തോടും നീരുറവകളും മൂടുന്നു പ്രതിഷേധവുമായി ആക്‌ഷൻ കൗൺസിൽ
Wednesday, February 1, 2023 11:02 PM IST
നെടുമങ്ങാട് : ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ മഞ്ഞക്കോട്ടുമൂലയിൽ തോടും നീരുറവകളും മണ്ണിട്ടു മൂടുന്നതിനെതിരെ പ്രതിഷേധം. ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന പഞ്ചായത്ത്,വില്ലേജ്, പോലീസ് അധികാരികൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് ചുള്ളിമാനൂർ അക്ബർഷ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊച്ചാട്ടുകാൽ, ഊറ്റുകലുങ്ക്, പുലിക്കുഴി ഭാഗത്തു നിന്നും ഒഴികിവരുന്ന തോടും ആറാം പള്ളി കോട്ടപറമ്പ് ഭാഗത്തു നിന്നും ഒഴുകി വരുന്ന തോടുമാണ് മഞ്ഞക്കോട്ടു മൂലയിൽ മണ്ണിട്ട് മൂടുന്നത്.

ഈ തോടുകൾ വഞ്ചുവം ആറുവഴി ഒഴുകി വാമനപുരം നദിയിലാണ് പതിക്കുന്നത്.വസ്തു ഉടമ ഭൂമി വികസിപ്പിക്കുന്നു എന്ന് കാണിച്ചു പഞ്ചായത്തിൽ നിന്നും ഡവലപ്മെന്‍റ് പെർമിറ്റ് വാങ്ങിയാണ് തോടുകൾ ഉൾപ്പെടെ മണ്ണിട്ടു മൂടുന്നത്. പുരയിടത്തിന് മധ്യത്തിലൂടെ ഒഴുകുന്ന തോട് വീതി കുറക്കുകയോ ഒഴുക്കിനെ തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് പെർമിറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ വലിയ ലോറികളിൽ പലയിടത്തുനിന്നായി കുന്നിടിച്ചു കൊണ്ട് വരുന്ന മണ്ണ് തോടുകളിൽ കൊണ്ടിട്ടു മൂടുകയാണെന്ന് സമരസമിതി ആരോപിച്ചു.മാസങ്ങൾക്കു മുമ്പ് തുടങ്ങിയ പ്രവർത്തിയിലൂടെ തോടിന്‍റെ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു.

തോട് നികത്തിയതിലൂടെ സമീപ വസ്തു ഉടമകളാണ് ദുരിതത്തിലായത്. വെള്ളം ഒഴുകിപ്പോകാതെ മറ്റ് പുരയിടങ്ങളിൽ കെട്ടിനിന്നു കൃഷി നാശം സംഭവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ മണ്ണിടിച്ചു കൊണ്ട് വന്നാണ് തോടുകൾ നികത്തിയത്. വലിയമല പോലീസും ആനാട് പഞ്ചായത്തും വില്ലേജ് ഓഫീസറും ഇതിന് കൂട്ടു നിൽക്കുകയാണെനാണ് ആരോപണം. മണ്ണിട്ടു നികത്തൽ അറിയിച്ചാൽ പോലീസും വില്ലേജ് അധികൃതരും തിരിഞ്ഞു നോക്കാറില്ല . കഴിഞ്ഞ ദിവസം നെടുമങ്ങാട് തഹസിൽദാർ സ്ഥലത്തെത്തി തോട് നികത്തിയ ഒരു ജെസിബി പിടിച്ചെടുത്തു. അതോടെ തത്കാലം പണി നിർത്തിവച്ചിരിക്കുകയാണ്.ഇനിയും നികത്തൽ തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് നടത്താനുള്ള തയാറെടുപ്പിലാണ് ആക്‌ഷൻ കൗൺസിൽ.