വിജയദശമിക്ക് ആയിരക്കണക്കിന് ‌കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
Thursday, October 6, 2022 12:15 AM IST
തിരുവനന്തപുരം: വിജയ ദശമി ദിവസമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. ക്ഷേത്രങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തി.
ഇന്നലെ രാവിലെ പൂജയെടുപ്പിന് ശേഷമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം നവരാത്രി പൂജ തൊഴാനും ഇന്നലെ എഴുത്തിനിരുത്താനും നല്ല തിരക്കായിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ദർശനത്തിനും ആദ്യക്ഷരം കുറിക്കാനും നൂറുകണക്കിനുപേർ എത്തി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസ നടയിൽ കുട്ടികളെ എഴുത്തിനിരുത്തി. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പെരിയമന കേശവൻ നന്പൂതിരി, കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മേൽശാന്തി രാമചന്ദ്രൻ നന്പൂതിരി, കീഴ്ശാന്തി എ. ജയരാജൻ നന്പൂതിരി, ഹരീഷ് ചന്ദ്രശേഖരൻ, ഡോ. വെള്ളിനേഴി അച്യുതൻകുട്ടി, റിട്ട. ജസ്റ്റീസ് ബാലചന്ദ്രൻ, ഡോ. എം.എസ്. അനിൽകുമാർ, ഡോ.വി. രഘു തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി.
പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ഡോ. ശശി തരൂർ എംപി, ഡോ. എ. സന്പത്ത്, വി.കെ. പ്രശാന്ത് എംഎൽഎ, സൂര്യ കൃഷ്ണമൂർത്തി, ഗിരീഷ് പുലിയൂർ, സുനിൽ പരമേശ്വരൻ തുടങ്ങിയവർ വിദ്യാരംഭം കുറിച്ചു. മന്ത്രി വി. ശിവൻകുട്ടി, കെ. മുരളീധരൻ എംപി എന്നിവർ പങ്കെടുത്തു. ഗവർണർ സംസ്കൃതത്തിൽ 10 ഓളം കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.
ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ പാരന്പര്യ സന്പ്രദായത്തിൽ എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നിവയിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി. തുഞ്ചൻ പറന്പിൽ നിന്ന് എത്തിച്ച മണലിൽ ഹരിശ്രീ എഴുതിയവർക്ക് ആചാര്യന്മാർ അഷ്ടദ്രവ്യവും താളിയോലയും നൽകി അനുഗ്രഹിച്ചു. ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, ഡോ. എഴുമറ്റൂർ രാജരാജവർമ, കെ.വി. മോഹൻകുമാർ, പ്രഫ. വി. കാർത്തികേയൻ നായർ, ആറ്റുകാൽ ദാമോദരൻ നന്പൂതിരി എന്നിവർ എഴുത്തിലും കാരയ്ക്കാമണ്ഡപം വിജയകുമാർ, പ്രഫ. സുശീലാദേവി, കല്ലറ ഗോപൻ, മണക്കാട് ഗോപൻ ഗായത്രി എന്നിവർ വിവിധ കലകളിലും ആചാര്യന്മാരായി. കണ്ണമ്മൂല ശ്രീ ചട്ടന്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ വിദ്യാധിരാജ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. സുരേഷ് കുമാർ, എഴുത്തുകാരൻ തലനാട് ചന്ദ്രശേഖരൻ നായർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.
ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെന്പഴന്തി ശ്രീനാരായണ ഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവ ക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും അക്ഷരം എഴുതിച്ചു.
നെടുമങ്ങാട് : ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പെരിങ്ങാവൂർ മഠത്തിൽ മധുകുമാര ശർമ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.പൂജയ്ക്കായി ഒരുക്കിയിരുന്ന പുസ്തകം, വാഹനം എന്നിവയുടെ പൂജകളും ഭഗവതിസേവയും ക്ഷേത്ര മേൽശാന്തി ഉമേഷ് പോറ്റിയുടെ കാർമികത്വത്തിൽ നടത്തി.
നെടുമങ്ങാട് : ആലംകോട് സ്വയം ഭൂ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിജയ ദശമി ദിവസം വാഹന പൂജ നടത്തി.