസ്‌സി എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമപദേശം.ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്.

ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് ആക്രമണം നടത്തിയത്.