അടിസ്ഥാന സൗകര്യമില്ല; സാംസ്കാരിക നിലയം പൂട്ടിയിട്ട് വർഷങ്ങൾ
Thursday, February 2, 2023 12:26 AM IST
കാട്ടാക്കട : അടിസ്ഥാന സൗകര്യമില്ലാത്തതിനെ തുടർന്ന് പുന്നാവൂർ ലക്ഷംവീട് കോളനിയിലെ സാംസ്കാരിക നിലയം പൂട്ടിയിട്ട് വർഷങ്ങൾ. ലക്ഷംവീട് കോളനി നിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടി കഴിഞ്ഞ 15 വർഷം മുമ്പാണ് സാംസ്കാരിക നിലയം നിർമിച്ചത്. നൂറോളം പേർക്ക് ഇരിക്കാൻ കഴിയുന്ന വിശാലമായ മുറിയും ശൗചാലയവുമൊക്കെ ഉണ്ടെങ്കിലും ഉപയോഗ ശൂന്യമായിട്ട് വർഷങ്ങളാകുന്നു.
കോളനി നിവാസികളുടെ വിവാഹ സൽകാര ചടങ്ങുകൾ നടത്തിയിരുന്നത് സാംസ്കാരിക നിലയത്തിലാണ്. തുച്ചമായ തുക പഞ്ചായത്തിൽ അടച്ചതിനുശേഷമാണ് സാംസ്കാരിക നിലയം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സാംസ്കാരിക നിലയം ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ വിവാഹ സൽകാര ചടങ്ങുകൾ നിലയത്തിന് പുറത്തുള്ള മൈതാനത്ത് പന്തൽ ഒരുക്കിയാണ് കോളനി നിവാസികൾ നടത്തുന്നത്.
ചുറ്റുമതിലും ഗേറ്റുമുൾപ്പടെ സ്ഥാപിച്ച് നിലയത്തെ സംരക്ഷിച്ചിട്ടുണ്ടെങ്കിലും മതിൽ കെട്ടിന് പൊക്കം കുറവായതു കാരണം രാത്രി കാലങ്ങളിൽ മദ്യപർ അടക്കമുള്ള സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കുന്നുണ്ടെന്നും ഇത് വലിയ ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ സാംസ്കാരിക നിലയം നവീകരിക്കുന്നതിനുവേണ്ടി ഫണ്ട് അനുവദിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
നിലവിലുള്ള ഭരണസമിതി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.